Connect with us

india

കാക്കിയോടുള്ള ബഹുമാനം ഒരിക്കലും നഷ്ടപ്പെടരുതെന്ന് ഐപിഎസുകാരോട് പ്രധാനമന്ത്രി മോദി

കൊറോണ വൈറസ് വ്യാപനം കാരണമാണ് തനിക്ക് ഉദ്യോഗസ്ഥരെ നേരിട്ടു കാണാന്‍ കഴിയാത്തത് എന്നും തന്റെ ഭരണകാലത്ത് എവിടെയെങ്കിലുംവെച്ച് എല്ലാവരെയും നേരില്‍ കാണാന്‍ കഴിയുമെന്നും പ്രധാനമന്ത്രി

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐപിഎസ്)ലെ തുടക്കക്കാര്‍ തങ്ങളുടെ യൂണിഫോമില്‍ അഭിമാനിക്കണമെന്നും കാക്കിയോടുളള ബഹുമാനം ഒരിക്കലും നഷ്ടപ്പെടരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്സൂരിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിലേയും ഹൈദരാബാദിലെ ഡോ. മാരി ചന്ന റെഡ്ഡി എച്ച്ആര്‍ഡി ഇന്‍സ്റ്റിറ്റ്യൂട്ടിലേയും പരിശീലനം പൂര്‍ത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

യൂണിഫോമിനെക്കുറിച്ച് അഭിമാനം വേണം, പക്ഷേ, അത് അധികാരപ്രകടനത്തിലേക്ക് മാറരുത്. യൂണിഫോം ധരിച്ചുകഴിഞ്ഞാല്‍ പോലീസുകാര്‍ക്കു തോന്നും തങ്ങളെ എല്ലാവരും ഭയക്കണമെന്ന്-പ്രത്യേകിച്ചും ക്രിമിനലുകള്‍. സിങ്കം പോലെയുള്ള സിനിമകള്‍ കണ്ടതിനുശേഷം ചില പോലീസുകാര്‍ തങ്ങളെക്കുറിച്ച് അത്തരത്തില്‍ ചിന്തിക്കാന്‍ തുടങ്ങുന്നുവെന്നും മോദി അഭിപ്രായപ്പെട്ടു. ഇത് യഥാര്‍ഥ ചുമതലകള്‍ മറന്നുപോകുന്നതിന് കാരണമാകരുത്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണം, കാരണം ഇത് അവരുടെ നല്ല പ്രവൃത്തികളെ ഇല്ലാതെയാക്കും, വെര്‍ച്വല്‍ പ്രസംഗത്തില്‍ മോദി ഉപദേശിച്ചു.

ഐപിഎസ് പ്രൊബേഷന്‍ ഓഫീസര്‍മാരുടെ ദിക്ഷാന്ത് പരേഡ് അഭിസംബോധന ചെയ്താണ് നരേന്ദ്ര മോദി സംസാരിച്ചത്. കൊവിഡ്-19 പ്രതിരോധത്തില്‍ പോലീസ് നടത്തുന്ന സേവനം സ്തുത്യര്‍ഹമാണെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. നിങ്ങളുടേത് ഒരു തൊഴിലാണ്, അവിടെ അപ്രതീക്ഷിതമായി എന്തെങ്കിലും നേരിടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ നിങ്ങള്‍ എല്ലാവരും വളരെ ജാഗ്രത പാലിക്കുകയും അതിന് തയ്യാറായിരിക്കുകയും വേണം. പോലീസിന്റെ മനുഷ്യത്വമുള്ള മുഖമാണ് പൊതുജനങ്ങള്‍ ഓര്‍മ്മിക്കുന്നത്. സമ്മര്‍ദ്ദമുള്ള ജോലിയാണ് പോലീസുകാര്‍ ചെയ്യുന്നത്, അതിനാല്‍ യോഗയും പ്രാണായാമവും ശീലമാക്കണമെന്നും മോദി അഭ്യര്‍ഥിച്ചു.

കൊറോണ വൈറസ് വ്യാപനം കാരണമാണ് തനിക്ക് ഉദ്യോഗസ്ഥരെ നേരിട്ടു കാണാന്‍ കഴിയാത്തത് എന്നും തന്റെ ഭരണകാലത്ത് എവിടെയെങ്കിലുംവെച്ച് എല്ലാവരെയും നേരില്‍ കാണാന്‍ കഴിയുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം, 28 സ്ത്രീകള്‍ ഉള്‍പ്പെടെ 131 ഐപിഎസ് പ്രൊബേഷണര്‍മാര്‍ അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി പാകിസ്താനിലേക്കുള്ള നീരൊഴുക്ക് കുറച്ച് ഇന്ത്യ

സമാനമായി, ഝലം നദിയിലെ കൃഷ്ണഗംഗ അണക്കെട്ടിലും നടപടി സ്വീകരിക്കുമെന്ന് സൂചനയുണ്ട്.

