Connect with us

kerala

കേരളത്തിന് അഭിമാനമായി റിപ്പബ്ളിക്ക് ദിന പരേഡിന് നാഷണല്‍ സര്‍വ്വീസ് സ്‌കീം വോളന്റിയേഴ്സ്

സംസ്ഥാനത്തെ 4 ലക്ഷം വോളന്റിയര്‍മാരില്‍ നിന്നാണ് 10 വോളന്റിയര്‍മാരെ റിപ്പബ്ലിക്ക്ദിന പരേഡിലേക്ക് തെരെഞ്ഞെടുത്തത്.

Published

on

ജനുവരി 26 ന് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ളിക്ക് ദിന പരേഡില്‍ കേരളത്തിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിനെ പ്രതിനിധീകരിച്ച് 11 അംഗ സംഘം പങ്കെടുക്കും. റിപ്പബ്ളിക്ക് ദിന പരേഡില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച ഏക സന്നദ്ധസേനാ വിഭാഗമാണ് എന്‍.എസ്.എസ്. സംഘത്തെ കൊല്ലം മാര്‍ ബസേലിയോസ് മാത്യൂസ് കക എന്‍ജിനീയറിങ് കോളേജിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ദര്‍ശന എസ്. ബാബു നയിക്കും. ഗൗരി എസ് (നിര്‍മ്മല കോളേജ്, മൂവാറ്റുപുഴ), അനശ്വര വിനോദ് (ശ്രീനാരായണ ഗുരു കോളേജ്, ചേലന്നൂര്‍, കോഴിക്കോട്), മുഹമ്മദ് ലിയാന്‍ പി (യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം), സൂര്യലാല്‍ എന്‍ പി (കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കോഴിക്കോട്), അഖില്‍ രാജന്‍ (എന്‍ എസ് എസ് ഹിന്ദു കോളേജ്, ചങ്ങനാശേരി), ദേവിക മേനോന്‍ (കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, ചേലക്കര), അരുന്ധതി നമ്പ്യാര്‍ (ഗവ.ലോ കോളേജ്, എറണാകുളം), അഞ്ചന കെ മോഹന്‍ (ടി കെ എം കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം), പി തരുണ്‍ കുമാര്‍ (വിദ്യാ അക്കാദമി ഓഫ് സയന്‍സ് & ടെക്നോളജി, തൃശ്ശൂര്‍), സജിന്‍ കബീര്‍ (ഗവ. ആര്‍ട്ട്സ് കോളേജ്, തിരുവനന്തപുരം) എന്നീ വിദ്യാര്‍ത്ഥികളാണ് പരേഡില്‍ പങ്കെടുക്കുന്നത്.

ഒരു മാസം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക്ക്ദിന പരേഡ് ക്യാമ്പിനായി ടിമംഗങ്ങള്‍ യാത്ര തിരിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, സ്റ്റേറ്റ് എന്‍.എസ്.എസ് ഓഫീസര്‍ ഡോ.അന്‍സര്‍ ആര്‍.എന്‍, എന്‍.എസ്.എസ് റീജിയണല്‍ ഡയറക്ടര്‍ ജി. ശ്രീധര്‍ എന്നിവര്‍ കേരള ടീമിന് യാത്രഅയപ്പ് നല്‍കി. സംസ്ഥാന നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ് ഇത്തവണ 11 പേര്‍ക്ക് റിപ്പബ്ലിക്ക് ദിന പരേഡില്‍ സെലക്ഷന്‍ ലഭിച്ചത് എന്ന് ഡോ.അന്‍സര്‍ പറഞ്ഞു. സംസ്ഥാനത്തെ 4 ലക്ഷം വോളന്റിയര്‍മാരില്‍ നിന്നാണ് 10 വോളന്റിയര്‍മാരെ റിപ്പബ്ലിക്ക്ദിന പരേഡിലേക്ക് തെരെഞ്ഞെടുത്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറം കൂരിയാട് ദേശീയപാത വീണ്ടും തകര്‍ന്നു; പാര്‍ശ്വ ഭിത്തി പൊളിഞ്ഞ് വീണു

കമ്പനിയെ ഡീബാര്‍ ചെയ്യുകയും കണ്‍സള്‍ട്ടന്റായ ഹൈവേ എന്‍ജിനീയറിങ് കമ്പനിക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു

Published

on

മലപ്പുറം കൂരിയാട് ദേശീയപാത വീണ്ടും തകര്‍ന്നു. നേരത്തെ അപകടം ഉണ്ടായതിന് സമീപം പ്രധാന റോഡിന്റെ പാര്‍ശ്വ ഭിത്തി തകര്‍ന്ന് സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു.

കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെതിരെ കൂരിയാട് ദേശീയപാത തകര്‍ന്നതില്‍ നിര്‍മാണ കമ്പനിയായ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. കമ്പനിയെ ഡീബാര്‍ ചെയ്യുകയും കണ്‍സള്‍ട്ടന്റായ ഹൈവേ എന്‍ജിനീയറിങ് കമ്പനിക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

പ്രദേശത്ത് നിലവിലെ നിര്‍മാണ രീതിമാറ്റി പാലം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിര്‍മാണത്തിലെ അപാകത തുടക്കത്തില്‍ തന്നെ അധികൃതരെ അറിയിച്ചിരുന്നതായി നാട്ടുകാര്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍

Published

on

കോൺഫെഡറേഷൻ ഓഫ് കേരളാ കോളേജ് ടീച്ചേഴ്സ് (സി.കെ.സി.ടി) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി പ്രൊഫ.കെ.പി.മുഹമ്മദ് സലീം (കണ്ണൂർ), ജനറൽ സെക്രട്ടറിയായി സി.എച്ച് അബ്ദുൽ ലത്തീഫ് (എറണാകുളം), ട്രഷററായി ഡോ.അബ്ദുൽ മജീദ് കൊടക്കാട് (കോഴിക്കോട്) എന്നിവരേയും, സീനിയർ വൈസ് പ്രസിഡന്റായി ഡോ.ഷാഹിനമോൾ എ.കെ (മലപ്പുറം), വൈസ് പ്രസിഡന്റുമാരായി ഡോ.ബി.സുധീർ (തിരുവനന്തപുരം), ഡോ.റഹ്മത്തുല്ല നൗഫൽ (കോഴിക്കോട്), ഡോ.ടി.സൈനുൽ ആബിദ് മണ്ണാർക്കാട് (പാലക്കാട്),ഡോ.മുജീബ് നെല്ലിക്കുത്ത് (കോഴിക്കോട്) എന്നിവരേയും,

ഓർഗനൈസിംഗ് സെക്രട്ടറിയായി ജാഫർ ഓടക്കൽ (പാലക്കാട്), ജോയിന്റ് സെക്രട്ടറിമാരായി ഡോ.മഹ് മൂദ് അസ് ലം (വയനാട്), ഡോ.പി.അഹമ്മദ് ഷരീഫ് (മലപ്പുറം), ഡോ.കെ.ടി.ഫിറോസ് (മലപ്പുറം), ഡോ.പി.ബഷീർ (മലപ്പുറം) എന്നിവരേയും എക്സിക്യൂട്ടീവ് അംഗങ്ങളായി ഡോ.ആബിദ ഫാറൂഖി, ഡോ.എ.ടി.അബ്ദുൽ
ജബ്ബാർ, ഡോ.അൻവർ ശാഫി, ഡോ.മുഹമ്മദ് സ്വാലിഹ്, ഡോ.ഇ.കെ.അനീസ് അഹമ്മദ് എന്നിവരേയും കോഴിക്കോട് നടന്ന സംസ്ഥാന കൗൺസിൽ യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങളായി ഡോ.സൈനുൽ ആബിദ് കോട്ട, ഡോ.അബ്ദുൽ ജലീൽ ഒതായി, ഡോ. എസ്.ഷിബിനു, ഡോ.കെ.പി മുഹമ്മദ് ബഷീർ, ഡോ.പി.റഷീദ് അഹമ്മദ്, കെ.കെ.അഷ്റഫ്, സലാഹുദ്ദീൻ പി.എം എന്നിവരെയും തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ പ്രൊഫ.കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.
എ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി.എച്ച്. അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.

Continue Reading

kerala

സ്വര്‍ണവില വീണ്ടും കുറഞ്ഞു

ഒരാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലാണ് ലോകവിപണിയില്‍ സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 40 രൂപ കുറഞ്ഞ് 8895 രൂപയായി. പവന്റെ വിലയില്‍ 320 രൂപയുടെ കുറവുണ്ടായി. 71,160 രൂപയായാണ് പവന്റെ വില കുറഞ്ഞത്.

ഒരാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലാണ് ലോകവിപണിയില്‍ സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.7 ശതമാനം ഇടിവുണ്ടായി. ഔണ്‍സിന് 3,268 ഡോളറായാണ് സപോട്ട് ഗോള്‍ഡിന്റെ വില കുറഞ്ഞത്.

Continue Reading

Trending