Connect with us

kerala

പുതിയ വേഗവും ദൂരവും ഐഡിയല്‍ കടകശ്ശേരിയുടെ പുതുവര്‍ഷ സ്വപ്നം

മലയാള സിനിമക്ക് മികച്ച തിരക്കഥകള്‍ വരെ സമ്മാനിച്ച കേരളത്തിലെ കായിക സ്‌കൂളുകള്‍ക്കിടയിലേക്കാണ് ഫുട്‌ബോളിനെ അതിയായി പ്രണയിച്ച മലപ്പുറത്തുനിന്നൊരു സ്‌കൂള്‍ പിറവികൊളളുന്നത്.

Published

on

ഷഹബാസ് വെള്ളില

മലപ്പുറം: രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്നെ, കൂടുതല്‍ ആര്‍ക്കും പരിചയമില്ലാത്ത പേരായിരുന്നു ഐഡിയല്‍ കടകശ്ശേരി. എന്നാല്‍ 2022ല്‍ ചിത്രം അതായിരുന്നില്ല. സംസ്ഥാനത്തെ കായിക പ്രേമികള്‍ മുഴുവന്‍ തിരഞ്ഞൊരു പേരായിരുന്നു ഐഡിയല്‍ ഇംഗ്ലീഷ് ഹയര്‍സെക്കന്ററി സ്‌കൂള്‍ കടകശ്ശേരി എന്നത്. പരമ്പരാഗത ശക്തികളെയെല്ലാം പിന്നിലാക്കി 2022ലെ സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ചാമ്പ്യന്‍പട്ടം നേടിയതോടെയാണ് ഐഡിയല്‍ ശ്രദ്ധാകേന്ദ്രമാകുന്നത്.

മലയാള സിനിമക്ക് മികച്ച തിരക്കഥകള്‍ വരെ സമ്മാനിച്ച കേരളത്തിലെ കായിക സ്‌കൂളുകള്‍ക്കിടയിലേക്കാണ് ഫുട്‌ബോളിനെ അതിയായി പ്രണയിച്ച മലപ്പുറത്തുനിന്നൊരു സ്‌കൂള്‍ പിറവികൊളളുന്നത്. അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ മലപ്പുറത്തിനിന്നുള്ളൊരു ടീം നേട്ടങ്ങള്‍ ഓരോന്ന് കൈപിടിയിലൊതുക്കി മുന്നേറുമ്പോള്‍ പലര്‍ക്കും അത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. അട്ടിമറി വിജയം എന്ന് പലരും വിശേഷിപ്പിച്ചെങ്കിലും വര്‍ഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു ഈ വിജയമെന്ന് സ്‌കൂള്‍ തെളിയിച്ചു. കോവിഡ് കൊണ്ടുപോയ ഇടവേളക്ക് ശേഷം 2022ല്‍ തിരിച്ചുവന്ന സംസ്ഥാന മീറ്റില്‍ ഐഡിയല്‍ ചാമ്പ്യന്‍പട്ടം നേടിയപ്പോള്‍ ‘സീസണ്‍ വണ്ടര്‍’ എന്ന് പറഞ്ഞ് പലരും എഴുതിതള്ളി.

എന്നാല്‍ അതിനെല്ലാം മറുപടിയായിരുന്നു സ്‌കൂളിന്റെ ‘കുന്നംകുളം’ വിജയം. 2023ല്‍ കുന്നംകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി അംഗീകരിക്കാന്‍ മടിയുള്ളവരെകൊണ്ടും ഐഡിയല്‍ കൈയടിപ്പിച്ചു. നിരവധി ദേശീയ അന്തര്‍ ദേശീയ താരങ്ങളെ സംഭാവന ചെയ്ത ഐഡിയല്‍ മികച്ച ആസൂത്രണത്തോടെയാണ് 2024നെ നോക്കികാണുന്നത്. സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ ഹാട്രിക്ക് വിജയം എന്ന സ്വപ്‌നമാണ് അതില്‍ പ്രധാനം. സ്‌കൂളിലെ കായിക വികസനത്തിന് മാസ്റ്റര്‍ പ്ലാനും തയ്യാറാക്കിയിട്ടുണ്ട്.

