Connect with us

india

നവജാത ശിശുവിനെ ചുട്ടുകൊന്നു; മുത്തശ്ശി അറസ്റ്റില്‍

Published

on

മധുര: തെങ്കാശിയില്‍ നവജാത ശിശുവിനെ ചുട്ടുകൊന്നു. തെങ്കാശിയിലെ ശങ്കരന്‍ കോവിലിലാണ് ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ പാതി കത്തിയ ശരീരം പ്രദേശവാസികളാണ് കണ്ടെത്തിയത്.

പുലര്‍ച്ചെ നാല് മണിക്ക് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ആളുകളാണ് തീ ആളി കത്തുന്നത് കണ്ടത്. തുടര്‍ന്ന് തീ കെടുത്താന്‍ ശ്രമിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് നായയുമായി എത്തി നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരം വെളിച്ചത്താകുന്നത്.

സംഭവ സ്ഥലത്തു നിന്നും 300 മീറ്റര്‍ അകലെയുള്ള 22 കാരിയുടെ വീട്ടിലേക്കാണ് പോലീസ് നായ ഓടിയത്. കുഞ്ഞ് മരണപ്പെട്ടതിനെത്തുടര്‍ന്നാണ് അഗ്‌നിക്കിരയാക്കിയത് എന്നായിരുന്നു പോലീസ് കരുതിയിരുന്നത്. ചോദ്യം ചെയ്യലിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

പോലീസ് പറയുന്നത് ഇങ്ങനെ, ശങ്കര ഗോമതി എന്ന യുവതിയും ശങ്കര്‍ എന്ന യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തില്‍ യുവതി ഗര്‍ഭിണിയായി. ബുധനാഴ്ച രണ്ടുമണിയോടെയാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് മുത്തശ്ശി ഇന്ദിര കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് സമീപത്തെ സിനിമാ തിയേറ്ററിനടുത്ത് എത്തുകയും കൃത്യം നിര്‍വ്വഹിക്കുകയുമായിരുന്നു. പ്രസവത്തെത്തുടര്‍ന്ന് അവശയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ദിരയ്‌ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി.

 

india

‘എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇപ്പോഴും ഒളിച്ചോടുന്നത്?’ മോദി വാര്‍ത്താസമ്മേളനം നടത്താത്തതിനെതിരെ ആഞ്ഞടിച്ച് ജയറാം രമേശ്

‘ലോകത്തിലെ എല്ലാ ഗവണ്‍മെന്റ് തലവനും ഇടയ്ക്കിടെ ഫ്രീ വീലിംഗ് പത്രസമ്മേളനം നടത്തുന്നു. 11 വര്‍ഷമായി ഞങ്ങളുടേത് ഒന്നുമില്ല.’

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 11 വര്‍ഷം തികയുന്ന ചടങ്ങില്‍ വാര്‍ത്താസമ്മേളനം നടത്താത്തതിന് കോണ്‍ഗ്രസ് എംപിയും പാര്‍ട്ടി കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ സെക്രട്ടറിയുമായ ജയറാം രമേശ് കടന്നാക്രമിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോണ്‍ഗ്രസ് ചലഞ്ച് ചെയ്തത് സ്‌ക്രിപ്റ്റ് ഇല്ലാത്ത വാര്‍ത്താസമ്മേളനമാണെന്നും എന്നാല്‍ പകരം ബിജെപി പ്രസിഡന്റ് ജെപി നദ്ദയാണ് വാര്‍ത്താ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതെന്നും എക്സിലെ ഒരു പോസ്റ്റില്‍ രമേശ് പറഞ്ഞു.

11 വര്‍ഷത്തെ ഭരണം പൂര്‍ത്തിയാകുന്ന വേളയില്‍ പ്രധാനമന്ത്രിയുടെ ആദ്യ എഴുത്ത് രേഖയില്ലാത്ത, ഡോക്ടര്‍ ചെയ്യാത്ത പത്രസമ്മേളനം നടത്താന്‍ ഞങ്ങള്‍ ഇന്നലെ വെല്ലുവിളിച്ചിരുന്നു. ഇന്ന്, 11 വര്‍ഷത്തെ നാഴികക്കല്ല് ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി പ്രസിഡന്റ് ജെ.പി. നദ്ദയെ ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണാന്‍ രംഗത്തിറക്കി.

പ്രധാനമന്ത്രി മോദിയെ ചോദ്യം ചെയ്യുകയും ‘ഓടിപ്പോവുകയാണെന്ന്’ കുറ്റപ്പെടുത്തുകയും ചെയ്ത അദ്ദേഹം ചോദ്യോത്തരങ്ങള്‍ തയ്യാറാക്കാന്‍ സമയമെടുക്കുന്നുണ്ടോ അതോ ഭാരത് മണ്ഡപം ഇതുവരെ തയ്യാറായിട്ടില്ലേയെന്നും ചോദിച്ചു.

‘എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇപ്പോഴും ഒളിച്ചോടുന്നത്? അതോ ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കാനും യോഗ്യരായ ആളുകളെ കണ്ടെത്താനും സമയമെടുക്കുകയാണോ? അതോ ഭാരതമണ്ഡപം പൂര്‍ണ്ണമായും തയ്യാറായില്ലേ?’ ജയറാം രമേശ് കുറിച്ചു.

