Connect with us

Cricket

ലോകകപ്പില്‍ ഇന്ന് അയല്‍പ്പോര്; ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍

ലോകകപ്പില്‍ 7 വട്ടം മുഖാമുഖം നിന്നിട്ടും ഇന്ത്യക്കെതിരെ ഒരിക്കല്‍ പോലും ജയിക്കാനായില്ലെന്ന മോശം റെക്കോഡ് മറികടക്കാമെന്ന മോഹവുമായി പാകിസ്താന്‍ കളിക്കളത്തിലറങ്ങും

Published

on

നായകന്‍ രോഹിത്തിന്റെയും വിരാട് കോഹ്‌ലിന്റെയും വെടിക്കെട്ട് ബാറ്റിങ്ങും
ജസ്പ്രീതിന്റെ പന്തും വാചാലമാകാനൊരുങ്ങുന്ന അഹ്മദാബാദ് നരേന്ദ്ര മോദി മൈതാനത്ത് ഇന്ന് ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ തീപാറും പോരാട്ടം.

ലോകകപ്പില്‍ 7 വട്ടം മുഖാമുഖം നിന്നിട്ടും ഇന്ത്യക്കെതിരെ ഒരിക്കല്‍ പോലും ജയിക്കാനായില്ലെന്ന മോശം റെക്കോഡ് മറികടക്കാമെന്ന മോഹവുമായി പാകിസ്താന്‍ കളിക്കളത്തിലറങ്ങുമ്പോള്‍ ഇതുവരെയും കാത്ത അപരാജിത കുതിപ്പ് തുടരാനാണ് ആതിഥേയരുടെ അങ്കക്കലി.

അമിതാഭ് ബച്ചനും രജനികാന്തും പോലുള്ള ഇതിഹാസങ്ങള്‍ കളി കാണാനെത്തുന്ന മൈതാനത്ത് ഇത്തിരി നേരത്തേ ആഘോഷം കൊഴുപ്പിച്ചാകും മത്സരത്തിന് തുടക്കമാകുക.

കടലാസില്‍ മുന്‍തൂക്കം ഇന്ത്യക്കു തന്നെ. ബാറ്റിങ്ങിലും ബൗളിങ്ങിലും നിലവിലെ പ്രകടനംവെച്ച് ഏതു വമ്പന്‍മാരെയും അനായാസം മുട്ടുകുത്തിക്കാന്‍ ആതിഥേയര്‍ക്ക് ശൗര്യം ഇത്തിരി കൂടും. മുമ്പ് ജാവേദ് മിയാന്‍ദാദും ചേതന്‍ ശര്‍മയുമെന്ന പോലെ സചിനും ശുഐബ് അക്തറുമെന്ന പോലെ ഏറ്റവുമൊടുവില്‍ വിരാട് കോഹ്‌ലിയും വഹാബ് റിയാസുമെന്നുമുള്ള ദ്വന്ദങ്ങള്‍ക്കു സമാനമായി ഇത്തവണയുമുണ്ട് മുഖാമുഖം നില്‍ക്കാന്‍ ഇരുവശത്തും ഏറ്റവും കരുത്തര്‍.

രോഹിത്തിനെതിരെ ശഹീന്‍ അഫ്രീദിയും കോഹ്‌ലിക്കെതിരെ ഹാരിസ് റഊഫും ബാബര്‍ അഅ്‌സമിനെതിരെ ബുംറയുമെന്നതെല്ലാം സാമ്ബ്‌ളുകള്‍ മാത്രം. കണക്കിലെ കളികളില്‍ മുന്‍തൂക്കം നേടിയാലും ഏതു നിമിഷവും ഫലം മാറ്റാന്‍ ശേഷിയുള്ള ക്രിക്കറ്റില്‍ പാകിസ്താന്‍ കരുതിവെച്ച ചില വജ്രായുധങ്ങള്‍ കളി നിര്‍ണയിക്കുമോയെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ശഹീന്‍ ഫാക്ടര്‍

പറവകളുടെ രാജാവെന്നാണ് ശഹീന്‍ എന്ന പദത്തിനര്‍ഥം. 1,32,000 കാണികളെ ഉള്‍ക്കൊള്ളുന്ന അഹ്മദാബാദ് മൈതാനത്ത് ശഹീന്‍ അഫ്രീദിയെന്ന അതിവേഗക്കാരന്‍ കൊടുങ്കാറ്റ് വിതക്കുമോയെന്നതാണ് കാണികളെ ഉദ്വേഗമുനയില്‍ നിര്‍ത്തുന്നത്. ഏഷ്യകപ്പില്‍ ശുഭ്മന്‍ ഗില്‍ മനോഹര പ്രകടനവുമായി താരത്തെ പിച്ചിച്ചീന്തിയത് ഏറെയൊന്നും പഴക്കമുള്ളതല്ല. എന്നാല്‍, ഗില്‍ ഇറങ്ങുമോയെന്ന് ഇനിയും ഉറപ്പായിട്ടില്ല.

