india
റിയാദിൽ 30 വൻകിട പദ്ധതികൾ മെട്രോ മാർച്ചിൽ തുടങ്ങും
മെട്രോ ട്രെയിനിനോടൊപ്പം ഏർപ്പെടുത്തിയ ബസ്‌റൂട്ട് ശ്രിംഖല റിയാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് ജനങ്ങൾക്കുള്ള യാത്രാസൗകര്യം എളുപ്പമാക്കും

അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: ലോകത്തെ ബ്രഹത്തായ ഗതാഗത പദ്ധതികളിലൊന്നായ റിയാദ് മെട്രോ മാർച്ച് അവസാന വാരം പ്രവർത്തനമാരംഭിക്കുമെന്ന് റിയാദ് റോയൽ കമ്മീഷൻ സി ഇ ഒ ഫഹദ് ബിൻ അബ്ദുൽ മുഹ്‌സിൻ അൽ റാഷിദ് അറിയിച്ചു. മെട്രോയുടെ ഭാഗമായുള്ള ബസ് സർവീസുകളാണ് ആദ്യം ആരംഭിക്കുക. പിന്നീട് മെട്രോയിലെ വിവിധ ലൈനുകളിൽ സർവീസുകൾ തുടങ്ങും. മെട്രോയുടെ നിർമ്മാണ സിവിൽ തലങ്ങളിലുള്ള ജോലികൾ പൂർണ്ണമായും പൂർത്തീകരിച്ചു കഴിഞ്ഞു. പശ്ചാത്തല സൗകര്യങ്ങൾ ഏതാണ്ട് പൂർത്തിയായി . കഴിഞ്ഞ വർഷം ആദ്യത്തിൽ ആരംഭിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. പക്ഷെ കോവിഡ് വ്യാപനം മൂലം കാലതാമസം നേരിടുകയായിരുന്നു.
184 ട്രെയിനുകളാണ് റിയാദ് മെട്രോയിൽ സർവീസ് നടത്തുക. ഇവ വിവിധ ട്രാക്കുകളായി പരീക്ഷണ ഓട്ടം പൂർത്തിയാക്കി. കൺട്രോൾ സെന്ററുകളുടെ കാര്യക്ഷമതയും സുസജ്ജതയും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തി. ആറ് ട്രാക്കുകളിലായി 350 കിലോമീറ്റർ നീളത്തിലുള്ള റെയിൽ പാതയിൽ സർവീസ് നടത്തുന്ന മെട്രോയിൽ 84 സ്റേഷനുകളാണുണ്ടാവുക. സ്റ്റേഷനുകളുടെ നിർമ്മാണം പ്രവൃത്തികളും അവസാന ഘട്ടത്തിലാണ്.
മെട്രോ ട്രെയിനിനോടൊപ്പം ഏർപ്പെടുത്തിയ ബസ്‌റൂട്ട് ശ്രിംഖല റിയാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് ജനങ്ങൾക്കുള്ള യാത്രാസൗകര്യം എളുപ്പമാക്കും. മാസങ്ങൾക്ക് മുമ്പേ ഓടി തുടങ്ങിയ ബസ് സർവീസ് ഔദ്യോഗികമായ തുടക്കമാണ് മാർച്ചിൽ ഉണ്ടാവുക. മെട്രോ പൂർണ്ണാർത്ഥത്തിൽ നടപ്പാകുന്നതോടെ റിയാദ് നഗരത്തിലെ ഗതാഗത കുരുക്കുകൾക്ക് പരിഹാരമാകാനും കാർബൺ ബഹിർഗമനം മൂലമുള്ള അന്തരീക്ഷ മലിനീകരണം കുറക്കാനും സാധിക്കും.
2030 വിഷന്റെ ഭാഗമായി സഊദിയുടെ തലസ്ഥാന നഗരിയായ റിയാദിൽ മുപ്പതിലേറെ വൻകിട പദ്ധതികളാണ് നടപ്പാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ നഗര പാർക്ക് പദ്ധതിയായ കിംഗ് സൽമാൻ പാർക്ക് , ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നാകുന്ന കിംഗ് സൽമാൻ അന്താരാഷ്‌ട്ര വിമാനത്താവളം, ഖിദിയ, ദരയ്യ ഗേറ്റ്, റിയാദ് ഗ്രീൻ, സ്പോർട്സ് ട്രാക്ക്, റിയാദ് ആർട്ട്, മെട്രോ, പൊതുഗതാതപദ്ധതി തുടങ്ങി മുപ്പതിലേറെ വൻ പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ റിയാദ് നഗരം ലോകത്തിലെ ഏറ്റവും വലിയ പത്ത് പട്ടണങ്ങളിൽ ഒന്നായി മാറും .
india
പെരുന്നാളിന് മുന്നോടിയായി മഹാരാഷ്ട്രയില്‍ കന്നുകാലി വിപണികള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍
വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ഗോസേവ ആയോഗ് പുതുക്കിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് പ്രകാരം പശുക്കള്‍, കാളകള്‍ എന്നിവ വില്‍ക്കുന്ന വിപണികള്‍ക്ക് മാത്രമേ വിലക്കുള്ളു.

