Connect with us

india

നീറ്റ് പരീക്ഷാ വിവാദം: എൻടിഎക്കും കേന്ദ്രത്തിനും സുപ്രിംകോടതി നോട്ടീസ്

തെറ്റ് അംഗീകരിക്കാൻ എൻടിഎ തയാറാകണമെന്നും ശേഷം ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു

Published

on

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ വിവാദത്തിൽ നഷണൽ ടെസ്റ്റിങ് ഏജൻസിക്കും കേന്ദ്ര സർക്കാരിനും സുപ്രീംകോടതി നോട്ടീസ്. വീഴ്ച അംഗീകരിച്ച് തെറ്റ് തിരുത്തണമെന്ന് സുപ്രിംകോടതി നിർദേശം നൽകി. രണ്ടാഴ്ചക്കുള്ളിൽ മറുപടി നൽകാനാണ് എൻടിഎക്ക് നിർദേശം നൽകിയിരിക്കുന്നത്. കുട്ടികളുടെ കഠിനധ്വാനത്തെ കാണാതെ പോകരുതെന്ന് കോടതി പറഞ്ഞു.

തെറ്റ് അംഗീകരിക്കാൻ എൻടിഎ തയാറാകണമെന്നും ശേഷം ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു. തിരുത്തൽ നടപടികൾ എൻടിഎയുടെ വിശ്വാസ്യത നിലനിർത്താൻ അനിവാര്യമാണ്. കുട്ടികൾ നൽകുന്ന പരാതികൾ സമയബന്ധിതമായി മുൻവിധി കൂടാതെ പരിശോധിക്കണമെന്ന് കോതി നിർദേശിച്ചു.

ബിഹാറിലെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 13 പേർ അറസ്റ്റിലായിരുന്നു. നീറ്റ് പരീക്ഷാഫലം വിവാദമായതോടെ ചോദ്യപേപ്പർ ചോർന്നെന്ന പരാതിയുമായി വിദ്യാർത്ഥികൾ പൊലീസിനെ സമീപിച്ചതോടെയാണ് ഗുരുതരാക്രമക്കേടുകൾ കണ്ടെത്തിയത്. ചോദ്യപേപ്പർ ആവശ്യപ്പെട്ട ഉദ്യോഗാർത്ഥികൾ 30 ലക്ഷം രൂപ മാഫിയയ്ക്ക് നൽകിയതായി സംശയിക്കുന്ന 6 പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ ബീഹാർ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം പരിശോധനയിൽ കണ്ടെത്തിയത്.

ചോദ്യപേപ്പറുകൾക്കായി തങ്ങളുടെ രക്ഷിതാക്കൾ 30 ലക്ഷത്തിലധികം രൂപ നൽകിയതായി ഉദ്യോഗാർത്ഥികൾ വെളിപ്പെടുത്തിയിട്ടുണ്ട്. കസ്റ്റഡിയിൽ ആയവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ കത്തിക്കരിഞ്ഞ നിലയിൽ ചില ചോദ്യപേപ്പറുകളും ലഭിച്ചിട്ടുണ്ട്. ഇത് നീറ്റ് പരീക്ഷയുടെ ആണോ എന്ന് തെളിയിക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് ചോദ്യപേപ്പറുകളുടെ പകർപ്പ് പൊലീസ് ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജാതി സെൻസസ് ഉടൻ നടത്തണം; കേന്ദ്രത്തോട് തമിഴ്‌നാട് നിയമസഭ

ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് ഉടൻ നടത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് നിയമസഭ ഐകകണ്‌ഠേന പ്രമേയം പാസാക്കി.

Published

on

ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ. ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് ഉടൻ നടത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് നിയമസഭ ഐകകണ്‌ഠേന പ്രമേയം പാസാക്കി.

ഇത്തവണത്തെ ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ സെൻസസിനൊപ്പം 2021 മുതൽ നടത്തേണ്ട സെൻസസ് ജോലികൾ കേന്ദ്ര സർക്കാർ ഉടൻ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ പ്രമേയത്തിൽ പറഞ്ഞു.

