Connect with us

News

അയല്‍ക്കാര്‍ വീണ്ടും മുഖാമുഖം; മല്‍സരം രാത്രി 7-30 മുതല്‍

Published

on

ദുബായ്: ഒരു ഞായര്‍ മുമ്പായിരുന്നു ആ പോരാട്ടം-ഏഷ്യാ കപ്പില്‍ അയല്‍ക്കാരായ ഇന്ത്യയും പാകിസ്താനും മുഖാമുഖം. ഇന്ത്യ അഞ്ച് വിക്കറ്റിന് ജയിച്ചുകയറിയത് ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവില്‍. ഇന്ന് മറ്റൊരു ഞായര്‍. അയല്‍ക്കാര്‍ വീണ്ടും മുഖാമുഖം. പോയ വാരത്തിലെ പോരാട്ടം പ്രാഥമിക റൗണ്ടിലായിരുന്നെങ്കില്‍ ഇന്നത് സൂപ്പര്‍ ഫോറിലാണെന്ന് മാത്രം. വന്‍കരയിലെ നാല് പ്രമുഖര്‍ പരസ്പരം കളിക്കുമ്പോള്‍ അതിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫൈനല്‍ യോഗ്യത നേടുമെന്നതിനാല്‍ ഒരു പക്ഷേ വീണ്ടുമൊരിക്കല്‍ കൂടി ഇതേ വേദിയില്‍ അയല്‍പ്പോരാട്ടം നടന്നാല്‍ അല്‍ഭുതപ്പെടാനുമില്ല. പാകിസ്താനാണ് ഇന്ന ഇന്ത്യയെക്കാള്‍ സമ്മര്‍ദ്ദം. ആദ്യം മല്‍സരം തോറ്റതിനാല്‍ വീണ്ടുമൊരു പരാജയം വലിയ ആഘാതമാവും.

അവസാന മല്‍സരത്തില്‍ ഹോംഗ്‌കോംഗിനെ 155 റണ്‍സിന് കശക്കി നേടിയ വിജയത്തിന്റെ ആവേശത്തിലാണ് ബാബര്‍ അസമിന്റെ സംഘം. മുന്‍നിരക്കാരെല്ലാം ഫോമില്‍ നില്‍ക്കുന്നു. മുഹമ്മദ് റിസ്‌വാാനായിരുന്നു ഹോംഗ്‌കോംഗിനെതിരായ പോരാട്ടത്തിലെ കേമന്‍. ഫഖാര്‍ സമാന്‍ അര്‍ദ്ധ സെഞ്ച്വറി നേടി. നായകന്‍ അസം വലിയ സ്‌ക്കോര്‍ സ്വന്തമാക്കിയിട്ടില്ല. ഷദാബ് ഖാന്‍, മുഹമ്മദ് നവാസ് എന്നീ സ്പിന്നര്‍മാര്‍ക്കൊപ്പം നസീം ഷാ എന്ന സിമറും കരുത്തനാണ്. ഇന്ത്യന്‍ ക്യാമ്പ് ആത്മവിശ്വാസത്തിലാണ്. ഹാര്‍ദിക് ഇന്ന് തിരികെ വരും.

അപാര ഫോമിലാണ് ഓള്‍റൗണ്ടര്‍. രവീന്ദു ജഡേജയായിരുന്നു അന്ന് ഹാര്‍ദിക്കിനൊപ്പം പാകിസ്താനെ വീഴ്ത്താന്‍ മുന്‍നിരയിലുണ്ടായിരുന്നത്. ജഡേജ പരുക്കില്‍ പിന്മാറിയ സാഹചര്യത്തില്‍ അക്‌സര്‍ പട്ടേല്‍ വരും. വിരാത് കോലി ദീര്‍ഘകാലത്തിന് ശേഷം അര്‍ദ്ധശതകം നേടി ഫോമിലെത്തിയതും ഇന്ത്യക്ക് കരുത്താണ്. നായകന്‍ രോഹിതും ഓപ്പണര്‍ കെ.എല്‍ രാഹുലും രണ്ട് കളികളിലും നിരാശപ്പെടുത്തിയത് മാത്രമാണ് ഇന്ത്യക്ക് ടെന്‍ഷന്‍. മല്‍സരം രാത്രി 7-30 മുതല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അര്‍ബുദ മരുന്നിന് നികുതി ഇളവ് ഉത്തരവായി ഇറക്കണം: കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്ത് നല്‍കി കെ.സി. വേണുഗോപാല്‍

