Connect with us

kerala

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 80 രൂപ വര്‍ധിച്ച് 36,960 രൂപയായി. ഗ്രാമിന് 10 രൂപകൂടി 4620 രൂപയുമായി. വരും ദിവസങ്ങളിലും സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിക്കാനാണ് സാധ്യത.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഗോകുലം ഗോപാലനോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ്

ഇന്നലെ ചോദ്യംചെയ്തത് ആറുമണിക്കൂര്‍

Published

on

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സിനിമയുടെ സഹനിര്‍മാതാവ് കൂടിയായ പ്രമുഖ വ്യവസായി ഗോകുലം ഗോപാലനെ പിടിമുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഈ മാസം 28ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ് നല്‍കി. ഫെമ ലംഘിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന കേസില്‍ ഗോപാലനെ ഇന്നലെ ആറുമണിക്കൂറോളം ചോദ്യംചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഹാജരാകാന്‍ നോട്ടീസ്. ഗോകുലം ഗോപാലന്‍ നേരിട്ടോ ഗോകുലം കമ്പനിയുടെ പ്രതിനിധിയോ ഹാജരാകണമെന്നാണ് നോട്ടീസ്.

നേരത്തെ കോഴിക്കോട്ടും ചെന്നൈയിലും ഗോപാലനെ ഏഴരമണിക്കൂറോളം ചോദ്യംചെയ്തിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് 12.40ഓടെ കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യംചെയ്തത്. ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം ചിറ്റ്‌സ് ചിട്ടിസ്ഥാപനം വഴി അനധികൃതമായി 600 കോടിയോളം രൂപയുടെ വിദേശ സാമ്പത്തിക ഇടപാട് നടന്നെന്ന് ഇ.ഡി ആരോപിക്കുന്നു. ചെന്നൈയിലെ കേന്ദ്ര ഓഫിസില്‍നിന്ന് ഒന്നരക്കോടി രൂപയും പിടിച്ചെടുത്തിരുന്നു.

ഗോകുലം ഗ്രൂപ് ആര്‍.ബി.ഐ, ഫെമ ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇ.ഡി പറയുന്നത്. ചട്ടം ലംഘിച്ച് 592.54 കോടി വിദേശ ഫണ്ട് സ്വീകരിച്ചതായും ഇ.ഡി വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. 370.80 കോടി പണമായും 220.74 കോടി രൂപ ചെക്കായുമാണ് സ്വീകരിച്ചത്. വിദേശത്തേക്ക് ചട്ടം ലംഘിച്ച് പണം കൈമാറുകയുംചെയ്തു. പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടരുന്നതായാണ് ഇ.ഡി അധികൃതര്‍ പറയുന്നത്. മൊത്തം 1,000 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് ഗോകുലം സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടന്നെന്നാണ് ഇ.ഡി ആരോപണം.

അതേസമയം ഇഡിക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അധികാരമുണ്ടെന്നും ചോദിച്ചതിനെല്ലാം മറുപടി നല്‍കിയെന്നും ചോദ്യംചെയ്യലിനുശേഷം പുറത്തിറങ്ങിയ ഗോപാലന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

 

Continue Reading

kerala

കോട്ടയത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

3 പേര്‍ക്ക് ഗുരുതര പരുക്ക്

Published

on

കോട്ടയം നാട്ടകത്ത് എംസി റോഡില്‍ ജീപ്പും ലോറിയും കുട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. തൊടുപുഴ സ്വദേശി സനുഷാണ് മരിച്ചവരില്‍ ഒരാള്‍. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. പുലര്‍ച്ചെ മൂന്നരയോടെ നാട്ടകം പോളി ടെക്‌നിക് കോളജിന് മുന്നിലായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ലോറിയില്‍ ഇടിക്കുകയായിരുന്നു.

ബെംഗളൂരുവില്‍ നിന്ന് വരുന്ന കണ്ടെയ്‌നര്‍ ലോറിയിലേക്കാണ് ജീപ്പ് ഇടിച്ചു കയറിയത്. ചിങ്ങവനെ പൊലീസ് സംഭവ സ്ഥലത്തെത്തി ജീപ്പ് അപകടമേഖലയില്‍ നിന്നും നീക്കം ചെയ്തു. അതിവേഗത്തിലെത്തിയ ജീപ്പ് ഇടിച്ചുകയറുകയായിരുന്നുവെന്ന് ലോറിയിലുണ്ടായിരുന്ന കര്‍ണാടക സ്വദേശി പറഞ്ഞു. ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ജീപ്പ് വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

 

 

Continue Reading

kerala

വനിതാ സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ കടുത്ത സമരത്തിലേക്ക്; മണ്ണിലിഴഞ്ഞ് പ്രതിഷേധിക്കും

പൊലീസിലെയും സൈന്യത്തിലെയും കടുത്ത പരിശീലന രീതിയായ രണ്ട് കൈകള്‍ കൊണ്ട് മണ്ണില്‍ ഇഴഞ്ഞ് പ്രതിഷേധിക്കും.

Published

on

വനിതാ സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ കടുത്ത സമരത്തിലേക്ക്. പൊലീസിലെയും സൈന്യത്തിലെയും കടുത്ത പരിശീലന രീതിയായ രണ്ട് കൈകള്‍ കൊണ്ട് മണ്ണില്‍ ഇഴഞ്ഞ് പ്രതിഷേധിക്കും. രാവിലെ 10.30 നാണ് പ്രതിഷേധം. തുടര്‍ന്ന് ഇന്ന് രാത്രി 8 മണിക്ക് കയ്യില്‍ കര്‍പ്പൂരം വെച്ച് കത്തിച്ചും പ്രതിഷേധം നടത്തും. സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് ഏഴാം ദിവസമാണ്.

വനിതാ പൊലീസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാണ് സമരത്തിന്റെ പ്രധാന ആവശ്യം. നിലവില്‍ റാങ്ക് ലിസ്റ്റ് കാലാവധി കഴിയാന്‍ ഇനി 11 ദിവസം കൂടി ബാക്കിയുള്ളൂ. ചെറിയ നിയമനം മാത്രമാണ് ഈ റാങ്ക് ലിസ്റ്റില്‍ നിന്നും നടത്തിയിട്ടുള്ളത്. എന്നാല്‍ സമരം ഏഴു ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല.

നിരാഹാര സമരം ആറ് ദിവസം പിന്നിട്ടു.

ഈ മാസം 19ന്് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കും. 964 പേര്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍ 235 നിയമനം മാത്രമാണ് നടത്തിയത്. നിയമന കാലാവധി നീട്ടുക, നിയമനം വേഗത്തിലാക്കുക എന്നിവയാണ് സമരത്തിന്റെ ആവശ്യം.

 

Continue Reading

Trending