Connect with us

Culture

ബ്ലാസ്റ്റേഴ്‌സ് ഇന്ന് മെല്‍ബണ്‍ സിറ്റിക്കെതിരെ

Published

on

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: ലാലിഗ വേള്‍ഡ് പ്രീസീസണ്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഓസ്‌ട്രേലിയന്‍ (എ) ലീഗ് ടീമായ മെല്‍ബണ്‍ സിറ്റി എഫ്.സിയെ നേരിടും. വൈകിട്ട് 7ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് കിക്കോഫ്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം. ലാലിഗ ടീമായ ജിറോണ എഫ്.സിയാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റൊരു ടീം. ഇതാദ്യമായാണ് ലോകത്തെ ഏറ്റവും മികച്ച രാജ്യാന്തര ക്ലബ്ബുകള്‍ കേരളത്തില്‍ കളിക്കാനെത്തുന്നത്.

ഐ.എസ്.എല്‍ അഞ്ചാം സീസണിനായി നേരത്തെ മുന്നൊരുക്കങ്ങള്‍ തുടങ്ങിയ ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസണ്‍ മത്സരങ്ങളുടെ തുടക്കം കൂടിയായിരിക്കും ലാലിഗ വേള്‍ഡ്. ഡല്‍ഹി ഡൈനാമോസിന് ശേഷം യൂറോപിലെ മുന്‍നിര ടീമുമായി സൗഹൃദ മത്സരം കളിക്കുന്ന രണ്ടാമത്തെ ഐ.എസ്.എല്‍ ടീമാണ് ബ്ലാസ്റ്റേഴ്‌സ്. 2016ല്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബായ വെസ്റ്റ് ബ്രോമുമായി ഡല്‍ഹി ഡൈനാമോസ് സൗഹൃദ മത്സരം കളിച്ചിരുന്നു. രണ്ടാഴ്ച്ചയോളം അഹമ്മദാബാദിലെ ട്രാന്‍സ്റ്റേഡിയയില്‍ പരിശീലനം നടത്തിയ ബ്ലാസ്റ്റേഴ്‌സ് മലയാളി താരങ്ങളുടെ റെക്കോഡ് പങ്കാളിത്തത്തോടെ 31 അംഗ ടീമിനെയാണ് പ്രീസീസണിനായി ഇറക്കുന്നത്.

ആറു വിദേശ താരങ്ങളും ടീമിലുണ്ട്. ടീമില്‍ പുതുതായി എത്തിയ സ്ലൊവേനിയന്‍ ഗോള്‍ മെഷീന്‍ മാറ്റെജ് പൊപ്ലാനിക്, സെര്‍ബിയന്‍ സ്‌ട്രൈക്കര്‍ സ്ലാവിയ സ്റ്റൊജനോവിച്ച് എന്നിവരെ മുന്നില്‍ നിര്‍ത്തിയായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുക. മികച്ച സ്‌ട്രൈക്കര്‍മാരുടെ അഭാവത്തിന് കഴിഞ്ഞ സീസണുകളില്‍ വലിയ വില നല്‍കേണ്ടി വന്ന ടീമിന് ഇരുതാരങ്ങളുടെയും സാന്നിധ്യം ഗോള്‍ ദാരിദ്ര്യം മറികടക്കാന്‍ സഹായിക്കും. ഫ്രഞ്ച് പ്രതിരോധ താരം സിറില്‍ കാലിയാണ് ടീമില്‍ പുതുതായി എത്തിയ മറ്റൊരു വിദേശ താരം. കിസിറ്റോ, പെക്കൂസണ്‍, പെസിച്ച് എന്നിവരെ ടീം നിലനിര്‍ത്തിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയില്‍ സ്റ്റാര്‍ ഡിഫന്റര്‍ അനസ് എടത്തൊടികയുടെ അരങ്ങേറ്റം കൂടിയാണ് ഇന്ന്. സി.കെ വിനീത്, എം.പി സക്കീര്‍, പ്രശാന്ത് മോഹന്‍, സഹല്‍ അബ്ദുല്‍ സമദ്, അബ്ദുല്‍ ഹക്കു, അഫ്ദാല്‍, ജിതിന്‍ എം.എസ്, സുജിത് എം.എസ്, ഋഷിദത്ത്, ജിഷ്ണു എന്നിവരാണ് ടീമിലെ മറ്റു മലയാളി താരങ്ങള്‍. പ്രീസണ്‍ മത്സരമായതിനാല്‍ മിക്ക താരങ്ങള്‍ക്കും ഡേവിഡ് ജെയിംസ് അവസരം നല്‍കിയേക്കും.