അര്‍ബുദത്തിനുള്ള ട്രാസ്റ്റുസുമാബ് ഡെറുക്‌സിറ്റികാന്‍, ഒസിമെര്‍ട്ടിനിബ്, ഡുര്‍വാലുമാബ് മരുന്നുകളുടെ നികുതിയാണ് 12 ശതമാനത്തില്‍ നിന്ന് അഞ്ചായി കുറച്ചുകൊണ്ട് ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ ചെയ്തത്.

Published

on

മൂന്ന് അര്‍ബുദ മരുന്നുകള്‍ക്ക് നികുതി ഇളവ് നല്‍കാനുള്ള ജിഎസ്ടി കൗണ്‍സിലിന്‍റെ ശുപാര്‍ശ പ്രാബല്യത്തില്‍ വരുത്തുന്നതിനായി അടിയന്തരമായി ധനകാര്യമന്ത്രാലയം ഉത്തരവ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തുനല്‍കി.

അര്‍ബുദത്തിനുള്ള ട്രാസ്റ്റുസുമാബ് ഡെറുക്‌സിറ്റികാന്‍, ഒസിമെര്‍ട്ടിനിബ്, ഡുര്‍വാലുമാബ് മരുന്നുകളുടെ നികുതിയാണ് 12 ശതമാനത്തില്‍ നിന്ന് അഞ്ചായി കുറച്ചുകൊണ്ട് ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ നികുതി ഇളവ് സംബന്ധിച്ച ഉത്തരവ് ഇറങ്ങാത്തതിനാല്‍ ആനുകൂല്യം സാധാരണക്കാര്‍ക്ക് ലഭിക്കാത്ത അവസ്ഥയാണ്. നികുതി വെട്ടികുറച്ചു കൊണ്ടുള്ള നടപടി എത്രയും വേഗത്തിലാക്കണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.

അര്‍ബുദ മരുന്നുകള്‍ക്ക് ഉള്‍പ്പെടെ അവശ്യമരുന്നുകള്‍ക്ക് നിലവില്‍ ഉയര്‍ന്ന വില നല്‍കേണ്ടി വരുന്നത് സാധാരണക്കാര്‍ക്ക് വലിയ പ്രതിസന്ധിയും വെല്ലുവിളിയുമാണ്. നിര്‍ധനരായ രോഗികള്‍ക്ക് ഏറെ സാമ്പത്തിക ആശ്വാസം നല്‍കാന്‍ സാഹയകരമായ നടപടി പ്രാബല്യത്തില്‍ വരുത്തുന്നതിന് ഇനിയും കാലതാമസം വരുത്തരുത്. അര്‍ബുദം പോലുള്ള ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകളെ നികുതി ഘടനയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികളെ കുറിച്ച് കേന്ദ്രസർക്കാർ ഗൗരവമായി ആലോചിക്കണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

ഡ്രഡ്ജര്‍ ഇന്ന് ഷിരൂരിലെത്തും; അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും

ഇന്നലെ രാത്രിയോടെ ഡ്രഡ്ജര്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വെളിച്ചക്കുറിനെ തുടര്‍ന്ന് കരയ്ക്ക് അടുപ്പിക്കുകയായിരുന്നു.

Published

on

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പടെ മൂന്ന പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും. തിരച്ചിലിനുവേണ്ടി ഗോവയില്‍ നിന്ന് എത്തിച്ച ഡ്രഡ്ജര്‍ ഇന്ന് ഷിരൂരിലെത്തും. ഇന്നലെ രാത്രിയോടെ ഡ്രഡ്ജര്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വെളിച്ചക്കുറിനെ തുടര്‍ന്ന് കരയ്ക്ക് അടുപ്പിക്കുകയായിരുന്നു.

