Video Stories
ഇന്ന് ദേശീയ കായികദിനം; മാതൃകയാക്കു നീരജിനെയും ബവീനയെയും
ഇന്ന് ഓഗസ്റ്റ് 29. ദേശീയ കായികദിനം

കമാല്‍ വരദൂര്‍
ഇന്ന് ഓഗസ്റ്റ് 29. ദേശീയ കായികദിനം. ധ്യാന്‍ചന്ദ് എന്ന ഹോക്കി മാന്ത്രികന്റെ ജന്മദിനത്തില്‍ ആഘോഷിക്കപ്പെടുന്ന കായിക ദിനത്തില്‍ തന്നെയാണ് ടോക്കിയോവില്‍ നടക്കുന്ന പാരാലിംപിക്്‌സില്‍ നമ്മുടെ ടേബിള്‍ ടെന്നിസ് താരം ബവിനാ പട്ടേല്‍ വെള്ളി
മെഡലുറപ്പാക്കിയത്. പോളിയോ ബാധിച്ച ബവിനയുടെ വിജയം ആത്മവിശ്വാസത്തിന്റേതാണ്. അതാണ് ഈ കായിക ദിനത്തില്‍ ഉയര്‍ത്തി പിടിക്കേണ്ടത്.
രണ്ടാഴ്ച്ച മുമ്പ് അവസാനിച്ച ഒളിംപിക്‌സില്‍ നീരജ് ചോപ്ര എന്ന ഇന്ത്യക്കാരന്‍ ജാവലിനില്‍ നേടിയ സ്വര്‍ണം നമ്മുടെ കായികതക്ക് നല്‍കിയ ഊര്‍ജ്ജം ചെറുതല്ല. ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ നമ്മള്‍ എന്നും കാഴ്ച്ചക്കാരായിരുന്നെങ്കില്‍ ഹരിയാനയില്‍ നിന്നുള്ള നീരജ് ലോകത്തോട് വിളിച്ച് പറഞ്ഞത് ഇന്ത്യക്ക് എത്തിപിടിക്കാന്‍ കഴിയാത്തതാതയി ഒന്നുമില്ലെന്നാണ്. കേവലം ഒരു മെഡലിനപ്പുറം അത് സ്വര്‍ണമായിരുന്നു. ലോക ജൂനിയര്‍ മീറ്റില്‍ നേടിയ സ്വര്‍ണത്തിന് ശേഷം ആത്മവിശ്വാസം ആയുധമാക്കിയാണ് നീരജ് ഒരുങ്ങിയത്. ഒരു ഘട്ടത്തില്‍ പോലും അദ്ദേഹം പതര്‍ച്ച പ്രകടിപ്പിച്ചിരുന്നില്ല. അവിടെയാണ് നമ്മുടെ പുരോഗതിക്ക് മാര്‍ക്കിടുന്നത്.
ഒളിംപിക്‌സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് എന്ന് പറയുമ്പോള്‍ എപ്പോഴും നമ്മുടെ മുന്നില്‍ വരാറുള്ളത് 1960 ലെ റോമില്‍ മില്‍ഖാ സിംഗ് 400 മീറ്ററില്‍ നാലാമനായതും 1984 ലെ ലോസാഞ്ചലസ് ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പി.ടി ഉഷ നാലാം സ്ഥാനത്ത് ആയതുമായ ദുരനുഭവങ്ങളാണ്. മില്‍ഖയും ഉഷയും മാനസികമായാണ് പിന്നോക്കം പോയത്. 250 മീറ്ററോളം ഒന്നാമനായിരുന്ന മില്‍ഖ തിരിഞ്ഞ് പ്രതിയോഗികളെ നോക്കിയത് മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നാണ്. ആ തിരിഞ്ഞ് നോട്ടമായിരുന്നു അദ്ദേഹത്തിന്റെ വീഴ്ച്ച. ഉഷയുടെ കാര്യത്തില്‍ തലനാരിഴക്കായിരുന്നു മെഡല്‍ നഷ്ടമായത്. കഠിന സമ്മര്‍ദ്ദത്തില്‍ ചെസ്റ്റ് ഒന്ന് മുന്നോട്ട് വെച്ചിരുന്നെങ്കില്‍ അത് മെഡലായിരുന്നു. പക്ഷേ ഫിനിഷിംഗ് ടെന്‍ഷനില്‍ അത് നടന്നില്ല.
