Connect with us

kerala

ജാമ്യകാലാവധി, വസ്തുനികുതി, ലൈസന്‍സ് പുതുക്കല്‍ സമയപരിധി നീട്ടി

ആദായനികുതിയുമായി ബന്ധപ്പെട്ട സമയപരിധിയും നീട്ടിയിട്ടുണ്ട്. ഇന്‍കം ടാക്‌സ് റിട്ടേണ്‍, ടാക്‌സ് ഓഡിറ്റ്, ടി.ഡി.എസ് റിട്ടേണ്‍, അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് സമര്‍പ്പണം എന്നിവക്ക് ഓരോ മാസമാണ് സമയം നീട്ടി നല്‍കിയത്. നോണ്‍ ഓഡിറ്റ് ആദായനികുതി സമര്‍പ്പണത്തിന് രണ്ടു മാസം സമയമുണ്ട്. ജൂലൈ 31ന് പകരം സെപ്റ്റംബര്‍ 31വരെ സമയം ലഭിക്കും.

Published

on

 

കണ്ണൂര്‍: ലോക്ഡൗണ്‍ നീട്ടിയതിന്റെ പശ്ചാത്തലത്തില്‍ കോടതി ഉത്തരവുകളുടെയും സര്‍ക്കാരിലേക്ക് അടക്കേണ്ട വിവിധ ഫീസുകളുടെയും കാലാവധി നീട്ടി. ഇടക്കാല ജാമ്യം, മുന്‍കൂര്‍ ജാമ്യം എന്നിവടെ കാലാവധി ഈ മാസം 15 വരെയാണ് നീട്ടിയത്. ഹൈക്കോടതിയിലും കീഴ്‌കോടതികളിലും ട്രിബ്യൂണലുകളിലും പരിഗണനയിലുള്ള കേസുകളില്‍ ലോക്ഡൗണ്‍ കാലത്ത് സമയപരിധി കഴിയുന്ന ഉത്തരവുകള്‍ക്കും അധിക സമയം അനുവദിച്ചിട്ടുണ്ട്. സുപ്രീംകോടതി നിര്‍ദേശപ്രകാരം റിമാന്റ്, വിചാരണ തടവുകാര്‍ക്ക് അനുവദിച്ച ഇടക്കാല ജാമ്യം ലോക്ഡൗണ്‍ നീളുന്നതനുസരിച്ച് നിലനില്‍ക്കും. കാലാവധി അവസാനിക്കുന്ന മുറക്ക് മൂന്ന് ദിവസത്തിനകം ബന്ധപ്പെട്ട കോടതിയില്‍ ഹാജരായി ജാമ്യത്തിന് അപേക്ഷിക്കണം. അതേസമയം ജാമ്യത്തിന്റെ കാര്യത്തില്‍ ആക്ഷേപമുള്ള കക്ഷികള്‍ക്ക് അക്കാര്യം കോടതിയില്‍ അറിയിക്കാം. സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ അക്രമത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജറാക്കാനും നിര്‍ദേശമുണ്ട്.

ലോക്ഡൗണ്‍ നീട്ടിയതോടെ തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍ബന്ധിത നടപടികള്‍ തല്‍ക്കാലം നിര്‍ത്തിവെച്ചു. വ്യാപാരികളും സംരംഭകരും ജനങ്ങളും തദ്ദേശസ്ഥാപനങ്ങളില്‍ അടക്കേണ്ട വസ്തുനികുതിയുടെ സമരപരിധി ആഗസ്ത് 31 വരെ നീട്ടി. പിഴ കൂടാതെ അടക്കാനുള്ള സമയമാണിത്. നികുതി ഇളവിന് അര്‍ഹതയുള്ളവര്‍ സാക്ഷ്യപത്രം ഹാജരാക്കാനുള്ള സമയം ഈ മാസം 30 വരെ നീട്ടിയിട്ടുണ്ട്. വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് പിഴയില്ലാതെ പുതുക്കാനുള്ള സമയവും ആഗസ്ത് 31 വരെ നീട്ടി.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വ്യാപാരനഷ്ടമുള്ളവര്‍ക്ക് വാടക ഇളവ് പരിഗണിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെയും വികസന അതോറിറ്റികളുടെയും അധീനതയിലുള്ള കെട്ടിടങ്ങള്‍ക്കാണ് വാടകഇളവ് ലഭിക്കുക. ഇളവിന്റെ കാര്യം ഉടമസ്ഥാരായ സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാം. കഴിഞ്ഞ വര്‍ഷവും ഇത്തരം സ്ഥാപനങ്ങള്‍ വാടക ഇളവ് നല്‍കിയിരുന്നു.
ആദായനികുതിയുമായി ബന്ധപ്പെട്ട സമയപരിധിയും നീട്ടിയിട്ടുണ്ട്. ഇന്‍കം ടാക്‌സ് റിട്ടേണ്‍, ടാക്‌സ് ഓഡിറ്റ്, ടി.ഡി.എസ് റിട്ടേണ്‍, അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് സമര്‍പ്പണം എന്നിവക്ക് ഓരോ മാസമാണ് സമയം നീട്ടി നല്‍കിയത്. നോണ്‍ ഓഡിറ്റ് ആദായനികുതി സമര്‍പ്പണത്തിന് രണ്ടു മാസം സമയമുണ്ട്. ജൂലൈ 31ന് പകരം സെപ്റ്റംബര്‍ 31വരെ സമയം ലഭിക്കും.

