Connect with us

india

ബിഹാറിൽ സ്പീക്കറെ നീക്കാൻ അവിശ്വസ പ്രമേയവുമായി എൻഡിഎ സർക്കാർ

നിലവിലെ സാഹചര്യത്തിൽ 128 എംഎൽഎമാരുടെ പിന്തുണയുള്ള സർക്കാരിന് അനായാസം സ്പീക്കറെ നീക്കാൻ സാധിക്കും.

Published

on

ബിഹാറിൽ അധികാര മാറ്റത്തിന് പിന്നാലെ സ്പീക്കറെ നീക്കാൻ അവിശ്വസ പ്രമേയവുമായി എൻഡിഎ സർക്കാർ. ആർജെഡി നേതാവ് അവാധ് ബിഹാരി ചൗധരിക്കെതിരെയാണ് നീക്കം. ഇത് സംബന്ധിച്ച് നിയമസഭ സെക്രട്ടറിക്ക് എംഎൽഎമാർ നോട്ടീസ് നൽകി. നിലവിലെ സാഹചര്യത്തിൽ 128 എംഎൽഎമാരുടെ പിന്തുണയുള്ള സർക്കാരിന് അനായാസം സ്പീക്കറെ നീക്കാൻ സാധിക്കും. അതേസമയം മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ അധ്യക്ഷതയിൽ ആദ്യ മന്ത്രിസഭ യോഗം ബിഹാറിൽ ചേർന്നു.

ആർജെഡിയും കോൺഗ്രസും ഇടത് പാർട്ടികളും അടങ്ങുന്ന പ്രതിപക്ഷവും നീക്കങ്ങൾ തുടരുകയാണ്. മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ പാർട്ടി ഹിന്ദുസ്ഥാനി അവാം മോച്ചയെ ഇൻഡ്യ മുന്നണിയിൽ എത്തിക്കാനാണ് നീക്കം. മുഖ്യമന്ത്രി സ്ഥാനം ജിതൻ റാം മാഞ്ചിക്ക് സഖ്യം ഓഫർ ചെയ്തു. നിലവിൽ എൻഡിഎയുടെ ഭാഗമാണ് എച്ച് എ എം. എന്നാൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയുമായി സമ്പർക്കം തുടരുന്നു എന്നാണ് വിവരം.

രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറിൽ പര്യടനം ആരംഭിച്ചു. കിഷൻഗഞ്ചിൽ എത്തിയ യാത്രയെ നേതാക്കാൾ സ്വീകരിച്ചു. പൊതുസമ്മേളനത്തിൽ നിതീഷ് കുമാറിനെ വിമർശിക്കാതെ ബിജെപിയേയും ആർഎസിഎസിനേയും രാഹുൽ കടന്നാക്രമിച്ചു.

‘വിദ്വേഷത്തിൻ്റെയും അക്രമത്തിൻ്റെയും പ്രത്യയശാസ്ത്രമാണ് ബിജെപി രാജ്യത്തിന് മുന്നിൽ അവതരിപ്പിച്ചത്. അതിനെതിരെ നമ്മൾ സ്നേഹത്തിൻ്റെ പ്രത്യയശാസ്ത്രം കൊണ്ടുവന്നു. വെറുപ്പിന് വിദ്വേഷത്തെ നശിപ്പിക്കാൻ കഴിയില്ല. സ്നേഹത്താൽ മാത്രമേ വിദ്വേഷത്തെ നശിപ്പിക്കാൻ കഴിയൂ.

വിദ്വേഷത്തിലൂടെ രാജ്യത്തെ വിഭജിക്കുന്നതിനെക്കുറിച്ചാണ് ബിജെപി-ആർഎസ്എസുകാർ സംസാരിക്കുന്നത്, ഞങ്ങൾ സ്‌നേഹത്തെക്കുറിച്ചാണ് സംസാരിക്കുന്നത്,’ രാഹുൽ ​ഗാന്ധി പറഞ്ഞു. ഇൻഡ്യ സഖ്യത്തിലെ മറ്റ് പാർട്ടികളെ യാത്രയിൽ അണിനിരത്തി ശക്തി കാണിക്കാനാണ് കോൺഗ്രസ് നീക്കം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പള്ളികള്‍ നിര്‍മിക്കാന്‍ സര്‍ബത്ത് ജിഹാദ് നടത്തുന്നു; മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബാബ രാംദേവ്

പതഞ്ജലിയുടെ റോസ് സര്‍ബത്തിന്റെ പ്രചാരണത്തിനിടെയായിരുന്നു ബാബ രാംദേവ് വിവാദ പ്രസ്താവന നടത്തിയത്.