അതേസമയം താടിയെല്ലിന് പരിക്കേറ്റ സി.കെ വിനീതിന് രണ്ടു മത്സവും നഷ്ടമാവും. അണ്ടര്‍-17 ലോകകപ്പ് താരം ധീരജ് സിങിനായിരിക്കും ഗോള്‍ കീപ്പിങില്‍ മുന്‍ഗണന. കഴിഞ്ഞ സീസണില്‍ എ ലീഗിലെ മൂന്നാം സ്ഥാനക്കാരായ മെല്‍ബണ്‍ സിറ്റി കേരളത്തിലെ പ്രീസീസണ്‍ വിജയത്തോടെ ഈ സീസണിലും മികച്ച മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. ടൂര്‍ണമെന്റിനായി വ്യാഴാഴ്ച്ച കൊച്ചിയിലെത്തിയ ടീം കഴിഞ്ഞ നാലു ദിവസമായി നഗരത്തിലെ കാലാവസ്ഥയോട് പൊരുത്തപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു. റഷ്യന്‍ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കായി കളിച്ച 19കാരന്‍ ഡാനിയല്‍ അര്‍സാനിയുടെ അഭാവമുണ്ടെങ്കിലും ടീമിലെ താര തിളക്കത്തിന് കുറവില്ല. 24 അംഗ സ്‌ക്വാഡില്‍ വിഡോസിച്, ഒഹലാരോന്‍, ബ്രൂണോ തുടങ്ങിയ പ്രമുഖ താരങ്ങളുടെയെല്ലാം സാനിധ്യമുണ്ട്. 27ന് ജിറോണ എഫ്‌സിയും മെല്‍ബണ്‍ സിറ്റി എഫ്‌സിയും തമ്മിലാണ് മത്സരം. 28ന് കേരള ബ്ലാസ്‌റ്റേഴ്‌സ്-ജിറോണ

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

GULF

പുണ്യഭൂമിയിലെ 32 ലക്ഷം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി 105 കാരൻ

 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക:  ഇരുപത്തിയേഴാം രാവിന്റെ പുണ്യം പരിശുദ്ധ ഹറമില്‍നിന്നും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  മക്കയില്‍ എത്തിയ
ഏറ്റവും 32 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള 105 കാരന്‍.
 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.
അഞ്ചുനേരവും തന്റെ താമസസ്ഥലത്തുനിന്നും പരിശുദ്ധ കഅബാലയ സമീപത്തേക്ക് നടന്നുചെന്നാണ്  പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത്.
മകന്റെ  കൈപിടിച്ചു കുനിഞ്ഞു നടക്കുമ്പോഴും കണ്ണുകളില്‍ വിശ്വാസത്തിന്റെ പ്രകാശധാര ജ്വലിച്ചുനില്‍ക്കുന്നു. വാര്‍ധക്യസഹചമായ പ്രയാസങ്ങളുണ്ടെങ്കിലും പുണ്യകഅബാലയത്തില്‍ എത്തുകയെന്ന ആഗ്രഹം നിറവേറ്റാനാണ് തന്റെ പിതാവ് വന്നതെന്ന് മകന്‍ ചന്ദ്രികയോട് പറഞ്ഞു.
രാത്രി തറാവീഹും അതുകഴിഞ്ഞു അര്‍ധരാത്രി ഖിയാമുല്ലൈലി നമസ്‌കാരത്തിനും കഅബാഷരീഫിന് സമീപമെത്തും. പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം രാവിലെ നാലരയോടെ വീണ്ടും സുബ്ഹി നമസ്‌കാരത്തിനായി കഅബയുടെ സമീപമെത്തും. കഅബയുടെ തൊട്ടടുത്ത് എത്തുന്നതിന് പരിമിധികളുള്ളതുകൊണ്ട് പരമാവധി അടുത്തെത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.

Continue Reading

Trending