Connect with us

Video Stories

ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ദോഹാ സന്ദര്‍ശനം: ഡിസ്‌ക്കവര്‍ ഖത്തര്‍ പദ്ധതി വിപുലീകരിക്കുന്നു

Published

on

 

ദോഹ: ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സന്ദര്‍ശനനാനുഭവം പ്രദാനം ചെയ്യുന്നതിനായി ഖത്തര്‍ എയര്‍വേയ്‌സിന്റെ ഡിസ്‌ക്കവര്‍ ഖത്തര്‍ പദ്ധതി വിപുലീകരിക്കുന്നു. ഖത്തര്‍ ടൂറിസം അതോറിറ്റിയുമായി സഹകരിച്ചാണിത്.
ഖത്തര്‍ മുഖേന യാത്രചെയ്യുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് നഗരസന്ദര്‍ശനത്തിനും മരുഭൂമിയില്‍ പര്യടനം നടത്തുന്നതിനും മുന്‍കൂട്ടി ബുക്ക് ചെയ്യാനാകും. സന്ദര്‍ശന ടൂറില്‍ കൂടുതല്‍ വിഭാഗങ്ങള്‍, സ്ഥലങ്ങള്‍, സേവനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രാന്‍സിറ്റ് യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി ഡിസ്‌കവര്‍ ഖത്തര്‍ പദ്ധതിയില്‍ മരുഭൂമി സവാരി, നഗരയാത്ര, കലയും സംസ്‌കാരവും പൈതൃകവും പ്രതിഫലിക്കുന്ന കത്താറ കള്‍ച്ചറല്‍ വില്ലേജ് സന്ദര്‍ശനം, പരമ്പരാഗത ആഭരണങ്ങള്‍, കരകൗശല ഉത്പന്നങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയ്ക്കായുള്ള സൂഖ് വാഖിഫ്, ഷോപ്പുകളിലും റസ്റ്റോറന്റുകളിലും ഷോപ്പിങ് നടത്തുന്നതിനായി പേള്‍ ഖത്തര്‍,ഖത്തര്‍ മ്യൂസിയംസ്, ആര്‍ട് ഗ്യാലറി സന്ദര്‍ശനം, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട് പാര്‍ക്ക്, മോണ്‍സ്റ്റര്‍ ബസുകളോ ആഡംബര 4-4 വാഹനങ്ങലോ ഉപയോഗിച്ചുള്ള സീലൈന്‍ ബീച്ച് സന്ദര്‍ശനം, മീസൈദ് മണല്‍യാത്ര, ഹോട്ടല്‍ ബുക്കിങ് എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയതായി ദോഹ നഗര സ്ന്ദര്‍ശനം, മോണ്‍സ്റ്റര്‍ ബസ് ഡിസേര്‍ട്ട് എക്‌സ്പീരിയന്‍സ്, സ്വകാര്യ മരുഭൂസവാരി, സ്റ്റോപ്പ് ആന്റ് ഷോപ്പ് തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
താല്‍പര്യമുള്ളവര്‍ക്ക് ഡിസ്‌കവര്‍ ഖത്തര്‍ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന മുന്‍കൂര്‍ ബുക്കിങ് നടത്താം. ഇതിനായി വേേു://റശരെീ്‌ലൃൂമമേൃ.ൂമമേൃമശൃംമ്യ.െരീാ/ൃേമിശെേീtuൃ െ സന്ദര്‍ശിക്കുക.150ലേറെ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ഖത്തര്‍ എയര്‍വേയ്‌സ് വഴി ദശലക്ഷക്കണക്കിന് യാത്രക്കാരാണ് വിവിധയിടങ്ങളിലേക്ക് പോകുന്നത്.
എന്‍ട്രി വിസക്ക് മുന്‍കൂട്ടി അപേക്ഷിക്കാതെ തന്നെ ട്രാന്‍സിറ്റ് വിസക്കാര്‍ക്ക് 96 മണിക്കൂര്‍, അതായത് നാലു ദിവസം രാജ്യത്ത് തങ്ങാനാകും. കുറഞ്ഞത് അഞ്ച് മണിക്കൂര്‍ വരെ വിമാനത്താവളത്തില്‍ തുടര്‍ യാത്രക്കായി കഴിയേണ്ടി വരുന്നവര്‍ക്കായിരിക്കും ഈ സൗകര്യം ലഭിക്കുക. അതിനായി മുന്‍കൂറായി വിസയ്ക്കുള്ള അപേക്ഷ നല്‍കേണ്ടതില്ല. ഖത്തര്‍ ടൂറിസം അതോറിറ്റി, ഖത്തര്‍ എയര്‍വേയ്‌സ്, ആഭ്യന്തര മന്ത്രാലയം എന്നിവ സംയുക്തമായാണ് ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി ടൂര്‍ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ആഗോള യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാനും ട്രാന്‍സിറ്റ് ഹബ് ആയി മാറാനും ഖത്തറിനെ സഹായിക്കുന്നതാണ് പുതിയ തീരുമാനം. ഹമദിലെത്തുന്ന ഏത് രാജ്യക്കാര്‍ക്കും സൗജന്യ നിരക്കില്‍ ട്രാന്‍സിറ്റ് വിസ ലഭിക്കും. തുടര്‍യാത്ര സ്ഥിരീകരിച്ചതിനും പാസ്‌പോര്‍ട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനും ശേഷമാണ് വിസ നല്‍കുക. എല്ലാ വിസകളും ഇഷ്യു ചെയ്യുന്നതും അംഗീകരിക്കുന്നതും ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ്.

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

Trending