More
നാലു അറബി ഗ്രാഫിക് നോവലുകള്‍ പുറത്തിറങ്ങി പുതിയ ജീവിതശൈലിയുടെ കുഴപ്പങ്ങളിലേക്ക് വിരല്‍ ചൂണ്ടി അന്നള്ജു ഖുറാഫത്തുന്‍

ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള അറബി ഭാഷക്ക് നല്‍കുന്ന സംഭാവന തുടരുന്നു. 37ാമത് എഡിഷന്റെ ഭാഗമായി ഇന്നലെ നാലു പുതിയ ഗ്രാഫിക് നോവലുകള്‍ പുറത്തിറങ്ങി. ഇതര ഭാഷകളില്‍ നിന്ന് വിവര്‍ത്തനം ചെയ്യപ്പെട്ടവയാണ് ഇവ. കലിമാത് ഗ്രൂപ്പിന്റെ കോമിക്‌സ് പ്രസാധക വിഭാഗത്തിലാണ് പുസ്തകങ്ങള്‍ പുറത്തിറങ്ങിയത്.
അഡല്‍റ്റ്ഹുഡ് ഈസ് എ മിത്ത് അടക്കമുള്ള പുസ്തകങ്ങളാണ് അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടത്. അന്നള്ജു ഖുറാഫത്തുന്‍ എന്നാണ് അറബി കൃതിക്ക് പേരിട്ടിരിക്കുന്നത്. പുതിയ കാല ജീവിതശൈലികളിലൂടെ കടന്നു പോകുന്ന ആധുനിക യുവാക്കളുടെ മനശാസ്ത്രപരവും മാനസികവുമായിട്ടുള്ള ആന്ദോളനങ്ങളാണ് പുസ്തകത്തിന്റെ പ്രതിപാദ്യം. സാങ്കേതികമായ മുന്നേറ്റങ്ങളുടെ മറവില്‍ മനുഷ്യന്‍ സമയം എത്രത്തോളം പാഴാക്കുന്നുവെന്നും പുസ്തകം വ്യക്തമാക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ ആധുനിക ജീവിത ശൈലിയുടെ കുഴപ്പങ്ങളിലേക്കാണ് കൃതി വിരല്‍ ചൂണ്ടുന്നത്. സാറ ആന്‍ഡേഴ്‌സന്റെ രചന അഹ്മദ് സലാഹ് അല്‍ മഹ്ദിയാണ് അറബിയിലേക്ക് വിവര്‍ത്തനം ചെയ്തത്.
ദി ബ്രീഡ്‌വിന്നര്‍ എന്ന സിനിമയെ അധികരിച്ച് ഇതേ പേരില്‍ പുറത്തിറങ്ങിയ പുസ്തകമാണ് അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട മറ്റൊരു കൃതി. ജന്ന ഹസന്‍ ആണ് വിവര്‍ത്തക. താലിബാന്‍ ഭരണകാലത്ത് കുടുംബത്തെ സഹായിക്കാന്‍ ആണ്‍കുട്ടിയുടെ വേഷമണിഞ്ഞ് ജീവിക്കുന്ന പെണ്‍കുട്ടിയാണ് കേന്ദ്ര കഥാപാത്രം.
ദി 1001 ലൈവ്‌സ് ഓഫ് എമര്‍ജന്‍സീസ് എന്ന ബാപ്റ്റിസ്‌റ്റെ ബ്യൂലിയൂ വിന്റെ പുസ്തകമാണ് അറബിയിലേക്ക് മാറ്റിയ മറ്റൊരു പുസ്തകം. പാട്രിക് കാമില്‍ വിവര്‍ത്തനം ചെയ്ത പുസ്തകത്തിന് അറബിയില്‍ അല്‍ഫ് ലൈലത്തിന്‍ വ ലൈല ഫീ ഖിസ്മി ത്വവാരിഅ് എന്നാണ് പേരു നല്‍കിയിട്ടുള്ളത്. അത്യാഹിത മുറിയില്‍ ഡോക്ടര്‍ ആയി ജോലി ചെയ്ത കാലത്തെ ഗ്രന്ഥകാരന്റെ വ്യക്തിഗത അനുഭവങ്ങള്‍ പങ്കുവെക്കുന്ന പുസ്തകമാണിത്.
