Connect with us

india

ട്രഷറികളില്‍ കുത്തനെ ഫീസ് വര്‍ധന

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറികള്‍ ഈടാക്കുന്ന ഫീസുകള്‍ കുത്തനെ വര്‍ധിപ്പിച്ചു. കടുത്ത സാമ്ബത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ നികുതിയേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പെര്‍മനന്റ് സ്റ്റാമ്പ് വെണ്ടര്‍മാരുടെ ലൈസന്‍സ് ഫീസ് മൂന്ന് വര്‍ഷത്തേക്ക് 1500ല്‍നിന്ന് 6000 രൂപയായി ഉയര്‍ത്തി. ഒരു വര്‍ഷത്തേക്ക് 750ല്‍നിന്ന് 3000 രൂപയായും താല്‍ക്കാലിക/സ്‌പെഷല്‍ വെണ്ടര്‍ ലൈസന്‍സ് ഫീസ് 500ല്‍നിന്ന് 2000 രൂപയായും ഉയര്‍ത്തി.

ട്രഷറി ബില്‍ ബുക്ക് നഷ്ടപ്പെട്ടാല്‍ ഓരോ ഡ്രോയിങ് ആന്‍ഡ് ഡിസ്‌ബേഴ്‌സിങ് ഓഫിസര്‍മാരില്‍നിന്നും (ഡി.ഡി.ഒ) വ്യക്തിഗത ബാധ്യതയായി ഈടാക്കുന്ന തുക 525ല്‍നിന്ന് 1000 ആയും സേവിങ്‌സ് ബാങ്ക് ചെക്ക് ബുക്ക്, പാസ് ബുക്ക് എന്നിവ നഷ്ടപ്പെട്ടാല്‍ അക്കൗണ്ട് ഉടമയില്‍നിന്ന് ഈടാക്കുന്ന തുക 15ല്‍നിന്ന് 50 രൂപയായും വര്‍ധിപ്പിച്ചു.സര്‍ട്ടിഫിക്കറ്റ് ഓഫ് റെമിറ്റന്‍സിന് നല്‍കേണ്ട തുക 15ല്‍നിന്ന് 50 രൂപയാക്കി. മെറ്റല്‍ ടോക്കണ്‍ നഷ്ടപ്പെട്ടാല്‍ ഈടാക്കുന്ന തുക 10ല്‍ നിന്ന് 25 രൂപയാക്കി. പെന്‍ഷന്‍ ഉത്തരവിന്റെ ഭാഗം നഷ്ടപ്പെട്ടാല്‍ പി.പി.ഒ ഡ്യൂപ്ലിക്കേറ്റിന്റെ ഫീസ് 250ല്‍നിന്ന് 500 രൂപയായി വര്‍ധിപ്പിച്ചു.

നാള്‍വഴി പരിശോധന പിഴവിനുള്ള (പരിശോധിച്ച് പിഴവ് കണ്ടെത്തിയാല്‍) ഫീസ് 500ല്‍ നിന്ന് 5000 രൂപയാക്കി. വെണ്ടര്‍ നാള്‍ വഴി രജിസ്റ്റര്‍ 33ല്‍നിന്ന് 100 രൂപയാക്കി. നികുതിയേതര വരുമാനം വര്‍ധിപ്പിക്കാന്‍ ധനകാര്യ വകുപ്പും ട്രഷറി വകുപ്പും യോഗം ചേര്‍ന്നിരുന്നു. ഇതിലെ നിര്‍ദേശ പ്രകാരമാണ് വര്‍ധന തീരുമാനിച്ചത്.

 

india

പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണം; കോണ്‍ഗ്രസ്

ജമ്മുകശ്മീരിലെ സുരക്ഷ ചുമതല കേന്ദ്രസര്‍ക്കാരിനാണെന്നും ഉയരുന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്രം ഉത്തരം പറയാന്‍ ബാധ്യസ്ഥരാണെന്നും കോണ്‍ഗ്രസ് പറഞ്ഞു

Published

on

ജമ്മു കാശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ്. ജമ്മുകശ്മീരിലെ സുരക്ഷ ചുമതല കേന്ദ്രസര്‍ക്കാരിനാണെന്നും ഉയരുന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്രം ഉത്തരം പറയാന്‍ ബാധ്യസ്ഥരാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.