പാക് ബൗളിങ് നിരയില്‍ മറ്റെല്ലാവരും ഈ ലോകകപ്പില്‍ നന്നായി തല്ലുവാങ്ങിയവര്‍. വൈസ് ക്യാപ്റ്റന്‍ ശദാബ് ഖാന്‍ മാത്രം കഴിഞ്ഞ രണ്ടുകളികളില്‍ എറിഞ്ഞ 16 ഓവറില്‍ വഴങ്ങിയത് 100 റണ്‍സാണ്. ഹസന്‍ അലിയെ പോലുള്ള പുതുമുഖങ്ങളും ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് വലിയ ഭീഷണി സൃഷ്ടിച്ചേക്കില്ല. സ്പിന്നില്‍ എന്നും പാകിസ്താന്‍ ദുര്‍ബലമാണെന്നത് വേറെ കാര്യം.

ബാറ്റിങ് കരുത്ത്

ബാറ്റിങ്ങില്‍ പക്ഷേ, അങ്ങനെയല്ല കാര്യങ്ങള്‍. ശ്രീലങ്കക്കെതിരെ മുഹമ്മദ് റിസ്‌വാന്‍ ഗംഭീരമായാണ് ജയം അടിച്ചെടുത്തത്. ഒപ്പം നിന്ന അബ്ദുല്ല ശഫീഖും മാരക ഫോം കാത്തു. ഏതുനാളിലും ടീമിന്റെ അപ്രതീക്ഷിത സാന്നിധ്യമാകാന്‍ കരുത്തുള്ള സഊദ് ശകീല്‍, ക്യാപ്റ്റന്‍ ബാബര്‍ അഅ്‌സം എന്നിങ്ങനെ അതിമിടുക്കരുടെ വലിയ നിര തന്നെ പാകിസ്താനെ വേറിട്ടുനിര്‍ത്തുന്നു.

എന്നാല്‍, പേസര്‍മാര്‍ക്കൊപ്പം ഇന്ത്യന്‍ ബൗളിങ്ങിന്റെ നെടുന്തൂണായി മാറിയ കുല്‍ദീപ് യാദവിനു മുന്നില്‍ തോറ്റുപോകുന്നതാണ് ഈ കരുത്തരത്രയും. ബുംറയും സിറാജും നയിക്കുന്ന പേസും അശ്വിനോ ശാര്‍ദുലോ കൂട്ടുനല്‍കുന്ന സ്പിന്നും ചേര്‍ന്ന ഇന്ത്യന്‍ ബൗളിങ് എന്നും പ്രതിഭാ ധാരാളിത്തത്തിന് പേരുകേട്ടവര്‍.

ടീം ഇന്ത്യ

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (ഉപനായകന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്!ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, രവീന്ദ്ര ജദേജ, ശാര്‍ദുല്‍ ഠാകുര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ആര്‍. അശ്വിന്‍, ഇശാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്.

ടീം പാകിസ്താന്‍

ബാബര്‍ അസം (ക്യാപ്റ്റന്‍), ശദാബ് ഖാന്‍, ഫഖര്‍ സമാന്‍, ഇമാമുല്‍ ഹഖ്, അബ്ദുല്ല ശഫീഖ്, മുഹമ്മദ് റിസ്!വാന്‍, സഊദ് ശകീല്‍, ഇഫ്തിഖാര്‍ അഹ്മദ്, സല്‍മാന്‍ അലി ആഖ, മുഹമ്മദ് നവാസ്, ഉസാമ മിര്‍, ഹാരിസ് റഊഫ്, ഹസന്‍ അലി, ശഹീന്‍ അഫ്രീദി, മുഹമ്മദ് വസീം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

തിമിര്‍ത്താടി ചെന്നൈ സൂപ്പര്‍ കിങ്‌സ്; ലക്‌നൗവിനെ 5 വിക്കറ്റിന് വീഴ്ത്തി

167 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറില്‍ മറികടന്നു.

