Connect with us

india

വിദഗ്ധ ചികിത്സയ്ക്കായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ബംഗലൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി

പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ് ഉമ്മന്‍ ചാണ്ടിയെ കൊണ്ടുപോകുന്നത്.

Published

on

വിദഗ്ധ ചികിത്സയ്ക്കായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ബംഗലൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ് ഉമ്മന്‍ ചാണ്ടിയെ കൊണ്ടുപോകുന്നത്.

ഭാര്യ മറിയാമ്മ, മകന്‍ ചാണ്ടി ഉമ്മന്‍, രണ്ട് പെണ്‍മക്കളും ഉമ്മന്‍ചാണ്ടിക്കൊപ്പം ബംഗലൂരുവിലേക്ക് പോകുന്നുണ്ട്. ചികിത്സയില്‍ താന്‍ തൃപ്തനാണെന്ന് ബംഗലൂരുവിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടയില്‍ ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്നും നിംസ് ആശുപത്രിയില്‍ മികച്ച ചികിത്സ ലഭിച്ചുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ആശുപത്രിയില്‍ വന്നതിനേക്കാള്‍ ആരോഗ്യം മെച്ചപ്പെട്ടുവെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

ഡോക്ടര്‍മാരും കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹ് നാന്‍ എംപിയും ഉമ്മന്‍ചാണ്ടിയെ അനുഗമിക്കും. തിങ്കളാഴ്ച ന്യുമോണിയ ബാധിച്ച് ഉമ്മന്‍ ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിപ്പിച്ചിരുന്നു. അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ന്യുമോണിയ ഭേദമായ സാഹചര്യത്തിലാണ് തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിന്നും ബംഗലൂരുവിലേക്ക് മാറ്റുന്നത്. പാര്‍ട്ടി ഇടപെട്ടാണ് ഉമ്മന്‍ചാണ്ടിയെ ബംഗലൂരുവിലേക്ക് മാറ്റുന്നത്. ചിക്ത്സയ്ക്കാവശ്യമായ മുഴുവന്‍ ചെലവും എഐസിസി വഹിക്കും.

നേരത്തെ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില മോശമാണെന്നും ചികിത്സ ഉറപ്പാക്കുന്നില്ലെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.

india

തെരഞ്ഞെടുപ്പ് കമീഷൻ പരാജയപ്പെട്ട സ്ഥാപനം’; ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും കോണ്‍ഗ്രസ്‌

ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾക്കനുസൃതമായി അതിന്റെ പ്രവർത്തനങ്ങൾ നിർവഹിക്കാത്തതിനാൽ വലിയൊരു വിഭാഗം ജനങ്ങൾക്ക് കമീഷനിൽ ഇപ്പോൾ വിശ്വാസമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

Published

on

തെരഞ്ഞെടുപ്പ് കമീഷനെ പ്രവർത്തനരഹിതം എന്നും പരാജയപ്പെട്ട സ്ഥാപനം എന്നും വിശേഷിപ്പിച്ച് രാജ്യസഭാ എം.പി കപിൽ സിബൽ. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾക്കനുസൃതമായി അതിന്റെ പ്രവർത്തനങ്ങൾ നിർവഹിക്കാത്തതിനാൽ വലിയൊരു വിഭാഗം ജനങ്ങൾക്ക് കമീഷനിൽ ഇപ്പോൾ വിശ്വാസമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

തെരഞ്ഞെടുപ്പ് കമീഷനിലുള്ള വിശ്വാസമില്ലായ്മയുടെ വിഷയം എത്ര വേഗത്തിൽ കൈകാര്യം ചെയ്യപ്പെടുന്നുവോ ജനാധിപത്യത്തെ രക്ഷിക്കാനുള്ള സാധ്യത അത്രയും കൂടുമെന്നും പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ സിബൽ പറഞ്ഞു.