“ഇന്ത്യയിലെ ഓരോ പൗരനും വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ, തൊഴിൽ എന്നിവയിൽ തുല്യ അവകാശങ്ങളും തുല്യ അവസരങ്ങളും ഉറപ്പാക്കുന്നതിന് നയങ്ങൾ രൂപീകരിക്കുന്നതിന് ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ സെൻസസ് അത്യന്താപേക്ഷിതമാണെന്ന് ഈ സഭ പരിഗണിക്കുന്നു” -പ്രമേയത്തിൽ പറയുന്നു.

സഭാനടപടികൾ തടസ്സപ്പെടുത്തിയതിന് നിയമസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത പ്രധാന പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെ അംഗങ്ങളുടെ അഭാവത്തിലാണ് പ്രമേയം പാസായത്. സഭ അംഗീകരിച്ച പ്രമേയത്തെ ബി.ജെ.പി ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ പാർട്ടികളിലെ നിയമസഭാംഗങ്ങൾ പിന്തുണച്ചു.

Continue Reading

india

ഡൽഹി മദ്യനയ കേസ്; കെജ്‍രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ

ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്.

Published

on

മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി  ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ഇതോടെ, സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി കെജ്‌രിവാള്‍ പിൻവലിച്ചു. സിബിഐ കേസുകൂടി ഉള്‍പ്പെടുത്തി പുതിയ ഹർജി സമർപ്പിക്കും.

കെജ്‍രിവാളിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്തിരുന്നു. ഇത് ചോദ്യംചെയ്തുള്ള കെജ്‍രിവാളിന്‍റെ ഹർജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സിബിഐ യുടെ നാടകീയ നീക്കം. സിബിഐ സമർപ്പിച്ച പുതിയ കേസില്‍ കൂടി ജാമ്യം അനുവദിച്ചെങ്കിലേ കെജ്‌രിവാളിന് ഇനി പുറത്തിറങ്ങാനാവൂ.

Continue Reading

india

‘ഇനിയും ഇവിടെ തുടരാൻ പേടിയുണ്ട്‌’; ക്ഷേത്ര പരിസരത്ത് പശുമാംസം കണ്ടെത്തിയതിന് പിന്നാലെ വീട് ഉപേക്ഷിച്ച് മുസ്‌ലിം കുടുംബങ്ങള്‍

48 മണിക്കൂറിനുള്ളില്‍ പശുമാംസം ഉപേക്ഷിച്ചവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ പ്രദേശത്തെ മുഴുവന്‍ മുസ്ലിങ്ങളെയും കൊല്ലുമെന്ന് ബി.ജെ.പിയുടെ പ്രാദേശിക നേതാവ് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Published

on

ഡല്‍ഹിയിലെ സംഗം വിഹാറിലെ ക്ഷേത്ര പരിസരത്ത് നിന്ന് പശുമാംസം കണ്ടെത്തിയതിന് പിന്നാലെ പ്രദേശവാസികള്‍ ജീവഭയത്താല്‍ വീട് വിട്ട് പോയതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച ക്ഷേത്ര പരിസരത്ത് നിന്ന് പശുമാംസം ലഭിച്ചതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. 48 മണിക്കൂറിനുള്ളില്‍ പശുമാംസം ഉപേക്ഷിച്ചവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ പ്രദേശത്തെ മുഴുവന്‍ മുസ്ലിങ്ങളെയും കൊല്ലുമെന്ന് ബി.ജെ.പിയുടെ പ്രാദേശിക നേതാവ് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഹിന്ദു സംഘടനകള്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയത് പ്രദേശത്താകെ അസ്വസ്ഥത വര്‍ധിപ്പിച്ചു. പിന്നാലെ പ്രദേശത്ത് നിന്ന് നിരവധി ആളുകള്‍ ജീവഭയത്താല്‍ വീട് വിട്ട് അയല്‍ പ്രദേശങ്ങളിലേക്ക് പോയെന്നാണ് റിപ്പോര്‍ട്ട്. ദേശീയ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഹിന്ദു സംഘടനാ നേതാവിന്റെ പ്രകോപനപരമായ പ്രസംഗം പുറത്ത് വന്നതിന് പിന്നാലെ പ്രദേശത്തെ ജനങ്ങള്‍ വീടൊഴിഞ്ഞ് പോയെന്ന് സംഗം വിഹാറിലെ ഷാന്‍ മുഹമ്മദ് എന്ന പ്രദേശവാസി പറഞ്ഞു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ എന്റെ ചുറ്റുമുള്ള വീടുകളിലുള്ളവര്‍ സുരക്ഷിത സ്ഥലം തേടി പോയി. ഞങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി മാത്രം ഞാന്‍ എന്റെ മക്കളെയും കൂട്ടി വീട് വിട്ട് പോയെന്ന് ഷാന്‍ മുഹമ്മദ് ദേശീയ മാധ്യമമായ ദി പ്രിന്റിനോട് പറഞ്ഞു.