Published

on

പള്ളികള്‍ നിര്‍മിക്കാന്‍ സര്‍ബത്ത് ജിഹാദ് നടത്തുന്നുവെന്ന വിദ്വേഷ പരാമര്‍ശവുമായി ബാബ രാംദേവ്. മുസ്‌ലിംകള്‍ക്കെതിരെയാണ് ബാബ രാംദേവ് വിദ്വേഷ പരാമര്‍ശം നടത്തിയത്. സര്‍ബത്ത് വിറ്റ് ആ പണമുപയോഗിച്ച് പള്ളികള്‍ നിര്‍മിക്കുകയാണ് ചെയ്യുന്നതെന്നായിരുന്നു ബാബ രാംദേവിന്റെ ആരോപണം. പതഞ്ജലിയുടെ റോസ് സര്‍ബത്തിന്റെ പ്രചാരണത്തിനിടെയായിരുന്നു ബാബ രാംദേവ് വിവാദ പ്രസ്താവന നടത്തിയത്.

അതേസമയം വിവാദ വിഡിയോ പതഞ്ജലി പ്രൊഡക്ട്‌സ് എന്ന ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുകയു ചെയ്തു. നിങ്ങളേയും കുടുംബത്തേയും സര്‍ബത്ത് ജിഹാദിന്റെ ഭാഗമായി വില്‍ക്കുന്ന വിഷ ഉല്‍പന്നങ്ങളില്‍ നിന്നും സംരക്ഷിക്കു. പതഞ്ജലിയുടെ സര്‍ബത്തും ജ്യൂസും മാത്രം ഉപയോഗിക്കുവെന്നാണ് വിഡിയോയില്‍ പരാമര്‍ശിക്കുന്നത്.

വേനല്‍ക്കാലത്ത് ജനങ്ങളുകളുടെ ദാഹം മുതലെടുത്ത് പലരും വിഷം വില്‍ക്കുന്നുവെന്നും രാംദേവ് വിഡിയോയില്‍ പറയുന്നുണ്ട്. ഒരു കമ്പനിയുടെ പേര് പരാമര്‍ശിച്ചുകൊണ്ട് അവരുടെ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിലൂടെ മദ്രസകള്‍ക്കും പള്ളികള്‍ക്കും പണം നല്‍കുന്നതിന് തുല്യമാണെന്നും രാംദേവ് വിവാദ പരാമര്‍ശം നടത്തുന്നുണ്ട്.

Continue Reading

india

വിമാനം ലാന്‍ഡ് ചെയ്തതിന് തൊട്ടു പിന്നാലെ ഹൃദയാഘാതം; പൈലറ്റ് മരിച്ചു

ഡല്‍ഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം.

Published

on

വിമാനം ലാന്‍ഡ് ചെയ്തതിന് തൊട്ടു പിന്നാലെ ഹൃദയാഘാതം മൂലം ശ്രീനഗര്‍- ഡല്‍ഹി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പൈലറ്റ് മരിച്ചു. ഡല്‍ഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റ് അര്‍മാന്‍ ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ പൈലറ്റ് വിശ്രമിക്കാന്‍ പോകുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. എയര്‍ലൈന്‍ ഡിസ്പാച്ച് ഓഫീസില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് പൈലറ്റിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെയായിരുന്നു പൈലറ്റ് കുഴഞ്ഞു വീണത്.

Continue Reading

india

പ്രവാചക വിരുദ്ധ പരാമര്‍ശം; കര്‍ണാടക ബിജെപി എംഎല്‍എയ്ക്കെതിരെ കേസ്

മതവികാരം വ്രണപ്പെടുത്തുന്നതും വര്‍ഗീയ കലാപം ഉണ്ടാക്കുന്നതുമായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് കേസ്.

Published

on

രാമനവമി പരിപാടിക്കിടെ മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ കര്‍ണാടകയില്‍ നിന്ന് പുറത്താക്കപ്പെട്ട ബിജെപി നേതാവും വിജയപുര എംഎല്‍എയുമായ ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാലിനെതിരെ കേസെടുത്തു.

മതവികാരം വ്രണപ്പെടുത്തുന്നതും വര്‍ഗീയ കലാപം ഉണ്ടാക്കുന്നതുമായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് കേസ്.

ഏപ്രില്‍ 7 ന് ഹുബ്ബള്ളിയിലെ ബന്നി ഓനിയില്‍ ഒരു പൊതു പരിപാടിയില്‍ വെച്ചാണ് യത്‌നാല്‍ ഇക്കാര്യം പറഞ്ഞത്. ‘മുഹമ്മദ് പ്രവാചകന്‍ ബാലാസാഹെബ് താക്കറെയുടെ വീട്ടിലാണ് ജനിച്ചത്’ എന്ന് അദ്ദേഹം പറഞ്ഞതായി ആരോപിക്കപ്പെടുന്നു, കൂടാതെ അദ്ദേഹത്തെ ‘സങ്കരയിനം’ എന്ന് വിളിക്കുകയും ചെയ്തു.

യത്‌നാലിന്റെ പരാമര്‍ശം മുസ്‌ലിംകങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും സാമുദായിക സൗഹാര്‍ദത്തിന് ഭീഷണിയാണെന്നും പരാതിക്കാരന്‍ പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും വിജയപുര പോലീസ് സ്ഥിരീകരിച്ചു.

 

 

Continue Reading

Trending