Connect with us

kerala

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ ദുരന്തം; 9600ത്തിലധികം പേര്‍ സ്റ്റേഷനിലുണ്ടായിരുന്നതായി റിപ്പോര്‍ട്ട്

അണ്‍റിസേവ്ഡ് ടിക്കറ്റിങ് സിസ്റ്റം ആപ്പിലെ കണക്ക് പ്രകാരമാണ് 2600 അധിക ടിക്കറ്റുകള്‍ പ്രസ്തുത സമയത്തിനുള്ളില്‍ വിറ്റുപോയതായി ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Published

on

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 ഓളം പേര്‍ മരിച്ച സംഭവത്തില്‍ പ്രസ്തുത ദിവസത്തെ ജനറല്‍ ടിക്കറ്റുകളുടെ കണക്കുകള്‍ പുറത്ത്. ശനിയാഴ്ച വൈകുന്നേരം ആറ് മണിക്കും എട്ട് മണിക്കും ഇടയില്‍ 2,600ഓളം അധിക ടിക്കറ്റുകള്‍ അണ്‍റിസേവ്ഡ് കാറ്റഗറിയില്‍ മാത്രമായി വിറ്റുപോയതായാണ് റിപ്പോര്‍ട്ട്. അണ്‍റിസേവ്ഡ് ടിക്കറ്റിങ് സിസ്റ്റം ആപ്പിലെ കണക്ക് പ്രകാരമാണ് 2600 അധിക ടിക്കറ്റുകള്‍ പ്രസ്തുത സമയത്തിനുള്ളില്‍ വിറ്റുപോയതായി ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സാധാരണയായി ന്യൂഡല്‍ഹി സ്റ്റേഷനില്‍ പ്രതിദിനം പ്രസ്തുത സമയത്ത് ശരാശരി 7000 ജനറല്‍ ടിക്കറ്റുകള്‍ വരെ വില്‍ക്കാറുണ്ടെന്നും സംഭവം നടന്ന ദിവസം ഇത് 9600ല്‍ അധികമായിരുന്നുവെന്നുമാണ് കണക്കുകളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം യു.ടി.എസ് വഴി അപകടം നടന്ന ദിവസം ആകെ ബുക്ക് ചെയ്തത് 54,000ത്തിലധികം ജനറല്‍ ടിക്കറ്റുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഫെബ്രുവരി എട്ടാം തീയതി ഉള്ളതിനേക്കാള്‍ കുറവായിരുന്നു അപകടമുണ്ടായ ദിവസത്തെ കണക്കെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരക്ക് നിയന്ത്രണവിധേയമാക്കേണ്ടിയിരുന്നതാണെന്നും ഫെബ്രുവരി എട്ടിന് ഇതില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നുവെന്നും റെയില്‍വേ ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. അതേസമയം നിലവില്‍ ഇന്ത്യന്‍ റെയില്‍വേ പല ലൈനുകളിലെയും ടിക്കറ്റുകള്‍ പരിശോധിക്കുന്നില്ലെന്നും ഇതിനകം തന്നെ വലിയ തിരക്കുകള്‍ ഉണ്ടായിട്ടുണ്ടെന്നും ട്രെയിനില്‍ നില്‍ക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയുണ്ടെന്നും മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം റെയില്‍വേ സ്റ്റേഷനിലെ ദുരന്തത്തിന് വഴി വെച്ചത് അനൗണ്‍സ്‌മെന്റിലെ ആശയക്കുഴപ്പമാണെന്ന് ഡല്‍ഹി പൊലീസ് പ്രാഥമിക അന്വേഷണത്തിന് ശേഷം പറഞ്ഞിരുന്നു. പ്രയാഗ് രാജിലേക്ക് പോകുന്ന രണ്ട് ട്രെയിനുകളെ കുറിച്ചും ഒന്നിച്ച് അനൗണ്‍സ്‌മെന്റ് നടത്തിയെന്നും ഇതാണ് ദുരന്തത്തിലേക്ക് വഴിവെച്ചതെന്നും പൊലീസ് പറഞ്ഞിരുന്നു.

