Connect with us

india

ജനഹൃദയങ്ങളെ കീഴടക്കുന്ന ചുമര്‍ ചിത്രങ്ങള്‍

പാലക്കാട് പെരുവെമ്പ് തോട്ടുപാലം നെല്ലിക്കുന്നം റോഡില്‍ തോട്ടുപാലത്തുനിന്നും 200 മീറ്റര്‍ മാറി ചിത്രകൂടം എന്ന വീടിന്റെ പുറം മതിലിലാണ് ജനഹൃദയങ്ങളെ കീഴടക്കുന്ന ഈ ചുമര്‍ ചിത്രങ്ങളുടെ കാഴ്ച ശീവേലി ഒരുക്കിയിരിക്കുന്നത്.

Published

on

പാലക്കാട് പെരുവെമ്പ് തോട്ടുപാലം നെല്ലിക്കുന്നം റോഡില്‍ തോട്ടുപാലത്തുനിന്നും 200 മീറ്റര്‍ മാറി ചിത്രകൂടം എന്ന വീടിന്റെ പുറം മതിലിലാണ് ജനഹൃദയങ്ങളെ കീഴടക്കുന്ന ഈ ചുമര്‍ ചിത്രങ്ങളുടെ കാഴ്ച ശീവേലി ഒരുക്കിയിരിക്കുന്നത്.
ചിത്രകാരനും ശില്പിയുമായ തത്തമംഗലം സ്വദേശി പ്രമോദ് പള്ളിയിലാണ് ഈ ദൃശ്യവിരുന്നു വരച്ചുണ്ടാക്കിയിരിക്കുന്നത്. നാടന്‍ കലാ ഗവേഷകനും നിരൂപകനുമായിരുന്ന ചെമ്പകശ്ശേരി വിശ്വം എഴുതി ചിട്ടപെടുത്തി പ്രശസ്തനായ നാടന്‍പാട്ടു കലാകാരന്‍ പ്രണവം ശശി ഈണവും ശബ്ദവുംനല്‍കി ജനഹൃദയങ്ങളില്‍ ഇടം പിടിച്ച ”നമ്മണ്ടെ പാലക്കാട്” എന്ന പാട്ടിലെ പാലക്കാടന്‍ സംസ്‌ക്കാരത്തെ വരകളിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് പ്രമോദ്.

പാലക്കാടിന്റെ പ്രകൃതി ഭംഗിയും തനതു നാട്ടുകാഴ്ചകളും, നാട്ടുത്സവങ്ങളും കരുതലും സമഞ്ജസമായി സമന്വയിച്ചിരിക്കുന്ന ഈ ദൃശ്യ വിരുന്നിനു ഇരുനൂറടി നീളവും നാലടി ഉയരവുമുണ്ട്. വെള്ള പ്രതലത്തില്‍ കറുപ്പു നിറംകൊണ്ടാണ് ഈ കാഴ്ചകള്‍ ചിത്രീകരിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്കു അടുത്തിരുന്നു കാണാനും അവയുടെ സൂക്ഷംശങ്ങളിലേക്കു ഇറങ്ങിച്ചെല്ലാനും കഴിയുന്ന വിധത്തിലാണ് ഓരോ വിഷയങ്ങളും പ്രതിപാദിച്ചിരിക്കുന്നത്.. അതുകൊണ്ടു തെന്നെ ചിത്രാസ്വാദകര്‍ക്കും സാധാരണക്കാര്‍ക്കും ചിത്രരചനാ വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ അനുഭവഭേദ്യമാകുന്നു ഈ കാഴ്ച ശീവേലി.
മണ്ണും മതിലും, ചിത്രങ്ങളും, മരങ്ങളും, ആകാശവും അടങ്ങുന്ന പ്രകൃതിയോടൊപ്പം കാഴ്ചക്കാരും ഈ ദൃശ്യ വിരുന്നിലെ കഥാപാത്രങ്ങള്‍ ആവുന്നു . നിശ്ചല ചിത്രങ്ങള്‍ ഓരോന്നായി രസച്ചരടുപൊട്ടാതെ കോര്‍ത്തിണക്കുക വഴി അവ കാഴ്ചക്കാരോടൊപ്പം സഞ്ചരിക്കുന്ന അനുഭൂതിയുണ്ടാക്കാന്‍ ചിത്രകാരന് കഴിഞ്ഞിട്ടുമുണ്ട്.

പ്രവാസ ജീവിതംഅവസാനിപ്പിച്ചു മുഴുവന്‍ സമയ കലാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രമോദ് പള്ളിയില്‍ ചലച്ചിത്ര കലാസംവിധായകനായി പ്രവ ര്‍ത്തിച്ചു വരുന്നു. ഇതിനോടകം ‘പൊരിവെയില്‍’, ‘ 2 BHK’ എന്നീ രണ്ടു ഫീച്ചര്‍ ചിത്രങ്ങളില്‍ സ്വതന്ത്ര ചുമതലയില്‍ കലാസംവിധാനവും, കൂടാതെ അഞ്ചോളം സിനിമകളില്‍ കലാസംവിധാന സഹായിയായും, നിരവധി ഡോക്യുമെന്ററികളിലും, ഹ്രസ്വ ചിത്രങ്ങളിലും , വീഡിയോ ആല്‍ബങ്ങളിലും, പരസ്യ ചിത്രങ്ങളിലും കലാസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നാടന്‍ കലകളില്‍ ഏറെ തല്പരനായ പ്രമോദ് അതിന്റെ ഭാഗമായി അനവധി നിരവധി ശില്പങ്ങളും, ചുവര്‍ ചിത്രീകരണങ്ങളും, മിനിയേച്ചറുകളും വിവിധയിടങ്ങളില്‍ തയ്യാറാക്കിയിട്ടുണ്ട്.
സ്ഥിരമായി യു. എ ഇ യില്‍ നടന്നു വരുന്ന കണ്യാര്കളിയുടെ പന്തല്‍ ഒരുക്കുന്നതും, പാലക്കാട്ടെ നാടക കൂട്ടായ്മകള്‍ക്ക് രംഗ പടം ഒരുക്കുന്നതും പ്രമോദ് ആണ്.

ഇത്രയും വലിയ പ്രതലത്തില്‍ സ്വതന്ത്രമായി തനിക്കേറെ ഇഷ്ടപ്പെട്ട രൂപങ്ങള്‍ അവയുമായി സംവദിച്ചു ചിത്രീകരിക്കാന്‍ കഴിഞ്ഞതിലും അത് ഗ്രാമീണര്‍ സ്വീകരിക്കുന്നു എന്നതിലും ഏറെ സന്തുഷ്ടനാണ് ചിത്രകാരനും ശില്പിയുമായ പ്രമോദ്.
ഇന്‍സൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ജനറല്‍ സെക്രട്ടറി മേതില്‍ കോമളന്‍കുട്ടിയുടെ വീടാണ് ചിത്രകൂടം. കമ്പോള പരസ്യ പലകയാവേണ്ട പ്രതലം ഇത്തരമൊരു സര്‍ഗ്ഗ സൃഷ്ടിക്കു വിനിയോഗിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കോമളന്‍കുട്ടിയും കുടുംബവും കരുതുന്നു. ചിത്രകൂടമിപ്പോള്‍ അതിന്റെ അതിര്‍ വരമ്പുകളെ ഇല്ലാതാക്കി ചിത്രങ്ങളുടെ കൂടാരമാക്കി മാറ്റി യിരിക്കുന്നു.
പറഞ്ഞറിഞ്ഞും കേട്ടറിഞ്ഞും പരിസര പ്രദേശിങ്ങളിലെ നിരവധി പേരാണ് നിത്യേന ഈ കാഴ്ച ശീവേലി അനുഭവിച്ചറിയാന്‍ എത്തുന്നത്.
പാലക്കാട്ടെ സാംസ്‌കാരിക തലസ്ഥാനമായ തസ്രാക്കില്‍ സന്ദര്ശനത്തിനെത്തുന്നവര്‍ക്കു ഒരു കിലോമീറ്റര് മാത്രം ദൂരത്തില്‍ ഉള്ള ഈ ദൃശ്യ വിരുന്നും പുതിയൊരു അനുഭവം സമ്മാനിക്കും.

‘വിസ്മയം പോലെ ജനിക്കും നിമിഷത്തിനര്‍ത്ഥം കൊടുത്തു പൊലിപ്പിച്ചെടുക്ക നാം’ എന്ന കവി വചനം പോലെ ഈ കാഴ്ച യും കണ്ടു വിസ്മയിച്ചു അര്‍ത്ഥം കൊടുത്തു പൊലിപ്പെച്ചെടുക്കാന്‍ നിങ്ങള്‍ ഓരോരുത്തരെയും ഈ കാഴ്ച ശീവേലിയിലേക്കു ക്ഷണിക്കുന്നു.

