Connect with us

india

ഫാത്തിമനിദക്ക് ആയിരങ്ങളുടെ യാത്രാമൊഴി

Published

on

അമ്പലപ്പുഴ : ദേശീയ സൈക്കിള്‍ പോളോ മല്‍സരത്തിനായി നാഗ്പൂരിലെത്തി മരണപ്പെട്ട ഫാത്തിമനിദയുടെ മൃതദേഹം ഖബറടക്കി. ഇന്ന് രാവിലെ 6.30 ഓടെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിച്ച മൃതദേഹം എച്ച്.സലാം എം.എല്‍.എ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മെഴ്‌സികുട്ടന്‍, ജില്ല പ്രസിഡന്റ് പി.ജോസഫ്, സെക്രട്ടറി എന്‍.പ്രദീപ്കുമാര്‍, സൈക്കിള്‍ പോളോ അസോസിയേഷന്‍ ഭാരവാഹികളായ കെ.എച്ച് സനൂപ്, കരമനഹരി, സക്കീര്‍ഹുസൈന്‍ എ.ആര്‍ രന്‍ജിത്ത് എന്നിവര്‍ ചേര്‍ന്നു ഏറ്റുവാങ്ങി.

8.45 ന് വണ്ടാനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ല കമ്മിറ്റിയുടെ കീഴിലുള്ള ശംസുല്‍ ഉലമ സ്മാരക സൗദത്തിലെത്തിച്ചു ശുദ്ധിയാക്കി. തുടര്‍ന്ന് നടന്ന മയ്യത്ത്‌നിസ്‌ക്കാരത്തിനും പ്രാര്‍ത്ഥനക്കും അബ്ദുല്‍റഹുമാന്‍ അല്‍ ഖാസിമി നേതൃത്വം നല്‍കി. 9.40 ന് നീര്‍ക്കുന്നം ഗവ.എസ്.ഡി.വി.യു.പി സ്‌കൂളില്‍ എത്തിച്ച മൃതദേഹത്തില്‍ മന്ത്രി പി.പ്രസാദ്, , ജില്ല കളക്ടര്‍ കൃഷ്ണതേജ, പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ് , ജനപ്രതിനിധികള്‍, സുന്നിമഹല്ല് ഫെഡറേഷന്‍ ജില്ല പ്രസിഡന്റ് ഇബ്രാഹിംകുട്ടിവിളക്കേഴo, അമ്പലപ്പുഴ താലൂക്ക് ജമാഅത്ത് അസോസിയേഷന്‍ പ്രസിഡന്റ് സി.എ സലീം, എ.ഡി.എം സന്തോഷ്‌കുമാര്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, വിവിധ രാഷ്ട്രീയ, മത, സാമുഹിക, സാംസ്‌കാരിക നേതാക്കന്‍മാര്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. 10.15 ന് വീട്ടിലെത്തിച്ചപ്പോള്‍ എ.എം ആരിഫ് എം.പി , ഷാനിമോള്‍ഉസ്മാന്‍, ബന്ധുക്കള്‍ നാട്ടുകാരടക്കം നൂറ്കണക്കിന് ആളുകള്‍ നിദയെ ഒരുനോക്ക് കാണാനെത്തി.

11 മണിയോടെ കാക്കാഴം ജുമാമസ്ജിദില്‍ മയ്യിത്ത് എത്തിയപ്പോള്‍ പ്രാര്‍ത്ഥനക്ക് ഇമാം കുഞ്ഞുമുഹമ്മദ്ബാഖവി നേതൃത്വം നല്‍കിയതിന് ശേഷം നിദഫാത്തിമയുടെ ഭൗതിക ശരീരം ഖബറടക്കി. പി.പി.ചിത്തരജ്ഞന്‍ എം.എല്‍.എ, എ.എ ഷുക്കൂര്‍, എ.എം.നസീര്‍, അഡ്വ.എ നിസാമുദ്ദീന്‍, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കവിത തുടങ്ങി നിരവധിയാളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

 

 

india

പഹൽഗാം ആക്രമണം; കൊൽക്കത്തയിൽ ഗർഭിണിയായ മുസ്‌ലിം സ്ത്രീക്ക് ചികിത്സ നിഷേധിച്ച് ഗൈനകോളജിസ്റ്റ്

ഏഴ് മാസമായി ഇതേ ഡോക്ടറുടെ പേഷ്യന്റ് ആയിരുന്നു സ്ത്രീയെന്ന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Published

on

കോൽക്കത്തയിലെ കസ്‌തൂരി ദാസ് മെമ്മോറിയൽ ആശുപത്രി ഗൈനക്കോളജിസ്റ്റും ഒബ്‌സ്ടട്രീഷ്യനുമായ ഡോക്ടർ സി. കെ. സർക്കാറാണ് പഹൽഗാം ആക്രമണത്തിന് ശേഷം ഇനി മുസ്‌ലിംകൾക്ക് ചികിത്സ ഇല്ല എന്ന് പറഞ്ഞ് ഗർഭിണിയായ സ്ത്രീക്ക് ചികിത്സ നിഷേധിച്ചത്.

പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യയിൽ പലയിടങ്ങളിലും നടക്കുന്ന മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങൾക്ക് പിന്നാലെയാണ് പുതിയ സംഭവം. ഏഴ് മാസമായി ഇതേ ഡോക്ടറുടെ പേഷ്യന്റ് ആയിരുന്നു സ്ത്രീയെന്ന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

“നിന്റെ ഭർത്താവിനെ ഹിന്ദുക്കൾ കൊല്ലണം, അപ്പോഴേ അവർ അനുഭവിച്ച വേദന നീയറിയൂ” എന്നും ഡോക്ടർ പറഞ്ഞതായി പ്രസ്‌തുത സ്ത്രീയുടെ ബന്ധുവും അഭിഭാഷകയുമായ മെഹ്‌ഫൂസ് ഖാത്തൂൻ ഫേസ്ബുക്കിൽ കുറിച്ചു.“ആരോഗ്യസംരക്ഷണം മതാടിസ്ഥാനത്തിൽ ഉള്ള ആനുകൂല്യം അല്ല, അതൊരു അടിസ്ഥാനവകാശമാണ് ” എന്നും അവർ ഫേസ്‌ബുക്കിൽ കുറിച്ചു.

Continue Reading

india

ആഗ്രയിൽ മുസ്‌ലിം യുവാവിനെ വെടിവെച്ച് കൊന്നു; പഹൽഗാം ആക്രമണത്തിനുള്ള പ്രതികാരമെന്ന് പ്രഖ്യാപിച്ച് ഹിന്ദുത്വ സംഘടന

വെടിവെപ്പിന് പിന്നാലെ ക്ഷത്രിയ ഗോ രക്ഷ ദൾ അംഗങ്ങൾ എന്നവകാശപ്പെടുന്ന രണ്ട് പേർ ആക്രമണത്തി​ന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ഇൻസ്റ്റ​ഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്

Published

on

ഉത്തർപ്രദേശ് ആ​ഗ്ര സ്വദേശിയായ മുഹമ്മദ് ​ഗുൽഫഹാം എന്ന 25 കാരനെയാണ് പഹൽ​ഗാം ആക്രമണത്തിന് പ്രതികാരമെന്നാക്രോശിച്ചു കൊണ്ട് ഹിന്ദുത്വ വാദികൾ വെടിവെച്ച് കൊന്നത്. ആ​ഗ്രയിൽ ബിരിയാണി റെസ്റ്റോറ​ന്റ് നടത്തുകയായിരുന്ന ​ഗുൽഫഹാം രാത്രി കടയടക്കുന്നതിനിടെ ബൈക്കിലെത്തിയ മൂന്ന് പേർ യുവാവിനും സഹോദരനും നേരെ വെടിവെക്കുകയായിരുന്നു. ​ഗുൽഫഹാമി​ന്റെ സഹോദരൻ സൈഫ് അലിക്കും വെടിയേറ്റെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. ​

വെടിവെപ്പിന് പിന്നാലെ ക്ഷത്രിയ ഗോ രക്ഷ ദൾ അംഗങ്ങൾ എന്നവകാശപ്പെടുന്ന രണ്ട് പേർ ആക്രമണത്തി​ന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ഇൻസ്റ്റ​ഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സ്വയം ഗോ രക്ഷക് ആണെന്നവശപ്പെട്ട മനോജ് ചൗധരി എന്നയാളാണ് കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിഡിയോ പോസ്റ്റ് ചെയ്തത്. ആ​ഗ്ര പൊലീസ് കൊലപാതകത്തിന് കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

Continue Reading

india

പാക് പ്രകോപനത്തിന് മറുപടിയുമായി നാവികസേന; എന്തിനും തയ്യാറെന്ന് ഇന്ത്യന്‍ നാവികസേനയുടെ പോസ്റ്റ്

Published

on

ദൗത്യത്ത് സജ്ജമെന്ന് ഇന്ത്യൻ നാവികസേന. എക്‌സിലൂടെയാണ് പ്രതികരണം. പടക്കപ്പലുകളുടെ ഫോട്ടോയും ഇന്ത്യൻ നാവികസേന പങ്കുവച്ചു. “ദൗത്യത്തിന് തയ്യാർ; എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും എങ്ങനെയായാലും”- ഇന്ത്യൻ നാവികസേന എക്‌സിൽ കുറിച്ചു. എവിടെയും എപ്പോഴും, ഐക്യമാണ് ശക്തിയെന്നും അവർ കുറിക്കുന്നു.

അതേസമയം അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വീണ്ടും പാകിസ്താന്‍ വെടിയുതിർത്തു. ഇതിന് ശക്തമായി തന്നെ സൈന്യം തിരിച്ചടി നൽകി. ഇതിനിടെ പഹൽഗാം ആക്രമണവുമായി ബന്ധമുള്ള രണ്ട് പ്രാദേശിക ഭീകരരുടെ വീടുകൾ കൂടി സൈന്യം തകർത്തു.

ഐഎന്‍എസ് സൂറത്തില്‍നിന്നും മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു എന്ന് നാവികസേന നേരത്തെ അറിയിച്ചിരുന്നു. കടലിലെ അഭ്യാസത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കറാച്ചി തീരത്ത് പാകിസ്താന്‍ മിസൈല്‍ പരിശീലനം നടത്തി എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യന്‍ നാവികസേനയും കരുത്ത് തെളിയിച്ചുകൊണ്ട് അഭ്യാസപ്രകടനം കാഴ്ചവെച്ചത്.

അതേസമയം, അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വീണ്ടും പാകിസ്താന്‍ വെടിയുതിർത്തു. ഇതിന് ശക്തമായി തന്നെ സൈന്യം തിരിച്ചടി നൽകി. ഇതിനിടെ പഹൽഗാം ആക്രമണവുമായി ബന്ധമുള്ള രണ്ട് പ്രാദേശിക ഭീകരരുടെ വീടുകൾ കൂടി സൈന്യം തകർത്തു.

 

Continue Reading

Trending