14ാം പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ നില്‍ക്കേ 16ാം പ്ലാറ്റ്‌പോമില്‍ ട്രെയിന്‍ വരുന്നതായി പറഞ്ഞുവെന്നും ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കിയെന്നുമായിരുന്നു ഡല്‍ഹി പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രയാഗ് രാജ് എക്‌സ്പ്രസും പ്രയാഗ് രാജ് സെപഷ്യല്‍ ട്രെയിനും ഒരേ സമയത്ത് സ്റ്റേഷനില്‍ എത്തുകയായിരുന്നുവെന്നും പിന്നാലെയാണ് അറിയിപ്പുണ്ടായതെന്നും പൊലീസ് പറഞ്ഞിരുന്നു.

മഹാ കുഭമേളയില്‍ പങ്കെടുക്കാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയതിന് പിന്നാലെയാണ് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ അപകടം ഉണ്ടായത്. സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 18 പേരാണ് മരിച്ചത്. മരണപ്പെട്ടവരില്‍ അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു. യാത്രക്കാര്‍ ട്രെയിനുകളില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ തിരക്കാണ് അപകടകാരണം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 15-20 മിനിട്ടിനുള്ളില്‍ നൂറുകണക്കിന് യാത്രക്കാര്‍ 13, 14 പ്ലാറ്റ്‌ഫോമുകളില്‍ പെട്ടെന്ന് തടിച്ചുകൂടിയതിനെ തുടര്‍ന്നാണ് സംഭവം. പരിക്കേറ്റവരെ ഉടന്‍ തന്നെ എല്‍.എന്‍.ജെ.പി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആശുപത്രികളിലെ ഒറ്റപ്പെട്ട സംഭവങ്ങൾ: മന്ത്രി നല്‍കിയ ഉത്തരവുകള്‍ രണ്ട് വാല്യം പുസ്തകം ഇറക്കാം: പ്രതിപക്ഷ നേതാവ്

കേരളത്തിന്റെ പൊതുജനാരോഗ്യം അപകടത്തിലേക്ക് നീങ്ങുകയാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ പണ്ട് ആനപ്പുറത്ത് കയറിയതിന്റെ തഴമ്പ് ഇപ്പോഴും ഉണ്ടെന്ന അവകാശവാദമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നതെന്നും വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു.

Published

on

വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി നല്‍കിയ ഉത്തരവുകള്‍ ചേര്‍ത്ത് വച്ചാല്‍ രണ്ട് വാല്യം പുസ്തകം ഇറക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അത്രമാത്രം ഒറ്റപ്പെട്ട സംഭവങ്ങളാണ് വിവിധ സ്ഥലങ്ങളില്‍ നടന്നിട്ടുള്ളത്.

108 ആംബുലന്‍സ് യു.ഡി.എഫ് കാലത്ത് ഐ.സി.യു.വില്‍ ആയിരുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. ഇന്ന് 108 ആംബുലന്‍സ് ഐ.സി.യുവിലാണ്. ജീവനക്കാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാന്‍ പോകുകയാണ്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെയുള്ള കണക്ക് നോക്കിയാല്‍, സാംക്രമിക രോഗങ്ങള്‍ വലിയതോതില്‍ വര്‍ധിക്കുകയാണെന്നു കാണാം. 28000 ഹെപ്പറ്റൈറ്റിസ് എ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് ചെയ്യാത്ത കേസുകള്‍ ഇതിന്റെ പത്തിരട്ടിയുണ്ടാകും. എലിപ്പനി ബാധിച്ച് നാനൂറോളം പേരാണ് മരിച്ചത്.