നോക്കു-നീരജിനെ. മില്‍ഖക്കും ഉഷക്കും ലഭിക്കാതിരുന്നതെല്ലാം നിരജിന് ലഭിച്ചിരുന്നു. വിദേശ പരിശീലനത്തിനുള്ള മികച്ച അവസരങ്ങള്‍. മികച്ച സപ്പോര്‍ട്ടിംഗ് സിസ്റ്റം. അത്യാധുനിക മല്‍സര സംവിധാനങ്ങള്‍. ആ കരുത്തിലാണ് യോഗ്യതാ മല്‍സരത്തില്‍ തന്നെ അദ്ദേഹം ഒന്നാമനായത്. പിന്നീട് ഫൈനലിലേക്ക് വന്നപ്പോള്‍ ആദ്യ രണ്ട് ത്രോയില്‍ തന്നെ അദ്ദേഹം മല്‍സരമുറപ്പിച്ചു. അതാണ് മാനസിക വിജയമെന്നത്. അവസാന ത്രോകളിലേക്ക് കടന്നാല്‍ അത് സമ്മര്‍ദ്ദമാവുമെന്ന് മനസിലാക്കിയുള്ള പരിശ്രമം.
പ്രതിയോഗികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ആദ്യ രണ്ട് ത്രോയിലുടെ നീരജിന് കഴിഞ്ഞു. നീരജ് നല്‍കിയ ആത്മവിശ്വാസമാവാം ഒരു പക്ഷേ ബവിനാ പട്ടേല്‍ പാരാലിംപിക്‌സില്‍ പ്രകടിപ്പിച്ചത്. പോളിയോ ബാധിച്ച് അരക്ക് കീഴെ തളര്‍ന്ന താരത്തിന്റെ ആന്റിസിപ്പേഷനുകള്‍ നോക്കു- അഞ്ച് ഗെയിം ദീര്‍ഘിച്ച ആവേശ പോരാട്ടത്തില്‍ വര്‍ധിത ആത്മവിശ്വാസമായിരുന്നു. ഈ കായിക ദിനത്തില്‍ നീരജും ബവിനയുമാവട്ടെ നമ്മുടെ റോള്‍ മോഡലുകള്‍. ഇന്നലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലീഡ്‌സില്‍ തകര്‍ന്ന കാഴ്ച്ച കണ്ടില്ലേ… പരാജയ കാരണമെന്നത് ഒരു ബാറ്റ്‌സ്മാന്‍ പോലും തല ഉയര്‍ത്തി കളിക്കാച്ചില്ല എന്നതാണ്. എന്ത് കൊണ്ട് തല ഉയര്‍ത്തിയില്ല എന്ന ചോദ്യത്തിനുത്തരം തന്നെ സമ്മര്‍ദ്ദമാണ്-ആത്മവിശ്വാസം ആരിലുമുണ്ടായിരുന്നില്ല. വേണ്ടത് തല ഉയര്‍ത്തി നില്‍ക്കാനുള്ള ധൈര്യമാണ്. നെഞ്ച് വിരിച്ച് നിന്ന് നോക്കു- എതിരാളികള്‍ ഒന്ന് പതറും. ആ പതര്‍ച്ച ഇത് വരെ നമ്മുടെ സമ്പാദ്യമായിരുന്നു. ആ സമ്പാദ്യം പ്രതിയോഗികള്‍ക്ക് നല്‍കുക.
