Connect with us

india

നീറ്റ് ക്രമക്കേട്; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ പേപ്പർ ചോർച്ചയുടെ പ്രഭവകേന്ദ്രമായി മാറി; രാഹുൽ ​ഗാന്ധി

‘നീറ്റ് പരീക്ഷാ വിഷയത്തിൽ നരേന്ദ്ര മോദി പതിവുപോലെ മൗനം പാലിക്കുകയാണ്’

Published

on

നീറ്റ് പരീക്ഷാ വിഷയത്തിൽ മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനമുന്നയിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. നീറ്റ് പരീക്ഷയിൽ 24 ലക്ഷത്തിലധികം വിദ്യാർഥികളുടെ ഭാവി അട്ടിമറിക്കപ്പെടുന്നതിൽ പതിവുപോലെ നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് രാഹുൽ പറഞ്ഞു.

‘ബിഹാർ, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളിൽ നടന്ന അറസ്റ്റുകൾ പരീക്ഷയിൽ സംഘടിത അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ പേപ്പർ ചോർച്ചയുടെ പ്രഭവകേന്ദ്രമായി മാറിയിരിക്കുകയാണ്. പേപ്പർ ചോർച്ചയ്‌ക്കെതിരെ കർശനമായ നിയമങ്ങൾ ഉണ്ടാക്കി യുവാക്കളുടെ ഭാവി സുരക്ഷിതമാക്കുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ ഉറപ്പുനൽകിയിരുന്നു. തെരുവിൽ നിന്ന് പാർലമെൻ്റിലേക്ക് യുവാക്കളുടെ ശബ്ദം ശക്തമായി ഉയർത്തിയും സർക്കാരിൽ സമ്മർദം ചെലുത്തിയും അത്തരം നയങ്ങൾ രൂപീകരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.’- രാഹുൽ എക്സിൽ കുറിച്ചു.

നീറ്റ് പരീക്ഷാ നടത്തിപ്പിൽ ആരുടെയെങ്കിലും ഭാഗത്തുനിന്ന് 0.001 ശതമാനം അശ്രദ്ധയെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അത് സമഗ്രമായി കൈകാര്യം ചെയ്യണമെന്ന് സുപ്രിം കോടതി ചൊവ്വാഴ്ച പറഞ്ഞതിന് പിന്നാലെയാണ് രാഹുലിന്റെ പരാമർശം.

67 വിദ്യാർഥികൾക്ക് ഉയർന്ന മാർക്ക് ലഭിച്ചതോടെയാണ് ക്രമക്കേടുകൾ പുറത്തറിയുന്നത്. ഉന്നത മാർക്ക് ലഭിച്ചവരിൽ പലരും ഹരിയാനയിലെ ഒരേ സെന്ററിൽ പരീക്ഷ എഴുതിയവരാണ്.

പരീക്ഷയിൽ ഗ്രേസ് മാർക്കിൽ ആരോപണമുയർന്നവരുടെ ഫലം റദ്ദാക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. വിവിധ കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ 1563 വിദ്യാർഥികളുടെ ഫലമാണ് റദ്ദാക്കുക. ഇവർക്ക് ജൂൺ 23നാണ് പുനഃപരീക്ഷ നടത്തുക. 30ന് ഫലം പ്രഖ്യാപിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അര്‍ജുന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

അര്‍ജുന്റെ മൃതദേഹം കാര്‍വാര്‍ ആശുപത്രിയില്‍നിന്ന് നാട്ടിലേക്ക് പുറപ്പെട്ടു.

Published

on

ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. 5 ലക്ഷം രൂപയാണ് അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം അര്‍ജുന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചിരുന്നു. അര്‍ജുന്റെ മൃതദേഹം കാര്‍വാര്‍ ആശുപത്രിയില്‍നിന്ന് നാട്ടിലേക്ക് പുറപ്പെട്ടു. നാളെ രാവിലെ ആറുമണിയോടെ മൃതദേഹം വീട്ടിലെത്തിക്കും. വീട് വരെ കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലും കര്‍ണാടക പൊലീസും ആംബുലന്‍സിനെ അനുഗമിക്കും.

ഷിരൂരില്‍ 72 ദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് അര്‍ജുനെയും അര്‍ജുന്റെ ലോറിയും കണ്ടെത്താനായത്. ജൂലൈ 16 നാണ് ഷിരൂരിലെ മണ്ണിടിച്ചിലില്‍ അര്‍ജുന്‍ അപകടത്തില്‍ പെടുന്നത്. ഷിരൂരില്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ തിരച്ചില്‍ ദുഷ്‌കരമായിരുന്നു. ഗോവയില്‍ നിന്നും എത്തിച്ച ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് അര്‍ജുനെ കണ്ടെത്താനായത്.

72 ദിവസങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ കണ്ടെത്തിയത്. ക്യാബിനില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം.

