Connect with us

kerala

പ്രതീക്ഷയുടെ ഫ്രീകിക്ക്; ജുവാന്റോയുടെ മുറിയാത്ത കാല്‍ചലനങ്ങള്‍

തന്റെ പരിമിതികളെ സര്‍ഗാത്മകത കൊണ്ടു മറികടന്ന് പ്രതീക്ഷയുടെ പുതിയ ലോകം തീര്‍ത്തയാളാണ് ജുവാന്റോ.

Published

on

ദോഹ ദവാര്‍

കഴിഞ്ഞ ദിവസം ദോഹ കോര്‍ണിഷ് തീരത്ത് സന്ദര്‍ശകര്‍ക്കായുള്ള ഇരിപ്പിടത്തിലിരുന്ന് ബെഞ്ചില്‍ വെച്ചിരുന്ന രിഹ്ല പന്ത് ഒരു കാലില്‍ നിന്ന് മറുകാലിലേക്ക് മാറ്റുകയായിരുന്നു ഇടതു കൈ ഇല്ലാത്ത, പാതിമുറിഞ്ഞ ഒരുവലതുകൈ മാത്രമുള്ള ആ യുവാവ് ആദ്യം. ഇടക്കെപ്പോഴോ ആകാശത്തേക്ക് കണ്ണുംനട്ട് കിടന്നുകഴിഞ്ഞിട്ടുണ്ടാവും. ഇരുകാലുകള്‍ക്കിടയിലൂടെ പന്ത് പെട്ടെന്ന് കറങ്ങിക്കൊണ്ടിരുന്നു.

ഇടക്ക് രണ്ട് കാലിലും പിടിച്ച് ചുഴറ്റി തന്റെ വലതുകാലിലെ ഷൂവിനടയിലേക്ക് പന്തെത്തിയതെങ്ങിനെയെന്ന് നാം അത്ഭൂതംപൂണ്ടിരിക്കവെ പന്ത് ആ ഷൂവിനടിയില്‍ വീഴാതെ കറങ്ങിക്കൊണ്ടേയിരിക്കും, മനോഹരമായ ഒരു ദൃശ്യാനുഭവം നാം കണ്ടുകഴിയും. ചുറ്റുമുള്ള ആള്‍ക്കൂട്ടം നിറകൈയ്യടിയോടെ അത് ഏറ്റുവാങ്ങും. ഫ്രീസ്‌റ്റൈല്‍ ഫുട്‌ബോളില്‍ ഇന്ദ്രജാലം തീര്‍ക്കുന്നയാള്‍ ജുവാന്റോ അഗ്വിലോ. ഖത്തറില്‍ ലോകകപ്പിന് അതിഥിയായി എത്തിയതാണ് ലോകത്തിലെ അറിയപ്പെടുന്ന മോട്ടിവേഷണല്‍ സ്പീക്കറായ ഈ ചെറുപ്പക്കാരന്‍.

അംഗപരിമിതരോ ശാരീരിക പ്രയാസമുള്ളവരോ അരികുചേര്‍ന്ന് നടക്കേണ്ടവരല്ലെന്ന് ഖത്തറിലെ തെരുവുകളിലൂടെ പ്രഖ്യാപിക്കുകയാണ് ജുവാന്റോ. ആ യുവാവിന്റെ പ്രകടനം പലപ്പോഴും ആള്‍ക്കൂട്ടം അയാള്‍ക്ക് ചുറ്റിലും ശ്വാസമടക്കി നിന്നാണ് കാണുന്നത്. തന്റെ പരിമിതികളെ സര്‍ഗാത്മകത കൊണ്ടു മറികടന്ന് പ്രതീക്ഷയുടെ പുതിയ ലോകം തീര്‍ത്തയാളാണ് ജുവാന്റോ. ചിലിയാണ് സ്വദേശം. പിന്നീട് ബ്രസീലിലേക്കും അമേരിക്കയിലേക്കും താമസം മാറ്റി. ചിലിയിലെ ഏറ്റവും മികച്ച പരസ്യ ഏജന്‍സിയുടെ കലാസംവിധായകനായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തുണ്ട്. 2013 ലെ ചിലി ഫ്രീസ്‌റ്റൈല്‍ ഫുട്‌ബോള്‍ ദേശീയ ചാമ്പ്യനായി.

അഡിഡാസ് അംബാസഡറായും പ്രവര്‍ത്തിച്ചു. പതിവു ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്തമായി അംഗപരിമിതര്‍ക്കും പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍ക്കും ഏറെ മുന്‍ഗണന നല്‍കുന്ന ഖത്തര്‍ ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ അതിന്റെ ഒരു വിളംബരം തന്നെ നടത്തിയെന്ന് ജുവാന്റോ. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ പല രാജ്യങ്ങളില്‍ നിന്നും നൂറുകണക്കിന് അംഗപരിമിതരാണ് ലോകകപ്പിന്റെ ഇരുപത്തിരണ്ടാം പതിപ്പിന് സാക്ഷിയാവാനെത്തിയത്. തങ്ങളുടെ ഭൂമിയും ആകാശവും മറ്റുമനുഷ്യരുടേതിനൊപ്പമാണെന്ന് തെളിയിച്ച് വ്യത്യസ്തമായ ലോകകപ്പ് അനുഭവം പകര്‍ന്ന ഖത്തറിന് ജുവാന്റോ അഗ്വിലോ ഹൃദയംചേര്‍ത്ത് സ്പാനിഷില്‍ നന്ദി പറയുന്നു: ഗ്രാസീയാസ് ഖത്തര്‍; നന്ദി ഖത്തര്‍.

kerala

കോഴിക്കോട് ഒമ്പതാംക്ലാസുകാരന് പത്താംക്ലാസ് വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദ്ദനം

കുട്ടിയുടെ തലയിലും കണ്ണിനും പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.