ആറായിരത്തില്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആയിരക്കണക്കിന് പേര്‍ക്കാണ് ചെള്ളുപനി ബാധിച്ചത്. 74000 പേര്‍ക്കാണ് മുണ്ടിനീര് ബാധിച്ചത്. എല്ലാ പകര്‍ച്ച വ്യാധികളും കേരളത്തിലുണ്ട്. പൊതുജനാരോഗ്യ കാര്യത്തില്‍ മുന്നിലാണെന്ന് നാം അഭിമാനിക്കുമ്പോഴാണ് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പകര്‍ച്ചവ്യാധികളുള്ള സംസ്ഥാനമായി കേരളം മാറുന്നത്. പകര്‍ച്ചവ്യാധികള്‍ തടയുന്നതില്‍ ഗൗരവതരമായ പരാജയമാണുണ്ടായത്.

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിന് അനുവദിച്ച പണത്തില്‍ ചെലവാക്കിയത് 26 ശതമാനം മാത്രമാണ്. നോണ്‍ കമ്മ്യൂണിക്കബില്‍ ഡീസീസിന് 35 ശതമാനവും മാത്രമാണ് ചെലവഴിച്ചത്. ശുചിത്വ സമിതിക്ക് പതിനായിരം രൂപയും തദ്ദേശ സ്ഥാപനങ്ങള്‍ അയ്യായിരം രൂപയും നല്‍കുമെന്നു പറഞ്ഞത് നല്‍കിയോ? ആരോഗ്യ വകുപ്പിലെ 300 കോടി രൂപയുടെ പദ്ധതികളാണ് ധനകാര്യ വകുപ്പ് ഈ വര്‍ഷം വെട്ടിക്കുറച്ചത്. ഇതാണോ നിങ്ങളുടെ പ്രയോറിട്ടി?

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലെയും സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. സ്‌പെസിമെന്‍ കാണാതെ പോയ സംഭവം വരെയുണ്ടായി. ആരോഗ്യ വകുപ്പിന് കീഴിലെ ഡോക്ടര്‍മാരും പൊതുജനാരോഗ്യ വിദഗ്ധരും ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിട്ടാണ് പ്രതിപക്ഷം ഈ വിഷയം നിയമസഭയില്‍ കൊണ്ടു വന്നത്. ആരോഗ്യ മേഖല പ്രശ്‌നത്തിലേക്ക് പോകുകയാണ്. വെറുതെയല്ല ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്.

പലരും സംസ്ഥാന സര്‍വീസ് വിട്ട് വിദേശത്തേക്ക് പോകുകയാണ്. എല്ലാ സര്‍ക്കാരുകളുടെ കാലത്തും വേക്കന്‍സികള്‍ ഫില്‍ ചെയ്തിട്ടുണ്ട്. യു.ഡി.എഫിന്റെ കാലത്ത് അഞ്ച് വര്‍ഷം കൊണ്ട് അയ്യായിരത്തില്‍ അധികം തസ്തികകളാണ് സൃഷ്ടിച്ചത്. 9 വര്‍ഷം കൊണ്ട് നിങ്ങള്‍ ചെയ്തിട്ടില്ലല്ലോ? അതിനേക്കാള്‍ കൂടുതല്‍ ആശുപത്രികള്‍ ഇപ്പോഴില്ലേ?

ഇന്നും പല ആശുപത്രികളിലും മരുന്നില്ല. കുറെ നാളുകള്‍ക്ക് മുന്‍പ് ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകന്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ രക്തം ശര്‍ദ്ദിച്ച് ചെന്നു. ആള് മരിച്ചു പോയി. എന്നിട്ട് രക്തം തുടക്കാനുള്ള പഞ്ഞി പോലും അവിടെയുണ്ടായിരുന്നില്ല. ആശുപത്രിയിലുള്ളത് നിലവാരം കുറഞ്ഞ മരുന്നാണെന്നും പുറത്തു നിന്നും വാങ്ങണമെന്നുമാണ് ഡോക്ടര്‍മാര്‍ രോഗികളോട് പറയുന്നത്. മരുന്ന് വാങ്ങുന്നതിന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മാര്‍ച്ചില്‍ നല്‍കേണ്ട ഓര്‍ഡര്‍ പോലും ഇതുവരെ നല്‍കിയിട്ടില്ല.

