Connect with us

india

ലൈഫ് പദ്ധതിക്ക് 717 കോടി; ചെലവിട്ടത് 38 കോടി

ഇതില്‍ 6.22 ശതമാനം മാത്രമാണ് ഇതുവരെ ചെലവഴിച്ചത്.

Published

on

തിരുവനന്തപുരം: കേരളത്തിലെ ഭവനരഹിതരുടെ പ്രശ്നങ്ങള്‍ക്ക് സമഗ്രപരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലൈഫ് ഭവനപദ്ധതി ഇഴയുന്നുസാമ്ബത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു മാസം മാത്രം ശേഷിക്കേ ലൈഫ് പദ്ധതിക്കായി സര്‍ക്കാര്‍ വകയിരുത്തിയ തുകയില്‍ 5.34 ശതമാനം തുക മാത്രമാണ് ചെലവിട്ടത്.

നടപ്പ് സാമ്ബത്തിക വര്‍ഷം ലൈഫ് പദ്ധതിയില്‍ യാതൊരു പുരോഗതിയുമുണ്ടായിട്ടില്ലെന്നാണ് സാമ്ബത്തികാവലോകന രേഖകള്‍ വ്യക്തമാക്കുന്നത്. 2022- 23 സാമ്ബത്തിക വര്‍ഷം നീക്കിവെച്ചത് 717 കോടിയാണ്. ഇതില്‍ 38.35 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്നു സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്ത് പ്രദേശങ്ങളിലെ വീടില്ലാത്തവര്‍ക്ക് വീടും ഭൂമിയില്ലാത്തവര്‍ക്കു ഭൂമിക്കൊപ്പം പാര്‍പ്പിടം നിര്‍മിച്ചുനല്‍കാനുമായി റൂറല്‍ ലൈഫ് പാര്‍പ്പിട പദ്ധതിക്കായി 525 കോടി രൂപയായിരുന്നു വകയിരുത്തിയത്. ഇതില്‍ 6.22 ശതമാനം മാത്രമാണ് ഇതുവരെ ചെലവഴിച്ചത്.

32.65 കോടി രൂപ ഗ്രാമീണമേഖലയിലെ വീടുനിര്‍മാണത്തിനായി ചെലവഴിച്ചു. നഗരസഭകളിലെ പാര്‍പ്പിട പദ്ധതിക്കായി 192 കോടി രൂപയില്‍ 2.97 ശതമാനം തുകമാത്രമാണ് ചെലവഴിച്ചത്. മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലുമായി ഇതുവരെ ചെലവഴിച്ചത് 5.7 കോടി രൂപ മാത്രം. ഇതോടെ ലക്ഷക്കണക്കിനു കുടുംബങ്ങള്‍ പ്രതിസന്ധിയിലായി.

india

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു

നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 5000 ത്തോട് അടുക്കുകയാണ്.

Published

on

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 5000 ത്തോട് അടുക്കുകയാണ്. എത്തിയിരുന്നു. രോഗബാധ ഉയരുന്ന സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളും സജ്ജമാകണമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

കോവിഡ് വ്യാപനത്തിന് കാരണം പുതിയ നാല് വകഭേദങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഓക്‌സിജന്‍, ബെഡുകള്‍, വെന്റിലേറ്ററുകള്‍, അവശ്യ മരുന്നുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

Continue Reading

india

മംഗളൂരുവിലെ വിദ്വേഷക്കൊല; മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം

വ്യാഴാഴ്ചത്തെ ഉത്തരവോടെ കേസില്‍ മൊത്തം പ്രതികള്‍ക്കും ഇപ്പോള്‍ ജാമ്യം ലഭിച്ചു.

Published

on

മംഗളൂരുവില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കോട്ടക്കല്‍ പറപ്പൂരിലെ അഷ്‌റഫ് കൊല്ലപ്പെട്ട കേസില്‍ മൂന്ന് പ്രതികള്‍ക്ക് കൂടി ജാമ്യം. അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് ഇന്നലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. സംഭവത്തില്‍ സന്ദീപ് (14ാം പ്രതി), ദീക്ഷിത് (15ാം പ്രതി), സച്ചിന്‍ (19ാം പ്രതി) എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

ഏപ്രില്‍ 27ന് കുഡുപ്പുവിലാണ് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിച്ച് കൊന്നത്. കഴിഞ്ഞ മാസം 31ന് ഇതേ കോടതി രാഹുലിനും കെ. സുശാന്തിനും ജാമ്യം അനുവദിച്ചിരുന്നു. വ്യാഴാഴ്ചത്തെ ഉത്തരവോടെ കേസില്‍ മൊത്തം പ്രതികള്‍ക്കും ഇപ്പോള്‍ ജാമ്യം ലഭിച്ചു.

Continue Reading

india

യുപിയിലെ സംഭലില്‍ ഖബര്‍സ്ഥാനിലും ബുള്‍ഡോസര്‍ രാജ്

സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് വിനയ് കുമാര്‍ മിശ്രയുടെ നേതൃത്വത്തിലാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.

Published

on

യുപിയിലെ സംഭലില്‍ ഖബര്‍സ്ഥാനിലും ബുള്‍ഡോസര്‍ രാജ്. സംഭലിലെ ആലം സാരായ് ഗ്രാമത്തിലെ ഖബര്‍സ്ഥാനിലെ മതില്‍ പൊളിച്ചു നീക്കി. മുറാദാബാദ് റോഡില്‍ ചാന്‍ദൗസി ഭാഗത്ത് ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് വിനയ് കുമാര്‍ മിശ്രയുടെ നേതൃത്വത്തിലാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.

ഖബര്‍സ്ഥാന്റെ റെയില്‍വേ ക്രോസിങ്ങിന് സമീപമുള്ള മതില്‍ 10 മീറ്റര്‍ പുറത്താണ് കെട്ടിയതെന്ന് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് മതില്‍ പൊളിച്ചത്. ഗതാഗത തിരക്ക് കാരണമാണ് ദൗത്യം രാത്രിയാക്കിയത്. ആറുമാസം മുമ്പ് ആരംഭിച്ച ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ ഭാഗമായാണ് നടപടി. ഒരുഭാഗത്ത് ഏഴ് മീറ്റര്‍ നേരത്തെ ഒഴിപ്പിച്ചിരുന്നു. ഇവിടെ പുല്ല് നീക്കി നിരപ്പാക്കി.-വിനയ്കുമാര്‍ മിശ്ര പറഞ്ഞു.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇരുവിഭാഗത്തോടും സംസാരിച്ചിരുന്നു. അന്വേഷണത്തില്‍ സര്‍ക്കാര്‍ ഭൂമിയിലാണ് ഖബര്‍സ്ഥാന്‍ നില്‍ക്കുന്നത് എന്നാണ് കണ്ടെത്തിയതെന്നും തഹസീല്‍ദാര്‍ ധീരേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. അതേസമയം ഖബര്‍സ്ഥാന്‍ പതിറ്റാണ്ടുകളായി ഇവിടെയുള്ളതാണെന്നും കയ്യേറ്റ ആരോപണം അടിസ്ഥാനരഹിതമാണ് എന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

Continue Reading

Trending