രണ്ടര കോടിയുടെ സ്‌പോട്‌സ് കോംപ്ലക്‌സ് അത്യാധുനിക രീതിയില്‍ നിര്‍മ്മിച്ച സ്വിമ്മിംഗ് പൂള്‍. 70 ലക്ഷത്തോളം രൂപയാണ് ചിലവായത്. ഗ്യാലറിയും പ്രത്യേക ഡ്രസ്സിംഗ് റൂം, ബാത്ത് റൂം തുടങ്ങിയ സൗകര്യങ്ങള്‍. വെള്ളം റീസൈക്ലിംഗ് ചെയ്ത് ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലുള്ള സംവിധാനങ്ങള്‍. 2023 അവസാനത്തില്‍ രണ്ടര കോടിയോളം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച സ്‌പോട്‌സ് കോംപ്ലക്‌സിന്റെ പ്രധാന ആകര്‍ഷണമാണ് ഈ പൂള്‍.

സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും നീന്തല്‍ നിര്‍ബന്ധമായും പഠിപ്പിക്കുക എന്നതോടൊപ്പം കൂടുതല്‍ നീന്തല്‍ താരങ്ങളെ വളര്‍ത്തിയെടുക്കുക എന്നതും ഇതിന്റെ പിന്നിലുള്ള ലക്ഷ്യങ്ങളാണ്. വിദ്യാര്‍ത്ഥികള്‍ക്കും കായിക താരങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന ജിംനേഷ്യവും ഏറെ ശ്രദ്ധേയമാണ്. സംസ്ഥാനത്ത് തന്നെ ഇത്രയും മികച്ചൊരു ഫിസിക്കല്‍ സെന്റര്‍ മറ്റൊരു സ്‌കൂളുകളിലും കാണാന്‍ കഴിയില്ല എന്നതാണ് ഐഡിയലിന്റെ അവകാശ വാദം.

താരങ്ങള്‍ക്ക് വര്‍ക്കൗട്ട് പ്രാക്ട്രീസിന് പുറമെ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കായിക ക്ഷമത വര്‍ദ്ധിപ്പിക്കാനും ജിം ഉപയോഗിക്കും. കായിക താരങ്ങള്‍ക്കായി മികച്ച രീതിയിലുള്ള ഡ്രസ്സിംഗ് റൂമുകളും സാധന സാമഗ്രികള്‍ സൂക്ഷിക്കാനുള്ള പ്രത്യേക മുറികളും കോംപ്ലക്‌സിലുണ്ട്. പുല്ല് വിരിച്ച മൈതാനവും ഇതിനായി പ്രത്യേക ഗ്യാലറിയും സ്ഥാപിച്ചിട്ടുണ്ട്. താരങ്ങളെയെല്ലാം പ്രൊഫണല്‍ രീതിയിലാണ് ഐഡിയല്‍ വളര്‍ത്തികൊണ്ടുവരുന്നത്.

പോള്‍ വാള്‍ട്ട് പരിശീലനത്തിനാവശ്യമായ പോളുകളും ലാന്റിംഗ് മാട്രസും സ്ഥാപിക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്ലാന്‍. അതിനായുള്ള തയ്യാറെടുപ്പിലാണ് സ്‌കൂള്‍. ഏകദേശം 20 ലക്ഷത്തോളം രൂപയാണ് ഇതിന് ചിലവ് പ്രതീക്ഷിക്കുന്നത്. ഓരോ പോളിനും ഏകദേശം ഒന്നര ലക്ഷത്തോളം രൂപ ചിലവ് വരും. വിവിധ കാറ്റഗറിക്ക് വ്യത്യസ്ഥ പോളുകളാണ് ഉപയോഗിക്കുന്നത്. പോള്‍ വാള്‍ട്ട് പരിശീലനത്തിന് സൗകര്യം വരുന്നതോടെ ഈ ഇനത്തിനും കൂടുതല്‍ താരങ്ങളെ കണ്ടെത്തി മത്സരങ്ങള്‍ക്ക് പ്രാപ്തമാക്കാനാകുമെന്നാണ് സ്‌കൂളിന്റെ പ്രതീക്ഷ.

18 ഓളം കായിക അധ്യാപകരുടെ കഠിനാധ്വാനം സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കായികാധ്യാപകരുള്ള സ്‌കൂള്‍ ഏതെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് ഐഡിയല്‍. പതിനെട്ടോളം കായികാധ്യാപകരാണ് സ്‌കൂളിനുള്ളത്. ഇവരുടെ നേതൃത്വത്തിലാണ് സ്‌കൂളിന്റെ കായിക വികസനം. ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.കുഞ്ഞാവുഹാജിയും സ്ഥാപകനും മാനേജറുമായ ഐഡിയല്‍ മജീദും മികച്ച പിന്തുണ നല്‍കുന്നു.

