News
ചര്‍ച്ച വിജയം; കാനഡക്കെതിരെ ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ മരവിപ്പിച്ചു
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുമായി ട്രംപ് നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.

മെക്സികോയ്ക്ക് പിന്നാലെ കാനഡക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ മരവിപ്പിച്ചു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുമായി ട്രംപ് നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. മെക്സിക്കോയ്ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്താനുള്ള തീരുമാനം താല്‍ക്കാലികമായി ഡോണള്‍ഡ് ട്രംപ് മരവിപ്പിച്ചിരുന്നു. ഒരുമാസത്തേക്ക് തീരുവ വര്‍ധന നടപ്പാക്കില്ല.
മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോമുമായി ട്രംപ് ഫോണില്‍ സംസാരിക്കുകയും ഇതേത്തുടര്‍ന്ന് ധൊരണയിലെത്തുകയും ചെയ്തുവെന്നാണ് സൂചന. ഇന്ന് മുതല്‍ തീരുവ വര്‍ധന നിലവില്‍ വരാനിരുന്നതായിരുന്നു. എന്നാല്‍ ലഹരിക്കടത്തും അനധികൃതകുടിയേറ്റവും തടയാന്‍ ഇരുരാജ്യങ്ങളും പതിനായിരം പൊലീസുകാരെ അതിര്‍ത്തിയില്‍ വിന്യസിക്കാമെന്ന് സമ്മതിച്ചതോടെ തീരുമാനം ആവുകയായിരുന്നു. ഇന്ന് മുതല്‍ തീരുവ വര്‍ധന നിലവില്‍ വരാനിരിക്കെയാണ് നടപടി മരവിപ്പിച്ചത്.
കാനഡയുടെ തീരുവ വര്‍ധനയുമായി ബന്ധപ്പെട്ട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുമായും ട്രംപ് ചര്‍ച്ച നടത്തുമെന്നാണ് വിവരം. അമേരിക്കന്‍ ചരക്കുകള്‍ക്ക് 25% ഇറക്കുമതി തീരുവ ഏപ്പെടുത്താന്‍ കാനഡ തീരുമാനിച്ചിരുന്നു. രേഖകളില്ലാതെ കുടിയേറ്റക്കാരും മയക്കുമരുന്നും യുഎസിലേക്ക് ഒഴുകുന്നത് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താന്‍ തീരുമാനമായത്.
kerala
പീരുമേട്ടില്‍ ആദിവാസി യുവതി മരിച്ചത് കാട്ടാന ആക്രമണത്തിലല്ലെന്ന് കണ്ടെത്തല്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍
എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ വനം ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചപ്പോള്‍ അവിടെ വന്യ മൃഗം എത്തിയതിന്റെയോ ആക്രമണം നടത്തിയതിന്റെയോ ഒരു ലക്ഷണവും കണ്ടിരുന്നില്ല.

ഇടുക്കി: പീരുമേട്ടില്‍ ആദിവാസി യുവതി സീത മരിച്ചത് കാട്ടാന ആക്രമണത്തിലല്ലെന്ന് കണ്ടെത്തല്‍. കൊല്ലപാതാകമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. സംഭവത്തില്‍ ഭര്‍ത്താവ് ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ മരണത്തില്‍ പൊലീസിന് നേരത്തെ സംശയമുണ്ടായിരുന്നു. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് കൊലപാതകം എന്ന് സ്ഥിരീകരിച്ചത്.
കാടിനകത്ത് നിന്ന് സീതയെ ആന തുമ്പിക്കൈ കൊണ്ട് അടിച്ച് ചുഴറ്റിയെറിയുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് ബിനു(48) പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ വനം ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചപ്പോള്‍ അവിടെ വന്യ മൃഗം എത്തിയതിന്റെയോ ആക്രമണം നടത്തിയതിന്റെയോ ഒരു ലക്ഷണവും കണ്ടിരുന്നില്ല. തുടര്‍ന്നുണ്ടായ സംശയത്തെ തുടര്‍ന്നാണ് പോസ്റ്റ് മോര്‍ട്ടം നടന്നത്.
News
ഇസ്രാഈല്‍ ചെയ്തത് ഗുരുതരമായ തെറ്റ്; ഒരു തരത്തിലുമുള്ള ദയയും കാണിക്കില്ല; ഇനി അവരുടെ ജീവിതം ഇരുളടഞ്ഞതായിരിക്കും; ആയത്തുല്ല ഖാംനഇ
ഇറാന് രാഷ്ട്രവും ജനതയും സായുധ സേനയ്ക്ക് പിന്നില്‍ നിലകൊള്ളും. ഇസ്രാഈലിന്റെ നടപടികളെ ഇറാന് നിസാരമായി കാണില്ല-ഖാംനഇ പറഞ്ഞു.

ഇസ്രാഈല്‍ ചെയ്തത് ഗുരുതരമായ തെറ്റാണെന്നും അതിന്റെ അനന്തരഫലങ്ങള്‍ അവരെ നിസ്സഹായരാക്കുമെന്നും ഇറാന് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ. ഇറാനില്‍ ഇസ്രാഈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പരമോന്നത നേതാവിന്റെ പ്രതികരണം. ശക്തമായ നടപടികള്‍ ഇസ്രാഈലിനെതിരെ സ്വീകരിക്കും. ഇനി അവരുടെ ജീവിതം ഇരുളടഞ്ഞതായിരിക്കും. ഒരു തരത്തിലുമുള്ള ദയയും ഞങ്ങള്‍ കാണിക്കില്ല. ദൈവംനിശ്ചയിച്ചാല്‍ സയണിസ്റ്റ് ഭരണകൂടത്തെ ഇറാന് പരാജയപ്പെടുത്തും. ഇറാന് രാഷ്ട്രവും ജനതയും സായുധ സേനയ്ക്ക് പിന്നില്‍ നിലകൊള്ളും. ഇസ്രാഈലിന്റെ നടപടികളെ ഇറാന് നിസാരമായി കാണില്ല-ഖാംനഇ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇസ്രഈല്‍ ഇറാനെ ആക്രമിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും പരസ്പരം ആക്രമിക്കുന്നത് തുടരുകയാണ്. ഇറാന് ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡ് മേജര്‍ ജനറല്‍ സൈന്‍ സലാമി, സായുധസേന മേധാവി ജനറല്‍ മുഹമ്മദ് ബാഖിരി, മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞനും ആസാദ് ഇസ്ലാമിക് യൂനിവേഴ്സിറ്റി പ്രസിഡന്റുമായ മുഹമ്മദ് മഹ്ദി തെഹ്റാന്‍ശി, ആണവ ശാസ്ത്രജ്ഞനും ഇറാന് അറ്റോമിക് എനര്‍ജി ഓര്ഗനൈസേഷന് തലവനുമായ ഫരീദൂന്‍ അബ്ബാസി, റെവലൂഷനറി ഗാര്‍ഡ് മിസൈല്‍ പദ്ധതി മേധാവി ജനറല്‍ അമീര്‍ അലി ഹാജിസാദ, ഖാതമുല്‍ അന്‍ബിയ ബ്രിഗേഡ് തലവന്‍ ഗുലാം അലി റാശിദ് എന്നീ പ്രമുഖര്‍ കൊല്ലപ്പെട്ടു. ജനവാസകേന്ദ്രത്തില്‍ നടത്തിയ ആ ക്രമണത്തില്‍ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി ഇറാന് വാര്‍ത്ത ഏജന്‍സി വെളിപ്പെടുത്തി.
വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ഇറാന് ഇസ്രാഈലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയത്. തെല്‍അവീവ് അടക്കമുള്ള നഗരങ്ങളിലേക്ക് നിരവധി ബാലിസ്റ്റിസ് മിസൈലുകളാണ് ഇറാന് തൊടുത്തുവിട്ടത്. ഇറാന് ആക്രമണം തുടങ്ങിയതോടെ ആളുകളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ഇസ്രാഈല്‍ നിര്‍ദേശം നല്‍കിയിരുന്നു.
india
നീറ്റ് യുജി 2025; പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ല്‍ ഫലം ലഭ്യമാണ്.

നീറ്റ് യുജി 2025 പരീക്ഷ ഫലം എന്‍ ടി എ പ്രസിദ്ധീകരിച്ചു. മെയ് 4-നാണ് നീറ്റ് യുജി 2025 പരീക്ഷ നടന്നത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ല്‍ ഫലം ലഭ്യമാണ്.
ലക്ഷക്കണക്കിന് മെഡിക്കല്‍ വിദ്യാര്‍ഥികളാണ് രാജ്യത്തുടനീളമുള്ള എംബിബിഎസ്, ബിഡിഎസ് പ്രോഗ്രാമുകളിലെ സീറ്റുകള്‍ക്കായി പരീക്ഷയെഴുതിയത്. 22.7 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. ഏകദേശം 12.5 ലക്ഷം വിദ്യാര്‍ഥികള്‍ യോഗ്യത നേടുമെന്നായിരുന്നു പ്രതീക്ഷ.
-
Celebrity3 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
kerala2 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days ago
എംഎസ്സി എൽസ 3 കപ്പൽ അപകടം; കേസെടുത്ത് പൊലീസ്
-
kerala3 days ago
മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം, ഞായറാഴ്ച വരെ തീവ്ര മഴ; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala3 days ago
പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; എസ്.എഫ്.ഐ നേതാവിനെതിരെ പോക്സോ കേസ്
-
kerala3 days ago
നിലമ്പൂരില്‍ ഇടത് സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരം: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala3 days ago
ഞാൻ ആർക്കും എതിരല്ല ; എതിർപ്പ് സിസ്റ്റത്തിനോട്; വേടൻ
-
More3 days ago
‘വിദ്യാർത്ഥികൾ ചൂഷണവിധേയമാകുന്നതിൽ ജാഗ്രത പാലിക്കണം’: ഇന്ത്യൻ ഹൈക്കമീഷണർ