india
സവര്‍ണ്ണ സംവരണം സംരക്ഷിക്കുന്ന സുപ്രീംകോടതിയുടെ ഭൂരിപക്ഷ-ന്യൂനപക്ഷ വിധി ഭരണഘടനാവിരുദ്ധം

കോട്ടയം: ദലിത് ആദിവാസി പിന്നോക്ക സമുദായ സംഘടനയുടെ നേതൃത്വത്തില്‍ സവര്‍ണ്ണ സംവരണം സംരക്ഷിക്കുന്ന സുപ്രീംകോടതിയുടെ ഭൂരിപക്ഷ-ന്യൂനപക്ഷ വിധിയെ മുന്‍നിര്‍ത്തി തുറന്ന സംവാദം സംഘടിപ്പിക്കുന്നു. 2023 ജനുവരി 15-ന്, കോട്ടയം പ്രസ്സ്‌ക്ലബ്ബ് ഹാളില്‍ രാവിലെ 11 മണി മുതല്‍ 5 മണി വരെയാണ് സംവാദം നടത്തുന്നത്. മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം നടപ്പാക്കുന്ന നിയമത്തിന് സുപ്രീം കോടതി വിധി അംഗീകാരം നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ഭരണഘടനയുടെ 46-ാം അനുഛേദമനുസരിച്ചുള്ള നിര്‍ദ്ദേശകതത്വമനുസരിച്ച് ‘സാമ്പത്തികമായി ദുര്‍ബ്ബല വിഭാഗ’ങ്ങളുടെ ക്ഷേമത്തിന് വേണ്ടി യുക്തമായ നടപടി ഭരണകൂടം കൈക്കൊള്ളണമെന്ന് നിര്‍ദ്ദേശമുണ്ട്.
എന്നാല്‍ സുപ്രീം കോടതിയുടെ 5 അംഗ ബെഞ്ചില്‍ ഭൂരിപക്ഷം (3 പേര്‍) നിയമഭേദഗതിക്ക് പൂര്‍ണ്ണമായും അംഗീകാരം നല്‍കിയപ്പോള്‍ എസ്സി/എസ്ടി/ഒബിസി വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കൂടി നിയമം ബാധകമാക്കണമെന്ന വാദമുയര്‍ത്തി വിയോജിപ്പ് രേഖപ്പെടുത്തുന്ന ഒരു വിധിയാണ് ന്യൂനപക്ഷ ബെഞ്ച് (2 പേര്‍) പുറപ്പെടുവിച്ചത്.
നൂറ്റാണ്ടുകളായി എസ്സി/എസ്ടി/ഒബിസി തുടങ്ങിയ വിഭാഗങ്ങളോട് ജാതിമര്‍ദ്ദനമെന്ന സാമൂഹികമായ അനീതി തുടര്‍ന്നുകൊണ്ടിരുന്ന സവര്‍ണ്ണരിലെ ഒരു വിഭാഗത്തെയാണ് ‘സാമ്പത്തികമായ ദുര്‍ബ്ബലര്‍’ എന്നു നിയമം പരിഗണിച്ചിരിക്കുന്നത്.
സുപ്രീം കോടതിയും ഇത് ശരി വച്ചു. സാമ്പത്തികമായി ദുര്‍ബ്ബലര്‍ ഏത് ജാതിയില്‍പെട്ടവരാണെങ്കിലും, സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം തള്ളപ്പെട്ടവര്‍ക്ക് സംവരണം നല്‍കാനുള്ള ഭരണഘടനയിലെ മൗലികാവകാശത്തിന്റെ ഭാഗമായ 15, 16 എന്നീ വകുപ്പുകളുടെ സംരക്ഷണത്തിന് അര്‍ഹരല്ല. മണ്ഡല്‍ കേസ് പരിഗണിച്ച സുപ്രീം കോടതിയുടെ 9 അംഗ വിധിയിലും, മറ്റ് വിധികളിലും ഇത് വ്യക്തമാക്കിയിട്ടുള്ളതാണ്. എങ്കിലും 46-ാം അനുഛേദമനുസരിച്ച് ‘സാമ്പത്തികമായി ദുര്‍ബ്ബലരായ’ സവര്‍ണ്ണര്‍ അതിന് അര്‍ഹരാണെന്നാണ് സുപ്രീം കോടതിയുടെ ഭൂരിപക്ഷ-ന്യൂനപക്ഷ വിധികള്‍ വ്യക്തമാക്കിയത്.
ഭരണഘടനയോട് നീതി പുലര്‍ത്താന്‍ സുപ്രീം കോടതിയുടെ ഭൂരിപക്ഷ-ന്യനപക്ഷ വിധികള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്നു പരിശോധിക്കേണ്ട സാഹചര്യമാണ് . ഏറെ സംശയങ്ങള്‍ ഉയര്‍ത്തുന്ന വിധിയും വ്യവഹാര നടപടിയും ഒരു തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടത് കാലഘടത്തിന്റെ ആവശ്യമായ സാഹചര്യത്തിലാണ് ഇങ്ങനെയൊരു സംവാദം നടത്തുന്നത്. വിവിധ ദലിത് – ആദിവാസി – പിന്നോക്ക സമുദായ സംഘടനാ പ്രതിനിധികളും, നിയമവിദഗ്ധരും സംവാദത്തിവല്‍ പങ്കെടുക്കുന്നുണ്ടെന്ന് സംഘാടക സമിതി ചെയര്‍മാന്‍ എം. ഗീതാനന്ദന്‍ അറിയിച്ചു.
india
‘ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പ കേന്ദ്രം എഴുതിത്തള്ളണം, പറ്റില്ലെങ്കിൽ പറയാനുള്ള ധൈര്യം കാണിക്കണം’; ഹൈക്കോടതി