ഹാര്‍ട്ട് ആന്‍ഡ് ബ്രെയ്ന്‍: ഇന്നര്‍ ഇന്‍സ്റ്റിങ്ട് ആണ് അറബി മൊഴിമാറ്റം (അല്‍ ഖല്‍ബു വല്‍ അഖ്‌ലു ഗരീസത്തുന്‍ ബാത്വിനിയ) ചെയ്യപ്പെട്ട നാലാമത്തേത്. നിക് സെലൂക്ക് രചിച്ച് ന്യൂയോര്‍ക് ടൈംസ് ബെസ്റ്റ് സെല്ലര്‍ ആയ ഹാര്‍ട്ട് ആന്‍ഡ് ബ്രെയ്ന്‍ എന്ന പുസ്തകത്തിന്റെ അനുബന്ധമാണ് ഈ കൃതി. അഹ്മദ് സലാഹ് അല്‍ മദനിയാണ് അറബിയിലേക്കുള്ള വിവര്‍ത്തകന്‍.
ഷാര്‍ജ പബ്ലിഷിങ് സിറ്റിയില്‍ പുസ്തക രംഗത്തുള്ളവര്‍ക്ക് നിരക്ക് ഇളവ്
ഷാര്‍ജ: ലോകത്തെ ആദ്യ പ്രസിദ്ധീകരണ, അച്ചടി ഫ്രീ സോണ്‍ ആയ ഷാര്‍ജ പബ്ലിഷിങ് സിറ്റിയില്‍ പുസ്തക വ്യവസായ രംഗത്തുള്ളവര്‍ക്ക് സേവന നിരക്കില്‍ ഇളവ്. 20 ശതമാനം കിഴിവാണ് പബ്ലിഷിങ് സിറ്റി പ്രഖ്യാപിച്ചിട്ടുള്ളത്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള നടക്കുന്ന കാലയളവില്‍ മാത്രമായിരിക്കും ഈ പ്രത്യേക ഇളവ് ലഭ്യമാകുന്നത്. അക്ഷരങ്ങളുടെ കഥ എന്ന പേരില്‍ അരങ്ങേറുന്ന 37ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ചാണ് നിരക്ക് ഇളവ് പ്രഖ്യാപിച്ചത്. ഷാര്‍ജ ബുക് അഥോറിറ്റിക്കു (എസ്.ബി.എ) കീഴില്‍ ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 10 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് മേള നടക്കുന്നത്.
പ്രസാധക മേഖലക്ക് ഊര്‍ജ്ജം പകരാനാണ് ഇളവ് പ്രഖ്യാപിച്ചതെന്ന് ഷാര്‍ജ പബ്ലിഷിങ് സിറ്റി ഡയറക്ടര്‍ സാലിം ഉമര്‍ സാലിം പറഞ്ഞു. പ്രാദേശിക തലത്തിലും മിഡില്‍ ഈസ്റ്റിലും പ്രസാധക മേഖല ശക്തിപ്പെടുത്താനുള്ള നീക്കമാണിത്. ഈ മേഖലയില്‍ നിന്നുള്ള വ്യവസായത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കലും പബ്ലിഷിങ് സിറ്റിയുടെ ഉദ്ദേശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Celebrity
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
kerala
ഞാൻ ആർക്കും എതിരല്ല ; എതിർപ്പ് സിസ്റ്റത്തിനോട്; വേടൻ
വിദ്യാര്‍ഥികള്‍ നമ്മെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വേടന്‍ പഠനം തുടരാന്‍ പറ്റാതിരുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ചും സംസാരിച്ചു.

കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഗാനം ഉള്‍പ്പെടുത്തിയതിനോട് പ്രതികരിച്ച് റാപ് ഗായകന്‍ വേടന്‍. വിദ്യാര്‍ഥികള്‍ നമ്മെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വേടന്‍ പഠനം തുടരാന്‍ പറ്റാതിരുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ചും സംസാരിച്ചു. കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
‘പണ്ട് ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയും നിങ്ങള്‍ കണ്ടോ ഞാന്‍ മരിച്ച് കഴിഞ്ഞിട്ടാണെങ്കിലും ഒരു ദിവസം എന്നെക്കുറിച്ച് പത്താം ക്ലാസിലെങ്കിലും പഠിക്കുമെന്ന്. ഞാന്‍ വെറുതെ തമാശയ്ക്ക് പറഞ്ഞതാണ്. എന്റെ ഒരു സുഹൃത്താണ് ഇക്കാര്യം എന്നോട് പറയുന്നത്. ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. എന്നാല്‍ എനിക്ക് ഇതിൽ അതിയായ സന്തോഷമായി. നമ്മളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ പഠിക്കുക എന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ പത്തുവരെ കൃത്യമായി സ്‌കൂളില്‍ പോയി പഠിച്ചു. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ കൊണ്ട് അത് തുടരാന്‍ കഴിഞ്ഞില്ല.’ എന്ന് വേടൻ പറഞ്ഞു.