Published

on

ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ തകര്‍ത്തെറിഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഫോം കളി. ലക്‌നൗവിനെ 5 വിക്കറ്റിന് വീഴ്ത്തിയാണ് ചെന്നൈ നിറഞ്ഞാടിയത്. 167 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറില്‍ മറികടന്നു. പുറത്താക്കാതെ 26 റണ്‍സ് എടുത്ത എം എസ് ധോണിയാണ് ചെന്നൈയുടെ ഭാവി വിജയത്തിലേക്ക് എത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 166 റണ്‍സ് എടുത്തത്. 63 റണ്‍സ് എടുത്ത നായകന്‍ ഋഷഭ് പന്താണ് ലക്‌നൗവിന്റെ ടോപ് സ്‌കോര്‍. 5 തുടര്‍ത്തോല്‍വികള്‍ക്ക് ശേഷമാണ് ചെന്നൈ ജയിക്കുന്നത്. അതേസമയം, ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരമാണ് ലക്‌നൗ നഷ്ടപ്പെടുത്തിയത്.

അതേസമയം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈ. സീസണിലെ മൂന്നാം തോല്‍വി വഴങ്ങിയ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എട്ടു പോയിന്റുമായി നാലാം സ്ഥാനത്താണ്. ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

 

Continue Reading

Cricket

ചെന്നൈക്ക് തുടര്‍ച്ചയായ അഞ്ചാം തോല്‍വി; ജയക്കളം തീര്‍ത്ത് കൊല്‍ക്കത്ത

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി.

Published

on

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. എട്ട് വിക്കറ്റിന് കൊല്‍ക്കത്ത ചെന്നൈയെ തകര്‍ത്തെറിഞ്ഞു. അതേസമയം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് മാത്രമാണ് ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറില്‍ നേടാനായുള്ളൂ. 104 റണ്‍സ് വിജയലക്ഷ്യം 59 ബോളുകള്‍ ബാക്കിനില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

31 റണ്‍സെടുത്ത ശിവം ദുബെയ്ക്ക് മാത്രമാണ് ചെന്നൈയുടെ ടീമില്‍ മികച്ച സ്‌കോര്‍ കണ്ടെത്താനായുള്ളൂ. അതേസമയം ധോണി ഒരു റണ്‍സെസടുത്താണ് മടങ്ങിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നല്ല ഫോമിലായിരുന്നു. 44 റണ്‍സെടുത്ത സുനില്‍ നരെയ്ന്‍ ആണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ബാറ്റിങ് നിരയെ 20 ഓവറില്‍ 9 വിക്കറ്റ് വീഴ്ത്തി വെറും 103 റണ്‍സില്‍ പിടിച്ചു നിര്‍ത്തിയ കെകെആര്‍ വിജയ ലക്ഷ്യം 10.1 ഓവറില്‍ സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ സുനില്‍ നരെയ്ന്‍ ബൗളിങില്‍ സ്റ്റാറായി നിന്നപ്പോള്‍ ചെന്നൈ ബാറ്റിങ് നിര പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്.

Continue Reading

Cricket

ഐപിഎല്‍: മലയാളി താരം വിഘ്നേഷ് പുത്തൂർ ടീമിലില്ല, ഹാർദിക് തിരിച്ചെത്തി

ഗുജറാത്തിനെ ബാറ്റിങ്ങിനയച്ച് മുംബൈ

Published

on

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. സസ്പെൻഷൻ കഴിഞ്ഞെത്തിയ ഹാർദിക് പണ്ഡ്യ മുംബൈ ടീമിനെ നയിക്കും. മലയാളി താരം വിഘ്നേഷ് പുത്തൂർ ഇന്ന് ടീമിൽ ഇല്ല. ഇമ്പാക്ട് പ്ലെയർസിന്റെ ലിസ്റ്റിലും വിഘ്നേഷിന് ഇടമില്ല.

ഇംപാക്ട് പ്ലെയറായി പോലും താരത്തെ പരിഗണിച്ചില്ല. റോഭിൻ മിൻസ്, അശ്വനി കുമാർ, രാജ് അംഗദ് ബാവ, വിൽ ജാക്സ്, കോർബിൻ ബോഷ് എന്നിവരാണ് മുംബൈയുടെ ഇംപാക്ട് പ്ലെയേഴ്സ്. അതേസമയം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തി.

കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 11 റൺസിന്റെ തോൽവിയാണ് ഗുജറാത്ത് ഏറ്റുവാങ്ങിയത്, 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ഡെത്ത് ഓവറുകളിൽ തകർന്നു. മറുവശത്ത്, താൽക്കാലിക നായകൻ സൂര്യകുമാർ യാദവിന്റെ കീഴിൽ മികച്ച തുടക്കമല്ല മുംബൈയ്ക്ക് ലഭിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നാല് വിക്കറ്റിന്റെ കനത്ത തോൽവി ഏറ്റുവാങ്ങി.

Continue Reading

Trending