ധ്യാന്‍ചന്ദിന്റെ ഒരു അനുഭവ കഥയുണ്ട്. 1932 ലെ ലോസാഞ്ചലസ് ഒളിംപിക്‌സില്‍ ഇന്ത്യ-അമേരിക്ക ഹോക്കി ആദ്യ പകുതി പിന്നിട്ടപ്പോള്‍ അമേരിക്കന്‍ താരം ധ്യാന്‍ചന്ദിന്റെ സ്റ്റിക്കില്‍ എന്തോ മാന്ത്രികതയുണ്ടെന്ന പരാതിയുമായി റഫറിക്ക് അരികിലെത്തി. അദ്ദേഹത്തിന്റെ സ്റ്റിക്കില്‍ കാന്ത തകിടുണ്ടെന്നും ആ സ്റ്റിക്ക് കൊണ്ട് കളിക്കാന്‍ അനുവദിക്കരുതെന്നുമായിരുന്നു അമേരിക്കന്‍ താരത്തിന്റെ പരാതി. തിരിച്ച് നിന്ന് നോക്കു- എതിരാളികള്‍ ഒന്ന് പതറും. ആ പതര്‍ച്ച ഇത് വരെ നമ്മുടെ സമ്പാദ്യമായിരുന്നു. ആ സമ്പാദ്യം പ്രതിയോഗികള്‍ക്ക് നല്‍കുക. ധ്യാന്‍ചന്ദിന്റെ ഒരു അനുഭവ കഥയുണ്ട്. 1932 ലെ ലോസാഞ്ചലസ് ഒളിംപിക്‌സില്‍ ഇന്ത്യ-അമേരിക്ക ഹോക്കി ആദ്യ പകുതി പിന്നിട്ടപ്പോള്‍ അമേരിക്കന്‍ താരം ധ്യാന്‍ചന്ദിന്റെ സ്റ്റിക്കില്‍ എന്തോ മാന്ത്രികതയുണ്ടെന്ന പരാതിയുമായി റഫറിക്ക് അരികിലെത്തി. അദ്ദേഹത്തിന്റെ സ്റ്റിക്കില്‍ കാന്ത തകിടുണ്ടെന്നും ആ സ്റ്റിക്ക് കൊണ്ട് കളിക്കാന്‍ അനുവദിക്കരുതെന്നുമായിരുന്നു അമേരിക്കന്‍ താരത്തിന്റെ പരാതി. റഫറി ആ പരാതി ധ്യാന്‍ചന്ദിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം തന്റെ സറ്റിക് അമേരിക്കന്‍ താരത്തിന് കൈമാറി. അമേരിക്കന്‍ താരത്തിന്റെ സ്റ്റിക് കൊണ്ടാണ് പിന്നീട് അദ്ദേഹം കളിച്ചത്. ഇന്ത്യ മല്‍സരം ജയിച്ചത് 24 ഗോളിന്. ധ്യാന്‍ചന്ദ് നേടിയത് ഒമ്പത് ഗോളുകള്‍. ധ്യാന്‍ കാണിച്ച ആത്മവിശ്വാസത്തിന്റെ പുതിയ പതിപ്പാണ് നീരജ് ചോപ്രയും ബവിനയും. ആ വഴിക്ക് തല ഉയര്‍ത്തി നമുക്ക് നീങ്ങാം. ബവീന ഇന്ന് സ്വര്‍ണമടിച്ചാല്‍ എന്നുമെന്നും ഓര്‍മിക്കാനാവുന്ന കായികദിനമാവുമിത്.
Celebrity
‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
kerala2 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
gulf2 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
GULF2 days ago
ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഈദ് സ്നേഹ സംഗമം ഇന്ന്
-
india2 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
kerala2 days ago
സെക്രട്ടേറിയറ്റില്‍ ജാതി അധിക്ഷേപം; പട്ടികജാതി ഉദ്യോഗസ്ഥ സ്ഥലം മാറിപ്പോയപ്പോള്‍ ശുദ്ധികലശം നടത്തിയതായി പരാതി
-
india2 days ago
കുംഭമേളയിലെ മരണസംഖ്യ യുപി സര്‍ക്കാര്‍ വെട്ടിക്കുറച്ചു; ബിബിസി റിപ്പോര്‍ട്ട് ഉദ്ധരിച്ച് രാഹുല്‍ ഗാന്ധി
-
kerala2 days ago
വീണ്ടും കയറി സ്വര്‍ണവില; രണ്ടു ദിവസത്തിനിടെ വര്‍ധിച്ചത് 1240 രൂപ
-
india2 days ago
കപ്പലപകടം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാം, നഷ്ടപരിഹാരം ഈടാക്കണം: ഹൈകോടതി