താനും തന്റെ നാലംഗ കുടുംബവും ഇപ്പോള്‍ കാപൂര്‍ ദേഹത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് പതിറ്റാണ്ടിലേറെയായി താന്‍ താമസിക്കുന്നത് സംഗം വിഹാറിലാണെന്നും സ്ഥിതിഗതികള്‍ സാധാരണ നിലയിലായാല്‍ മടങ്ങിവരാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്രമം ഉണ്ടാകുമെന്ന് ഭയന്ന് താനും കുടുംബവും ദക്ഷിണ ഡല്‍ഹിയിലെ ബന്ധുവീട്ടില്‍ അഭയം പ്രാപിച്ചെന്ന് സംഗം വിഹാറിലെ മറ്റൊരു പ്രദേശവാസി ഇസ്രാര്‍ അലി പറഞ്ഞു. 2 ദിവസത്തിന് ശേഷം തിരികെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീട് വിട്ട് പോയ പലരും ഇപ്പോഴും തിരിച്ചെത്തിയിട്ടില്ല. സ്ഥിതിഗതികള്‍ അല്‍പ്പം ശാന്തമായതിനാല്‍ പലരും മടങ്ങി വരാനിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 12 ഓളം കുടുംബങ്ങള്‍ വീടുവിട്ട് പോയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഈയിടെയായി ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് കുറവാണെന്ന് പശുമാംസം ഉപേക്ഷിച്ചെന്ന് പറയുന്ന ക്ഷേത്രത്തില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള പ്രദേശവാസിയായ സീമ സോണി പറഞ്ഞു.

‘അയല്‍വാസികളെല്ലാം വലിയ ഭയത്തിലാണ്. അവര്‍ സ്ഥിതിഗതികള്‍ വിശദീകരിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഈ സംഭവത്തിന് ശേഷം ആളുകള്‍ വീടിന് പുറത്തിറങ്ങുന്നത് കുറവാണ്. എന്നാല്‍ പൊലീസിന് ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല,’ സീമ സോണി പറഞ്ഞു. ‘

ജനങ്ങളില്‍ വലിയ രീതിയില്‍ ഭയം പടര്‍ന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഉണ്ടായ കാര്യങ്ങള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയതാണ് ആളുകളെ വീട് വിട്ട് പോകാന്‍ പ്രേരിപ്പിച്ചതെന്ന് പ്രദേശത്തെ മറ്റൊരു താമസക്കാരനായ മുഹമ്മദ് മുദസര്‍ പറഞ്ഞു.എന്നാല്‍ സംഗം വിഹാര്‍ പൊലീസ് സംഭവത്തോട് കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. അന്വേഷണം നടക്കുന്നുണ്ടെന്ന് മാത്രമാണ് പൊലീസ് പ്രതികരിച്ചത്.

ഡല്‍ഹിയില്‍ ക്ഷേത്രത്തിന് സമീപം പശുമാംസം കണ്ടെത്തിയെന്ന് ആരോപിച്ച് പൊലീസിനെയും പ്രദേശത്തെ മുസ്ലിംകളെയും ബി.ജെ.പിയുടെ പ്രാദേശിക നേതാവ് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 48 മണിക്കൂറിനുള്ളില്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രദേശത്തെ മുഴുവന്‍ മുസ്ലിംകളെയും കൊല്ലുമെന്ന് ഇയാള്‍ പൊലീസിനോട് പറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

Continue Reading

Trending