നടക്കാനിരിക്കുന്ന സര്‍വകക്ഷി യോഗത്തിന് പ്രധാനമന്ത്രി അധ്യക്ഷത വഹിക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ വൈകിട്ട് ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ രാഹുല്‍ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഉന്നയിക്കും.

Continue Reading

india

പെഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച ഉണ്ടായത് എല്ലാവരും കാണുന്നതല്ലേ; കേന്ദ്രസര്‍ക്കാരിനെതിരെ രാജീവ് ചന്ദ്രശേഖര്‍

ആക്രമണം എങ്ങനെ നടന്നുവെന്നത് സര്‍ക്കാര്‍ പരിശോധിക്കുമെന്നും ഭീകരവാദത്തിനെതിരെ എല്ലാവരും ഒന്നിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

Published

on

പെഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനേയും ബിജെപി ദേശീയനേതൃത്വത്തിനേയും കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പെഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച ഉണ്ടായി എന്ന് എല്ലാവരും കാണുന്നതല്ലേയെന്ന് എന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. ആക്രമണം എങ്ങനെ നടന്നുവെന്നത് സര്‍ക്കാര്‍ പരിശോധിക്കുമെന്നും ഭീകരവാദത്തിനെതിരെ എല്ലാവരും ഒന്നിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

അതേസമയം, പെഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനിലെ ഹൈകമ്മീഷനിലെ സുരക്ഷ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഹൈ കമ്മീഷന് മുന്നിലെ പൊലീസ് ബാരിക്കേടുകള്‍ നീക്കം ചെയ്തു. പാകിസ്താന്റെ എക്‌സ് അക്കൗണ്ടും ഇന്ത്യ മരവിപ്പിച്ചു. ഇന്ത്യയില്‍ പാകിസ്താന്‍ എക്‌സ് അക്കൗണ്ട് ഇനി ലഭിക്കില്ല.

 

Continue Reading

india

ഉത്തരേന്ത്യയില്‍ കാശ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരെ ഭീഷണിയുമായി ഹിന്ദുത്വ സംഘങ്ങള്‍

പത്ത് മണിക്ക് മുമ്പ് കാശ്മീരി മുസ്ലികള്‍ ഡെറാഡൂണ്‍ വിട്ടില്ലെങ്കില്‍ സര്‍ക്കാരിനെ കാത്തിരിക്കില്ല എന്നായിരുന്നു സംഘത്തിന്റെ ഭീഷണി.

Published

on

ഉത്തരേന്ത്യയിലുടനീളം കാശ്മീരി വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെടുന്നുവെന്ന് ജമ്മുകാശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പഞ്ചാബ്, ഉത്തരഖണ്ഡ്, ഹിമാചല്‍ പ്രദേശങ്ങളില്‍ കാശ്മീരി മുസ്ലിംകള്‍ക്കെതിരെയും വിദ്യാര്‍ഥികള്‍ക്കെതിരെയും ഹിന്ദുത്വ സംഘടനകള്‍ വിദ്വേഷം പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ഉത്തരാഖണ്ഡില്‍ കാശ്മീരി മുസ്ലിമിനെ ഡെറാഡൂണില്‍ കണ്ടാല്‍ ആക്രമിക്കും എന്ന് ഹിന്ദു രക്ഷാ ദള്‍ പ്രഖ്യാപിച്ചിരുന്നു. പത്ത് മണിക്ക് മുമ്പ് കാശ്മീരി മുസ്ലികള്‍ ഡെറാഡൂണ്‍ വിട്ടില്ലെങ്കില്‍ സര്‍ക്കാരിനെ കാത്തിരിക്കില്ല എന്നായിരുന്നു സംഘത്തിന്റെ ഭീഷണി. അതേസമയം, ഹിമാചല്‍ പ്രദേശിലെ ആര്‍നി സര്‍വകലാശാലയില്‍ കാശ്മീരി വിദ്യാര്‍ത്ഥികളെ ഹിന്ദുത്വവാദികള്‍ ഭീഷണി പെടുത്തുകയും ഭീകരവാദി മുദ്ര കുത്തി പ്രചാരണം നടത്തുകയു ചെയ്തിരുന്നു.

Continue Reading

Trending