ജൂണില്‍ പോലും ഓര്‍ഡര്‍ നല്‍കാനാകുമെന്ന് തോന്നുന്നില്ല. പണം നല്‍കാത്തതിനാല്‍ പ്രധാനപ്പെട്ട പല കമ്പനികളും പങ്കെടുക്കാത്ത സ്ഥിതിയാണ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മരുന്ന് സംഭരണത്തിന് 938 കോടി രൂപ വേണ്ട സ്ഥാനത്ത് 506 കോടി രൂപ മാത്രമാണ് അനുവദിച്ചത്. വര്‍ഷങ്ങളായി 800 കോടിയോളം രൂപ കിടിശികയാണ്. 2025-26 സാമ്പത്തിക വര്‍ഷം 1014 കോടി രൂപയാണ് മരുന്ന് വാങ്ങാന്‍ വേണ്ടത്.

എന്നാല്‍ ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത് വെറും 356 കോടി രൂപ മാത്രമാണ്. മരുന്ന് വിതരണം പൂര്‍ണമായും താളംതെറ്റിയിരിക്കുകയാണ്. യു.ഡി.എഫ് കാലത്ത് ആരംഭിച്ച കാരുണ്യ മെഡിക്കല്‍ സ്റ്റോറുകള്‍ തകര്‍ച്ചയുടെ വക്കിലാണ്. 50000 രൂപയുടെ കാന്‍സര്‍ മരുന്ന് 5000 രൂപയ്ക്കാണ് കാരുണ്യ മെഡിക്കല്‍ സ്റ്റോറിലൂടെ വിറ്റിരുന്നത്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ 41.99 ലക്ഷം കുടുംബങ്ങളാണുള്ളത്. 1550 കോടി രൂപയാണ് ആശുപത്രികള്‍ക്കുള്ള കുടിശിക. സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ക്കു മാത്രം 350 കോടി കുടിശ്ശികയാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 1200 കോടി രൂപ നല്‍കാനുണ്ട്. കാസ്പ് കാര്‍ഡ് ഒരു ആശുപത്രിയും സ്വീകരിക്കാത്ത അവസ്ഥയാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുണ്ടായിരുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടുതല്‍ കോവിഡ് മരണമുണ്ടായ രണ്ടാമത്തെ സംസ്ഥാനവും കേരളമാണ്. കോവിഡിന് ശേഷം കേരളത്തില്‍ മരണനിരക്ക് ഗൗരവമായി വര്‍ധിച്ചു. ഇതേക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

മരണകാരണം എന്താണെന്ന് കണ്ടെത്തിയില്ലെങ്കില്‍ കേരളം അപകടത്തിലേക്ക് പോകും. കേരളത്തിന്റെ പൊതുജനാരോഗ്യം അപകടത്തിലേക്ക് നീങ്ങുകയാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ പണ്ട് ആനപ്പുറത്ത് കയറിയതിന്റെ തഴമ്പ് ഇപ്പോഴും ഉണ്ടെന്ന അവകാശവാദമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നതെന്നും വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു.

Continue Reading

kerala

പെരുന്നാൾ അവധി പ്രഖ്യാപിച്ചു

വാരാന്ത്യദിനങ്ങളുൾപ്പെടെ അഞ്ചു ദിവസം അവധി ലഭിക്കും.

Published

on

ഒമാനിൽ ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുഅവധി അധികൃതർ പ്രഖ്യാപിച്ചു. മാർച്ച്‌ 30ന് (ഞായർ) ആണ് പെരുന്നാൾ എങ്കിൽ ഏപ്രിൽ ഒന്നുവരെയായിരിക്കും അവധി.