ഷാഫി അമ്മായത്താണ് കായിക വിഭാഗം മേധാവി. ടോമി ചെറിയാന്‍, നദീഷ് ചാക്കോ എന്നീ മുഖ്യ പരിശീലകരുടെ നേതൃത്വത്തിലാണ് താരങ്ങളെ വാര്‍ത്തെടുക്കുന്നത്. കായിക താരങ്ങള്‍ക്ക് സൗജന്യ താമസവും പഠനവും മികച്ച പരിശീലന സൗകര്യവും സ്‌കൂള്‍ ഒരുക്കുന്നു. മലപ്പുറം ജില്ലയിലെ കുട്ടികളെ കണ്ടെത്തി മികച്ച താരങ്ങളാക്കി വളര്‍ത്തികൊണ്ടുവരിക എന്നതാണ് പ്രാധമിക ലക്ഷ്യം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള താരങ്ങളും സ്‌കൂളിലുണ്ട്. വര്‍ഷം തോറും സെലക്ഷന്‍ ട്രയല്‍സ് വഴി സ്‌കൂളിലുള്ളവര്‍ക്കും പുറമെ നിന്നും താരങ്ങളെ ഐഡിയല്‍ കണ്ടെത്തുന്നുണ്ട്. ഇവരെയാണ് പിന്നീട് ദേശീയ അന്തര്‍ദേശീയ തലങ്ങളാക്കി സ്‌കൂള്‍ വളര്‍ത്തിയെടുക്കുന്നത്.

ഇരുനൂറോളം ദേശീയ താരങ്ങളെ സംഭാവന ചെയ്ത സ്ഥാപനമാണ് ഐഡിയല്‍. നൂറോളം താരങ്ങള്‍ സംസ്ഥാന, കേന്ദ്ര സര്‍വീസുകളില്‍ ജോലി ചെയ്യുന്നു. 200 മീറ്ററിലെ മിന്നും താരം മുഹമ്മദ് ഷാന്‍, കഴിഞ്ഞ ദിവസം ദേശീയ സ്‌കൂള്‍ മീറ്റില്‍ ട്രിപ്പില്‍ സ്വര്‍ണ നേട്ടം സ്വന്തമാക്കിയ മുഹമ്മദ് മുഹ്‌സിന്‍ എന്നിവരെല്ലാം ഐഡിയലിന്റെ നിലവിലെ ഐഡിയലിന്റെ ഐക്കണ്‍ താരങ്ങളാണ്. 2023ലെ സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ 26 മെഡലുകളാണ് സ്‌കൂള്‍ നേടിയത്.

2022ല്‍ 20 മെഡലുകളായിരുന്നു സമ്പാദ്യം. 2022ല്‍ ഏഴ് സ്വര്‍ണവും ഒമ്പത് വെളളിയും നാല് വെങ്കലുമാണ് നേടിയതെങ്കില്‍ 2023ല്‍ അത് ആറ് സ്വര്‍ണവും 11 വെള്ളിയും 15 വെങ്കലുമായി ഉയര്‍ത്താന്‍ ഐഡിയലിനായി. സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ തുടര്‍ച്ചായി മൂന്നാം തവണയും ചാമ്പ്യന്മാരായി ഹ്രാട്രിക്ക് നേട്ടം ആഘോഷിക്കുക എന്നതാണ് 2024ലെ പ്രധാന ലക്ഷ്യം. സ്‌കൂളില്‍ നിന്നും കൂടുതല്‍ ദേശീയ താരങ്ങളെ കണ്ടെത്താനുള്‌ള പ്രത്യേക പരിശീലനവും അക്കാദമി പ്ലാന്‍ ചെയ്യുന്നുണ്ട്. ഇംഗ്ലീഷ് മീഡിയം സ്‌കൂളും ഹയര്‍സെക്കന്ററിയും പുറമെ പി.ജി വരെയുള്ള കോളെജും കാമ്പസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആയ്യായിരത്തോളം വിദ്യാര്‍ത്ഥികളാണ് ഐഡിയലില്‍ പഠിക്കുന്നത്.

kerala

കൂരിയാട് ദേശീയപാതയിലെ തകര്‍ച്ച; കാരണം മണ്ണിന്റെ ദൃഢതക്കുറവുമൂലമെന്ന് ഇടക്കാല റിപ്പോര്‍ട്ട്

പഴിചാരല്‍ അല്ല പരിഹാരമാണ് വേണ്ടതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു.