Published

on

കോഴിക്കോട് ഒമ്പതാംക്ലാസുകാരന് പത്താംക്ലാസ് വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദ്ദനം. പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അടിവാരം കളക്കുന്നുമ്മല്‍ അജില്‍ ഷാനാണ് മര്‍ദ്ദനമേറ്റത്. കുട്ടിയുടെ തലയിലും കണ്ണിനും പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.

നാലുമാസം മുമ്പ് അടിവാരം പള്ളിയില്‍ അജില്‍ഷാന്റെ സുഹൃത്തുക്കളും മറ്റൊരു സംഘവും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഈ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കണ്ടെത്തല്‍. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ ആക്രമണമെന്നാണ് കുടുംബം പറയുന്നത്.

പരുക്കേറ്റ വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. ആക്രമം നടന്ന് രണ്ട് മണിക്കൂറിനുശേഷമാണ് രക്ഷിതാക്കള്‍ക്ക് വിവരം അറിയിച്ചതെന്നും കുടുംബം ആരോപിച്ചു. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് താമരശ്ശേരി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

Continue Reading

kerala

കാക്കനാട് ജില്ലാ ജയിലില്‍ ഗുണ്ടാ നേതാക്കള്‍ക്ക് വിരുന്ന്; പിന്നാലെ റീല്‍സ് ചിത്രീകരണം; അന്വേഷണം ആരംഭിച്ചു

ജില്ലാ ജയിലില്‍ വെല്‍ഫയര്‍ ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ട് ഗുണ്ടാ നേതാക്കള്‍ക്ക് വിരുന്ന്

Published

on

കൊച്ചി കാക്കനാട് ജില്ലാ ജയിലില്‍ വെല്‍ഫയര്‍ ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ട് ഗുണ്ടാ നേതാക്കള്‍ക്ക് വിരുന്ന്. മൂന്ന് ഗുണ്ടാ നേതാക്കള്‍ക്കാണ് വിരുന്ന് ഒരുക്കിയത്. വിരുന്നിനെത്തിയ ഇവര്‍ ജയിലില്‍ വെച്ച് റീല്‍സും ചിത്രീകരിച്ചു. മെയ് മാസം 31നായിരുന്നു വിരുന്നും റീല്‍സ് ചിത്രീകരണവും. സംഭവത്തില്‍ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.

Continue Reading

kerala

ചാരിറ്റിയുടെ പേരില്‍ ബിരിയാണി വാങ്ങി മറിച്ച് വിറ്റു; ഷൊര്‍ണൂരില്‍ യുവാവ് പിടിയില്‍

ഷൊര്‍ണൂരിലെ ഹോട്ടലുടമ നല്‍കിയ പരാതിയില്‍ തൃത്താല കറുകപുത്തൂര്‍ സ്വദേശി ഷെഹീര്‍ കരീമാണ് പിടിയിലായത്.

Published

on

പാലക്കാട് ഷൊര്‍ണൂരില്‍ ചാരിറ്റിയുടെ പേരില്‍ ബിരിയാണി വാങ്ങി മറിച്ച് വിറ്റ യുവാവ് പിടിയില്‍. ഷൊര്‍ണൂരിലെ ഹോട്ടലുടമ നല്‍കിയ പരാതിയില്‍ തൃത്താല കറുകപുത്തൂര്‍ സ്വദേശി ഷെഹീര്‍ കരീമാണ് പിടിയിലായത്. 350 ബിരിയാണി വാങ്ങി പണം നല്‍കാതെ മുങ്ങിയെന്നാണ് പരാതി. ബിരിയാണി കൂടുതല്‍ വിലക്ക് മറിച്ച് വില്‍ക്കുന്നത് ഹോട്ടലുടമയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഷെഹീര്‍ പിടിയിലായത്.

ഇയാള്‍ സ്ഥിരമായി ഇത്തരം തട്ടിപ്പ് നടത്തിവരികയാണെന്നാണ് വിവരം. ചാരിറ്റിക്ക് വേണ്ടിയാണെന്ന് പറഞ്ഞ് ഹോട്ടലില്‍ നിന്ന് കുറഞ്ഞവിലക്ക് ബിരിയാണി വാങ്ങി കൂടുതല്‍ വിലക്ക് മറ്റൊരിടത്ത് കൊണ്ടുപോയി വില്‍ക്കും. 140 രൂപക്ക് ബിരിയാണി വാങ്ങി 250 രൂപക്കാണ് പലപ്പോഴും ഷഹീര്‍ മറിച്ചു വിറ്റിരുന്നതെന്നും പൊലീസ് പറയുന്നു. ചെറിയ തുകമാത്രമാണ് ഷെഹീര്‍ ചാരിറ്റിക്ക് നല്‍കുന്നത്. ബാക്കി തുക സ്വന്തം പോക്കറ്റിലാക്കുകയും ചെയ്യുമെന്ന് പൊലീസ് പറയുന്നു. ഷെഹീര്‍ പിടിലായതിന് പിന്നാലെ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

Continue Reading

Trending