ബുധനാഴ്ച മുതൽ പ്രവൃത്തി ദിവസം ആരംഭിക്കും. വാരാന്ത്യദിനങ്ങളുൾപ്പെടെ അഞ്ചു ദിവസം അവധി ലഭിക്കും. മാർച്ച്‌ 31ന് ആണ് പെരുന്നാൾ എങ്കിൽ ഏപ്രിൽ അഞ്ചുവരെയായിരിക്കും അവധി. വാരാന്ത്യ അവധികൾ കൂടി ചേർത്ത് ഒമ്പതു ദിവസത്തെ അവധി ലഭിക്കും. നീണ്ട അവധിക്ക് ശേഷം ഏപ്രിൽ ആറിന് പ്രവൃത്തി ദിവസങ്ങൾ പുനരാരംഭിക്കും. പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ജീവനക്കാർക്ക് വേതനം പെരുന്നാളിന് മുമ്പായി നൽകണം

മസ്കത്ത്: ഈദുൽ ഫിത്റിന് മുമ്പായി ജീവനക്കാർക്ക് വേതനം വേഗത്തിൽ നൽകാൻ ഒമാനിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് തൊഴിൽ മന്ത്രാലയം നിർേദശം നൽകി.

റോയൽ ഡിക്രി നമ്പർ 53/2023 പുറപ്പെടുവിച്ച തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി, മാർച്ച് മാസത്തെ വേതനം 27ന് മുമ്പ് തൊഴിലാളികൾക്ക് നൽകണമെന്നാണ് അധികൃത അറിയിച്ചിരിക്കുന്നത്.

Continue Reading

kerala

പഞ്ചാരക്കൊല്ലിയെ ഭീതിയിലാഴ്ത്തി വീണ്ടും കടുവാ സാന്നിധ്യം; കാൽപ്പാടുകൾ കണ്ടെത്തി

പ്രദേശവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. 

Published

on

വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയെ ഭീതിയിലാഴ്ത്തി വീണ്ടും കടുവാ സാന്നിധ്യം കണ്ടെത്തി. നേരത്തെ രാധയെ കടുവ ആക്രമിച്ച പ്രദേശത്തോട് ചേർന്നാണ് വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. പ്രദേശത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്.

ഇത് കടുവയുടേത് തന്നെയാണെന്ന് വനം വകുപ്പ് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ജനുവരി അവസാന വാരത്തിലാണ് പഞ്ചാരക്കൊല്ലിയിലെ വീട്ടമ്മയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തി ശരീരഭാഗങ്ങൾ ഭക്ഷിച്ചത്. ഇതിന് പിന്നാലെ പ്രദേശത്ത് വൻതോതിൽ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. രാധയെ ആക്രമിച്ച നരഭോജി കടുവയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. ദിവസങ്ങളോളം ആളെക്കൊല്ലി കടുവയുടെ പിടികൂടാനുള്ള തെരച്ചിലിലായിരുന്നു ദൗത്യസംഘം.

ജില്ലയിൽ മൂന്ന് റേഞ്ചുകളായി തിരിച്ച് ആഴ്ചയിൽ മൂന്ന് ദിവസം തെരച്ചിൽ നടത്തുമെന്ന് നം മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നു. ഭക്ഷണവും വെള്ളവും കുറവായത് കൊണ്ടാണ് വന്യജീവികൾ കാടിറങ്ങുന്നതെന്നും ജലലഭ്യത ഉറപ്പ് വരുത്താൻ സംസ്ഥാന സർക്കാർ കർമ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ടെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചിരുന്നു. വനത്തിനുള്ളിൽ ഭക്ഷണവും വെള്ളവും ഉറപ്പുവരുത്തുന്ന പദ്ധതിയായ ‘മിഷൻ FFW’ മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മൂന്ന് ഘട്ടങ്ങളിലായി ഈ പദ്ധതി പൂർത്തിയാക്കുമെന്നും മന്ത്രി വിശദീകരിച്ചു.

പദ്ധതിയുടെ ഒന്നാംഘട്ടത്തിൻ്റെ ഭാഗമായി വനത്തിനുള്ളിലെ കുളങ്ങളും ചെക്ക് ഡാമുകളും ശുചീകരിക്കുമെന്നും യൂക്കാലി പോലുള്ള മരങ്ങൾ വെട്ടിനീക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ച് ജനകീയ തെരച്ചിൽ നടത്തുമെന്നും ജനങ്ങൾ ആവശ്യപ്പെട്ട പ്രകാരം പ്രദേശത്തെ അടിക്കാടുകൾ വെട്ടിമാറ്റാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

Continue Reading

Trending