Connect with us

kerala

വികസനത്തിന്റെ പേരില്‍ പടുത്തുയര്‍ത്തേണ്ടത് സാഹോദര്യത്തിന്റേയും മനുഷ്യത്വത്തിന്റേയും ഓവര്‍ ബ്രി‍ഡ്ജുകള്‍ – പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയൻ തിരുമേനി

നീ നിന്റെ അയല്‍ ക്കാരനെ സഹോദരനെപ്പോലെ സ്നേഹിക്കുവാനാണ്. എന്നാല്‍ ആരും ചെയ്യാത്തതും അതാണ്.

Published

on

പോത്തൻകോട് : വികസനമെന്നപേരില്‍ നമ്മള്‍ ഓവര്‍ ബ്രിഡ്ജുകള്‍ നിര്‍മ്മിക്കുമ്പോള്‍ അതിനുകീഴില്‍ താമസിക്കുന്ന പാവപ്പെട്ടവരുടെ ജീവിതം കാണേണ്ടതാണെന്ന് മലങ്കര സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയൻ കാത്തോലിക്ക ബാവ.

ശാന്തിഗിരി ആശ്രമത്തില്‍ നടന്ന സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാമെല്ലാവരും വികസനത്തിനായി കൊതിക്കുന്നു, ഏതു രാജ്യത്തുചെന്നാലും നമ്മള്‍ വികസനമെന്നത് വിലയിരുത്തുന്നത് ഓവര്‍ ബ്രിഡ്ജുകളുടെ എണ്ണം നോക്കിയാണ് . എന്നാല്‍ ഓവര്‍ ബ്രി‍ഡ്ജുകളുടെ കീഴില്‍ ഉറങ്ങുന്ന നിരവധി സാധാരണക്കാരായ, പാവപ്പെട്ടവരായ മനുഷ്യരുടെ ജീവിതത്തില്‍ വികസനം ഉണ്ടാക്കുവാനാണ് നമ്മള്‍ പരിശ്രമിക്കേണ്ടത്. ഡിവൈഡറുകളിലും റോഡുവക്കിലും നിരവധി ജീവിതങ്ങളാണ് കഴിയുന്നത്. എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നത് നീ നിന്റെ അയല്‍ ക്കാരനെ സഹോദരനെപ്പോലെ സ്നേഹിക്കുവാനാണ്. എന്നാല്‍ ആരും ചെയ്യാത്തതും അതാണ്.

ഉച്ചയ്ക്ക് 12. മണിക്ക് ആശ്രമത്തിലെത്തിയ അദ്ദേഹത്തെ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മറ്റ് സന്ന്യാസസംഘാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് ആശ്രമം സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറൻസ് ഹാളില്‍ നടന്ന യോഗത്തില്‍ അദ്ദേഹം സന്ന്യാസ സംഘാംഗങ്ങളേയും ആശ്രമം പ്രവര്‍ത്തകരേയും അഭിസംബോധന ചെയ്തു സംസാരിച്ചു. കെയര്‍ & ഷെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ ശാന്തിഗിരി ആശ്രമവുമായും മലങ്കര സുറിയാനി സഭയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ആമുഖമായി സംസാരിച്ചു. ആശ്രമം വൈസ് പ്രസിഡിന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാനതപസ്വി കൃതജ്ഞതയര്‍പ്പിച്ചു.

 

kerala

നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന്‍ ഷൗക്കത്ത്

കെ.എസ്.ഇ.ബിയുടെ അനുവാദത്തോടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും വന്യമൃഗ ശല്യത്തിന്റെ രക്തസാക്ഷി കൂടിയാണ് മരിച്ച അനന്തുവെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

Published

on

വഴിക്കടവ് വെള്ളക്കട്ടയില്‍ പന്നിശല്യം തീര്‍ക്കുന്നതിനായി വെച്ച വൈദ്യുതി കമ്പിയില്‍ തട്ടി പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നിലമ്പൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. വിദ്യാര്‍ത്ഥി മരിച്ച സംഭവം സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

