Connect with us

News

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നെതന്യാഹു; ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കാതെ ഇസ്രാഈല്‍

ശനിയാഴ്ച കരാര്‍ പ്രകാരം ആറ് ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു.

Published

on

ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍. ഹമാസ് ബന്ദികളെ മോചിപ്പിച്ചിട്ടും ഇസ്രായേല്‍ 600 ഫലസ്തീന്‍ തടവുകാരെ പുറത്ത് വിട്ടില്ല. വെടിനിര്‍ത്തല്‍ കരാറിലെ വലിയ തിരിച്ചടിയാണ് ഇസ്രാഈല്‍ നടപടിയെന്നാണ് വിമര്‍ശനം.

ശനിയാഴ്ച കരാര്‍ പ്രകാരം ആറ് ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു. എന്നാല്‍, തടവുകാരെ പുറത്തുവിടാന്‍ ഇസ്രാഈല്‍ തയാറായിട്ടില്ല. ഹമാസ് അടുത്ത തവണ ബന്ദികളെ കൈമാറുന്നത് ഉറപ്പാക്കുന്നതുവരെ ഫലസ്തീന്‍ തടവുകാരുടെ മോചനം വൈകിപ്പിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇസ്രാഈല്‍ ഫലസ്തീന്‍ തടവുകാരെ വിട്ടയക്കാത്തത് വെടിനിര്‍ത്തല്‍ കരാറിന്റെ നഗ്‌നമായ ലംഘനമാണെന്ന വിമര്‍ശനവുമായി ഹമാസ് രംഗത്തെത്തി. അതേസമയം, ഇസ്രാഈല്‍ ഗസ്സയില്‍ നടത്തിയ ആക്രമണങ്ങളില്‍ മരിച്ചവരുടെ പുതിയ കണക്കുകള്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടു. 48,319 ഫലസ്തീനികള്‍ ആക്രമണങ്ങളില്‍ മരിച്ചുവെന്നും 1,11,749 പേര്‍ക്ക് പരിക്കേറ്റുവെന്നും കണക്കുകളില്‍ നിന്നും വ്യക്തമാകും.

നേരത്തെ ആറ് ബന്ദികളെ റെഡ് ക്രോസിനാണ് ഹമാസ് കൈമാറിയത്. റെഡ് ക്രോസാണ് ബന്ദികളെ ഇസ്രാഈലിന് കൈമാറുക. അതിനിടെ, ബന്ദിയായിരിക്കെ മരിച്ച ഷിറീ ബീബസിന്റെ യഥാര്‍ഥ മൃതദേഹം ഹമാസ് കൈമാറിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. റെഡ്‌ക്രോസിനാണ് മൃതദേഹം കൈമാറിയത്. മൃതദേഹം പരിശോധിച്ച് ഷിറീ ബീബസ് തന്നെയാണോ എന്ന് ഉറപ്പാക്കാന്‍ ഇസ്രായേല്‍ നടപടികള്‍ തുടങ്ങി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു

സമീപവാസിയായ അന്‍സാറാണ് കുത്തിയത്

Published

on

കൊല്ലം കരുനാഗപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. യൂത്ത് കോണ്‍ഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം സെക്രട്ടറി ഷാഫി മുരുകാലയത്തിനാണ് കുത്തേറ്റത്. സമീപവാസിയായ അന്‍സാറാണ് കുത്തിയത്. ഷാഫിയെ കുത്തിയ ശേഷം അന്‍സാര്‍ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

Continue Reading

india

മുംബൈ ഭീകരാക്രമണക്കേസ്; തഹാവൂര്‍ റാണ അറസ്റ്റില്‍; ചിത്രങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ

വ്യോമസേനാ വിമാനത്താവളത്തിലാണ് റാണയെ ഇറക്കിയത്.

Published

on

മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണ അറസ്റ്റില്‍. ചിത്രങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ. അമേരിക്കയില്‍ നിന്ന് ഇന്നാണ് തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചത്. പാലം വ്യോമസേനാ വിമാനത്താവളത്തിലാണ് റാണയെ ഇറക്കിയത്. തിഹാര്‍ ജയിലിലേക്കാണ് റാണയെ മാറ്റുക.

തിഹാര്‍ ജയിലിലും എന്‍ഐഎ ആസ്ഥാനത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഡല്‍ഹി പോലീസ് ‘സ്വാറ്റ് ‘ സംഘമാണ് റാണക്ക് സുരക്ഷ ഒരുക്കിയത്. മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ തഹാവൂര്‍ റാണയെ തൂക്കിലേറ്റണമെന്ന് ഭീകരാക്രമണത്തില്‍ പരുക്കേറ്റ സുബേദാര്‍ മേജര്‍ പിവി മനേഷ് പറഞ്ഞു. എവിടെപ്പോയാലും പിടികൂടുമെന്ന സന്ദേശമാണ് ഇന്ത്യ തഹാവൂര്‍ റാണയെ കൊണ്ടുവന്നതിലൂടെ നല്‍കുന്നതെന്നും പിവി മനേഷ് പറഞ്ഞു.

Continue Reading

kerala

തിരുവനന്തപുരത്ത് ടിടിഇക്ക് നേരെ യാത്രക്കാരന്റെ മര്‍ദനം

കന്യാകുമാരി സ്വദേശി രതീഷ് ആണ് ടിടിഇ ജയേഷിനെ മര്‍ദിച്ചത്

Published

on

തിരുവനന്തപുരത്ത് ടിടിഇയെ യാത്രക്കാരന്‍ മര്‍ദിച്ചു. കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസില്‍ നെയ്യാറ്റിന്‍കരയ്ക്കും പാറശാലയ്ക്കും ഇടയില്‍ വെച്ച് ടിക്കറ്റ് ചോദിച്ചതിനായിരുന്നു ആക്രമണം. കന്യാകുമാരി സ്വദേശി രതീഷ് ആണ് ടിടിഇ ജയേഷിനെ മര്‍ദിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദിച്ചത്.

Continue Reading

Trending