Connect with us

india

കലോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് നാളെ മുതൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം

Published

on

സംസ്ഥാന സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ 03 -01 -2023 മുതൽ 07-01-2023 മുതൽ താഴെ പറയുന്ന ക്രമീകരണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

1) വെസ്റ്റ്ഹില്ഴ – ചുങ്കം : കണ്ണൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ വെസ്റ്റ്ഹിൽ – ചുങ്കം –കാരപ്പറമ്പ് – എരഞ്ഞിപ്പാലം –അരയിടത്ത് പാലം –വഴി കോഴിക്കോടേക്ക് പ്രവേശിക്കുക ( സിറ്റി ബസുകൾക്ക് ഇളവ് അനുവദിക്കാവുന്നതാണ് )
കണ്ണൂർ ഭാഗത്ത് നിന്നും കലോത്സവം കാണാൻ വരുന്നവർ ചുങ്കത്ത്
ഇറങ്ങേണ്ടതാണ്.
2. പൂളാടിക്കുന്ന് : കുറ്റ്യാടി, പേരാമ്പ്ര, ഭാഗത്ത് നിന്നും വരുന്ന ബസുകൾ പൂളാടിക്കുന്ന് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് വേങ്ങേരി – മലാപറമ്പ് എരഞ്ഞിപ്പാലം –അരയിടത്ത് പാലം –വഴി കോഴിക്കോടേക്ക് എത്തുക.
കൂറ്റ്യാടി, പേരാമ്പ്ര, ഭാഗത്ത് നിന്നും കലോത്സവം കാണാന്ഴ വരുന്നവര്ഴ പൂളാടിക്കുന്ന് ഇറങ്ങി – ഉള്ള്യേരി അത്തോളി ബസ് കയറി – ചുങ്കത്ത് ഇറങ്ങി വെസ്റ്റ്ഹില്ഴ ഭാഗത്തേക്ക് പോകുക.
3. വെങ്ങളം ജംഗ്ഷൻ : കണ്ണൂർ ഭാഗത്ത് നിന്നും വരുന്ന സിറ്റിയിലേക്ക് പ്രവേശിക്കേണ്ട വലിയ വാഹനങ്ങൾ വെങ്ങളം ജംഗ്ഷനിൽ നിന്നും ബൈപ്പാസ് – വേങ്ങേരി – മലാപറമ്പ് വഴി സിറ്റിയിലേക്ക് പ്രവേശിക്കുക.
കണ്ണൂർ ഭാഗത്ത് നിന്നും മറ്റ് ജില്ലകളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് സിറ്റിയിൽ പ്രവേശിക്കാതെ പോകേണ്ടതാണ്.
4. വെങ്ങാലി ജംഗ്ഷൻ : കണ്ണൂർ ഭാഗത്ത് നിന്നും വലിയങ്ങാടി ഭാഗത്തേക്കും, വലിയങ്ങാടി ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്കും വരുന്ന ചരക്ക് വാഹനങ്ങൾ പുതിയാപ്പ വഴി ബീച്ച് റോഡിലൂടെ തിരിച്ച് പോവുക.
5. സാമൂതിരി ഗ്രൗണ്ട് – സ്വരലയം ജംഗ്ഷൻ : തളി സാമൂതിരി ഗ്രൗണ്ടിന് മുൻവശം റോഡ് വൺവേ ആയിരിക്കുന്നതാണ്- തളി റോഡിൽ നിന്നും പൂന്താനം ജംഗ്ഷൻ ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
6. ചാലപ്പുറം ഗണപത് ബോയ്സ് സ്ക്കൂൾ റോഡ് : ജയലക്ഷമി സിൽക്‌സ് ജംഗ്‌ഷനിൽ നിന്നും ചാലപ്പുറം ഭാഗത്തേക്ക് വൺവേ ആയിരിക്കും, കലോൽസവത്തിന് എത്തുന്ന വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകുന്നതാണ്.
7. ബോംബെ ഹോട്ടൽ ജംഗ്ഷനിൽ നിന്നും സെൻറ് ജോസഫ്സ് സ്ക്കൂൾ ഭാഗത്തേക്ക് വൺവേ ആയിരിക്കും – കലോൽസവത്തിന് എത്തുന്ന വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകുന്നതാണ്.
8. കോർട്ട് റോഡ് – ദേശാഭിമാനി ജംഗ്ഷൻ : കോർട്ട് റോഡ് – ദേശാഭിമാനി ജംഗ്ഷനിൽ നിന്നും ടാഗോർ ഭാഗത്തേക്ക് വൺവേ ആയിരിക്കും – കലോൽസവത്തിന് എത്തുന്ന വാഹനങ്ങൾക്കും പ്രദേശത്തെ താമസക്കാരുടെയും വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകുന്നതാണ്. അനാവശ്യമായി വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
9. കിസാൻ ഷോപ്പ് ജംഗ്ഷനിൽ നിന്നും ദേശാഭിമാനി കോൺവെൻറ് റോഡിലേക്ക് വാഹന നിയന്ത്രണം ഉണ്ടായിരിക്കും.
10. Old Corporation Office ജംഗ്ഷനിൽ നിന്നും ആംഗ്ലോ ഇന്ത്യൻ സ്‌കൂൾ ഭാഗത്തേക്ക് വാഹന നിയന്ത്രണം ഉണ്ടായിരിക്കും.
11. ബാലാജി ജംഗ്ഷനിൽ നിന്നും ആംഗ്ലോ ഇന്ത്യൻ സ്‌കൂൾ ഭാഗത്തേക്ക് വാഹന നിയന്ത്രണം ഉണ്ടായിരിക്കു, കലോൽസവത്തിന് എത്തുന്ന വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകുന്നതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജമ്മുകശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു

സംഭവത്തില്‍ 5 വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍

Published

on

ജമ്മുകശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ ഒരാള്‍ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ പഹല്‍ഗാമിലാണ് സംഭവം. വിനോദസഞ്ചാരികള്‍ താമസിച്ചിരുന്ന റിസോര്‍ട്ടിന് സമീപമാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ 5 വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. സുരക്ഷാ സേന സംഭവസ്ഥലത്ത് എത്തി തിരച്ചില്‍ തുടങ്ങി. ട്രെക്കിങ്ങിനെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തിന്റെ ഉത്തരവാദിത്തം ലഷ്‌കർ-ഇ-തൊയ്ബ ഏറ്റെടുത്തതായി റിപ്പോർട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30നാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയവരില്‍ മൂന്നുപേരുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പരിക്കേറ്റവരില്‍ മൂന്നുപേര്‍ പ്രദേശവാസികളാണ്. മറ്റുള്ളവര്‍ വിനോദസഞ്ചാരികളാണെന്നാണ് വിവരങ്ങള്‍.

പഹല്‍ഗമാമിലെ ബെയ്‌സരണ്‍ താഴ്‌വരയിലാണ് വെടിവെപ്പ് നടന്നതെന്നാണ് ജമ്മുകശ്മീര്‍ പൊലീസ് പറയുന്നത്. ഈ പ്രദേശത്തേക്ക് വാഹനത്തില്‍ എത്തിപ്പെടാന്‍ സാധിക്കില്ല. കാല്‍നടയായോ കുതിരകളെ ഉപയോഗിച്ചോ മാത്രം എത്താവുന്ന ദുഷ്‌കരമായ പാതയാണ് ഇവിടേക്കുള്ളത്. അതിനാലാണ് ആക്രമണത്തിന് പിന്നില്‍ ഭീകരവാദികളാകാമെന്ന് സംശിക്കുന്നത്.