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദുരിതബാധിതരുടെ വായ്പാ എഴുതിത്തള്ളുന്നതിൽ കേന്ദ്ര സത്യവാങ്മൂലത്തിനെതിരെയാണ് വിമർശനം.
india
മുംബൈയില്‍ നിന്നും ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
എഐസി 129 എന്ന വിമാനമാണ് മുംബൈയില്‍ തന്നെ തിരിച്ചിറക്കിയത്.

മുംബൈയില്‍ നിന്നും ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. തരിച്ചിറക്കിയതിന്റെ കാരണം വ്യക്തമല്ല. എഐസി 129 എന്ന വിമാനമാണ് മുംബൈയില്‍ തന്നെ തിരിച്ചിറക്കിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. സംഭവത്തില്‍ വിമാനത്തിലുള്ള 2412 പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയുമായിരുന്നു.11 എ സീറ്റിലിരുന്ന വിശ്വാസ് കുമാര്‍ രമേശ് ആണ് എമര്‍ജന്‍സി എക്‌സിറ്റ് വഴി രക്ഷപ്പെട്ടത്.
മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന്‍ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
india
അഹമ്മദാബാദിലെ വിമാന ദുരന്തം; അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു; ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി
കുടുംബങ്ങൾക്ക് അടിയന്തര സഹായവും പിന്തുണയും ഭരണകൂടം ഉറപ്പ് വരുത്തണമെന്നും മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

അഹമ്മദാബാദിലുണ്ടായ ദാരുണമായ വിമാന ദുരന്തത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി. മരണപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. നഷ്ടത്തിന്റെ വേദന വലുതാണ്. ഈ പ്രയാസകരമായ സാഹചര്യത്തെ നേരിടാനുള്ള ക്ഷമയും ശക്തിയും നിങ്ങൾക്കുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. – മുസ്‌ലിംലീഗ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
നിങ്ങളുടെ വേദന ഈ രാജ്യം മുഴുവൻ പങ്കിടുകയാണ്. ദുരന്തം ബാധിച്ച എല്ലാവരോടും ഞങ്ങൾ ഐക്യപ്പെടുന്നു. കുടുംബങ്ങൾക്ക് അടിയന്തര സഹായവും പിന്തുണയും ഭരണകൂടം ഉറപ്പ് വരുത്തണമെന്നും മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
-
india3 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity2 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
india3 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
Health3 days ago
കോവിഡ്: ‘പ്രായമായവരിലും രോഗികളിലും കോവിഡ് ഗുരുതരമാകുന്നു, മാസ്ക് നിർബന്ധം’: ആരോഗ്യമന്ത്രി
-
kerala3 days ago
നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്
-
india3 days ago
ആള്‍മാറാട്ടം നടത്തി ട്രെയിന്‍ യാത്രക്കാരില്‍ നിന്നും തട്ടിയത് 10000ത്തിലധികം രൂപ; കുപ്പിവെള്ള വില്പ്പനക്കാരന് പിടിയില്‍
-
kerala3 days ago
എം.ആര് അജിത് കുമാറിനെതിരായ വിജിലന്‍സ് കേസ്: വാദം ഈ മാസം 18ലേക്ക് മാറ്റി