Published

on

ചെനാബ് നദിയിലെ ബഗ്‌ളിഹാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി പാകിസ്താനിലേക്കുള്ള വെള്ളത്തിന്റെ നീരൊഴുക്ക് ഇന്ത്യ കുറച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സമാനമായി, ഝലം നദിയിലെ കൃഷ്ണഗംഗ അണക്കെട്ടിലും നടപടി സ്വീകരിക്കുമെന്ന് സൂചനയുണ്ട്.

ജമ്മുവിലെ ബഗ്‌ളിഹാര്‍ അണക്കെട്ടും വടക്ക് കശ്മീരിലെ കൃഷ്ണഗംഗ അണക്കെട്ടുലേയും പാകിസ്താനിലേക്കുള്ള നീരൊഴുക്കിന്റെ നിയന്ത്രണം ഇന്ത്യക്ക് നല്‍കുന്നതാണ്. ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടി. ബഗ്‌ളിഹാര്‍ അണക്കെട്ടിനെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മില്‍ ദീര്‍ഘനാളായി തര്‍ക്കം നിലവിലുണ്ട്.

Continue Reading

india

സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ആവശ്യം തള്ളി കര്‍ണാടക ആഭ്യന്തര മന്ത്രി

അഞ്ച് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ടത് എന്നായിരുന്നു പരമേശ്വരയുടെ മറുപടി

Published

on

ബജ്റംഗ് ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ബിജെപി നേതാവിന്റെ ആവശ്യം തള്ളി കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. എന്‍ഐഎ അന്വേഷണം ആവശ്യമുള്ളതായി തോന്നുന്നില്ല. തങ്ങളുടെ പൊലീസ് നല്ല രീതിയില്‍ കേസ് അന്വേഷിക്കുന്നുണ്ട്. എന്‍ഐഎ അന്വേഷണം വേണമെന്നത് ബിജെപിയുടെ ആവശ്യമാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടുപേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ അന്വേഷണം എന്‍ഐഎക്ക് കൈമാറേണ്ട ആവശ്യമില്ലെന്നും പരമേശ്വര പറഞ്ഞു.

എന്തുകൊണ്ടാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ സുഹാസ് ഷെട്ടിയുടെ വീട് സന്ദര്‍ശിക്കാതിരുന്നത് എന്ന ചോദ്യത്തിന് അഞ്ച് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ടത് എന്നായിരുന്നു പരമേശ്വരയുടെ മറുപടി. ‘ഇത് ഒരു കൊലപാതക കേസാണ്. അദ്ദേഹത്തിനെതിരെ അഞ്ച് ക്രിമിനല്‍ കേസുകളുണ്ട്. അതുകൊണ്ടാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ കുടുംബത്തെ സന്ദര്‍ശിക്കാതിരുന്നത്. കുടുംബത്തിന് നീതി ഉറപ്പാക്കും’ – മന്ത്രി വ്യക്തമാക്കി.

വ്യാഴാഴ്ച രാത്രിയാണ് ബജ്റംഗ് ദള്‍ നേതാവായ സുഹാസ് ഷെട്ടിയെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രഞ്ജിത്, നാഗരാജ് അബ്ദുല്‍ സഫ്വാന്‍, നിയാസ് അഹമ്മദ്, മുഹമ്മദ് മുസമ്മില്‍, ഖലന്ദര്‍ ഷാഫി, ആദില്‍ മെഹ്റൂസ്, മുഹമ്മദ് റിസ്വാന്‍, എന്നിവരാണ് അറസ്റ്റിലായത്.

 

Continue Reading

india

ജമ്മു കാശ്മീരില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 3 സൈനികര്‍ മരിച്ചു

റംബാനില്‍ ആണ് അപകടം.

Published

on

ജമ്മു കാശ്മീരില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു. റംബാനില്‍ ആണ് അപകടം. വാഹനം തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞാണ് സൈനികര്‍ മരിച്ചത്. വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം, അമിത് കുമാര്‍, സുജീത് കുമാര്‍, മാന്‍ ബഹാദൂര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ച സൈനികര്‍.

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോകുകയായിരുന്ന ഒരു വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു ട്രക്ക്, രാവിലെ 11.30 ഓടെ ബാറ്ററി ചാഷ്മയ്ക്ക് സമീപം അപകടമുണ്ടായി. ഇന്ത്യന്‍ ആര്‍മി, ജമ്മു കശ്മീര്‍ പോലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്), പ്രാദേശിക സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

Continue Reading

Trending