ബലിപെരുന്നാളിന് മുന്നോടിയായി ജൂണ്‍ 3 മുതല്‍ 8 വരെ കന്നുകാലി വിപണികള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. മഹാരാഷ്ട്ര സര്‍ക്കാര്‍റിന്റെ ഭാഗമായുള്ള ഗോസേവ ആയോഗ് ആണ് എല്ലാ കാര്‍ഷിക ഉല്‍പന്ന വിപണി കമ്മിറ്റികള്‍ക്കും (എപിഎംസി) കന്നുകാലി വിപണികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. നിര്‍ദേശം കച്ചവടക്കാരെ നേരിട്ട് ബാധിക്കുന്നതിനാല്‍ ഉത്തരവിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.
പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡി ഈ ഉത്തരവിനെ ചെറുകിട വ്യാപാരികളോടുള്ള ‘അനീതി’ എന്ന് വിമര്‍ശിച്ചു. ‘ചന്തകള്‍ നടത്തിയില്ലെങ്കില്‍ ആട്, എരുമ, ചെമ്മരിയാട് തുടങ്ങിയ മൃഗങ്ങളുടെ വ്യാപാരവും നിലയ്ക്കും. ഇത് കര്‍ഷകര്‍, ചുമട്ടുതൊഴിലാളികള്‍, ബ്രോക്കര്‍മാര്‍, ഡ്രൈവര്‍മാര്‍, ഖുറേഷിഖാതിക് സമൂഹം, തൊഴിലാളികള്‍ എന്നിവരുടെ ദൈനംദിന വരുമാനത്തെ തടസ്സപ്പെടുത്തും.’ വഞ്ചിത് ബഹുജന്‍ അഘാഡിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഫാറൂഖ് അഹമ്മദ് പറഞ്ഞു.
നിലവിലുള്ള നിയമപ്രകാരം നിലവില്‍ ഗോമാംസം കൈവശം വയ്ക്കുന്നത് കുറ്റകരമാണ്.
സംസ്ഥാനത്തെ 305 പ്രിന്‍സിപ്പല്‍, 603 സെക്കന്‍ഡറി അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റികളെല്ലാം എപിഎംസി നിയമപ്രകാരം മഹാരാഷ്ട്ര സംസ്ഥാന കാര്‍ഷിക വിപണന ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ്. കൂടാതെ സംസ്ഥാനത്ത് 292 കന്നുകാലി വിപണികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് അവയില്‍ മിക്കതിന്റെയും മേല്‍നോട്ടം എപിഎംസികള്‍ക്കാണ്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ഗോസേവ ആയോഗ് പുതുക്കിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് പ്രകാരം പശുക്കള്‍, കാളകള്‍ എന്നിവ വില്‍ക്കുന്ന വിപണികള്‍ക്ക് മാത്രമേ വിലക്കുള്ളു.
india
‘കുംഭമേളയില്‍ 60 പേരോളം മരിച്ചു, ഞാന്‍ വിമര്‍ശിച്ചില്ല, ദുരന്തത്തില്‍ രാഷ്ട്രീയം കളിക്കാനില്ല’; സിദ്ധരാമയ്യ

ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മറ്റു സ്ഥലങ്ങളിലെ സമാനമായ ദുരന്തത്തെ കാണിച്ച് ന്യായീകരിക്കാനോ രാഷ്ട്രീയം കളിക്കാനോ സർക്കാർ മുതിരില്ലെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതിപക്ഷ വിമർശനത്തിന് പിന്നാലെ വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.
‘ഇത്തരം സംഭവങ്ങൾ പല സ്ഥലങ്ങളിലും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അവിടെയും ഇവിടെയും സംഭവിച്ചു എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഇതിനെ ന്യായീകരിക്കാൻ പോകുന്നില്ല. കുംഭമേളയിൽ 50-60 പേർ മരിച്ചു, ഞാൻ അതിനെ വിമർശിച്ചില്ല. സർക്കാർ ഇതിൽ രാഷ്ട്രീയം കളിക്കില്ല. മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 15 ദിവസത്തെ സമയം നൽകി. ആളുകൾ സ്റ്റേഡിയത്തിന്റെ ഗേറ്റുകൾ പോലും തകർത്തു. തിക്കിലും തിരക്കിലും പെട്ടു.ഇത്രയും വലിയ ജനക്കൂട്ടം ആരും പ്രതീക്ഷിച്ചിരുന്നില്ല. 35,000 ആണ് സ്റ്റേഡിയത്തിലെ സീറ്റിങ് കപാസിറ്റി. എന്നാൽ രണ്ടോ മൂന്നോ ലക്ഷംപേർ അവിടെയെത്തി. സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാവുന്ന ആളുകളേ എത്തൂ എന്നായിരുന്നു ഞങ്ങളുടെ കണക്കുകൂട്ടൽ” -മുഖ്യമന്ത്രി പറഞ്ഞു.
അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപവീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ബംഗളൂരു അർബൻ ഡെപ്യൂട്ടി കമീഷണർ നടത്തുന്ന മെജസ്റ്റീരിയൽ അന്വേഷണം 15 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.
india
ട്രെയ്‌നില്‍ നിന്ന് ട്രാക്കിലെക്ക് ഇറങ്ങാന്‍ ശ്രമിക്കവേ കമ്പിയില്‍ തല കുരുങ്ങി; യുവാവിന് ദാരുണാന്ത്യം
യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുമ്പോള്‍ അപകടകരമായ വഴികള്‍ സ്വീകരിക്കരുത് എന്ന് അധികൃതര്‍ പറയുന്നു.

മുംബൈ: ട്രെയ്‌നില്‍ നിന്ന് ട്രാക്കിലേക്ക് ഇറങ്ങാന്‍ ശ്രമിക്കവേ ഇരുമ്പ് വേലിയുടെ കമ്പിയില്‍ തല കുരുങ്ങി യുവാവിന് ദാരുണാന്ത്യം. മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ രാവിലെയായിരുന്നു അപകടം നടന്നത്.
മരണപ്പെട്ടയാളുടെ തിരിച്ചറിയല്‍ രേഖകള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ധില രാജേഷ് ഹമിറ ഭായ് (27) ആണ് മരിച്ചത്.
ട്രെയിന്‍ സ്റ്റേഷനില്‍ വന്നു നിന്നപ്പോള്‍ യാത്രക്കാരനായ യുവാവ് പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങുന്നതിന് പകരം എതിര്‍വശത്തുള്ള വാതിലൂടെ ട്രാക്കിലേക്ക് ഇറങ്ങുകയായിരുന്നു. നാലമത്തെ പ്ലാറ്റ്‌ഫോമില്‍ ലോക്കല്‍ ട്രെയിന്‍ വന്നു നിന്ന അതെ സമയത്തായിരുന്നു യുവാവ് ട്രാക്കിലേക്ക് ഇറങ്ങാന്‍ ശ്രമിച്ചത്. എന്നാല്‍ യുവാവിന്റെ തല വേലിയിലെ ഇരുമ്പ് കമ്പിയില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റു. ശരീരം കമ്പിയില്‍ കുരുങ്ങി കിടന്ന് ചോര വാര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
അധികൃതരും മറ്റു യാത്രക്കാരും അറിയിച്ചത് അനുസരിച്ച് 108 ആംബുലന്‍സ് സ്ഥലത്തെത്തി. പക്ഷെ അപ്പോഴേക്കും അര മണിക്കൂര്‍ കഴിഞ്ഞിരുന്നു. പിന്നീട് ആംബുലന്‍സ് ജീവനക്കാര്‍ യുവാവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
എങ്ങനെയാണ് മരണം നടന്നത് എന്ന് റെയില്‍വേ അന്വേഷിക്കുന്നണ്ട്. യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുമ്പോള്‍ അപകടകരമായ വഴികള്‍ സ്വീകരിക്കരുത് എന്ന് അധികൃതര്‍ പറയുന്നു.
-
kerala2 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india2 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala1 day ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
kerala3 days ago
‘വി വി പ്രകാശ് അവസാനമായി പുതച്ചത് പാർട്ടി പതാക, എന്നും കോൺഗ്രസ് പാർട്ടിക്കൊപ്പം’; പ്രകാശിൻ്റെ കുടുംബം
-
kerala2 days ago
മാറ്റമില്ലാതെ തുടര്‍ന്ന് മലബാറിലെ സീറ്റ് പ്രതിസന്ധി; ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ആദ്യഘട്ട അലോട്ട്മെന്റില്‍ പുറത്ത്
-
kerala2 days ago
ഇറക്കിവിടാനാകില്ല; ഭര്‍ത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാം; ഹൈക്കോടതി
-
india2 days ago
പ്രണയാഭ്യര്‍ഥന നിരസിച്ചു; പൊള്ളാച്ചിയില്‍ മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി