Connect with us

india

നെഹ്റു മെമ്മോറിയല്‍ ലൈബ്രറിയുടെ പേരുമാറ്റി കേന്ദ്രം; അല്‍പ്പത്തരമെന്ന് കോണ്‍ഗ്രസ്

ഡല്‍ഹി തീന്‍മൂര്‍ത്തി മാര്‍ഗിലെ ചരിത്രപ്രസിദ്ധമായ നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറിയുടെ പേരു മാറ്റി മോദി സര്‍ക്കാര്‍.

Published

on

ന്യൂഡല്‍ഹി: ഡല്‍ഹി തീന്‍മൂര്‍ത്തി മാര്‍ഗിലെ ചരിത്രപ്രസിദ്ധമായ നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറിയുടെ പേരു മാറ്റി മോദി സര്‍ക്കാര്‍. പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്റ് ലൈബ്രററി സൊസൈറ്റി എന്നാക്കിയാണ് പുനര്‍ നാമകരണം ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ചരിത്രത്തില്‍ നിന്ന് നെഹ്റുവിയന്‍ അടയാളങ്ങള്‍ മായ്ച്ചു കളയാനുള്ള മോദിയുടെ ശ്രമം അല്‍പ്പത്തരമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ചരിത്രത്തില്‍ സ്വന്തമായി ഒന്നും അടയാളപ്പെടുത്താന്‍ ഇല്ലാത്ത മോദിയും ബി.ജെ.പിയും പൂര്‍വികരുടെ ചരിത്രം മോഷ്ടിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

നെഹ്റു മെമ്മോറിയല്‍ മ്യൂസിയത്തിന്റെ പേരുമാറ്റുമെന്ന് കഴിഞ്ഞ ജൂണിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് പുതിയ പേരു നല്‍കിയത്. ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ് തീന്‍ മൂര്‍ത്തി മാര്‍ഗിലെ നെഹ്റു മെമ്മോറിയല്‍. ബ്രിട്ടീഷ് ഭരണകാലത്ത് സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ ഔദ്യോഗിക വസതിയായിരുന്നു ഇവിടം. ഫ്ളാഗ്സ്റ്റാഫ് ഹൗസ് എന്ന പേരിലാണ് അന്ന് അറിയപ്പെട്ടിരുന്നത്. രാജ്യം സ്വതന്ത്രമായതോടെ ഇത് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവിന്റെ ഔദ്യോഗിക വസതിയായി മാറി. ഇന്ത്യയുടെ രാഷ്ട്ര നിര്‍മ്മിതിയില്‍ സുപ്രധാനമായ പല തീരുമാനങ്ങളും കൈക്കൊണ്ടതും നിര്‍ണായകമായ പല ചര്‍ച്ചകളും നടന്നത് ഇവിടെയായിരുന്നു. നെഹ്റുവിന്റെ വിയോഗത്തെതുടര്‍ന്നാണ് കെട്ടിടം അദ്ദേഹത്തിന്റെ തന്നെ പേരിലുള്ള മ്യൂസിയവും ലൈബ്രറിയുമാക്കി മാറ്റിയത്. ഡല്‍ഹിയുടെ ചരിത്രം തേടിയെത്തുന്നവരുടെ പ്രധാന സന്ദര്‍ശന കേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്നും നെഹ്റു മ്യൂസിയം. മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു പിന്നാലെ നെഹ്റു കാലത്തെ അടയാളങ്ങള്‍ ഒന്നൊന്നായി ഇല്ലാതാക്കാന്‍ നീക്കം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി നെഹ്റു മെമ്മോറിയല്‍ ലൈബ്രറിക്കു സമീപം പ്രധാനമന്ത്രി സംഗ്രഹാലയ എന്ന പേരില്‍ മറ്റൊരു നിര്‍മ്മിതി കൂടി പണിതു. ജവഹര്‍ലാല്‍ നെഹ്റു മുതല്‍ നരേന്ദ്രമോദി വരെയുള്ള ഇന്ത്യയുടെ മുഴുവന്‍ പ്രധാനമന്ത്രിമാരെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഉള്‍കൊള്ളിച്ചു കൊണ്ടുള്ളതാണ് പ്രധാനമന്ത്രി സംഗ്രഹാലയ. കഴിഞ്ഞ വര്‍ഷമാണ് ഇതിന്റെ ഉദ്ഘാടനം നടന്നത്. ഇതിനു പിന്നാലെയാണ് നെഹ്റു മെമ്മോറിയലിനെ തന്നെ ഇല്ലാതാക്കിയത്. നേരത്തെ മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും പേരിലുള്ള നിരവധി കേന്ദ്ര പദ്ധതികളുടെ പേരുകളും ഇത്തരത്തില്‍ മോദി സര്‍ക്കാര്‍ മാറ്റിയിരുന്നു.

മോദിയെ ഭരിക്കുന്നത് ഭയവും അരക്ഷിത ബോധവും അഹംഭാവവുമാണെന്ന് ജയറാം രമേശ് ആരോപിച്ചു. ലോകം അംഗീകരിക്കുന്ന നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ഇപ്പോള്‍ പ്രധാനമന്ത്രി ലൈബ്രറിയായി പേരുമാറ്റിയിരിക്കുന്നു. നെഹ്റുവിയന്‍ പൈതൃകത്തെ തകര്‍ക്കാനാണ് മോദി ശ്രമിക്കുന്നത്. ഒറ്റ അജണ്ടയേ അവര്‍ക്കുള്ളൂ. നെഹ്റുവിന്റെ അടയാളങ്ങളെ ഇല്ലാതാക്കുക. അതിനായി അവര്‍ എന്‍ മാറ്റി പി സ്ഥാപിച്ചിരിക്കുകയാണ്. പി എന്നാല്‍ പെറ്റിനെസ്സ് ആന്റ് പീവ് (അല്‍പ്പത്തരവും വിദ്വേഷവും) എന്നാണര്‍ത്ഥം. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലെയോ ഇന്ത്യയുടെ നിര്‍മ്മിതിയിലേയോ നെഹ്റുവിന്റെ അടയാളങ്ങളെ ഇല്ലാതാക്കാന്‍ ഇതു കൊണ്ടൊന്നും കഴിയില്ല. ഈ രാജ്യത്തെ അനേകം കോടി മനുഷ്യരുടെ മനസ്സില്‍ നെഹ്റുവിയന്‍ പൈതൃകം കോട്ടമില്ലാതെ തുടരുമെന്നും ജയറാം രമേശ് പറഞ്ഞു.

india

കന്നഡ എഴുത്തുക്കാരി ബാനു മുഷ്താഖിന് ബുക്കര്‍ സമ്മാനം; ഇന്ത്യയിലേക്ക് രണ്ടാം തവണ

സാമൂഹിക പ്രവര്‍ത്തകയും കന്നഡ എഴുത്തുക്കാരിയുമായ ബാനു മുഷ്താഖിന്റെ ”ഹാര്‍ട്ട് ലാംപ്’ എന്ന കഥാ സമാഹാരത്തിനാണ് സമ്മാനം ലഭിച്ചത്.

Published

on

ലണ്ടന്‍: സാമൂഹിക പ്രവര്‍ത്തകയും കന്നഡ എഴുത്തുക്കാരിയുമായ ബാനു മുഷ്താഖിന്റെ ”ഹാര്‍ട്ട് ലാംപ്’ എന്ന കഥാ സമാഹാരത്തിനാണ് സമ്മാനം ലഭിച്ചത്. ദക്ഷിണേന്ത്യയിലെ മുസ്‌ലിം സമുദായത്തെ പശ്ചാത്തലമാക്കി എഴുതിയതാണിത്. കന്നഡയില്‍ എഴുതിയ കഥ ദീപ ബസ്തിയാണ് ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തത്. ഇവര്‍ മാധ്യമപ്രവര്‍ത്തകയാണ്. സമ്മാനതുകയായി അരലക്ഷം പൗണ്ട് ഏകദേശം 53 ലക്ഷം രൂപയാണ് ലഭിച്ചത്.
1990-2023 കാലത്തിനുള്ളില്‍ ബാനു എഴുതി തീര്‍ത്ത കഥകളാണ് ‘ഹാര്‍ട്ട് ലാംപ്’ എന്ന സമാഹാരത്തിലുള്ളത്. ആത്മകഥാംശമുള്ള കഥകള്‍ സ്ത്രീയനുഭവങ്ങളും നേര്‍സാക്ഷ്യമാണ് കഥയില്‍ കാണാനാവുക.

മറ്റു ഭാഷകളില്‍നിന്നും ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്ത ബ്രിട്ടനിലും അയര്‍ലന്‍ഡിലും പ്രസിദ്ധീകരിക്കുന്ന നോവലുകള്‍ക്കാണ് അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം നല്‍കുന്നത്. വൈവിധ്യമാര്‍ന്ന ഒരു ലോകം നമ്മുക്ക് ഉണ്ടെന്നും നിരവധി ശബ്ദങ്ങളെ സ്വീകരിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ബാനു മുഷ്താഖ് പറഞ്ഞു.

Continue Reading

india

ഐഎസ്‌ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന്‍ സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി’; ജ്യോതി മല്‍ഹോത്രയ്‌ക്കെതിരെ ഗുരുതര കണ്ടെത്തല്‍

ഓപ്പറേഷന്‍ സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ പാകിസ്താന് കൈമാറിയതായി യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്‌ക്കെതിരെ ഗുരുതര കണ്ടെത്തല്‍.

Published

on

ഓപ്പറേഷന്‍ സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ പാകിസ്താന് കൈമാറിയതായി യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്‌ക്കെതിരെ ഗുരുതര കണ്ടെത്തല്‍. ബ്ലാക്ക് ഔട്ട് സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായും കണ്ടെത്തല്‍.

പാക് എംബസി ഉദ്യോഗസ്ഥന്‍ ഡാനിഷുമായി ബന്ധം ഉണ്ടായിരുന്നതായും യുവതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ജ്യോതിയുടെ 3 മൊബൈല്‍ ഫോണുകളും ലാപ് ടോപ്പും ഫോറന്‍സിക് പരിശോധനക്ക് അയച്ചു. ഐഎസ്‌ഐ ഏജന്റ് അലി ഹസനുമായി ജ്യോതി വാട്‌സ് ആപ്പില്‍ നടത്തിയ രഹസ്യ സംഭാഷണങ്ങള്‍ കണ്ടെത്തി.

കൂടാതെ, യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ദുബായില്‍ നിന്നും പണം വന്നതായും കണ്ടെത്തി. നാല് ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിച്ച് വരുകയാണ്. പാകിസ്താന്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ മൂന്ന് പേരുമായി ബന്ധമുണ്ടെന്ന് ജ്യോതി സമ്മതിച്ചതായ വിവരവും പുറത്തുവരുന്നു.

തനിക്ക് ഖേദമില്ലെന്നും താന്‍ തെറ്റ് ചെയ്തതായി വിശ്വസിക്കുന്നില്ലെന്നും ചെയ്തത് ന്യായമാണെന്നാണ് താന്‍ കരുതുന്നതെന്നും യുവതി ചോദ്യം ചെയ്യലിനിടയില്‍ മൊഴിനല്‍കിയെന്ന് അന്വേഷസംഘത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സുരക്ഷാ ആശങ്കകള്‍ക്കിടയില്‍ ചില പ്രദേശങ്ങളിലെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ആ സമയങ്ങളിലും പാകിസ്താനിലെ ഇന്റലിജന്‍സ് വിഭാഗത്തിലെ മൂന്ന് പേരുമായി ജ്യോതി ബന്ധപ്പെട്ടിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

Continue Reading

india

വഖഫ് പ്രക്ഷോഭം; തെലങ്കാനയിലെ വാറങ്കലില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ അണിനിരന്ന് ആയിരങ്ങള്‍

അഖിലേന്ത്യ മുസ്‌ലിം
പേര്‍സണല്‍ ലോ ബോര്‍ഡിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വഖഫ് ഭേദഗതി നിയമത്തിനെതിരെ തെലങ്കാനയിലെ വാറങ്കലില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ വന്‍ ജനപങ്കാളിത്തം.

Published

on

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വഖഫ് നിയമമായ വഖഫ് ഭേദഗതി നിയമം 2025 ന് എതിരെ തെലങ്കാനയിലെ വാറങ്കലില്‍ ഞായറാഴ്ച വന്‍ പ്രതിഷേധം നടന്നു.

ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ (എഐഎംപിഎല്‍ബി) ആഭിമുഖ്യത്തില്‍ വാറങ്കലിലെ ഇസ്ലാമിയ കോളജ് ഗ്രൗണ്ടിലാണ് ‘സേവ് വഖഫ്, ഭരണഘടന സംരക്ഷിക്കുക’ എന്ന തലക്കെട്ടില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

എഐഎംപിഎല്‍ബി പ്രസിഡന്റ് മൗലാന ഖാലിദ് സൈഫുള്ള റഹ്മാനിയുടെ അധ്യക്ഷതയില്‍ നടന്ന പ്രകടനത്തില്‍ പതിനായിരത്തിലധികം പ്രതിഷേധക്കാര്‍ പങ്കെടുത്തു.

തെലങ്കാന മന്ത്രി കൊണ്ടാ സുരേഖ, മുന്‍ എംഎല്‍സി കൊണ്ടാ മുരളീധര്‍ റാവു, ഹൈദരാബാദ് എംപിയും എഐഎംഐഎം തലവനുമായ അസദുദ്ദീന്‍ ഒവൈസി, ആര്‍ജെഡി എംപി മനോജ് ഝാ, ആസാദ് സമാജ് പാര്‍ട്ടി-കാന്‍ഷിറാം തലവനും എംപിയുമായ ചന്ദ്രശേഖര്‍ ആസാദ്, എംഎല്‍എ നൈനി രാജേന്ദര്‍ റെഡ്ഡി എന്നിവര്‍ അതിഥികളായിരുന്നു.

‘… ഈ നിയമം (വഖഫ് നിയമം) ഉണ്ടാക്കിയത് മുസ്ലീങ്ങളുടെ താല്‍പ്പര്യത്തിന് വേണ്ടിയല്ല. മുസ്ലീം വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ വേണ്ടി സൃഷ്ടിച്ചതാണ്. വഖഫ് ബോര്‍ഡിന് ഇത് ഒരു തരത്തിലും പ്രയോജനം ചെയ്യില്ല,’ ഒവൈസി എംപി പറഞ്ഞു.

അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ‘നൂറ്റാണ്ടുകളായി സംരക്ഷിക്കപ്പെട്ട ചരിത്രപരമായ വഖഫ് സ്വത്തുക്കളുടെ രേഖകള്‍ മുസ്ലീങ്ങള്‍ക്ക് എവിടെ നിന്ന് ലഭിക്കും? സംഖ്യാ ശക്തിയുടെ ദുരുപയോഗം പ്രതിഫലിപ്പിക്കുന്ന വിവാദപരമായ ഒരു കറുത്ത നിയമം സര്‍ക്കാര്‍ നടപ്പിലാക്കി.’

മുസ്‌ലിം നേതാക്കളായ മൗലാന മുഹമ്മദ് അഹ്സന്‍ അല്‍ ഹമൂമി നിസാമി ക്വദ്രി, ഡോ. മുഹമ്മദ് ഖാലിദ് മുബാഷിര്‍-ഉസ്-സഫര്‍, മൗലാന മുഹമ്മദ് ഷഫീഖ് അസ്ലം, മൗലാന ഹൈദര്‍ അനിസാര്‍ ഹുസൈന്‍, മൗലാന മുഹമ്മദ് ബാ നയീം, മൗലാന മുഹമ്മദ് ഗയാസ് അഹമ്മദ് റഷാദി, മൗലാന മുഹമ്മദ് ഗയാസ് അഹമ്മദ് റഷാദി ആബിദീന്‍ ഖാസ്മി മദനി, മുഹമ്മദ് സാദിഖ് അഹമ്മദ്, ഡോ.തല്‍ഹ മന്നാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Continue Reading

Trending