 

kerala

സംഘപരിവാര്‍ ആക്രമണത്തിനു പിന്നാലെ എമ്പുരാന് വെട്ട്; അടുത്തയാഴ്ച തീയറ്ററില്‍ പുതിയ പതിപ്പ്

സിനിമ റിലീസായതിനു പിന്നാലെ നായകന്‍ മോഹന്‍ലാലിനും സംവിധായകന്‍ പൃഥ്വിരാജിനുമെതിരെ വ്യാപക പ്രതിഷേധണമാണ് ഉയരുന്നത്.

Published

on

സംഘപരിവാര്‍ ആക്രമണത്തിനു പിന്നാലെ എമ്പുരാനില്‍ ചില ഭാഗങ്ങളില്‍ മാറ്റം വരുത്താന്‍ ധാരണ. വോളന്ററി മോഡിഫിക്കേഷന്‍ വരുത്തും. വ്യാപക പ്രതിഷേധം മൂലമാണ് തീരുമാനം. തിങ്കളാഴ്ചയോടെ മാറ്റം പൂര്‍ത്തിയാക്കും. അത് വരെ നിലവിലെ സിനിമ പ്രദര്‍ശനം തുടരും. ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യും. ചില രംഗങ്ങള്‍ ഒഴിവാക്കാനും സാധ്യതയുണ്ട്.

സിനിമ റിലീസായതിനു പിന്നാലെ നായകന്‍ മോഹന്‍ലാലിനും സംവിധായകന്‍ പൃഥ്വിരാജിനുമെതിരെ വ്യാപക പ്രതിഷേധണമാണ് ഉയരുന്നത്. സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് കലാപത്തെ ഓര്‍മ്മപ്പെടുത്തുന്ന സീനുകള്‍ ഉള്‍പ്പെടുത്തിയതാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ പ്രകോപിപ്പിച്ചത്. എമ്പുരാന്‍ സിനിമ ബഹിഷ്‌കരിക്കാനും ആഹ്വാനവുമുണ്ട്.

ഹിന്ദുവിരുദ്ധ അജണ്ടയാണ് ചിത്രത്തിലെന്ന് ആര്‍എസ്എസ് മുഖപത്രം ആരോപിച്ചിരുന്നു. 2002 ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് രാഷ്ട്രീയ അജണ്ടയാണ് നടപ്പാക്കിയതെന്നും ലേഘനത്തില്‍ പറയുന്നു. മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചെന്നും പ്രഥ്വിരാജ് ഹിന്ദു വിരുദ്ധ സിനിമയാണ് നിര്‍മിച്ചതെന്നും ഓര്‍ഗനൈസറില്‍ പറയുന്നു.

വിമര്‍ശനത്തിനിടയായ ഭാഗങ്ങളില്‍ മാറ്റം വരുത്തിയ പതിപ്പ് അടുത്തായഴ്ച തീയറ്ററില്‍ എത്തും.

 

 

Continue Reading

kerala

വധശിക്ഷയ്ക്ക് ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയതായി ആക്ഷന്‍ കൗണ്‍സിലിന് നിമിഷ പ്രിയയുടെ സന്ദേശം

യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയ വധശിക്ഷ കാത്തു കഴിയുന്നത്.

Published

on

വധശിക്ഷ നല്‍കുന്നതിനായി ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയതായി യെമനില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ ശബ്ദ സന്ദേശം. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്‍ കോള്‍ വന്നുവെന്നാണ് നിമിഷപ്രിയ ഇതിലൂടെ പറയുന്നത്. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ ഇടപാളിനാണ് നിമിഷ പ്രിയ സന്ദേശം അയച്ചത്. യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയ വധശിക്ഷ കാത്തു കഴിയുന്നത്.

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല.

നേരത്തെ നിമിഷ പ്രിയയുടെ മോചനത്തില്‍ മാനുഷിക പരിഗണനയില്‍ ഇടപെടല്‍ നടത്താന്‍ തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

 

Continue Reading

film

വിവാദ ഭാഗങ്ങള്‍ പരിശോധിക്കുന്നതിന് എമ്പുരാന്‍ റീ സെന്‍സറിങ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ എമ്പുരാന്റെ വിവാദ ഭാഗങ്ങള്‍ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ്.

Published

on

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ എമ്പുരാന്റെ വിവാദ ഭാഗങ്ങള്‍ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ്. സിനിമയ്ക്കെതിരെ ബിജെപിയും ആര്‍എസ്എസ് മുഖപത്രവും പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് തീരുമാനം. ചിത്രം റീ സെന്‍സറിങ് ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റീ സെന്‍സറിങ്ങിന് വിധേയമാക്കിയാല്‍ വിവാദ ഭാഗങ്ങള്‍ നീക്കിയേക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തീയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ പിന്നാലെ വിവാദവും പ്രതിഷേധവും ഉയരുകയായിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തി.

അതേസമയം ചിത്രത്തിനെതിരായ വിമര്‍ശനങ്ങള്‍ ഏറ്റെടുക്കാന്‍ ബിജെപി തയ്യാറായില്ല. സിനിമയെ സിനിമയായി കാണണം എന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശും വ്യക്തമാക്കിയത്. ചിത്രത്തിനെതിരെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ രംഗത്തെത്തി.

എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെണെന്നും മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചെന്നും ഓര്‍ഗനൈസറിലെ ലേഖനത്തില്‍ പറയുന്നു. 2022ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണെന്നും ലേഘനത്തില്‍ പറയുന്നു.

 

Continue Reading

Trending