വഴികാട്ടാന്‍ ആരുമുണ്ടായിരുന്നില്ല; ലഹരി ഉപയോഗിച്ചിരുന്നതില്‍ പശ്ചാത്തപമുണ്ടെന്ന് റാപ്പര്‍ വേടന്‍
വേടൻ എന്ന പേര് വന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘എനിക്ക് വളരെ ചെറുപ്പത്തില്‍ മുതല്‍ വേടന്‍ എന്ന പേരുണ്ട്. സ്ലിങ് ഷോട്ട് ഉപയോഗിക്കുക, മീന്‍ പിടിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഞാന്‍ സ്‌കില്‍ഡാണ്. അങ്ങനെ കൂട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കാന്‍ തുടങ്ങിയ പേരാണത്. സ്‌കൂള്‍ കാലത്ത് എന്റെ യഥാര്‍ത്ഥ പേര് ആര്‍ക്കുമറിയില്ല. എല്ലാവരും വിളിച്ച് വിളിച്ച് സ്‌കൂളുകളില്‍ മുഴുവന്‍ എന്നെ വേടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ഞാന്‍ എന്തെങ്കിലും പ്രശ്‌നം വന്നാലോ എന്ന് കരുതി പേര് മാറ്റാന്‍ ഞാന്‍ ആലോചിച്ചിരുന്നു. പിന്നീട് വേടര്‍ മഹാസമാജം ഈ പേരുമായി ബന്ധപ്പെട്ട് കേസിന് പോയിരുന്നു. എന്നാല്‍ അതെല്ലാം പറഞ്ഞ് ഒത്തുതീര്‍പ്പാക്കി. തെറ്റിദ്ധാരണകള്‍ കൊണ്ടായിരിക്കാം അവര്‍ അങ്ങനെ പരാതികള്‍ ഉന്നയിച്ചത്,’ എന്നാണ് വേടൻ പറഞ്ഞത്.
More
‘വിദ്യാർത്ഥികൾ ചൂഷണവിധേയമാകുന്നതിൽ ജാഗ്രത പാലിക്കണം’: ഇന്ത്യൻ ഹൈക്കമീഷണർ

ലണ്ടൻ: പഠനാവശ്യാർത്ഥം യു.കെയിലേക്ക് വരുന്ന ചില വിദ്യാർത്ഥികൾ, അനധികൃത ഏജൻസികളുടെ വലയത്തിൽ പെട്ട് ചൂഷണത്തിനു വിധേയമാകുന്നുണ്ടെന്നും ഇത്തരം കാര്യങ്ങളിൽ സമൂഹം ജാഗ്രത പാലിക്കണമെന്നും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷണർ വിക്രം കുമാർ ദൊറൈസ്വാമി അഭിപ്രായപ്പെട്ടു.
കേരളത്തിലേക്ക് നേരിട്ട് വിമാനയാത്രാ സൗകര്യമില്ലായ്മ ഉൾപ്പെടെയുള്ള യു. കെ മലയാളി പ്രവാസികൾ നേരിടുന്ന പ്രയാസങ്ങൾ വിവരിച്ചു കൊണ്ട് ബ്രിട്ടൻ കെ. എം. സി. സി ഭാരവാഹികൾ ഇന്ത്യൻ ഹൈക്കമീഷണർക്ക് നൽകിയ നിവേദനം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഹൈക്കമീഷണർ. ലണ്ടനിലെ ഇന്ത്യൻ കോൺസലേറ്റിൽ നടന്ന മീറ്റിങ്ങിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും ഇന്ത്യൻ പാർലമെന്റ് അംഗവുമായ അഡ്വ: ഹാരിസ് ബീരാൻ എം. പി. യുടെ സാന്നിധ്യത്തിൽ ബ്രിട്ടൻ കെ. എം. സി. സി. ചെയർമാൻ കരീം മാസ്റ്റർ മേമുണ്ട, വൈസ് പ്രസിഡണ്ട് അഹമ്മദ് അരീക്കോട് തുടങ്ങിയവർ പങ്കെടുത്തു.
ബ്രിട്ടൻ കെ.എം. സി. സിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച ഹൈക്കമീഷണർ, ഇന്ത്യൻ പ്രവാസികൾക്ക് വേണ്ടി ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും കഴിയാവുന്ന തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
-
kerala3 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala1 day ago
ലക്ഷദ്വീപ് സ്‌കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala3 days ago
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമായേക്കും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala3 days ago
കപ്പലപകടം; കേസില്ല, നഷ്ട പരിഹാരം മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍
-
india3 days ago
അമിതമായ തിരക്ക്; മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണ് അഞ്ച് പേര് മരിച്ചു
-
kerala3 days ago
നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാരം ഇന്ന്
-
kerala2 days ago
പിതാവിൻ്റെ മരണത്തിൽ സംശയം; മകന്റെ പരാതിയിൽ ഖബര്‍ തുറന്ന് പോസ്റ്റ്മോര്‍ട്ടം