Connect with us

GULF

വണ്ടൂർ മണ്ഡലം കെ.എം.സി.സി ക്ക് പുതിയ നേതൃത്വം

Published

on

ജിദ്ദ: “വിപുലമായ പങ്കാളിത്തം, കരുത്തുറ്റ കമ്മറ്റികൾ” എന്ന ശീർഷകത്തിൽ ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിച്ച് കൊണ്ടിരിക്കുന്ന സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പുതിയ ജിദ്ദ കെ.എം.സി.സി വണ്ടൂർ മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. ഷറഫിയ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന കൗൺസിൽ യോഗത്തിൽ മണ്ഡലത്തിലെ കൗൺസിലർമാർക്ക് പുറമെ സൗദി നാഷണൽ കെ എം സി സി ,ജിദ്ദ സെൻട്രൽ കെ എം സി സി , മലപ്പുറം ജില്ലാ കെ എം സി സി നേതാക്കൾ പങ്കെടുത്തു. ഹർഷാദ് വാണിയബലത്തിന്റെ ഖിറാഅത്തോടെ തുടങ്ങിയ യോഗം സലീം മമ്പാട് അധ്യക്ഷത വഹിച്ചു.സലാം തുവ്വൂർ സ്വാഗതം പറഞ്ഞു.

സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് നിസാം മമ്പാട് ഉൽഘാടനവും കെ എം സി സി ജിദ്ദാ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സാബിൽ മമ്പാട് മുഖ്യ പ്രഭാഷണവും നടത്തി. സലാം തുവ്വൂർ റിപ്പോർട്ട് അവതരിച്ചു.

ഇല്യാസ് കല്ലിങ്ങൽ (കെ എം സി സി മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട്), സുൽഫീക്കർ ഒതായി (കെ എം സി സി മലപ്പുറം ജില്ലാ സെക്രട്ടറി) ,നാഷണൽ കമ്മിറ്റി ആർട്സ് & സ്പോർട്സ് ചെയർമാൻ ബേബി നീലാബ്ര തുടങ്ങിയ നേതാക്കൾ സംഘടനാ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തുടർന്ന് ഹാഫിസ് മമ്പാട്, ഷിഹാബ് കാളികാവ് ,മുഹ്ളാർ തങ്ങൾ കാളികാവ് ,എ. പി അൻവർ വണ്ടൂർ ,യൂനുസ് ബാബു സി ടി പോരൂർ, അഷ്റഫ് ചോക്കാട്,ജാഫർ നാലകത്ത് വണ്ടൂർ,റാഫി വണ്ടൂർ ,ഹാരിസ് ബാബു മമ്പാട്, ഇസ്മായിൽ ബാപ്പു തിരുവാലി,ഹർഷാദ് വാണിയമ്പലം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ജിദ്ദ വണ്ടൂർ മണ്ഡലം കെ എം സി സി യുടെ പുതുതായി നിലവിൽ വന്ന കമ്മറ്റിയുടെ വിശദ വിവരങ്ങൾ താഴെ ചേർക്കുന്നു.

ചെയർമാൻ : ഷൗക്കത്ത് പൊറ്റയിൽ
വൈസ് ചെയർമാൻ (ഉപദേശക സമിതി) :
1. സലാം തൂവൂർ
2. ⁠യൂസുഫ് ഹാജി
കരുവാരക്കുണ്ട്

പ്രസിഡണ്ട്.
ഹാഫിസ് മമ്പാട്

വൈസ് പ്രസിഡണ്ടുമാർ
1 . അഷ്റഫ് ചോക്കാട്
2 . ഹാരിസ് ബാബു മമ്പാട്
3. ഷാഹുൽ പി . പി പോരൂർ
4. ⁠എ.പി അൻവർ വണ്ടൂർ
5. ⁠ഷിഹാബ് ആലുങ്ങൽ

ജനറൽ സെക്രട്ടറി
ഷിഹാബ് കാളികാവ്

ജോയിൻ സെക്രട്ടറി
1 . ഇസ്മായിൽ തിരുവാലി
2. യൂനുസ് ബാബു സിടി പോരൂർ
3. ⁠സിറാജ് കാളികാവ്
4. ⁠ഉസ്മാൻ തുവ്വൂർ
5. ⁠ഹർഷാദ് വാണിയമ്പലം

ട്രഷറർ. ഷംസു ഇല്ലിക്കുത്ത് കരുവാരക്കുണ്ട്.

