Connect with us

india

ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച്‌ 18 വരെ, സര്‍വ്വീസുകളുടെ സമയത്തില്‍ അടിമുടി മാറ്റങ്ങളുമായി എയർ ഇന്ത്യ

ചില ഷെഡ്യൂളുകള്‍ രണ്ട് മണിക്കൂറോളം വെെകിയായിരിക്കും പുറപ്പെടുന്നത്

Published

on

ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച്‌ 18 വരെ, സര്‍വ്വീസുകളുടെ സമയത്തില്‍ അടിമുടി മാറ്റങ്ങളുമായി എയർ ഇന്ത്യ; യാത്രക്കാര്‍ക്ക് സന്ദേശങ്ങള്‍ എത്തിതുടങ്ങി; ചില വിമാനങ്ങള്‍ നേരത്തെ പുറപ്പെടും .

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ യാത്രചെയ്യാന്‍ ടിക്കറ്റെടുത്തിരിക്കുന്നവര്‍ക്ക് വലിയ തലവേദനയായിരിക്കുകയാണ് അധികൃതരുടെ നടപടി. ഒന്നുകില്‍ സാങ്കേതിക തകരാര്‍ അല്ലെങ്കില്‍ സര്‍വ്വീസ് റദ്ദാക്കല്‍ അതുമല്ലെങ്കില്‍ സമയം വൈകിയുളള പുറപ്പെടല്‍. എന്നാല്‍ ഇപ്പോള്‍ അടുത്ത പുതിയ അടവുമായി എത്തിയിക്കുകയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇപ്പോള്‍ സര്‍വ്വീസുകളുടെ സമയത്തില്‍ മാറ്റം വരുത്തിരിക്കുകയാണ്. ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച്‌ 18 വരെയാണ് വിമാന സമയത്തില്‍ മാറ്റം വന്നിരിക്കുന്നത്. ചില വിമാനങ്ങള്‍ നേരത്തെ പുറപ്പെടും. എയര്‍ ഇന്ത്യ ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ചില ഷെഡ്യൂളുകള്‍ രണ്ട് മണിക്കൂറോളം വെെകിയായിരിക്കും പുറപ്പെടുന്നത്.

കുവെെറ്റിനും കരിപ്പൂരിനും ഇടയില്‍ സര്‍വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് സമയത്തിലും മാറ്റം. സമയമാറ്റം സംബന്ധിച്ച്‌ എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കി തുടങ്ങിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ടിക്കറ്റ് എടുത്തവര്‍ ഉണ്ടെങ്കില്‍ ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെടണം. കരിപ്പൂരിൽ നിന്നും രാവിലെ 8.10, 9.50 എന്നിങ്ങനെയുള്ള സമയങ്ങളില്‍ പുറപ്പെടുന്ന വിമാനം ഈ മാസം 18 മുതല്‍ മാര്‍ച്ച്‌ 18വരെ രാവിലെ 7.40ന് ആയിരിക്കും പുറപ്പെടുക. കുവെെറ്റില്‍ നിന്നും ഉച്ചക്ക് 1.30ന് പുറപ്പെട്ടിരുന്ന വിമാനം ഫെബ്രുവരി 18 മുതല്‍ രാവിലെ 11.20നായിരിക്കും പുറപ്പെടുക. ആറു മണി ആകുമ്പോഴേക്കും വിമാനം കരിപ്പൂരിൽ എത്തും. റണ്‍വേ പണി നടക്കുന്നതിനാല്‍ കരിപ്പൂർ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് വിലക്കുണ്ട്.