കെ.എസ്.ഇ.ബിയുടെ അനുവാദത്തോടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും വന്യമൃഗ ശല്യത്തിന്റെ രക്തസാക്ഷി കൂടിയാണ് മരിച്ച അനന്തുവെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

അതേസമയം വിദ്യാര്‍ത്ഥിയുടെ മരണം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന സിപിഎമ്മിന്റെ ആരോപണത്തിനിടെ സംഭവം രാഷ്ട്രീയമായി ഉപയോഗിക്കുകയല്ലെന്നും ഇതിനൊരു പരിഹാരം ഉണ്ടാകണമെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ഓരോ ദിവസവും ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോള്‍ ഏഴ് പഞ്ചായത്തിലും വന്യജീവി ആക്രമണ ശല്യം ആളുകള്‍ പറയുന്നുണ്ടെന്നും ഷൗക്കത്ത് വ്യക്തമാക്കി.

ജനങ്ങള്‍ക്ക് ജീവിക്കാന്‍ അവകാശമുണ്ടെന്നും ഇതാണ് നിലമ്പൂരിലെ പ്രധാന പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.

പന്നിശല്യം തടയാന്‍ വെച്ച വൈദ്യുതി കമ്പിയില്‍ തട്ടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അനന്തു വിജയ് ആണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫുട്ബാള്‍ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കുട്ടികള്‍ അപകടത്തില്‍പെട്ടത്.

Continue Reading

kerala

വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ദിയ കൃഷ്ണയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കും

ഇത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് പൊലീസ് കത്ത് നല്‍കി.

Published

on

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ പൊലീസ്. ദിയ കൃഷ്ണയുടെയും ജീവനക്കാരുടെയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് പൊലീസ് കത്ത് നല്‍കി.

അതേസമയം ജീവനക്കാര്‍ കുറ്റം സമ്മതിക്കുന്ന വീഡിയോ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സാമ്പത്തിക തട്ടിപ്പില്‍ രണ്ട് വിഭാഗവും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് വീഡിയോ പുറത്തുവിട്ടത്. ദിയക്കും കൃഷ്ണകുമാറിനുമെതിരായി ജീവനക്കാര്‍ നടി അഹാന കൃഷ്ണകുമാറിനോട് തെറ്റ് ഏറ്റു പറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

അതേസമയം ഇരു വിഭാഗവും പരാതി നല്‍കാന്‍ വൈകിയതിലെ കാരണവും പൊലീസ് അന്വേഷിക്കും. 69 ലക്ഷം രൂപ സ്ഥാപനത്തിലെ ക്യൂ ആര്‍ കോഡ് മാറ്റി ജീവനക്കാര്‍ തട്ടിപ്പ് നടത്തി എന്നാണ് ദിയ നല്‍കിയ പരാതി. എന്നാല്‍ ഇതിന് പിന്നാലെ ജീവനക്കാരായ മൂന്നു സ്ത്രീകള്‍ തങ്ങളെ ജാതീയമായി അധിക്ഷേപിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തുവെന്ന് പരാതി നല്‍കുകയായിരുന്നു.

ക്യു ആര്‍ കോഡ് മാറ്റാന്‍ നിര്‍ദേശം നല്‍കിയതും പണം കൈമാറാന്‍ നിര്‍ദ്ദേശിച്ചതും ദിയയാണെന്നാണ് ജീവനക്കാരുടെ ആരോപണം.

Continue Reading

kerala

തെന്നല ബാലകൃഷ്ണപിളളയ്ക്ക് വിട നല്‍കി കേരളം; സംസ്‌കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

Published

on

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ തെന്നലയ്ക്ക് അന്തിമോപചാരമാര്‍പ്പിച്ചു.

ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ കെപിസിസി ആസ്ഥാനത്തേക്ക് എത്തി അന്തിമോപചാരമര്‍പ്പിച്ചു. പുതുതലമുറ മാതൃകയാക്കേണ്ട നേതാവായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. നെട്ടയത്തെ വീട്ടിലും കെപിസിസി ഓഫീസിലുമായി നേതാക്കള്‍ അടക്കം ആയിരങ്ങളാണ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്.

Continue Reading

Trending