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

GULF

പുണ്യഭൂമിയിലെ 32 ലക്ഷം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി 105 കാരൻ

 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക:  ഇരുപത്തിയേഴാം രാവിന്റെ പുണ്യം പരിശുദ്ധ ഹറമില്‍നിന്നും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  മക്കയില്‍ എത്തിയ
ഏറ്റവും 32 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള 105 കാരന്‍.
 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.
അഞ്ചുനേരവും തന്റെ താമസസ്ഥലത്തുനിന്നും പരിശുദ്ധ കഅബാലയ സമീപത്തേക്ക് നടന്നുചെന്നാണ്  പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത്.
മകന്റെ  കൈപിടിച്ചു കുനിഞ്ഞു നടക്കുമ്പോഴും കണ്ണുകളില്‍ വിശ്വാസത്തിന്റെ പ്രകാശധാര ജ്വലിച്ചുനില്‍ക്കുന്നു. വാര്‍ധക്യസഹചമായ പ്രയാസങ്ങളുണ്ടെങ്കിലും പുണ്യകഅബാലയത്തില്‍ എത്തുകയെന്ന ആഗ്രഹം നിറവേറ്റാനാണ് തന്റെ പിതാവ് വന്നതെന്ന് മകന്‍ ചന്ദ്രികയോട് പറഞ്ഞു.
രാത്രി തറാവീഹും അതുകഴിഞ്ഞു അര്‍ധരാത്രി ഖിയാമുല്ലൈലി നമസ്‌കാരത്തിനും കഅബാഷരീഫിന് സമീപമെത്തും. പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം രാവിലെ നാലരയോടെ വീണ്ടും സുബ്ഹി നമസ്‌കാരത്തിനായി കഅബയുടെ സമീപമെത്തും. കഅബയുടെ തൊട്ടടുത്ത് എത്തുന്നതിന് പരിമിധികളുള്ളതുകൊണ്ട് പരമാവധി അടുത്തെത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.

Continue Reading

GULF

റമദാനിലെ ആദ്യ 21 ദിവസം 1.7 കോടി ഇഫ്താര്‍ പാക്കറ്റുകള്‍

Published

on

മക്ക: റമദാനിലെ ആദ്യ 21 ദിവസങ്ങളില്‍ മാത്രം രണ്ട് വിശുദ്ധ പള്ളികളിലെ വിശ്വാസികള്‍ക്ക് 1.7കോടി ഇഫ്താര്‍ ഭക്ഷണങ്ങള്‍ വിതരണം ചെയ്തതായി ഗ്രാന്‍ഡ് മോസ്‌കിന്റെയും പ്രവാചക പള്ളിയുടെയും ജനറല്‍ അഥോറിറ്റി വ്യക്തമാക്കി.

സന്ദര്‍ശകര്‍ക്ക് സേവനം നല്‍കുന്നതിനുള്ള അഥോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായി 17,190,000 പാക്കറ്റ് ഈത്തപ്പഴം വിതരണം ചെയ്തു.

ഈ കാലയളവില്‍, 27,105 ക്യുബിക് മീറ്റര്‍ സംസം വെള്ളം ഉപയോഗിച്ചു, ഇത് ഏകദേശം 150,614,000 കപ്പുകള്‍ അല്ലെങ്കില്‍ 721,774 കുപ്പികള്‍ക്ക് തുല്യമാണ്. ഈ കാലയളവില്‍ 4,529 ടണ്‍ മാലിന്യം നീക്കം ചെയ്തു.

Continue Reading

Trending