കുവെെറ്റ് എയര്‍ ഇന്ത്യ എക്സ്പ്രസ് ജനുവരി 15 മുതല്‍ നേരത്തെ എത്തുന്നുണ്ട്. സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 10 മണിക്ക് പുറപ്പെടുന്ന കുവെെറ്റ് എക്സ്പ്രസിന്റെ സമയം 9. 50 ആക്കി ക്രമീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ മാസം 18 മുതല്‍ രാവിലെ 7. 40നായിരിക്കും വിമാനം പുറപ്പെടുക. കരിപ്പൂർ വിമാനത്താവളത്തില്‍ രാവിലെ 10 മുതല്‍ വൈകീട്ട് ആറു വരെ വിമാന സര്‍വീസുകള്‍ ഇല്ല. മിക്ക വിമാനങ്ങളും രാവിലെയാണ് പുറപ്പെടുന്നത്.എമിഗ്രേഷന്‍ വിഭാഗത്തില്‍ ജീവനക്കാര്‍ കുറവാണ്. അതുകൊണ്ട് തന്നെ പലപ്പോഴും നടപടികള്‍ വെെകുന്നു എന്ന പരാതിയും ഉയരുന്നുണ്ട്. രാവിലെ 10 മണിക്ക് മുന്നെ വിമാനങ്ങള്‍ പുറപ്പെടാന്‍ സാധിച്ചില്ലെങ്കില്‍ പിന്നീട് വെെകുന്നേരും ആയിരിക്കും വിമാനങ്ങള്‍ പുറപ്പെടുന്നത്. വിമാനം പുറപ്പെടുന്ന സമയം നേരത്തേ ആക്കിയത് പ്രവാസികള്‍ക്ക് ഗുണകരമാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍, തുടര്‍ച്ചയായ വിമാനം വൈകലും റദ്ദാക്കലുമാണ് ആദ്യം അവസാനിപ്പിക്കേണ്ടതെന്നാണ് പ്രവാസികളുടെ ആവശ്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ആന്ധ്രാപ്രദേശില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ ആറു പേര്‍ മരിച്ചു

റായവരം മണ്ഡലത്തിലെ കൊമാരിപാലം ഗ്രാമത്തിലെ ലക്ഷ്മി ഗണപതി പടക്ക യൂണിറ്റിലാണ് ഉച്ചയോടെ വന്‍ തീപിടിത്തമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

Published

on

ആന്ധ്രാപ്രദേശിലെ കോനസീമ ജില്ലയിലെ പടക്ക യൂണിറ്റില്‍ ബുധനാഴ്ചയുണ്ടായ വന്‍ തീപിടിത്തത്തില്‍ ആറ് തൊഴിലാളികള്‍ ജീവനോടെ വെന്തുമരിക്കുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

റായവരം മണ്ഡലത്തിലെ കൊമാരിപാലം ഗ്രാമത്തിലെ ലക്ഷ്മി ഗണപതി പടക്ക യൂണിറ്റിലാണ് ഉച്ചയോടെ വന്‍ തീപിടിത്തമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

വന്‍ സ്ഫോടനത്തിന്റെ ആഘാതത്തില്‍ പടക്ക യൂണിറ്റിന്റെ ഷെഡ് തകര്‍ന്നു. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

രാസവസ്തുക്കളുടെ സാന്നിധ്യം മൂലം തീ പെട്ടെന്ന് പടര്‍ന്നതിനാല്‍ അഗ്‌നിശമന സേനാംഗങ്ങള്‍ വളരെ ബുദ്ധിമുട്ടിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

തീയില്‍ കുടുങ്ങി ആറ് തൊഴിലാളികള്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ അനപര്‍ത്തിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

പതിനഞ്ചോളം തൊഴിലാളികളാണ് യൂണിറ്റിലുണ്ടായിരുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ചിലര്‍ മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ടാകുമെന്ന് അധികൃതര്‍ സംശയിക്കുന്നു.

പോലീസ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും ഉന്നത അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.

യൂണിറ്റിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് അധികൃതരുടെ സംശയം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുക്രൈന്‍ സൈന്യത്തിന്റെ പിടിയില്‍

റഷ്യയില്‍ പഠനത്തിനായാണ് ഹുസൈന്‍ എത്തിയിരുന്നത്.

Published

on

കിയവ്: മയക്കുമരുന്ന് കേസില്‍ തടവുശിക്ഷ ഒഴിവാക്കാനായി റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുക്രൈന്‍ സൈന്യത്തിന്റെ പിടിയിലായി. ഗുജറാത്ത് സ്വദേശിയായ സാഹില്‍ മുഹമ്മദ് ഹുസൈന്‍ (22) ആണ് പിടിയിലായത്. റഷ്യന്‍ സൈന്യവുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നതെന്ന് യുക്രൈന്‍ സൈന്യം പുറത്തുവിട്ട വീഡിയോയില്‍ ഹുസൈന്‍ പറയുന്നു.