Continue Reading

india

500 രൂപയുടെ കള്ളനോട്ടുകൾ വ്യാപകം; ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസർക്കാർ

Published

on

ന്യൂഡൽഹി: 500 രൂപയുടെ കള്ളനോട്ടുകൾ വ്യാപകമായി പുറത്തിറങ്ങിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യസ്ഥാപനങ്ങൾക്കാണ് മുന്നറിയിപ്പ്. ഉയർന്ന നിലവാരത്തിലുള്ള കള്ളനോട്ടുകൾ പുറത്തിറങ്ങിയെന്നാണ് ആഭ്യന്തരമന്ത്രാലയം അറിയിക്കുന്നത്.

യഥാർഥ നോട്ടുകളുമായി വലിയ സാമ്യം കള്ളനോട്ടുകൾക്ക് ഉണ്ട്. എന്നാൽ, റിസർവ് ബാങ്കിന്റെ പേര് എഴുതിയതിൽ യഥാർഥ നോട്ടുമായി ചില വ്യത്യാസങ്ങളുണ്ട്. റിസർവ് ബാങ്ക് എന്നഴുതിയതിൽ ഇ എന്ന അക്ഷരത്തിന് പകരം എയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്, ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണറ്റ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി, സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങൾക്കും വിവരം കൈമാറിയിട്ടുണ്ട്.

നോട്ടിലെ അക്ഷരത്തെറ്റ് പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്ത രീതിയിലുള്ളതാണെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പൊതുജനങ്ങളും ഇതേക്കുറിച്ച് ജാഗ്രത പാലിക്കണം. സംശയാസ്പദമായ നോട്ടുകൾ കണ്ടാൽ ഉടൻ ​അധികൃതരെ വിവരമറിയിക്കണമെന്നും ആഭ്യന്തരമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

Continue Reading

india

സിവില്‍ സര്‍വീസ് 2024 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; ശക്തി ദുബെയക്ക് ഒന്നാം റാങ്ക്

ആദ്യ നൂറില്‍ അഞ്ച് മലയാളികള്‍ ഇടം നേടി

Published

on

സിവില്‍ സര്‍വീസ് 2024 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 1009 പേരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതില്‍ ശക്തി ദുബെയ്ക്കാണ് ഒന്നാം റാങ്ക്. ആദ്യ നൂറില്‍ അഞ്ച് മലയാളികള്‍ ഇടം നേടി.33-ാം റാങ്ക് നേടിയ ആല്‍ഫ്രഡ് തോമസാണ് കേരളത്തില്‍ നിന്ന് മുന്നില്‍. 42-ാം റാങ്ക് നേടി പി.പവിത്രയും, 45-ാം റാങ്കുമായി മാളവിക ജി. നായറും, 47-ാം റാങ്കുമായി നന്ദനയും 54ാം റാഹ്കുമായി സോനറ്റ് ജോസും ലിസ്റ്റില്‍ ഇടം നേടി.

കഴിഞ്ഞ വര്‍ഷം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, സെന്‍ട്രല്‍ സര്‍വീസ്, ഗ്രൂപ് എ, ഗ്രൂപ്പ് ബി സര്‍വീസുകളിലേക്കാണ് പരീക്ഷ നടത്തിയത്. ജനറല്‍ വിഭാഗത്തില്‍ 335 പേരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്‍ഗണനാ വിഭാഗങ്ങളില്‍ നിന്ന് 109 പേരും ഒബിസി വിഭാഗത്തില്‍ നിന്ന് 318 പേരും എസ്സി വിഭാഗത്തില്‍ നിന്ന് 160 പേരും എസ്ടി വിഭാഗത്തില്‍ നിന്ന് 87 പേരുമടക്കം 1009 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 180 പേര്‍ക്ക് ഐഎഎസും 55 പേര്‍ക്ക് ഐഎഫ്എസും 147 പേര്‍ക്ക് ഐപിഎസും ലഭിക്കും.

 

Continue Reading

Trending