Connect with us

india

സവര്‍ണ്ണ സംവരണം സംരക്ഷിക്കുന്ന സുപ്രീംകോടതിയുടെ ഭൂരിപക്ഷ-ന്യൂനപക്ഷ വിധി ഭരണഘടനാവിരുദ്ധം

Published

on

കോട്ടയം: ദലിത് ആദിവാസി പിന്നോക്ക സമുദായ സംഘടനയുടെ നേതൃത്വത്തില്‍ സവര്‍ണ്ണ സംവരണം സംരക്ഷിക്കുന്ന സുപ്രീംകോടതിയുടെ ഭൂരിപക്ഷ-ന്യൂനപക്ഷ വിധിയെ മുന്‍നിര്‍ത്തി തുറന്ന സംവാദം സംഘടിപ്പിക്കുന്നു. 2023 ജനുവരി 15-ന്, കോട്ടയം പ്രസ്സ്‌ക്ലബ്ബ് ഹാളില്‍ രാവിലെ 11 മണി മുതല്‍ 5 മണി വരെയാണ് സംവാദം നടത്തുന്നത്. മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം നടപ്പാക്കുന്ന നിയമത്തിന് സുപ്രീം കോടതി വിധി അംഗീകാരം നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ഭരണഘടനയുടെ 46-ാം അനുഛേദമനുസരിച്ചുള്ള നിര്‍ദ്ദേശകതത്വമനുസരിച്ച് ‘സാമ്പത്തികമായി ദുര്‍ബ്ബല വിഭാഗ’ങ്ങളുടെ ക്ഷേമത്തിന് വേണ്ടി യുക്തമായ നടപടി ഭരണകൂടം കൈക്കൊള്ളണമെന്ന് നിര്‍ദ്ദേശമുണ്ട്.

എന്നാല്‍ സുപ്രീം കോടതിയുടെ 5 അംഗ ബെഞ്ചില്‍ ഭൂരിപക്ഷം (3 പേര്‍) നിയമഭേദഗതിക്ക് പൂര്‍ണ്ണമായും അംഗീകാരം നല്‍കിയപ്പോള്‍ എസ്സി/എസ്ടി/ഒബിസി വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കൂടി നിയമം ബാധകമാക്കണമെന്ന വാദമുയര്‍ത്തി വിയോജിപ്പ് രേഖപ്പെടുത്തുന്ന ഒരു വിധിയാണ് ന്യൂനപക്ഷ ബെഞ്ച് (2 പേര്‍) പുറപ്പെടുവിച്ചത്.
നൂറ്റാണ്ടുകളായി എസ്സി/എസ്ടി/ഒബിസി തുടങ്ങിയ വിഭാഗങ്ങളോട് ജാതിമര്‍ദ്ദനമെന്ന സാമൂഹികമായ അനീതി തുടര്‍ന്നുകൊണ്ടിരുന്ന സവര്‍ണ്ണരിലെ ഒരു വിഭാഗത്തെയാണ് ‘സാമ്പത്തികമായ ദുര്‍ബ്ബലര്‍’ എന്നു നിയമം പരിഗണിച്ചിരിക്കുന്നത്.

സുപ്രീം കോടതിയും ഇത് ശരി വച്ചു. സാമ്പത്തികമായി ദുര്‍ബ്ബലര്‍ ഏത് ജാതിയില്‍പെട്ടവരാണെങ്കിലും, സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം തള്ളപ്പെട്ടവര്‍ക്ക് സംവരണം നല്‍കാനുള്ള ഭരണഘടനയിലെ മൗലികാവകാശത്തിന്റെ ഭാഗമായ 15, 16 എന്നീ വകുപ്പുകളുടെ സംരക്ഷണത്തിന് അര്‍ഹരല്ല. മണ്ഡല്‍ കേസ് പരിഗണിച്ച സുപ്രീം കോടതിയുടെ 9 അംഗ വിധിയിലും, മറ്റ് വിധികളിലും ഇത് വ്യക്തമാക്കിയിട്ടുള്ളതാണ്. എങ്കിലും 46-ാം അനുഛേദമനുസരിച്ച് ‘സാമ്പത്തികമായി ദുര്‍ബ്ബലരായ’ സവര്‍ണ്ണര്‍ അതിന് അര്‍ഹരാണെന്നാണ് സുപ്രീം കോടതിയുടെ ഭൂരിപക്ഷ-ന്യൂനപക്ഷ വിധികള്‍ വ്യക്തമാക്കിയത്.