‘തെരഞ്ഞെടുപ്പ് കമീഷൻ ഇപ്പോൾ ഒരു പ്രവർത്തനരഹിതമായ സ്ഥാപനമാണ്. ഭരണഘടന പ്രകാരം പ്രതീക്ഷിക്കുന്ന ഉത്തരവാദിത്തങ്ങൾക്കനുസൃതമായി കമീഷൻ അതിന്റെ പ്രവർത്തനങ്ങൾ നിർവഹിച്ചിട്ടില്ല. ഇപ്പോളിത് പരാജയപ്പെട്ട സ്ഥാപനമാണ്. ഈ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾക്ക് കമീഷനിൽ വിശ്വാസമില്ലെന്നും’ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച കോൺഗ്രസിന്റെയും തൃണമൂലിന്റെയും ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.

ഇ.വി.എമ്മുകൾക്ക് പുറമേ, തെരഞ്ഞെടുപ്പ് പ്രക്രിയ കളങ്കിതമാണെന്ന് സൂചിപ്പിക്കുന്ന ചില ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്നതാണ് പ്രതിപക്ഷത്തിനുള്ള സന്ദേശം. പല തലങ്ങളിലുമുള്ള കൃത്രിമത്വങ്ങളുടെ ഫലമായിരിക്കാം ഇപ്പോൾ വന്നിരിക്കുന്ന ഫലങ്ങൾ എന്ന് സിബൽ അവകാശപ്പെട്ടു. നമ്മൾ ഒരുമിച്ച് ആ പ്രശ്നം പരിഹരിക്കേണ്ടതുണ്ടെന്നും മുൻ കോൺഗ്രസ് നേതാവ് ഊന്നിപ്പറഞ്ഞു.

അസാധാരണമായ കൂട്ടിച്ചേർക്കലുകൾ, അപ്രതീക്ഷിതമായി ഇല്ലാതാക്കലുകൾ, ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐ.ഡി നമ്പറുകൾ എന്നിവയുൾപ്പെടെയുള്ള വോട്ടർ പട്ടികയിലെ പ്രശ്നങ്ങൾ കോൺഗ്രസും ഇൻഡ്യ ബ്ലോക്ക് പാർട്ടികളും ആവർത്തിച്ച് ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ.

4,000ത്തിലധികം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ അതത് നിയമസഭാ സീറ്റുകളിലെ തീർപ്പാക്കാത്ത ബൂത്ത് തല പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സർവകക്ഷി യോഗങ്ങൾ നടത്തുന്നതായി തെരഞ്ഞെടുപ്പ് കമീഷൻ ശനിയാഴ്ച പറഞ്ഞിരുന്നു. പരാതികൾ പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ ഒന്നിലധികം തലങ്ങളിലുള്ള പാർട്ടികളുമായി ആശയവിനിമയം നടത്താനുള്ള കമീഷന്റെ സമീപകാല തീരുമാനത്തിന് പിന്നാലെയാണ് യോഗങ്ങൾ.

വോട്ടർ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാനും വോട്ടർ പട്ടിക വൃത്തിയാക്കുന്നതിന് ജനന-മരണ രജിസ്ട്രേഷൻ അധികാരികളെ ഉൾപ്പെടുത്താനും കമീഷൻ തീരുമാനിച്ചിട്ടുണ്ട്.

Continue Reading

crime

ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നു, 2024ൽ ബലാത്സംഗ കേസുകളിൽ 19% വർധനവ്

കോൺഗ്രസ് എം.എൽ.എ ഉപാധ്യായയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു സർക്കാർ നിയമസഭയിൽ ഈ ഡാറ്റ അവതരിപ്പിച്ചത്.

