gulf
നാടാകെയും നാമൊന്നാകെ വയനാടിനൊപ്പം: കെഎംസിസി
ഒരു രാത്രി കൊണ്ട് ഒന്നിലേറെ ഗ്രാമങ്ങളും അവിടത്തെ ആളുകളും അങ്ങാടികളും എല്ലാം തന്നെ കാണാതായിരിക്കുന്നു. ഈ ദുരന്തത്തിൻ്റെ വ്യാപ്തി ഇപ്പോഴും വ്യക്തമല്ല.

കേരളം ഇതുവരെ തരണം ചെയ്ത പ്രകൃതി ദുരന്തങ്ങളേക്കാളെല്ലാം ഭയാനകമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലുമാണ് വയനാട് മുണ്ടക്കൈ-അട്ടമല- ചൂരൽമല പ്രദേശങ്ങളിൽ ഇന്നു പുലർച്ചെ സംഭവിച്ചിരിക്കുന്നത്. ഒരു രാത്രി കൊണ്ട് ഒന്നിലേറെ ഗ്രാമങ്ങളും അവിടത്തെ ആളുകളും അങ്ങാടികളും എല്ലാം തന്നെ കാണാതായിരിക്കുന്നു. ഈ ദുരന്തത്തിൻ്റെ വ്യാപ്തി ഇപ്പോഴും വ്യക്തമല്ല. മരണം നൂറിനോടടുക്കുന്നു. നാശനഷ്ടങ്ങൾക്ക് ഒരു കണക്കുമില്ല.
എത്ര ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു, ആരൊക്കെ ജീവനോടെയുണ്ട്, എത്ര വീടുകൾ ഇല്ലാതായി, എന്തൊക്കെയാണ് മണ്ണിനടിയിൽ എന്നെല്ലാം വരുന്ന മണിക്കൂറുകളിലേ അറിയാനാകൂ. ഇപ്പോൾ ജീവൻ രക്ഷിക്കാനും ചികിത്സ ഉറപ്പാക്കാനും ആളുകളെ മാറ്റിപ്പാർപ്പിക്കാനും ഭക്ഷണവും വസ്ത്രവും എത്തിക്കാനുമാണ് നാടിന്റെ ഒത്തൊരുമയോടെയുള്ള ശ്രമം. നേരം വെളുക്കും മുമ്പേ രക്ഷാപ്രവർത്തനം തുടങ്ങിയ അടുത്ത ഗ്രാമങ്ങളിലെ മനുഷ്യരും അവരോടൊപ്പം ചേർന്ന മാധ്യമങ്ങളും സർക്കാർ സംവിധാനങ്ങളും വലിയ സേവനമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സങ്കല്പിക്കാൻ കഴിയാത്ത ഒരു ദുരന്തത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ് കേരളം.
ഒറ്റരാത്രി കൊണ്ട് ആയിരക്കണക്കിനാളുകൾ നിസ്സഹായരും നിരാലംബരും ആയിത്തീർന്നിരിക്കുന്നു. ദുരന്ത നിവാരണ സംഘവും ജനങ്ങളും രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടു വരുന്നുണ്ട്. ഈ സാഹചര്യത്തിൽ, ദുരന്തത്തിലകപ്പെട്ടവർക്കും ആശുപത്രികളിൽ ചികിത്സയിലുള്ളവർക്കും ക്യാമ്പുകളിൽ കഴിയുന്നവർക്കും അടിയന്തിര സഹായങ്ങൾ എത്തിക്കേണ്ടതുണ്ട്. വരുന്ന ദിവസങ്ങളിൽ വലിയ തോതിലുള്ള പുനരധിവാസ പ്രവർത്തനങ്ങളും ഈ ദുരന്തബാധിതർക്കായി വേണ്ടി വരും.
യു.എ.ഇ കെ.എം.സി.സി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെടുകയും പാർട്ടിയുടെ നേതൃത്വത്തിലുള്ള ദൗത്യങ്ങൾക്ക് പ്രവാസലോകത്തു നിന്നുള്ള പിന്തുണ ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്. സഹപ്രവർത്തകരും സംസ്ഥാന, ജില്ലാ കെ.എം.സി.സി ഭാരവാഹികളുമായുള്ള കൂടിയാലോചനകൾക്ക് ശേഷം സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ നിർദേശാനുസരണം നാഷണൽ കമ്മിറ്റിയുടെ രക്ഷാപ്രവർത്തന-പുനരധിവാസ പദ്ധതി പ്രഖ്യാപിക്കും. നമ്മുടെ പ്രിയപ്പെട്ട വയനാട്ടുകാർക്ക്, നമ്മുടെ സഹോദരങ്ങൾക്ക് വന്നുപെട്ട ഈ ദുരന്തത്തെയും ഒത്തൊരുമിച്ചും കൈകൾ കോർത്തും തരണം ചെയ്യം. നാടാകെ വയനാടിനൊപ്പം നിൽക്കുന്ന ഈ സമയത്ത് യു.എ.ഇ കെ.എം.സി.സിയും സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതായി പ്രസിഡന്റ് പുത്തൂർ റഹ്‌മാൻ, ജനറൽ സെക്രട്ടറി അൻവർ നഹ, ട്രസറർ നിസാർ തളങ്കര എന്നിവർ ഒരു പത്ര ക്കുറിപ്പിൽ പറഞ്ഞു.
gulf
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

gulf
ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

gulf
ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍
യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.
ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.
പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
-
india2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
kerala2 days ago
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
GULF3 days ago
എംബിസെഡ്-അല്‍വര്‍ഖ റോഡ് ഉടനെ തുറക്കും; യാത്രാസമയം മൂന്നര മിനുട്ടായി ചുരുങ്ങും
-
News1 day ago
ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രാഈല്‍; മരണസംഘ്യ ഉയരുന്നു
-
india2 days ago
അയോധ്യയിലെ രാംപഥിലും പരിക്രമ മാര്‍ഗിലും മാംസ വില്‍പ്പന നിരോധിക്കുമെന്ന് മേയര്‍ ത്രിപാഠി
-
Article22 hours ago
ലക്ഷദ്വീപിനെ വീണ്ടും ലക്ഷ്യംവെക്കുമ്പോള്‍
-
india19 hours ago
ഒരു മുസ്ലിമിനെയും ജിമ്മില്‍ പ്രവേശിപ്പിക്കരുത്: വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്പെക്ടര്‍
-
india2 days ago
ഫലസ്തീന് അനുകൂല പ്രസംഗം; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിയെ ബിരുദദാന ചടങ്ങില്‍ നിന്ന് എംഐടി വിലക്കി