ഭരണഘടനയോട് നീതി പുലര്‍ത്താന്‍ സുപ്രീം കോടതിയുടെ ഭൂരിപക്ഷ-ന്യനപക്ഷ വിധികള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്നു പരിശോധിക്കേണ്ട സാഹചര്യമാണ് . ഏറെ സംശയങ്ങള്‍ ഉയര്‍ത്തുന്ന വിധിയും വ്യവഹാര നടപടിയും ഒരു തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടത് കാലഘടത്തിന്റെ ആവശ്യമായ സാഹചര്യത്തിലാണ് ഇങ്ങനെയൊരു സംവാദം നടത്തുന്നത്. വിവിധ ദലിത് – ആദിവാസി – പിന്നോക്ക സമുദായ സംഘടനാ പ്രതിനിധികളും, നിയമവിദഗ്ധരും സംവാദത്തിവല്‍ പങ്കെടുക്കുന്നുണ്ടെന്ന് സംഘാടക സമിതി ചെയര്‍മാന്‍ എം. ഗീതാനന്ദന്‍ അറിയിച്ചു.

 

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പാക് ചാര സംഘടനയ്ക്ക് സൈനിക രഹസ്യവിവരങ്ങള്‍ കൈമാറി; യുപിയില്‍ കേന്ദ്ര ആയുധ ഫാക്ടറി ഉദ്യോഗസ്ഥന്‍ പിടിയില്‍

ആയുധ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന രവീന്ദ്രകുമാറും ആഗ്ര സ്വദേശിയായ ഇയാളുടെ സഹായിയുമാണ് അറസ്റ്റിലായത്

Published

on

യുപിയില്‍ പാക് ചാര സംഘടനയ്ക്ക് സൈനിക രഹസ്യവിവരങ്ങള്‍ കൈമാറിയ സംഭവത്തില്‍ കേന്ദ്ര ആയുധ ഫാക്ടറി ഉദ്യോഗസ്ഥന്‍ പിടിയില്‍. ഫിറോസാബാദിലെ ഹസ്രത്പൂര്‍ ആസ്ഥാനമായുള്ള ആയുധ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന രവീന്ദ്രകുമാറും ആഗ്ര സ്വദേശിയായ ഇയാളുടെ സഹായിയുമാണ് അറസ്റ്റിലായത്. പാക് ചാര സംഘടനയായ ഐഎസ്‌ഐയ്ക്കാണ് ഇവര്‍ സൈനിക രഹസ്യവിവരങ്ങള്‍ കൈമാറിയത്. ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡാണ് ഇരുവരേയും പിടികൂടിയത്. പാകിസ്താന്‍ ചാരവനിത ഒരുക്കിയ ഹണിട്രാപ്പില്‍പ്പെട്ട് രഹസ്യ സൈനിക വിവരങ്ങള്‍ പങ്കിടുകയായിരുന്നു രവീന്ദ്രകുമാര്‍.

സ്‌ക്രീനിങ് കമ്മിറ്റിയില്‍ നിന്നുള്ള രഹസ്യ കത്തുകള്‍, ദൈനംദിന പ്രൊഡക്ഷന്‍ റിപ്പോര്‍ട്ടുകള്‍, തീര്‍പ്പാക്കാത്ത അഭ്യര്‍ഥന പട്ടിക, ഡ്രോണുകള്‍, ഗഗന്‍യാന്‍ പദ്ധതി എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള അങ്ങേയറ്റം രഹസ്യമായ വിവരങ്ങള്‍ ഐഎസ്ഐയുമായി ബന്ധമുള്ള ഒരു സ്ത്രീയുമായി ഇയാള്‍ പങ്കിട്ടതായി അന്വേഷണത്തില്‍ കണ്ടെത്തി.

പരിശോധനയില്‍ രവീന്ദ്രയുടെ മൊബൈലില്‍നിന്ന് പല നിര്‍ണായക വിവരങ്ങളും എടിഎസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഓര്‍ഡനന്‍സ് ഫാക്ടറിയിലെയും 51 ഗൂര്‍ഖ റൈഫിള്‍സ് റെജിമെന്റിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തിയ ലോജിസ്റ്റിക്‌സ് ഡ്രോണ്‍ പരീക്ഷണങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ഉള്‍പ്പെടെ അതിലുണ്ടായിരുന്നു. ഇന്ത്യയുടെ പ്രതിരോധ പദ്ധതികളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളടക്കം കൈമാറി പാകിസ്താനിലെ ഐഎസ്ഐ ഏജന്റുമാരുമായി ഇയാള്‍ നേരിട്ട് ആശയവിനിമയം നടത്തിയിരുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.