‘ലോകത്തിലെ എല്ലാ ഗവണ്‍മെന്റ് തലവനും ഇടയ്ക്കിടെ ഫ്രീ വീലിംഗ് പത്രസമ്മേളനം നടത്തുന്നു. 11 വര്‍ഷമായി ഞങ്ങളുടേത് ഒന്നുമില്ല. കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നരേന്ദ്ര മോദി തന്റെ മാധ്യമ ഇടപെടലുകള്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും തിരക്കഥ എഴുതുകയും ചെയ്തു.’ ജയറാം രമേശ് പറഞ്ഞു.

‘അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിദ്വേഷം മറ്റെല്ലാ മാസങ്ങളിലും സ്വയമേവയുള്ള പത്രസമ്മേളനങ്ങള്‍ നടത്താറുണ്ടായിരുന്നു, അവിടെ അദ്ദേഹത്തെ നിഷ്‌കരുണം ചോദ്യം ചെയ്യുകയും ക്ഷമയോടെ ഉത്തരം നല്‍കുകയും ചെയ്യുമായിരുന്നു. അതാണ് നമ്മുടെ ജനാധിപത്യ അടിത്തറ സ്ഥാപിതമായത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദി സര്‍ക്കാരിന്റെ 11 വര്‍ഷം തികയുന്നതിന്റെ ഭാഗമായി ജൂണ്‍ 9 ന് ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ വാര്‍ത്താസമ്മേളനം നടത്തുമെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കിട്ടുകൊണ്ട് ബിജെപി അറിയിച്ചു.

2025 ജൂണ്‍ 9 ന് ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് മോദി സര്‍ക്കാരിന്റെ 11 വര്‍ഷം പൂര്‍ത്തിയാകുന്നതിനെ കുറിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ശ്രീ ജെ പി നദ്ദ വാര്‍ത്താ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതായി എക്സ് പോസ്റ്റില്‍ പറയുന്നു.

Continue Reading

india

‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍

22 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്നും ഇന്ത്യക്കാരില്ലെന്നും അരുണ്‍കുമാര്‍ പരഞ്ഞു.

Published

on

കോഴിക്കോട് ബേപ്പൂരിന് സമീപം അപകടത്തില്‍പ്പെട്ട കപ്പലില്‍ അപകടകരമായ ചരക്കുകളാണുള്ളതെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അരുണ്‍കുമാര്‍ പി. എല്ലാ കപ്പലുകളിലും ഇതുപോലെ അപകടകരമായ ഗുഡ്സ് ഉണ്ടാകുമെന്നും കോസ്റ്റ്ഗാര്‍ജുമായി ചേര്‍ന്ന് ഏകോപിച്ച് പ്രവര്‍ത്തിക്കുകയാണെന്നും അരുണ്‍കുമാര്‍ പറഞ്ഞു. ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കിയതായും അദ്ദേഹം പറഞ്ഞു.

കൊളമ്പോയില്‍ നിന്ന് നവ ഷവാ തുറമുഖത്തേക്ക് പുറപ്പെട്ട കണ്ടെയ്നര്‍ കപ്പലാണ് അപകടത്തില്‍ പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. 22 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്നും ഇന്ത്യക്കാരില്ലെന്നും അരുണ്‍കുമാര്‍ പരഞ്ഞു.

ചൈനീസ്, മ്യന്‍മര്‍, ഇന്തോനേഷ്യന്‍, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ക്രൂവിന്റെ ഭാഗമായുള്ളവര്‍. കൂടുതല്‍ നേവി കപ്പലുകള്‍ അപകട സ്ഥലത്തേക്ക് പുറപ്പെട്ടതായാണ് വിവരം. ഐഎന്‍എസ് സത്ലജ് പുറപ്പെട്ടു.

ബേപ്പൂരില്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകളോടും തയ്യാറായി ഇരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഐഎന്‍എസ് സൂറത്ത് സംഭവസ്ഥലത്ത് എത്തി.

Continue Reading

india

അമിതമായ തിരക്ക്; മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണ് അഞ്ച് പേര്‍ മരിച്ചു

പന്ത്രണ്ടോളം പേര്‍ ട്രെയിനില്‍ നിന്ന് വീണതായാണ് റിപ്പോര്‍ട്ടുകള്‍

Published

on

മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണു അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. മുബൈയില്‍ നിന്ന് ഛത്രപതി ശിവജി മഹാരാജ് ടെര്‍മനിലിലേക്ക് പോയ സബര്‍ബന്‍ ട്രെയിനില് നിന്ന് യാത്രക്കാര്‍ വീണായിരുന്നു അപകടം. പന്ത്രണ്ടോളം പേര്‍ ട്രെയിനില്‍ നിന്ന് വീണതായാണ് റിപ്പോര്‍ട്ടുകള്‍

അമിതമായ തിരക്കാണ് അപകട കാരണമെന്ന് റെയില്‍വേ അറിയിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നിരവധി യാത്രക്കാര്‍ ഡോറുകളില്‍ തൂങ്ങിയും പുറത്തേക്ക് തള്ളിനിന്നുമൊക്കെ യാത്ര ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. റെയില്‍വെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.

Continue Reading

Trending