Connect with us

Culture

കപ്പടിക്കാന്‍ കേരളം :ദേശീയ വോളിയില്‍ കേരളാ ടീമുകള്‍ കലാശത്തില്‍ റെയില്‍വേസിനെതിരെ

Published

on

വാശിയേറിയ പോരാട്ടത്തിനൊടുവില്‍ അയല്‍ക്കാരായ തമിഴ്‌നാടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തറപറ്റിച്ച് കേരള പുരുഷ ടീം ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തി. തമിഴ്‌നാടിനെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മുന്‍ ചാമ്പ്യന്‍മാര്‍ ഫൈനലിലെത്തിയത്. സ്‌കോര്‍ 25-22, 30-28, 25-22. ഇന്ന് നടക്കുന്ന ഫൈനലില്‍ റെയില്‍വേയാണ് കേരളത്തിന്റെ എതിരാളികള്‍. തുല്യ ശക്തികളുടെ പോരാട്ടത്തിനായിരുന്നു ഇന്നലെ കോഴിക്കോട് സാക്ഷ്യം വഹിച്ചത്. പരിചയ സമ്പന്നതയുടെ കരുത്തില്‍ കേരളം തമിഴ്‌നാടിന്റെ യുവ നിരയെ ആദ്യ സെറ്റില്‍ അനായാസം പിടിച്ചു കെട്ടി (25-22). അയല്‍ക്കാരുടെ ചെറിയ വെല്ലുവിളികളെ ക്യാപ്റ്റന്‍ ജെറോമും വിപിനും അജിത്ത്‌ലാലും ചേര്‍ന്ന് പ്രതിരോധിച്ചു. നാല് സര്‍വ്വീസുകള്‍ നഷ്ടപെടുത്തിയ കേരളം ശക്തമായ പ്രതിരോധം സൃഷ്ടിച്ചാണ് ലീഡ് പിടിച്ചത്.

രണ്ടാം സെറ്റില്‍ ശക്തമായ വെല്ലുവിളിയാണ് തമിഴ്‌നാട് ഉയര്‍ത്തിയത്. തുടക്കം മുതല്‍ മുന്നേറിയെങ്കിലും തമിഴ്‌നാടിന്റെ യുവ പോരാളികളെ അഖിന്റെ നേതൃത്വത്തില്‍ തടഞ്ഞിട്ടതോടെ ഒപ്പമെത്തി. ലിബറോ രതീഷിന്റെ മികച്ച സേവുകളും ടീമിനെ മുന്നോട്ട് നയിച്ചു. അജിത്തിന്റെ പറന്നടികളും ലക്ഷ്യം കണ്ടതോടെ തമിഴ്‌നാടിന്റെ പ്രതിരോധമുനയും ഒടിഞ്ഞു. ഒരു ഘട്ടത്തില്‍ 17-18 എന്ന നിലയില്‍ പിന്നിലായതോടെ സമ്മര്‍ദ്ധം കേരളത്തിന്റെ കോര്‍ട്ടിലേക്ക് വഴിമാറിയിരുന്നു. 24-25 എന്ന നിലയില്‍ എത്തിയപ്പോള്‍ ജെറോമും അഖിനും തീര്‍ത്ത പ്രതിരോധമാണ് വീണ്ടും കേരളത്തെ മുന്നോട്ട് നയിച്ചത്. അജിത്തിന്റെ രണ്ട് സ്മാഷുകളും എതിര്‍ കോര്‍ട്ടില്‍ പതിച്ചതോടെ കേരളം വീണ്ടും മുന്നിലെത്തി. പകരക്കാരനായിറങ്ങിയ അബ്ദുല്‍ റഹീമും രോഹിത്തും തമിഴ്‌നാടിന്റെ അറ്റാക്കിംഗിന് തടയിട്ടതോടെ രണ്ടാം സെറ്റും കേരളം സ്വന്തമാക്കി (30-28).

മികച്ച സ്മാഷുകള്‍ ഗ്രൗണ്ടില്‍ പതിച്ചതോടെ തിങ്ങി നിറഞ്ഞ ഗാലറിയും ആവേശത്തിലായി. ക്യാപ്റ്റന്‍ ആനന്ദരാജും കെ പ്രവീണ്‍കുമാറും തിളങ്ങിയെങ്കിലും കേരളത്തിന്റെ പരിചയ സമ്പന്നതക്ക് മുന്നില്‍ പലപ്പോഴും തട്ടിയില്ലാതായി.മൂന്നാം സെറ്റില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും തമിഴ്‌നാടിനെതിരെ ആക്രമണ പരമ്പര തീര്‍ത്ത് ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു ആതിഥേയര്‍. മൂന്നാം സെറ്റില്‍ തമിഴ്‌നാടിനെ നിലം തൊടാന്‍ സീനിയര്‍ താരം രോഹിത്ത് അനുവദിച്ചില്ല. കൂടെ അജിത്തും വന്നതോടെ കേരളം എളുപ്പത്തില്‍ മുന്നിലെത്തി. ഇന്റര്‍നാഷണല്‍ താരം വിപിന്റെ കനത്ത സ്മാഷോടെ കേരളം സെറ്റും മത്സരവും സ്വന്തമാക്കി (25-22).ഇന്ന് വൈകീട്ട് നടക്കുന്ന ഫൈനലില്‍ കേരള പുരുഷന്‍മാര്‍ റെയില്‍വേയെ നേരിടും.

കഴിഞ്ഞ ദിവസം കേരള വനിതാ ടീമും തമിഴ്‌നാടിനെ തോല്‍പിച്ച് ഫൈനലിലെത്തിയിരുന്നു. വനിതകള്‍ക്കും എതിരാളികള്‍ റെയില്‍വേയാണ്. ഇരട്ട കിരീടം ലക്ഷ്യമിട്ട് ഇന്ന് കേരള ടീമുകള്‍ കോഴിക്കോടിന്റെ മണ്ണില്‍ പുതു ചരിത്രം രചിക്കുമെന്ന പ്രതീക്ഷയിലാണ് വോളിബോള്‍ പ്രേമികള്‍. തുടര്‍ച്ചയായി ഒന്‍പത് തവണ ഫൈനലില്‍ റെയില്‍വേയോട് തോറ്റ കേരള വനിതകള്‍ മധുര പ്രതികാരത്തിനായി കാത്തിരിക്കുകയാണ്. പുരുഷ വി’ാഗത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കേരളത്തിന് കിരീടത്തില്‍ കുറഞ്ഞൊന്നും ആഗ്രഹിക്കുന്നുമില്ല. അബ്ദുല്‍ നാസറിന്റെ ശിക്ഷണത്തില്‍ ടീം മികച്ച ഫോമിലുമാണ്.സ്വപ്‌ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്റര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ രാവിലെ 9 മണിക്ക് നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ തമിഴ്‌നാടും മഹരാഷ്ട്രയെ നേരിടും. 11 മണിക്ക് പുരുഷന്‍മാരുടെ വി’ാഗത്തില്‍ തമിഴ്‌നാട് സര്‍വ്വീസസിനെയും നേരിടും. വനിതാ ഫൈനല്‍ വൈകീട്ട് 3 മണിക്കും പുരുഷന്‍മാരുടെ ഫൈനല്‍ അഞ്ച് മണിക്കും നടക്കും.

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Film

ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..

പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

Published

on

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.

രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.

Continue Reading

Trending