Published

on

മലപ്പുറം കൂരിയാട് ദേശീയപാതയുടെ തകര്‍ന്ന് വീണത് മണ്ണിന്റെ ദൃഢതക്കുറവുമൂലമെന്ന് ദേശീയപാത അതോറിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ട്. കരാറുകാര്‍ക്കും പ്രോജക്ട് കണ്‍സള്‍ട്ടന്‍സിയ്ക്കും ഗുരുതര വീഴ്ച സംഭവിച്ചെന്നും ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു. പഴിചാരല്‍ അല്ല പരിഹാരമാണ് വേണ്ടതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു.

ദൃഢത കുറവുള്ള മണ്ണ് ഉപയോഗിച്ച് റോഡിന്റെ അടിസ്ഥാന നിര്‍മ്മാണം നടത്തിയതും, റോഡിന് സമീപം വെള്ളം കെട്ടിക്കിടുന്നതും കൂരിയാട് ദേശീയപാതയുടെ തകര്‍ച്ചക്ക് കാരണമായെന്നാണ് ഐഐടി വിദഗ്ധരുടെ കണ്ടെത്തല്‍. പ്രദേശത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.

അതേസമയം, പരിഹാരമാര്‍ഗ്ഗങ്ങള്‍ അടങ്ങിയ സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. വീഴ്ച വരുത്തിയവര്‍ക്കെതിരെ അച്ചടക്കനടപടിക്ക് പുറമേ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആശ സമരം; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈകോടതി

പബ്ലിക് ഐ ട്രസ്റ്റ് എന്ന സംഘടനയടക്കമുള്ളവരാണ് ഹരജി നല്‍കിയത്.

Published

on

ആശ സമരം അവസാനിപ്പിക്കാന്‍ നടപടി ആവശ്യപ്പെടുന്ന ഹരജിയില്‍ സര്‍ക്കാറിന്റെ വിശദീകരണം തേടി ഹൈകോടതി. ചീഫ് ജസ്റ്റിസ് നിധിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പബ്ലിക് ഐ ട്രസ്റ്റ് എന്ന സംഘടനയടക്കമുള്ളവരാണ് ഹരജി നല്‍കിയത്.

ആശ വര്‍ക്കര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിച്ചതായി സര്‍ക്കാറിനുവേണ്ടി സ്‌റ്റേറ്റ് അറ്റോര്‍ണി അറിയിച്ചു. നിലവില്‍ രാജ്യത്ത് ഉയര്‍ന്ന പ്രതിഫലം ആശ വര്‍ക്കര്‍മാര്‍ക്ക് നല്‍കുന്നത് കേരളത്തിലാണെന്നും സ്‌റ്റേറ്റ് അറ്റോര്‍ണി പറഞ്ഞു. എന്നാല്‍, വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന വിവരങ്ങളില്‍ വൈരുധ്യമുണ്ടെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വിശദീകരണം നല്‍കാന്‍ കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചത്. ഹരജി വീണ്ടും ജൂണ്‍ 19ന് പരിഗണിക്കും.

Continue Reading

kerala

പെരുന്നാള്‍ അവധി റദ്ദാക്കിയത് തെറ്റായ തീരുമാനം; വിമര്‍ശിച്ച് എ.പി അനില്‍കുമാര്‍

പെരുന്നാള്‍ ദിവസം അവധി നല്‍കുന്നതിന് പകരം കലണ്ടര്‍ അവധി റദ്ദാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

Published

on

ബലിപെരുന്നാള്‍ അവധി റദ്ദാക്കിയത് തെറ്റായ തീരുമാനമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ.പി അനില്‍കുമാര്‍ പ്രതികരിച്ചു. പെരുന്നാള്‍ ദിവസം അവധി നല്‍കുന്നതിന് പകരം കലണ്ടര്‍ അവധി റദ്ദാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. വിദ്യാര്‍ത്ഥികളും , ഉദ്യോഗസ്ഥരും മുന്‍കൂട്ടി തീരുമാനിച്ച യാത്രകള്‍ എല്ലാം ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണെന്നും അനില്‍ കുമാര്‍ ആരോപിച്ചു.

Continue Reading

Trending