Connect with us

News

ഇന്നറിയാം കോപ്പയുടെ ഭാവി

Published

on

റിയോ:കോപ്പ അമേരിക്കാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ബ്രസീലില്‍ നടക്കുമോ…? അന്തിമ തീരുമാനം ഇന്നറിയാം. പ്രതികൂലമായ കോവിഡ് സാഹചര്യത്തില്‍ വന്‍കരാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടത്തുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇന്ന് ബ്രസീല്‍ സുപ്രീം കോടതി തീരുമാനമെടുക്കും. കോടതി തീരുമാനം പ്രതികൂലമായാല്‍ കോപ്പ ബ്രസീലിലും നടക്കില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി, തൊഴിലാളി സംഘടനയുമാണ് ഹര്‍ജിക്കാര്‍. മല്‍സരങ്ങള്‍ അവസാനിക്കാന്‍ മൂന്ന് നാള്‍ മാത്രം ബാക്കി നില്‍ക്കെ അടിയന്തിര പ്രാധാന്യത്തോടെയാമ് കോടതി ഹരജി പരിഗണിക്കുന്നത്. തങ്ങളോട് ആലോചിക്കാതെ കോപ്പ മല്‍സരങ്ങള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ തീരുമാനത്തിലുള്ള ശക്തമായ പ്രതിഷേധം കളിക്കാര്‍ അറിയിച്ചിട്ടുണ്ട്. പക്ഷേ ബ്രസീല്‍ സര്‍ക്കാര്‍ ഇപ്പോഴും ചാമ്പ്യന്‍ഷിപ്പിന് അനുകൂലമായാണ് സംസാരിക്കുന്നത്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് ബ്രസീല്‍. ഇപ്പോഴും വിവിധ സംസ്ഥാനങ്ങള്‍ ലോക്ഡൗണിലാണ്. കോവീഡ് തീര്‍ത്ത വലിയ പ്രതിസന്ധിക്കിടെ കോപ്പ മല്‍സരങ്ങള്‍ വേണ്ട എന്നാണ് ജനങ്ങളുടെ അഭിപ്രായവും.

വന്‍കരാ ചാമ്പ്യന്‍ഷിപ്പ് ആദ്യം നിശ്ചയിച്ചിരുന്നത് അര്‍ജന്റീനയിലും കൊളംബിയയിലുമായിരുന്നു. എന്നാല്‍ പ്രതികൂല രാഷ്ട്രീയ സാഹചര്യത്തില്‍ കൊളംബിയയില്‍ നിന്നും വേദികള്‍ പിന്‍വലിച്ച ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ മല്‍സരങ്ങള്‍ അര്‍ജന്റീനയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ കോവിഡില്‍ തകര്‍ന്ന അര്‍ജന്റീനയില്‍ കളിക്കാന്‍ പല രാജ്യങ്ങളും വിമുഖത പ്രകടിപ്പിച്ചതോടെ അവിടെ നിന്ന് മല്‍സര വേദികള്‍ ബ്രസീലിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ബ്രസീല്‍ താരങ്ങള്‍ ഒന്നടങ്കം തീരുമാനത്തിനെതിരെ രംഗത്ത് വന്നതോടെയാണ് വലിയ പ്രതിസന്ധി ഉടലെടുത്തത്. ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ കളിക്കാന്‍ നാട്ടിലുള്ള നെയ്മര്‍ ഉള്‍പ്പെടെയുള്ള ഫുട്‌ബോളര്‍മാര്‍ ഇക്വഡോറിനെതിരായ മല്‍സരത്തിന് മുമ്പ് തന്നെ പ്രതിഷേധം പരസ്യമാക്കിയിരുന്നു. എന്നാല്‍ ബ്രസീല്‍ പ്രസിഡണ്ട് പ്രശ്‌നത്തില്‍ ഇടപ്പെട്ടു.

ശാന്തരാവാന്‍ താരങ്ങളോട് പറഞ്ഞപ്പോള്‍ പരാഗ്വേക്കെതിരായ മല്‍സരത്തിന് ശേഷം അഭിപ്രായം പറയാമെന്നായിരുന്നു നായകനായ കാസിമിറോ വ്യക്തമാക്കിയത്. ഇന്നലെ പരാഗ്വക്കെതിരായ മല്‍സരത്തിന് ശേഷം എല്ലാ താരങ്ങളും സമുഹ മാധ്യമങ്ങളിലുടെ പ്രതിഷേധം ശക്തമാക്കി. ചാമ്പ്യന്‍ഷിപ്പ് ബഹിഷ്‌ക്കരിക്കില്ല എന്ന താരങ്ങളുടെ പരാമര്‍ശം മാത്രമാണ് സര്‍ക്കാരിന് പിടിവള്ളി. അപ്പോഴും ഇന്നത്തെ സുപ്രീം കോടതി വിധി തന്നെ പ്രധാനം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുംബൈയില്‍ നിന്നും ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

എഐസി 129 എന്ന വിമാനമാണ് മുംബൈയില്‍ തന്നെ തിരിച്ചിറക്കിയത്.

Published

on

മുംബൈയില്‍ നിന്നും ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. തരിച്ചിറക്കിയതിന്റെ കാരണം വ്യക്തമല്ല. എഐസി 129 എന്ന വിമാനമാണ് മുംബൈയില്‍ തന്നെ തിരിച്ചിറക്കിയത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. സംഭവത്തില്‍ വിമാനത്തിലുള്ള 2412 പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയുമായിരുന്നു.11 എ സീറ്റിലിരുന്ന വിശ്വാസ് കുമാര്‍ രമേശ് ആണ് എമര്‍ജന്‍സി എക്‌സിറ്റ് വഴി രക്ഷപ്പെട്ടത്.

മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന്‍ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

Continue Reading

kerala

കോഴിക്കോട് വടകരയില്‍ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു

ബസിലുണ്ടായിരുന്ന മുപ്പതോളം യാത്രക്കാര്‍ സുരക്ഷിതരാണ്.

Published

on

കോഴിക്കോട് വടകരയില്‍ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. കോട്ടയം-കാസര്‍ഗോഡ് മിന്നല്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസ്സില്‍ തീപിടിച്ച് ടയര്‍ പൊട്ടുകയായിരുന്നു. ബസിലുണ്ടായിരുന്ന മുപ്പതോളം യാത്രക്കാര്‍ സുരക്ഷിതരാണ്. ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ ആണ് വന്‍ ദുരന്തം ഒഴിവായത്.

Continue Reading

kerala

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

മത്സ്യബന്ധനത്തിനായി പോകുമ്പോഴായിരുന്നു അപകടം.

Published

on

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. അഴിമുഖത്ത് വള്ളം തലകീഴായി മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. മത്സ്യബന്ധനത്തിനായി പോകുമ്പോഴായിരുന്നു അപകടം.

ഒരാളെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാളെ രക്ഷപ്പെടുത്തി. മൈ ഹാര്‍ട്ട് എന്ന വള്ളത്തില്‍ കടലില്‍ പോയ ഉടമ സഫീറിനാണ് (25) പരിക്ക് പറ്റിയത്. ഒപ്പമുണ്ടായിരുന്ന റിയാസിനെ (26) രക്ഷപ്പെടുത്തി.

Continue Reading

Trending