Video Stories
അഹല്യ ഹോസ്പിറ്റലില്‍ അടിയന്തിര സേവനത്തിന് അബുദാബി പൊലിസ് അനുമതി
ഉയര്‍ന്ന നിലവാരമുള്ള വൈദ്യസഹായം ഉറപ്പാക്കുന്നതിന് അഹല്യയില്‍ അത്യാധുനിക ശസ്ത്രക്രിയ ഉപകരണങ്ങളും പരിശോധനാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

അബുദാബി: അഹല്യ ഹോസ്പിറ്റല്‍ മുസഫയില്‍ അബുദാബി പൊലീസ് അടിന്തിര വിഭാഗം അനുവദിച്ചു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ഉല്‍ഘാടന പരിപാടിയില്‍ അബുദാബി പൊലീസ് ലഫ്റ്റനനന്റ് കേണല്‍ സുല്‍ത്താന്‍ അല്‍ഹാദിര്‍, അബുദാബി മുനിസിപ്പാലിറ്റി ഡയറക്ടര്‍ ഹിമൈദ് അല്‍മര്‍സൂക്കി, സിവില്‍ ഡിഫന്‍സ് ലഫ്റ്റനനന്റ് കേണല്‍ സുല്‍ത്താന്‍ അല്‍ശംസി, ഫൈസല്‍ അല്‍ ആംരി, റെഡ് ക്രസന്റ് ഹെഡ് ഓഫ് വോളന്റിയേഴ്സ് ഇസ്വ അല്‍ഖുത്താരി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇന്റര്‍നാഷണല്‍ റോഡ് ഉള്‍പ്പെടെയുള്ളവയിലേക്ക് പ്രവേശിക്കുന്ന ഹൈവെയിലെ അഹല്യ ഹോസ്പിറ്റലില്‍ ഇത്തരം സേവനം അത്യധികം ഉപകാരപ്രദമാണെന്ന് അബുദാബി പൊലീസ് ലഫ്റ്റനനന്റ് കേണല്‍ സുല്‍ത്താന്‍ അല്‍ഹാദിര്‍ വ്യക്തമാക്കി. വ്യവസായ നഗരിയിലെ തൊഴിലാളികള്‍ക്കും ഹെവെയിലെ അപകടങ്ങള്‍ ഉണ്ടാകുമ്പോഴും അടിയന്തിര സേവനം ലഭ്യമാക്കാന്‍ തൊട്ടടുത്ത ഈ സേവനം അത്യധികം ഗുണകരമാണെന്ന് അദ്ദേഹം പറഞ്ഞു.
അബുദാബി-താരിഫ് ഹൈവെയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന അഹല്യ ആശുപത്രിയിലെ അടിയന്തിര സേവനം പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാണെന്ന് അബുദാബി മുനിസിപ്പാലിറ്റി ഡയറക്ടര്‍ ഹിമൈദ് അല്‍മുര്‍സോക്കി പറഞ്ഞു. അതിനൂതന സൗകര്യങ്ങളോടെ ആരംഭിച്ച എമര്‍ജന്‍സി വിഭാഗത്തില്‍ 10 ബെഡുകളും 2 കണ്‍സള്‍ട്ടന്റുമാരും 3 സ്പെഷ്യലിസ്റ്റും 12 ജനറല്‍ പ്രാക്ടീഷണര്‍മാരുമുണ്ട്. ചികിത്സയുടെ തുടക്കം രോഗിയുടെ തുടര്‍ന്നുള്ള പരിചരണത്തെയും ക്ലിനിക്കല്‍ ഫലത്തെയും പ്രതിഫലിപ്പിക്കുന്നതിനാല്‍ ഉയര്‍ന്ന നിലവാരം ഇവിടെ ഉറപ്പാക്കുമെന്ന് എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. ഖവാജ അഹ്സന് മന്‍സൂര്‍ വ്യക്തമാക്കി. ഉയര്‍ന്ന നിലവാരമുള്ള വൈദ്യസഹായം ഉറപ്പാക്കുന്നതിന് അഹല്യയില്‍ അത്യാധുനിക ശസ്ത്രക്രിയ ഉപകരണങ്ങളും പരിശോധനാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
മെഡിസിന്, സര്‍ജറി, ന്യൂറോളജി, ന്യൂറോ സര്‍ജറി, കാര്‍ഡിയോളജി, കാര്‍ഡിയാക് സര്ജന്മാര്, പ്ലാസ്റ്റിക്, റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി, മെഡിക്കല്‍, സര്‍ജിക്കല്‍ ഗ്യാസ്ട്രോഎന്‍ട്രോളജി, യൂറോളജി, ഗൈനക്കോളജി, ജനറല്‍ പീഡിയാട്രിക്സ്, നിയോനറ്റോളജി, നെഫ്രോളജി എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഉപവിഭാഗങ്ങളുമായി മുസ്സഫയിലെ അഹല്യ ആശുപത്രിയിലെ ഇആര്‍ ടീം മികച്ച രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. പെര്‍ക്യുട്ടേനിയസ് കൊറോണറി ഇന്റര്‍വെന്‍ഷന്‍, കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍ റേഡിയോളജി വിഭാഗത്തില്‍ എക്സ്-റേ, സിടി സ്കാന്‍, എംആര്‍ഐ, മറ്റ് റേഡിയോളജി സേവനങ്ങള്‍ എന്നിവയുമുള്ള അഹല്യ ആശുപത്രിക്ക് ജോയിന്റ് കമ്മീഷന് ഇന്റര്‍നാഷണലിന്റെ അംഗീകാരമുണ്ട്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്ഡ്വെയര് ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന് സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
kerala3 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
Film3 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
News3 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
kerala3 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
Cricket3 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
kerala3 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
kerala3 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
india3 days ago
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