Published

on

മധ്യപ്രദേശിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. സംസ്ഥാന സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണിത് പറയുന്നത്. കണക്കുകൾ പ്രകാരം, 2024 ൽ പ്രതിദിനം ശരാശരി 20 ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

കോൺഗ്രസ് എം.എൽ.എ ഉപാധ്യായയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു സർക്കാർ നിയമസഭയിൽ ഈ ഡാറ്റ അവതരിപ്പിച്ചത്. വാർഷിക റിപ്പോർട്ടിൽ സർക്കാർ കൃത്രിമം കാണിച്ചതായും ബലാത്സംഗ കേസുകളുടെ യഥാർത്ഥ എണ്ണം 40 ശതമാനം കൂടുതലാണെന്നും അദ്ദേഹം ആരോപിച്ചു. പട്ടികവർഗക്കാർ ഉൾപ്പെട്ട കേസുകളിൽ, അതിക്രമം 340 ശതമാനം കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

ആദിവാസി മേഖലകളിൽ ബലാത്സംഗ കേസുകളിൽ വർധനവ് ഉണ്ടായതായും റിപ്പോർട്ട് കാണിക്കുന്നു. 2020 ൽ 6,134 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ, 2024ൽ ഇത് 7,294 ആയി വർധിച്ചു. സ്ത്രീകൾക്കെതിരായ ആക്രമണങ്ങളിൽ 19 ശതമാനം വർധനവ് കാണിക്കുന്നുവെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2023ലെ വാർഷിക റിപ്പോർട്ടിൽ 5,374 കേസുകൾ രേഖപ്പെടുത്തിയിരുന്നു.

പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള 1,769 സ്ത്രീകളും പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള 2,062 സ്ത്രീകളും മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള 2,502 സ്ത്രീകളും പൊതു വിഭാഗത്തിൽ നിന്നുള്ള 869 സ്ത്രീകളുമാണ് ആക്രമണത്തിനിരയായതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആദിവാസി മേഖലകളിലെ ബലാത്സംഗ കേസുകളുടെ വർധനവും ഡാറ്റ എടുത്തുകാണിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, പട്ടികജാതിക്കാർക്കിടയിൽ 10 ശതമാനവും പട്ടികവർഗക്കാർക്കിടയിൽ 26 ശതമാനവും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ 20 ശതമാനവും ബലാത്സംഗ കേസുകൾ വർധിച്ചു.

അതേസമയം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, പട്ടികജാതിക്കാർ ആക്രമിക്കപ്പെട്ട 2,739 കേസുകളിൽ 23 ശതമാനം കേസുകളിൽ മാത്രമേ പ്രതികൾക്ക് ശിക്ഷ ലഭിച്ചിട്ടുള്ളുവെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതികളിൽ 77 ശതമാനം പേരും കുറ്റവിമുക്തരാക്കപ്പെട്ടു. പട്ടികവർഗക്കാർ ആക്രമിക്കപ്പെട്ട 3,163 കേസുകളിൽ, പ്രതികളിൽ 78 ശതമാനം പേരും കുറ്റവിമുക്തരാക്കപ്പെട്ടു. മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് 21 ശതമാനവും പൊതു വിഭാഗത്തിന് 18 ശതമാനവുമാണ് ശിക്ഷാ നിരക്ക്.

എന്നാൽ ബി.ജെ.പി എം.എൽ.എ ഭഗവാൻദാസ് സബ്‌നാനി സർക്കാരിന്റെ റെക്കോർഡിനെ ന്യായീകരിച്ചു. കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് ഭരണകൂടം ഉറപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിൽ, അതിനർത്ഥം കേസുകൾ ഫയൽ ചെയ്യുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കുന്നു എന്നാണ്. ഇത്തരം കേസുകളിൽ നിയമനടപടി സ്വീകരിച്ചുവരികയാണെന്നും ജുഡീഷ്യറി കർശനമായ ശിക്ഷകൾ നൽകുന്നുണ്ട്. സ്ത്രീ സുരക്ഷയ്ക്ക് സർക്കാർ പ്രതിജ്ഞാബദ്ധരാണ്,’ ഭഗവാൻദാസ് പറഞ്ഞു.