കഴിഞ്ഞവര്‍ഷമാണ് നേഹ ശര്‍മയെന്ന പേരില്‍ രവീന്ദ്രകുമാറുമായി ഫേസ്ബുക്കിലൂടെ ചാരസംഘടനയിലെ യുവതി പരിചയപ്പെട്ടത്. തുടര്‍ന്ന് പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയില്‍ ജീവനക്കാരിയാണെന്ന് വെളിപ്പെടുത്തിയിരുന്നു. എങ്കിലും രവീന്ദ്രയെ ഹണിട്രാപ്പില്‍പെടുത്താന്‍ യുവതിക്ക് കഴിഞ്ഞു. ചന്ദന്‍ സ്റ്റോര്‍ കീപ്പര്‍ 2 എന്ന പേരില്‍ രവീന്ദ്ര യുവതിയുടെ നമ്പര്‍ സേവ് ചെയ്തിരുന്നതായും യുവതിയുടെ വാഗ്ദാനങ്ങളില്‍ പ്രേരിതനായി ഇയാള്‍ വാട്ട്സ്ആപ്പ് വഴി രഹസ്യരേഖകള്‍ അയച്ചുകൊടുത്തതായും ഉദ്യോഗസ്ഥര്‍ പറയുന്നു.

രവീന്ദ്രയുടെ അറസ്റ്റിനു പിന്നാലെയാണ് ഇയാളുടെ സഹായിയേയും പിടികൂടിയത്. ഇയാളില്‍ നിന്ന് കണ്ടെത്തിയ വാട്ട്സ്ആപ്പ് ചാറ്റുകളും രഹസ്യരേഖകളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണത്തിന്റെ ഭാഗമായി എടിഎസ് വിശകലനം ചെയ്തുവരികയാണ്.

Continue Reading

india

ലഡാക്കില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി

ജമ്മു കശ്മീരിലെ വിവിധ മേഖലകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുതായി റിപ്പോര്‍ട്ടുകളുണ്ട്.

Published

on

ലഡാക്കിലെ കാര്‍ഗിലില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ജമ്മു കശ്മീരിലെ വിവിധ മേഖലകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ന് പുലര്‍ച്ചെ 2.50ന് 15 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ജമ്മുവിലെയും ശ്രീനഗറിലെയും നിരവധി പേര്‍ സമൂഹമാധ്യമത്തിലൂടെ ഭൂചലനം അനുഭവപ്പെട്ടതായി വെളിപ്പെടുത്തിയിരുന്നു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉള്‍പ്പെടെ അടയാളപ്പെടുത്തി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി എക്സ് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

ഭൂചലനത്തില്‍ ഇതുവരെയും ആളപായമില്ലെന്നാണ് വിവരം. അതേസമയം, ജാഗ്രത പാലിക്കാനും സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Continue Reading

india

ബെംഗളൂരു സ്വദേശിയില്‍നിന്നും കാലിക്കറ്റ് സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് പിടിച്ചെടുത്തു

സര്‍വ്വകലാശാലയുടെ പരാതിയില്‍ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു.

Published

on

ബെംഗളൂരു സ്വദേശിയുടെ കയ്യില്‍ നിന്ന് കാലിക്കറ്റ് സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് പിടിച്ചെടുത്തു. എന്‍ വെങ്കിടേഷ് എന്ന ബെംഗളൂരു സ്വദേശിയാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ വ്യാജ പ്രീഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. 2024 ല്‍ ഇയാള്‍ ജനുവിനസ് വെരിഫിക്കേഷന് വേണ്ടി സര്‍ട്ടിഫിക്കറ്റ് സര്‍വ്വകലാശാലക്ക് കൈമാറിയിരുന്നു. പരീക്ഷ ഭവന്‍ ബിഎസ്സി വിഭാഗത്തിന് സംശയം തോന്നിയതോടെ വിശദ പരിശോധന നടത്തുകയായിരുന്നു.

1995 ഏപ്രിലില്‍ പ്രീഡിഗ്രി തോറ്റയാളുടെ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ചാണ് വെങ്കിടേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചിട്ടുള്ളത്. സര്‍വ്വകലാശാലയുടെ പരാതിയില്‍ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു.

സര്‍വ്വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കുന്ന ലോബി പ്രവര്‍ത്തിക്കുന്നതായും ആരോപണമുണ്ട്.

 

 

Continue Reading

Trending