റഷ്യയില്‍ പഠനത്തിനായാണ് ഹുസൈന്‍ എത്തിയിരുന്നത്. മയക്കുമരുന്ന് കേസില്‍ ഏഴ് വര്‍ഷം തടവുശിക്ഷ ലഭിച്ച ശേഷം, ശിക്ഷ ഒഴിവാക്കാന്‍ റഷ്യന്‍ സൈന്യത്തില്‍ സേവനം ചെയ്യാനുള്ള കരാറില്‍ ഒപ്പുവെച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി. സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്നതിന് സാമ്പത്തിക നഷ്ടപരിഹാരം വാഗ്ദാനം ചെയ്തുവെങ്കിലും ലഭിച്ചില്ലെന്നും ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തെക്കുറിച്ച് കിയവിലെ ഇന്ത്യന്‍ മിഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റഷ്യന്‍ സൈന്യത്തിലേക്ക് ഇന്ത്യന്‍ പൗരന്മാര്‍ റിക്രൂട്ട് ചെയ്യപ്പെടുന്നത് ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. പൗരന്മാരെ തിരിച്ചയക്കുന്നതിനായി റഷ്യന്‍ അധികാരികളുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും വക്താവ് രണ്‍ദീപ് ജയ്‌സ്വാല്‍ അറിയിച്ചു.

Continue Reading

india

ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോളേജ് വാട്ടര്‍ ടാങ്കില്‍ 10 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

അഴുകിയ നിലയിലായിരുന്ന മൃതദേഹം പൊലീസ് സാന്നിധ്യത്തില്‍ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടിന് ആശുപത്രിയില്‍ മാറ്റി

Published

on

നോയ്ഡ: ഉത്തര്‍പ്രദേശിലെ ദിയോറിയയിലെ മഹര്‍ഷി ദേവ്രഹ ബാബ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കുട്ടികളും ജീവനക്കാരും ഉപയോഗിച്ചിരുന്ന കുടിവെള്ള ടാങ്കില്‍ പത്ത് ദിവസം പഴക്കമുള്ള ഒരു മൃതദേഹം കണ്ടെത്തി.

ജീവനക്കാര്‍ വെള്ളത്തില്‍ രൂക്ഷമായ ദുര്‍ഗന്ധം അനുഭവിച്ചതോടെ അഞ്ചാം നിലയിലെ ടാങ്ക് പരിശോധിക്കുകയായിരുന്നു. പരിശോധനക്കിടെ അഴുകിയ മൃതദേഹം കണ്ടതായി അധികൃതര്‍ അറിയിച്ചു.

തിരിച്ചറിയാനാവാത്ത വിധം അഴുകിയ നിലയിലായിരുന്ന മൃതദേഹം പൊലീസ് സാന്നിധ്യത്തില്‍ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടിന് ആശുപത്രിയില്‍ മാറ്റി. ദുരന്തകാലയളവില്‍ ഈ വാട്ടര്‍ ടാങ്കില്‍നിന്ന് ആശുപത്രിയിലെ ഓപ്പിഡി ഡിപാര്‍ട്ട്‌മെന്റുകളിലും വാര്‍ഡുകളിലേക്കും വെള്ളം വിതരണം ചെയ്തിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

സംഭവം അന്വേഷിക്കാന്‍ ദിയോറിയ ജില്ലാ മജിസ്‌ട്രേറ്റ് ദിവ്യ മിത്തല്‍ അന്വേഷണം നടത്താനായി ഉദ്യോഗസ്ഥനെ നിയമിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രാജേഷ് കുമാറിനെ താല്‍ക്കാലികമായി ചുമതലയില്‍ നിന്നും മാറ്റി. മജിസ്‌ട്രേറ്റ് പ്രകാരം, അഞ്ചാം നിലയിലെ വാട്ടര്‍ ടാങ്ക് അടച്ചിടേണ്ടതായിരുന്നു, പക്ഷേ തുറന്ന് വാട്ടര്‍ ടാങ്ക് തുറന്നുകിടക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ടാങ്കും പരിസരവും പോലീസ് സീല്‍ ചെയ്തു.

വെള്ളത്തിനായി ബദല്‍ മാര്‍ഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ചീഫ് ഡെവലപ്‌മെന്റ് ഓഫീസര്‍ നേതൃത്വം നല്‍കുന്ന അഞ്ച് അംഗ സംഘം സംഭവത്തെ വിശദമായി അന്വേഷിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശം ലഭിച്ചു.

Continue Reading

Trending