News
24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ വസതി ഒഴിയണം; മെഹ്ബൂബ മുഫ്തിക്ക് നോട്ടീസ്
2014ലാണ് നേതാക്കള്‍ക്ക് സര്‍ക്കാര്‍ വസതി അനുവദിച്ചത്.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തിയോട് 24 മണിക്കൂറിനകം സര്‍ക്കാര്‍ വസതി ഒഴിയണമെന്ന് നോട്ടീസ്.ശ്രീനഗറിലെ മുഖ്യമന്ത്രിയുടെ വസതി ഒഴിയണമെന്ന ഉത്തരവിന് പിന്നാലെയാണ് പുതയി നിര്‍ദേശം. മൂന്ന് മുന്‍ നിയമസഭാംഗങ്ങളോടും വസതി ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഹമ്മദ് അല്‍താഫ് വാനി, അബ്ദുള്‍ മജീദ് ഭട്ട്, അബ്ദുള്‍ റഹീം റാത്തര്‍ എന്നിവരോടാണ് ഒഴിഞ്ഞ് പോകാന്‍ നിര്‍ദേശിച്ചത്. 2014ലാണ് നേതാക്കള്‍ക്ക് സര്‍ക്കാര്‍ വസതി അനുവദിച്ചത്.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരും മെഹ്ബൂബ മുഫ്തിയും തമ്മില്‍ തര്‍ക്കം പതിവായ സമയത്താണ് ഉത്തരവെന്നത് ശ്രദ്ധേയമാണ്. ഒക്ടോബറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശന വേളയില്‍ പട്ടാന്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും തന്നെ തടഞ്ഞെന്നും വീട്ടുതടങ്കലിലാക്കിയെന്നും മെഹ്ബൂബ മുഫ്തി ആരോപിച്ചിരുന്നു.
News
ഇറാന് തിരിച്ചടി; ഇസ്രാഈലില്‍ മരണ സംഘ്യ ഉയരുന്നു
ആക്രമണത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടതായും 70തോളം പേര്‍ക്ക് പരിക്കേറ്റതായും ഇസ്രാഈല്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഇറാനില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. ആക്രമണത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടതായും 70തോളം പേര്‍ക്ക് പരിക്കേറ്റതായും ഇസ്രാഈല്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
തെല്‍അവീവിന് സമീപത്താണ് ഇറാന് തൊടുത്ത മിസൈലുകള്‍ പതിച്ചത്. കെട്ടിടം പൂര്‍ണമായും വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. അതേസമയം, അരാവയില്‍ ഇറാന്റെ ഡ്രോണ്‍ ഇസ്രാഈല്‍ പ്രതിരോധ സേനയായ ഐ.ഡി.എഫ് വെടിവച്ചു വീഴ്ത്തി.
കഴിഞ്ഞ ദിവസമാണ് ഇറാന് തലസ്ഥാനമായ തെഹ്റാനിലെ നൂറോളം കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രാഈല്‍ ശക്തമായ വ്യോമാക്രമണം നടത്തിയത്. ഇറാനിലെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളിലും സൈനിക നേതൃകേന്ദ്രങ്ങളിലും ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര കാലാവസ്ഥ കേന്ദ്രം ഇതു സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 05.30 മുതല്‍ രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനിടെ, കണ്ണൂര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്റസകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവ ശനിയാഴ്ചയും ഞായറാഴ്ചയും പ്രവര്‍ത്തിക്കരുതെന്ന് അധികൃതര്‍ ഉത്തരവിട്ടു.
റെഡ് അലര്‍ട്ട്
14/06/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
15/06/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
16/06/2025: മലപ്പുറം, കോഴിക്കോട്, വയനാട്
17/06/2025: മലപ്പുറം, കോഴിക്കോട്
ഓറഞ്ച് അലര്‍ട്ട്
14/06/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്
15/06/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്
16/06/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസറഗോഡ്
17/06/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
18/06/2025: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
മഞ്ഞ അലര്‍ട്ട്
14/06/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
16/06/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
17/06/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
18/06/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍
News
ഇറാന് വ്യോമാക്രമണം; ഭയന്നോടി നെതന്യാഹു; ഗ്രീസിലെ ഏതന്‍സില്‍ അഭയം തേടിയതായി റിപ്പോര്‍ട്ട്
നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനവും രണ്ട് ഫൈറ്റര്‍ ജെറ്റുകളം പേര് വെളിപ്പെടുത്താത്ത കേന്ദ്രത്തിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹു ഇസ്രാഈല്‍ വിട്ടതായി റിപ്പോര്‍ട്ട്. ഇറാന് ആക്രമണത്തിന് പിന്നാലെ നെതന്യാഹു ഗ്രീസിലെ ഏതന്‍സില്‍ അഭയം തേടിയെന്നാണ് വിവരം. നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനവും രണ്ട് ഫൈറ്റര്‍ ജെറ്റുകളം പേര് വെളിപ്പെടുത്താത്ത കേന്ദ്രത്തിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ഇറാന് ഇസ്രാഈലില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും 70-ല്‍ കുടുതല്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇസ്രാഈല്‍ പ്രതിരോധമന്ത്രാലയത്തിന് സമീപം ഇറാന് മിസൈല്‍ പതിച്ച് വന്‍ സ്ഫോടനവും കെട്ടിടത്തില്‍ തീപിടിത്തവും ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ യുഎസുമായുള്ള ആണവ ചര്‍ച്ചകളില്‍ നിന്ന് ഇറാന് പിന്മാറി. ഈ സാഹചര്യത്തില്‍ യുഎസുമായുള്ള ചര്‍ച്ച അര്‍ഥശൂന്യമെന്ന് ഇറാന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈല്‍ ബാഖി പ്രതികരിച്ചു. യുഎസ് അനുമതിയില്ലാതെ ഇസ്രാഈല്‍ ആക്രമണം നടക്കില്ലെന്നും ഇറാനെതിരായ ആക്രമണത്തില്‍ യുഎസ് ഇസ്രാഈലിനെ പിന്തുണയ്ക്കുകയാണെന്നും ബാഖി ആരോപിച്ചു.
-
Celebrity3 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
kerala3 days ago
എംഎസ്സി എൽസ 3 കപ്പൽ അപകടം; കേസെടുത്ത് പൊലീസ്
-
kerala2 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days ago
ഹിന്ദുമഹാസഭയുടെ എൽഡിഎഫ് പിന്തുണക്ക് പിന്നിൽ ബിജെപി; ഹിമവൽ ഭദ്രാനന്ദ
-
kerala3 days ago
മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം, ഞായറാഴ്ച വരെ തീവ്ര മഴ; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala3 days ago
നിലമ്പൂരില്‍ ഇടത് സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരം: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala3 days ago
പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; എസ്.എഫ്.ഐ നേതാവിനെതിരെ പോക്സോ കേസ്
-
kerala3 days ago
പഴയ തുണി ശേഖരിക്കാനെന്ന വ്യാജ്യേനെ വീടുകളില്‍ എത്തി മോഷണം; കവര്‍ച്ചക്കാര്‍ പിടിയില്‍