ഗോവയില്‍ നിന്നും കൊണ്ടുവരുന്ന ഡ്രഡ്ജര്‍ ബുധനാഴ്ചയാണ് കാര്‍വാര്‍ തീരത്തെത്തിയത്. ഏകദേശം ഇരുപത്തിയെട്ടര മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയുമുാണ് ഡ്രഡ്ജറിനുള്ളത്. വെള്ളത്തിന്റെ അടിത്തട്ടില്‍ നിന്നും മൂന്നടി വരെ മണ്ണെടുക്കാന്‍ ഇതിന് സാധിക്കും. ദുരന്ത മേഖലയില്‍ നാവിക സേന ഇന്ന് തിരച്ചില്‍ നടത്തുന്നുണ്ട്. നാവിക സേനയുടെ സോണാര്‍ പരിശോധനയില്‍ ലോഹ ഭാഗങ്ങള്‍ കണ്ടിെത്തിയ സ്ഥലത്താകും ഡ്രഡ്ജര്‍ ആദ്യം തിരച്ചില്‍ നടത്തുക.

കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ഓഗസ്റ്റ് 16നാണ് അര്‍ജുനായുള്ള തിരച്ചില്‍ നിര്‍ത്തിവെച്ചത്. തുടന്ന് അര്‍ജുന്റെ മാതാപിതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് തിരച്ചില്‍ പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് തിരച്ചില്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ജൂലൈ 16ന് ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ് അര്‍ജുനെയും അര്‍ജുന്‍ ഉണ്ടായിരുന്ന ലോറിയും കാണാതായത്. അര്‍ജുനെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും തുടക്കത്തില്‍ തിരച്ചിലിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ഭരണകൂടം കാണിച്ചിരുന്നില്ല. സംഭവത്തില്‍ കേരളത്തിന്റെ ഇടപെടലുകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് തിരച്ചില്‍ നടത്താന്‍ ഭരണകൂടം തയ്യാറായത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ലോറി അകപ്പെട്ടതാകാമെന്നായിരുന്നു സംശയിച്ചിരുന്നത്. അതിനാല്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്തിയെങ്കിലും ലോറി കണ്ടെത്താനായില്ല. തുടര്‍ന്നാണ് സോണാര്‍ പരിശോധനയില്‍ ഗംഗാവലി പുഴയില്‍ ലോഹ സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു.

 

Continue Reading

india

തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പെന്ന് ചന്ദ്രബാബു നായിഡു; പ്രസ്താവനയെ ചൊല്ലി വിവാദം

തിരുപ്പതി ലഡു ഉണ്ടാക്കാൻ ഉപയോ​ഗിക്കുന്ന നെയ്യുടെ സാമ്പിളിൽ പന്നിക്കൊഴുപ്പിന് സമാനമായ വസ്തുവും മത്സ്യ എണ്ണയും കണ്ടെത്തിയതായി ലബോറട്ടറി റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും ടി‍‍ഡിപി അവകാശപ്പെട്ടു.

Published

on

മുന്‍ ആന്ധ്രാപ്രദേശ് സർക്കാറിന്‍റെ കാലത്ത് പ്രശസ്തമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കിയത് മൃഗക്കൊഴുപ്പ് ഉപയോ​ഗിച്ചാണെന്ന് തെളിയിക്കുന്ന ലാബ് റിപ്പോർട്ട് പുറത്തുവിട്ട് ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടി( ടിഡിപി). ഗുജറാത്ത് ആസ്ഥാനമായുള്ള ലബോറട്ടറിയായ NDDB CALF ലിമിറ്റഡ് പുറത്തുവിട്ട തിരുപ്പതി ലഡുവിന്റെ പരിശോധനാ ഫലമാണ് ടിഡിപി വക്താവ് അനം വെങ്കട രമണ റെഡ്ഡി പത്രസമ്മേളനത്തിൽ പുറത്തുവിട്ടത്. തിരുപ്പതി ലഡു ഉണ്ടാക്കാൻ ഉപയോ​ഗിക്കുന്ന നെയ്യുടെ സാമ്പിളിൽ പന്നിക്കൊഴുപ്പിന് സമാനമായ വസ്തുവും മത്സ്യ എണ്ണയും കണ്ടെത്തിയതായി ലബോറട്ടറി റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും ടി‍‍ഡിപി അവകാശപ്പെട്ടു.

തിരുപ്പതി ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മൃഗക്കൊഴുപ്പിനൊപ്പം ഗുണനിലവാരമില്ലാത്ത ചേരുവകളും ലഡുനിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ടെന്നും വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഇത്തരത്തിൽ സംഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

നെയ്യ് ഉപയോഗിക്കുന്നതിന് പകരം അവർ മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചതെന്നും എന്നാലിപ്പോൾ ശുദ്ധമായ നെയ്യാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ക്ഷേത്രത്തിൽ എല്ലാം അണുവിമുക്തമാക്കിയിട്ടുണ്ടെന്നും ഇത് ലഡുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അമരാവതിയിൽ നടന്ന എൻഡിഎ നിയമസഭാ കക്ഷി യോഗത്തിൽ സംസാരിക്കവെയായിരുന്നു നായിഡു ഇത്തരം പരാമർശം നടത്തിയത്. ജഗന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാർട്ടി(വൈഎസ്ആര്‍സിപി) സര്‍ക്കാരിന് ഭക്തരുടെ മതവികാരം മാനിക്കാന്‍ കഴിഞ്ഞില്ലെന്ന് ചന്ദ്രബാബു നായിഡുവിന്റെ എക്‌സ് പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ആന്ധ്രാ ഐടി മന്ത്രി നാരാ ലോകേഷ് പറഞ്ഞത് വിവാദങ്ങള്‍ക്ക് വീര്യം കൂട്ടിയിരുന്നു.

എന്നാൽ 100 ദിവസം പിന്നിട്ട ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സർക്കാറിന്റെ പരാജയങ്ങൾ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് ഇത്തരം വില കുറഞ്ഞ ആരോപണങ്ങളെന്ന് വൈഎസ്ആർസിപി അധ്യക്ഷൻ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി കുറ്റപ്പെടുത്തി. നായിഡുവിൻ്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അതിനെ തള്ളികളയുകയാണെന്നും വൈഎസ്ആർസിപി ജനറൽ സെക്രട്ടറി വൈ.വി സുബ്ബ റെഡ്ഡിയും പറഞ്ഞു. വ്യാജവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളിലൂടെ 100 കോടി ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്താനാണ് നായിഡുവിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം തിരുപ്പതി ലഡ്ഡു തയ്യാറാക്കുന്നതിന്റെ പേരിൽ ‘നിന്ദ്യമായ രാഷ്ട്രീയം’ കളിക്കുന്നതിന് ടിഡിപിയെയും പ്രതിപക്ഷമായ വൈഎസ്ആർസിപിയെയും കടന്നാക്രമിച്ച് ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റി (എപിസിസി) പ്രസിഡൻ്റ് വൈ.എസ് ശർമിള രം​ഗത്തുവന്നു. ല‍ഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ സിബിഐ അന്വേഷണം വേണമെന്നും ശർമിള ആവശ്യപ്പെട്ടു.

160 മുതൽ 180 ഗ്രാം വരെ ഭാരമുള്ള 3.5 ലക്ഷം ലഡ്ഡുകളാണ് തിരുപ്പതി ക്ഷേത്രത്തിൽ നിന്ന് ദിവസേന വിറ്റഴിക്കുന്നത്. പയർ, കശുവണ്ടി, ഏലം, നെയ്യ്, പഞ്ചസാര, പഞ്ചസാര മിഠായി, ഉണക്കമുന്തിരി എന്നിവയാണ് സാധാരണ രീതിയിൽ ജിഐ ടാഗിങ്ങുള്ള ലഡ്ഡു നിർമിക്കാൻ ഉപയോ​ഗിക്കുന്നത്. 1715 ഓഗസ്റ്റ് 2-നാണ് വെങ്കിടേശ്വര ക്ഷേത്രത്തിൽ നൈവേദ്യമായി ലഡ്ഡു സമർപ്പിക്കുന്ന രീതി ആരംഭിച്ചത്.

Continue Reading

Trending