Connect with us

india

തുര്‍ക്കിയിലും സിറിയയിലും മരണസംഖ്യ 4000 കടന്നു; ഇന്ത്യ ഇസ്താംബൂളിലേക്ക് ആദ്യ ബാച്ച് സഹായം അയച്ചു

ഇന്ത്യ ഇസ്താംബൂളിലേക്ക് ആദ്യ ബാച്ച് സഹായം അയച്ചു

Published

on

അങ്കാറ: തിങ്കളാഴ്ചയുണ്ടായ ശക്തമായ മൂന്ന് ഭൂകമ്ബങ്ങളെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞിരിക്കുകയാണ് തുര്‍ക്കിയും സിറിയയും.
4000ഓളം ആളുകളാണ് വിനാശം വിതച്ച ഭൂകമ്ബത്തില്‍ മരിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വന്‍ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തെ തുടര്‍ന്ന് ഡസന്‍ കണക്കിന് തുടര്‍ചലനങ്ങള്‍ ഉണ്ടായി. സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ നിന്നും മറ്റ് സംഘര്‍ഷങ്ങളില്‍ നിന്നും പലായനം ചെയ്ത ദശലക്ഷക്കണക്കിന് ആളുകള്‍ നിറഞ്ഞ പ്രദേശത്തെ പ്രധാന തുര്‍ക്കി നഗരങ്ങളുടെ മുഴുവന്‍ ഭാഗങ്ങളും പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടു. ഭൂകമ്ബത്തിന്‍റെ ഫലമായി വിമാനത്താവളത്തിന്‍റെ റണ്‍വെ രണ്ടായ പിളര്‍ന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

എൻ‌ഡി‌ആർ‌എഫ് സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകൾ, പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡുകൾ, മെഡിക്കൽ സപ്ലൈസ്, 
ഡ്രില്ലിംഗ് മെഷീനുകൾ, മറ്റ് ആവശ്യമായ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന ഇന്ത്യയിൽ നിന്നുള്ള ഭൂകമ്പ ദുരിതാശ്വാസ സാമഗ്രികളുടെ 
ആദ്യ ബാച്ച് ചൊവ്വാഴ്ച പുലർച്ചെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് മണിക്കൂറുകൾക്ക് ശേഷം തുർക്കിയിലേക്ക് പുറപ്പെട്ടു. 

തുര്‍ക്കിയിലെ ഹതായ് പ്രവിശ്യയിലുള്ള റണ്‍വെയാണ് തകര്‍ന്ന് പൂര്‍ണമായും ഉപയോഗശൂന്യമായത്. റണ്‍വെയിലെ ടാര്‍മാര്‍ക്ക് രണ്ടായി പിളര്‍ന്നു. ഇതോടെ മുഴുവന്‍ വിമാനസര്‍വീസുകളും നിര്‍ത്തിവച്ചു. തിങ്കളാഴ്ചയുണ്ടായ ഭൂകമ്ബം പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള തുര്‍ക്കിയിലെ ഏറ്റവും വലിയ ദുരന്തമാണെന്ന് പ്രസിഡന്‍റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. ഭൂകമ്ബ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, തുര്‍ക്കിയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച്‌ ഏറ്റവും വലിയ ഭൂചലനമാണ് ആദ്യത്തെ ഭൂകമ്ബം

india

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍; ആറ് മരണം

കുളു ജില്ലയിലെ മണികര്‍ണിയിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്

Published

on

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ 6 പേര്‍ മരിച്ചു. കുളു ജില്ലയിലെ മണികര്‍ണിയിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരു വഴിയോര കച്ചവടക്കാരനും ഒരു കാര്‍ ഡ്രൈവറും സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം.

‘മണികരണ്‍ ഗുരുദ്വാരയ്ക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. അവിടെ ഒരു മരം കടപുഴകി വീണു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് സംഘവും മറ്റ് ജില്ലാ അധികൃതരും സ്ഥലത്തുണ്ട്” കുളു എംഎല്‍എ സുന്ദര്‍ സിംഗ് താക്കൂര്‍ എഎന്‍ഐയോട് പറഞ്ഞു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജയറാം താക്കൂര്‍ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖം രേഖപ്പെടുത്തുകയും ദുരിതബാധിതരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

Continue Reading

india

ഛത്തീസ്ഗഡില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി

തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്

Published

on

ഛത്തീസ്ഗഡിലെ ബിജാപൂരില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി. സായുധ സേനകള്‍ നടപടി കടുപ്പിച്ചതോടെയാണ് സംഘം ബിജാപുര്‍ എസ്പിക്ക് മുന്നില്‍ കീഴടങ്ങിയത്. തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്. വനിതകളും പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് കീഴടങ്ങിയത്.

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞയാഴ്ച 22 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ബസ്തറില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ 35 മാവോയിസ്റ്റുകളെയാണ് വധിച്ചിട്ടുള്ളത്. ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ചലപതി എന്ന് വിളിക്കപ്പെടുന്ന മാവോയിസ്റ്റ് നേതാവ് ജയറാം റെഡ്ഡിയെ ജനുവരിയില്‍ സുരക്ഷാ സേന വധിച്ചിരുന്നു.

Continue Reading

india

ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റി അപകടം; ഏഴുപേര്‍ക്ക് പരിക്ക്

ബെംഗളൂരു-കാമാക്യ എസി എക്‌സ്പ്രസ് ട്രെയിനാണ് കട്ടക്ക് ജില്ലയിലെ നിര്‍ഗുണ്ടിയില്‍ പാളം തെറ്റിയത്

Published

on

ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റി അപകടം. അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരു-കാമാക്യ എസി എക്‌സ്പ്രസ് ട്രെയിനാണ് കട്ടക്ക് ജില്ലയിലെ നിര്‍ഗുണ്ടിയില്‍ പാളം തെറ്റിയത്. ഇന്ന് രാവിലെ 11.54ഓടെയാണ് സംഭവം.

പരിക്കേറ്റ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഒഡീഷ ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറല്‍ സുദന്‍സു സാരംഗി അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം പത്തിലേറെ കൂടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ഡിആര്‍എഫും ഒഡീഷ ഫയര്‍ സര്‍വീസ് സംഘവും അപകട സ്ഥലത്തുണ്ട്.

Continue Reading

Trending