Continue Reading

india

പിണറായി സര്‍ക്കാരിനെതിരേ താമരശ്ശേരി രൂപതയുടെ ഇടയലേഖനം; ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലി നടത്തും

വന്യമൃഗ ശല്യം നേരിടുന്ന കര്‍ഷകര്‍ക്ക് നീതിയില്ല തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ഇന്ന് രൂപതയുടെ കീഴിലുള്ള പള്ളികളില്‍ വായിച്ച ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിലിന്റെ ഇടയലേഖനത്തിലുണ്ട്.

Published

on

പിണറായി സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി താമരശ്ശേരി രൂപതയുടെ ഇടയലേഖനം. ജസ്റ്റിസ് ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നില്ലെന്നും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ കാര്യത്തില്‍ അനീതിയാണെന്നും ഇടയലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. എയ്ഡഡ് നിയമനങ്ങള്‍ അട്ടിമറിക്കുന്നു, വന്യമൃഗ ശല്യം നേരിടുന്ന കര്‍ഷകര്‍ക്ക് നീതിയില്ല തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ഇന്ന് രൂപതയുടെ കീഴിലുള്ള പള്ളികളില്‍ വായിച്ച ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിലിന്റെ ഇടയലേഖനത്തിലുണ്ട്.

ക്രൈസ്തവ സമുദായത്തിന്റെ വിവിധ അവകാശങ്ങളും കര്‍ഷകരുടെ ആനുകൂല്യങ്ങളും സര്‍ക്കാര്‍ നിഷേധിക്കുന്നതായി ലേഖനത്തില്‍ പറയുന്നു. ഏപ്രില്‍ അഞ്ചിന് മുതലക്കുളത്ത് ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലി നടത്താന്‍ തീരുമാനിച്ചതായും ലേഖനത്തില്‍ പറയുന്നു.കാര്‍ഷിക മേഖലയില്‍ സര്‍ക്കാരിന്റെ ഗുണപരമായ ഇടപെടല്‍ ഉണ്ടാവുന്നില്ല.

വന്യജീവികളുടെ ആക്രമണത്തിന് ദിനംപ്രതി ജനങ്ങള്‍ ഇരയാകുന്നു. സര്‍ക്കാര്‍ വെറും കാഴ്ചക്കാരായി നില്‍ക്കയാണെന്നും ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. ന്യൂനപക്ഷ സ്‌കോളര്‍പ്പില്‍ ഹൈക്കോടതി വിധി നടപ്പാക്കാതെ നികുതിപ്പണം എടുത്ത് സുപ്രീം കോടതിയെ സര്‍ക്കാര്‍ സമീപിച്ചിരിക്കയാണ്. ക്രൈസ്തവ സമുദായത്തോടുള്ള കടുത്ത അനീതിയാണിത്. ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാതെ സര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണെന്നും ഇടയലേഖനം കുറ്റപ്പെടുത്തുന്നു

സര്‍ക്കാരിനെ വിമര്‍ശിച്ച് കത്തോലിക്ക സഭയും സര്‍ക്കുലര്‍ പുറത്തിറക്കി. തുടര്‍ഭരണം നേടിവരുന്ന സര്‍ക്കാരുകള്‍ക്ക് വരുമാനം കണ്ടെത്താനുളള കുറുക്കു വഴിയാണ്. ഐടി പാര്‍ക്കുകളില്‍ പബ് സ്ഥാപിക്കാനും എലപ്പുളളി ബ്രൂവറിക്ക് അനുമതി നല്‍കാനുമുളള നീക്കങ്ങള്‍ക്കും വിമര്‍ശനമുണ്ട്.

നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം നടക്കുന്നു. സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതികള്‍ ഫലം കാണുന്നില്ലെന്നും കത്തോലിക്ക മെത്രാന്‍ സമിതിയുടെ സര്‍ക്കുലറില്‍ പറയുന്നു. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ സര്‍ക്കുലര്‍ വായിച്ചു.

Continue Reading

Trending