 

india

സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് നിർബന്ധിക്കുന്നത് മൗലികാവകാശ ലംഘനമെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

Published

on

സ്ത്രീകളെ കന്യകാത്വപരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. സ്ത്രീകളെ സംശയത്തിന്റെ പേരില്‍ കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതിക്ക് അനുവാദം നല്‍കാനാകില്ലെന്ന് ഛത്തീസ്ഗഢ് കോടതി പറഞ്ഞു. ഇത് വ്യക്തികളുടെ അന്തസിനെ മുറിപ്പെടുത്തുന്നതാണെന്നും ആര്‍ട്ടിക്കിള്‍ 21 എന്നത് മൗലികാവകാശങ്ങളുടെ ഹൃദയമായി കണക്കാക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഭാര്യക്ക് മറ്റൊരു പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് കന്യകാത്വ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരാൾ സമർപ്പിച്ച ക്രിമിനൽ ഹർജിയിലാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാർ വർമ്മയുടെ വിധി. 2024 ഒക്ടോബർ 15 ലെ കുടുംബ കോടതിയുടെ ഇടക്കാല അപേക്ഷ തള്ളിയ ഉത്തരവിനെയാണ് കോടതി ചോദ്യം ചെയ്തത്.

ഭാര്യയെ ഇത്തരമൊരു പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് അവരുടെ അവകാശലംഘനമാണെന്നും ഭാര്യയുടടെ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കാന്‍ ഭര്‍ത്താവിന് സ്വയം പരിശോധനയ്ക്ക് വിധേയനായി ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാമെന്നും ജസ്റ്റിസ് അരവിന്ദ് കുമാര്‍ വര്‍മ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഒരു വ്യക്തിയ്ക്ക് ലഭിക്കുന്ന മൗലികാവകാശം എന്തിന്റെ പേരിലായാലും വിട്ടുവീഴ്ച ചെയ്യാനാകുന്നതല്ല. ഒരു സ്ത്രീയുടേയും അന്തസ്സ് ഹനിക്കുന്ന വിധത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതിയ്ക്ക് സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Continue Reading

india

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍; ആറ് മരണം

കുളു ജില്ലയിലെ മണികര്‍ണിയിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്

Published

on

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ 6 പേര്‍ മരിച്ചു. കുളു ജില്ലയിലെ മണികര്‍ണിയിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരു വഴിയോര കച്ചവടക്കാരനും ഒരു കാര്‍ ഡ്രൈവറും സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം.

‘മണികരണ്‍ ഗുരുദ്വാരയ്ക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. അവിടെ ഒരു മരം കടപുഴകി വീണു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് സംഘവും മറ്റ് ജില്ലാ അധികൃതരും സ്ഥലത്തുണ്ട്” കുളു എംഎല്‍എ സുന്ദര്‍ സിംഗ് താക്കൂര്‍ എഎന്‍ഐയോട് പറഞ്ഞു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജയറാം താക്കൂര്‍ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖം രേഖപ്പെടുത്തുകയും ദുരിതബാധിതരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

Continue Reading

india

ഛത്തീസ്ഗഡില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി

തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്

Published

on

ഛത്തീസ്ഗഡിലെ ബിജാപൂരില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി. സായുധ സേനകള്‍ നടപടി കടുപ്പിച്ചതോടെയാണ് സംഘം ബിജാപുര്‍ എസ്പിക്ക് മുന്നില്‍ കീഴടങ്ങിയത്. തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്. വനിതകളും പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് കീഴടങ്ങിയത്.

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞയാഴ്ച 22 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ബസ്തറില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ 35 മാവോയിസ്റ്റുകളെയാണ് വധിച്ചിട്ടുള്ളത്. ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ചലപതി എന്ന് വിളിക്കപ്പെടുന്ന മാവോയിസ്റ്റ് നേതാവ് ജയറാം റെഡ്ഡിയെ ജനുവരിയില്‍ സുരക്ഷാ സേന വധിച്ചിരുന്നു.

Continue Reading

Trending