Connect with us

Culture

ഫലസ്തീന്റെ മാലാഖ റസാന്‍ അല്‍ നജ്ജാര്‍ ഇനി ദീപ്തമായ ഓര്‍മ്മ

Published

on

ജറൂസലം: കണ്ണില്ലാത്ത ഇസ്രാഈല്‍ ക്രൂരതക്കിരയായി ഫലസ്തീന്‍ നഴ്‌സും. ഗസ്സയിലെ പ്രക്ഷോഭ ഭൂമിയില്‍ വെടിയേറ്റ് പിടയുന്ന ഫലസ്തീനികളെ പരിചരിക്കാനെത്തിയ നഴ്‌സിനെ ഇസ്രാഈല്‍ സേന വെടിവെച്ചു കൊലപ്പെടുത്തി. റസാന്‍ അല്‍ നജ്ജാര്‍ എന്ന 21കാരിയാണ് കൊല്ലപ്പെട്ടത്. ഗസ്സ അതിര്‍ത്തിയിലെ വെടിവെപ്പില്‍ പരിക്കേറ്റവരെ പരിചരിച്ച് അന്താരാഷ്ട്ര ശ്രദ്ധനേടിയ നജ്ജാറിനെ ഡ്യൂക്കിടെയാണ് ഇസ്രാഈല്‍ സേന വെടിവെച്ചു കൊലപ്പെടുത്തിയത്.
ഖാന്‍ യൂനുസ് നഗരത്തിലാണ് സംഭവം. വെള്ളിയാഴ്ച പ്രക്ഷോഭം പുനരാരംഭിച്ച ഫലസ്തീനികള്‍ക്കുനേരെ ഇസ്രാഈല്‍ നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റവരെ പരിചരിക്കാനെത്തിയതായിരുന്നു നജ്ജാര്‍. ഗുരുതരമായി പരിക്കേറ്റ ഒരാളെ പരിചചരിക്കുന്നതിന് മരുന്നെടുക്കാനുള്ള ഓട്ടത്തിലായിരുന്നു അവര്‍. വെള്ള യൂണിഫോം ധരിച്ച് എല്ലാവരും കാണുന്ന രീതിയില്‍ കൈകള്‍ രണ്ടും ഉയര്‍ത്തിപ്പിടിച്ചായിരുന്നു അവള്‍. നഴ്‌സാണെന്ന് ഉറപ്പായിട്ടും ഇസ്രാഈല്‍ പട്ടാളക്കാര്‍ നജ്ജാറിനുനേരെ നിറയൊഴിച്ചു. നെഞ്ചിലേക്കാണ് അവര്‍ വെടിയുതിര്‍ത്തത്. പിടഞ്ഞുവീണ നജ്ജാറിന്റെ വെള്ളക്കോട്ട് ചോരച്ചുവപ്പായി മാറിയെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ധീരയായ ആ മാലാഖയുടെ ഓര്‍മകള്‍ ഘാതകരുടെ കാലത്തിനപ്പുറം നിലനില്‍ക്കുമെന്ന് ഫലസ്തീന്‍ പ്രതികരിച്ചു. മാര്‍ച്ച് 30ന് ഫലസ്തീന്‍ അഭയാര്‍ത്ഥികളെ തിരിച്ചുവരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങിയ ശേഷം കൊല്ലപ്പെടുന്ന 119-ാമത്തെ ഫലസ്തീനിയാണ് നജ്ജാര്‍.
കഴിഞ്ഞ കുറേ ദിവസങ്ങളായി വെടിയേറ്റവരെ ശുശ്രൂഷിച്ചും മുറിവില്‍ മരുന്ന് വെച്ചുകെട്ടിയും പ്രക്ഷോഭഭൂമിയിലെ സാന്ത്വന സ്പര്‍ഷമായിരുന്നു അവര്‍. ഇസ്രാഈല്‍ വെടിയുണ്ടകള്‍ക്കു മുന്നില്‍ ജീവന്‍ പണയം വെച്ച് ഓടിനടക്കുന്ന നജ്ജാറിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. നജ്ജാറിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യങ്ങള്‍ വഴി പ്രചരിക്കുകയുണ്ടായി. ഫലസ്തീന്‍ പോരാട്ട ഭൂമിയിലെ ‘മാലാഖ’ എന്നാണ് മാധ്യമങ്ങള്‍ അവരെ വിശേഷിപ്പിച്ചിരുന്നത്. ആഴ്ചകളായി അതിര്‍ത്തിയില്‍ പ്രക്ഷോഭകരെ പരിചരിക്കാനുണ്ടായിരുന്ന ഏക വനിതാ നഴ്‌സായിരുന്നു അവര്‍. പരിക്കേറ്റ് വരുന്നവരില്‍ സ്ത്രീകളുമുണ്ടായിരുന്നു. അവര്‍ക്ക് വലിയ ആശ്വാസമായിരുന്നു നജ്ജാര്‍. മാതൃരാജ്യത്തിനുവേണ്ടിയുള്ള മഹത്തായ സേവനമായാണ് അവര്‍ ഇതിനെ കണ്ടിരുന്നത്. ‘എന്റെ സേവനം പണത്തിനുവേണ്ടിയല്ല. ദൈവത്തിന്റെ പ്രീതിയാണ് ഞാന്‍ കാംക്ഷിക്കുന്നത്’-ദ ടൈംസിനുള്ള അഭിമുഖത്തില്‍ നജ്ജാര്‍ ഒരിക്കല്‍ പറഞ്ഞു. പോരാട്ടഭൂമിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ പ്രതിഫലം ആഗ്രഹിക്കുന്നില്ല. ഇതൊരു തൊഴിലായി കാണാനും ഞാന്‍ തയാറല്ല. ശമ്പളമില്ലാതെ ഞാന്‍ എന്തിനാണ് ഇത് ചെയ്യുന്നതെന്ന് ആളുകള്‍ എന്റെ പിതാവിനോട് ചോദിക്കാറുണ്ട്. ഞാന്‍ എന്റെ മകളില്‍ അഭിമാനിക്കുന്നുവെന്നാണ് പിതാവ് അവര്‍ക്ക് നല്‍കുന്ന മറുപടി. ഞങ്ങളുടെ രാജ്യത്തിന്റെ മക്കളെ പരിചരിക്കുകയാണ് അവള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറയുമായിരുന്നു. മുന്‍വിധിയില്ലാതെയാണ് ഫലസ്തീന്‍ സമൂഹം എന്റെ സേവനത്തെ സ്വീകരിച്ചിരിക്കുന്നത്-നജ്ജാര്‍ അഭിമുഖത്തില്‍ പറഞ്ഞു. രക്തംചിന്തുന്ന പോരാട്ട ഭൂമിയില്‍ പുരുഷന്മാരെക്കാള്‍ ചങ്കുറപ്പോടെ പ്രവര്‍ത്തിക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കുമെന്നായിരുന്നു നെജ്ജാറിന്റെ വാദം. നജ്ജാറിനെ വെടിവെച്ചു കൊന്ന സംഭവത്തോട് പ്രതികരിക്കാന്‍ ഇസ്രാഈല്‍ തയാറായിട്ടില്ല. വെള്ളിയാഴ്ച അതിര്‍ത്തിയില്‍ പ്രതിഷേധക്കാര്‍ക്കാര്‍ക്കുനേരെ ഇസ്രാഈല്‍ സേന നടത്തിയ വെടിവെപ്പില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.

Film

ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

Published

on

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.  അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.

ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ  സുരാജ് വെഞ്ഞാറമൂട്, ഡിഐജി  കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള  അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ ‌ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.

Continue Reading

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Trending