 

 

Continue Reading

india

അര്‍ജുന്റെ മൃതദേഹം കാര്‍വാര്‍ ആശുപത്രിയില്‍ നിന്ന് നാട്ടിലേക്ക്

ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം അര്‍ജുന്റേത്  തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ വേഗമാക്കിയത്.

Published

on

ഷിരൂരിലെ മണ്ണിടിച്ചില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം കാര്‍വാര്‍ ആശുപത്രിയില്‍ നിന്ന് നാട്ടിലേക്ക്. ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം അര്‍ജുന്റേത്് തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ വേഗമാക്കിയത്.

അര്‍ജുന്റെ മൃതദേഹവുമായി ആംബുലന്‍സ് കാര്‍വാര്‍ ആശുപത്രിയില്‍ നിന്ന് പുറപ്പെട്ടു. വൈകീട്ട് മൂന്നുമണിയോടെയാണ് പരിശോധനാ ഫലം കുടുംബത്തെ അറിയിച്ചത്. പിന്നാലെ മറ്റു നടപടിക്രമങ്ങള്‍ വേഗത്തിലാക്കി. അര്‍ജുന്റെ മൃതദേഹം കൊണ്ടുവരുന്ന ആംബുലന്‍സില്‍ സഹോദരന്‍ അഭിജിത്തും സഹോദരി ഭര്‍ത്താവ് ജിതിനും ഒപ്പമുണ്ടാകും. മൃതദേഹത്തെ കൊണ്ടുവരുന്നതോടൊപ്പം കര്‍ണാടക പൊലീസും ഉണ്ടാകും. കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ മൃതദേഹത്തെ അനുഗമിച്ച് ആബുലന്‍സിന് പുറകിലുണ്ട്.

72 ദിവസത്തിന് ശേഷമാണ് അര്‍ജുന്റെ ലോറി ഗംഗാവലിപുഴയില്‍ നിന്ന് കണ്ടെത്തുന്നത്. CP2 പോയിന്റില്‍ നടത്തിയ തിരച്ചിലില്‍ 12 അടി താഴ്ചയിലായിരുന്നു ലോറി ഉണ്ടായിരുന്നത്. ഡ്രെഡ്ജര്‍ പരിശോധനയിലാണ് ലോറി കണ്ടെത്താനായത്. ക്രെയിന്‍ ഉപയോഗിച്ചാണ് ലോറി കരയിലേക്കെത്തിച്ചത്. ലോറി പൂര്‍ണ്ണമായും ചെളിക്കുള്ളിലായിരുന്നു.

ജൂലൈ 16 ന് ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിലാണ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ അപകടത്തിപ്പെടുന്നത്. മണ്ണിടിച്ചിലില്‍ കാണാതായ കര്‍ണാടക സ്വദേശികളായ മറ്റു രണ്ടു പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഗംഗിവലിപ്പുഴയില്‍ തുടരുകയാണ്.

Continue Reading

india

ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവ്; മൃതദേഹം അര്‍ജുന്റേതെന്ന് സ്ഥിരീകരിച്ചു

പരിശോധനയില്‍ ഉറപ്പിച്ചതോടെ മൃതദേഹ ഭാഗങ്ങള്‍ ഉടന്‍ ബന്ധുക്കള്‍ക്കു വിട്ടു നല്‍കും

Published

on

അങ്കോല: ഷിരൂരില്‍ ഗംഗാവലി പുഴയില്‍നിന്നു കണ്ടെടുത്ത ലോറിയില്‍ ഉണ്ടായിരുന്നത് അര്‍ജുന്റെ ശരീരം തന്നെയെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം. അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ സാംപിളുമായാണ്, കണ്ടെടുത്ത ശരീരത്തിലെ ഡിഎന്‍എ ഒത്തുനോക്കിയത്. പരിശോധനയില്‍ ഉറപ്പിച്ചതോടെ മൃതദേഹ ഭാഗങ്ങള്‍ ഉടന്‍ ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.

ലോറി അര്‍ജുന്റേതു തന്നെയെന്ന് ഉറപ്പിച്ചതോടെ മൃതദേഹത്തെക്കുറിച്ചു സംശയം ഉണ്ടായിരുന്നില്ല. അര്‍ജുന്റെ വാച്ച്, ചെരുപ്പ്, ഫോണുകള്‍, പ്രഷര്‍ കുക്കര്‍, സ്റ്റീല്‍ പാത്രങ്ങള്‍ തുടങ്ങിയവയും കാബിനില്‍ നിന്നു കണ്ടെടുത്തിരുന്നു. മൃതദേഹം തിരിച്ചറിയാനാവാത്ത നിലയില്‍ ആയതിനാല്‍ ഡിഎന്‍എ പരിശോധന നടത്തി ഉറപ്പിക്കുകയായിരുന്നു.

Continue Reading

Trending