Culture
സൂപ്പര്‍ താരത്തിന് പരിക്ക്, ജര്‍മനിക്ക് തിരിച്ചടി: ഓസിലിനെ ആദ്യഇലവനില്‍ കളിപ്പിച്ചേക്കില്ല

മോസ്‌കോ: ഗ്രൂപ്പ് എഫില്‍ ഇന്ന് സ്വീഡനെതിരെ നിര്‍ണായക മത്സരത്തിലിറങ്ങുന്ന നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനിക്ക് സൂപ്പര്‍ താരത്തിന്റെ പരിക്ക് തിരിച്ചടിയാവുന്നു. പ്രതിരോധ നിരയില്‍ ജര്‍മനിയുടെ ഹൃദയമായ മാറ്റ് ഹമ്മല്‍സാണ് പരിക്കിന്റെ പിടിയില്‍പ്പെട്ടത്. കഴുത്തിന് പരിക്കേറ്റ ഹമ്മല്‍സ് കളിക്കാന്‍ സാധ്യത കുറവാണെന്ന് പരിശീലകന്‍ ജോകിം ലോ പറഞ്ഞു.അതേസമയം ആദ്യ മത്സരത്തില്‍ മെക്‌സികോയോട് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത മെസൂദ് ഓസിലിന് ആദ്യ ഇലവനില്‍ അവസരം ലഭിച്ചേക്കില്ലയെന്നും റിപ്പോര്‍ട്ടുണ്ട്.
#Löw: “@matshummels probably won’t be able to play tomorrow. He twisted his neck yesterday and it hasn’t improved. I’m not expecting him to recover in time.” #GERSWE#DieMannschaft #ZSMMN #WorldCup pic.twitter.com/CurAzzEwqd
— Germany (@DFB_Team_EN) June 22, 2018
ആദ്യ മത്സരത്തില്‍ മെക്‌സിക്കോയോട് തോറ്റ ടീമില്‍ നിന്നും ചിലമാറ്റങ്ങള്‍ ജര്‍മന്‍ നിരയില്‍ ഉണ്ടാകുമെന്ന സൂചന ലോ നല്‍കി കഴിഞ്ഞു. ലോകകപ്പിന് മുമ്പ് തുര്‍ക്കി പ്രസിഡണ്ട് ഉറുദുഗാനെ സന്ദര്‍ശിച്ചതിന് വിവാദത്തില്‍പ്പെട്ട ഓസിലിനു പകരം മാര്‍കോ റുയ്‌സിനെ പരിഗണിക്കും. അതേസമയം സാമി കെദറിയയേയും പരിശീലകന്‍ ലോ ബെഞ്ചില്‍ ഇരിത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹമ്മല്‍സിനു പകരം ജോനാസ് ഹെക്റ്ററാവും ബോട്ടങിന് കൂട്ടാളി. കെദറിയക്കു പകരം ജൂലിയന്‍ ഡ്രാക്‌സിലറാവും ആദ്യ ഇലവനില്‍ ഇറങ്ങുക.
Working on unlocking that Swedish defence
#GERSWE#DieMannschaft #ZSMMN #WorldCup pic.twitter.com/Nex8IjFjtD
— Germany (@DFB_Team_EN) June 22, 2018
36 വര്‍ഷത്തിനു ശേഷമാണ് ലോകകപ്പിലെ ആദ്യമത്സരത്തില്‍ ജര്‍മനി തോല്‍വി പിണയുന്നത്. ആദ്യ റൗണ്ടില്‍ പുറത്താകുന്ന ചാമ്പ്യന്‍മാരെന്ന ദുഷ്‌പേര് ഒഴിവാക്കണമെങ്കില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ജര്‍മനിക്ക് മതിയാവില്ല. ടീമിലെ ആഭ്യന്തര പ്രശ്‌നവും കളിക്കാരുടെ പരിക്കും ജര്‍മനിയെ അലട്ടുന്നുണ്ടെങ്കിലും സ്വീഡനെ തോല്‍പ്പിച്ച് പ്രീ-ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താം എന്ന പ്രതീക്ഷയിലാണ് ജര്‍മന്‍ ക്യാമ്പ്.
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ശക്തരായ സ്‌പെയ്‌നും ഹോളണ്ടും അടങ്ങുന്ന ഗ്രൂപ്പില്‍ ഹോളണ്ടിനെ പിന്തള്ളിയാണ് സ്വീഡന്‍ രണ്ടാം സ്ഥാനത്ത് ഫിനീഷ് ചെയ്ത് പ്ലേഓഫിന് യോഗ്യത നേടിയത്. പ്ലേഓഫില്‍ മുന്‍ചാമ്പ്യന്‍മാരായ ഇറ്റലിയെ മറികടന്ന് റഷ്യയിലെത്തിയെ സ്വീഡന്‍ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിക്കുകയായിരുന്നു. നിലവില്‍ മൂന്നു പോയന്റുള്ള സ്വീഡന് ജര്‍മനിക്കെതിരെ സമനില നേടിയാല്‍പോലും പ്രീ-ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താനാകും.
സ്വീഡനെതിരെ മികച്ച റെക്കോര്‍ഡാണ് ജര്‍മനിക്കുള്ളത്. അവസാനം ഏറ്റുമുട്ടിയ 11 കളിയില്‍ ഒരിക്കല്‍പോലും ജര്‍മനിയെ തോല്‍പ്പിക്കാന്‍ സ്വീഡന് കഴിഞ്ഞിട്ടില്ല. ഈ സമയങ്ങളില്‍ ആറു തവണ ജര്‍മനി ജയിച്ചപ്പോള്‍ അഞ്ചു തവണ സമനിലയായിരുന്നു ഫലം. ലോകകപ്പില്‍ ഇരുവരും അവസാനമായി കണ്ടുമുട്ടിയത് 2006 ജര്‍മന്‍ ലോകകപ്പിലായിരുന്നു. അന്ന് ആതിഥേയരായ ജര്‍മനി എതിരില്ലാത്ത രണ്ടുഗോളിന് സ്വീഡനെ പരാജയപ്പെടുത്തി.
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
kerala
പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india3 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
india3 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
-
kerala3 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket3 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി