Video Stories
ഇന്ത്യയിലും സ്പിന്‍ കാത്തിരിക്കുന്നു; ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി നാസര്‍ ഹുസൈന്

ധാക്ക: ബംഗ്ലാദേശിന്റെ സ്പിന്‍ പന്തുകള്‍ക്കു മുമ്പില്‍ മുട്ടുമടക്കി ചരിത്ര പരാജയം ഏറ്റുവാങ്ങിയ ഇംഗ്ലണ്ടിന് ഇന്ത്യന്‍ പര്യടനത്തിലും രക്ഷയില്ലെന്ന് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്. ഇന്ത്യയിലും സ്പിന്‍ വിക്കറ്റുകളാണ് ഇംഗ്ലീഷുകാരെ കാത്തിരിക്കുന്നത് നാസര്‍ ഹുസൈന് വ്യക്തമാക്കി. തകര്‍പ്പന്‍ ജയത്തോടെ രണ്ടു മത്സര പരമ്പര സമനിലയിലാക്കുകയായിരുന്നു ബംഗ്ലാദേശുകാര്‍. ഒന്നാം ടെസ്റ്റില്‍ വിജയത്തോളമെത്തി കൈവിട്ട ശേഷമാണ് മികച്ച പ്രഹര ശേഷിയുമാി തിരിച്ചെത്തി ചരിത്രത്തില്‍ ആദ്യമായി ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ വിജയം നേടാന്‍ ബംഗ്ലാദേശുകാര്‍ക്കു കഴിഞ്ഞത്. രണ്ടാം ടെസ്റ്റിലെ ഇരു ഇന്നിങ്സുകളിലും ആറു വീതം വിക്കറ്റ് പിഴുത പത്തൊമ്പതുകാരന് മെഹ്ദി ഹസന് മിറാസിന്റെ ഉദയമായിരുന്നു പരമ്പരയുടെ പ്രത്യേകത.
രണ്ടാം ഇന്നിങ്സില്‍ 164 റണ്‍സിനു പുറത്തായ ഇംഗ്ലണ്ട് ഒന്നാം വിക്കറ്റിനും അവസാന വിക്കറ്റിനും ഇടയില്‍ തങ്ങളുടെ മോശം പ്രകനടങ്ങളിലൊന്നാണ് ധാക്കയില്‍ കാഴ്ചവെച്ചത്. 64 റണ്‍സായിരുന്നു ആദ്യ വിക്കറ്റിനും അവസാന വിക്കറ്റിനും ഇടയിലെ സമ്പാദ്യം. പാകിസ്താനെതിരെ 2012ല്‍ 72 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ 51 ആയിരുന്നു ഈ കണക്ക്. ബംഗ്ലാദേശിനെതിരായ തകര്‍ച്ച ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് കയറുകയും ചെയ്തു. ഒന്നാം വിക്കറ്റിനും അവസാന വിക്കറ്റിനും ഇടയില്‍ കേവലം 135 പന്താണ് ഇംഗ്ലീഷുകാര്‍ ക്രീസില്‍ നിന്നത്.
ഒരേ സെഷനിലാണ് എല്ലാ വിക്കറ്റുകളും വീണത്. ഒരു സെഷനില്‍ എല്ലാ വിക്കറ്റും ഇംഗ്ലീഷുകാര്‍ക്ക് ഇതിനു മുമ്പ് നഷ്ടമായത് 78 വര്‍ഷം മുമ്പാണ്. 1938ല്‍ ഹെഡ്്ലിങിയില്‍ ആയിരുന്നു അത്. വിക്കറ്റ് നഷ്ടമില്ലാതെ 49 റണ്‍സില്‍ കളി തുടര്‍ന്ന ശേഷം ഉച്ച ഭക്ഷണത്തിനു മുമ്പ് 123ന് എല്ലാവരും പുറത്താവുകയായിരുന്നു.
ഇംഗ്ലണ്ടിനെ പ്രകടനം വിലയിരുത്തിയ ഡെയ്ലി മെയ്ലിലെ തന്റെ കോളത്തിലാണ് ഇന്ത്യയെ കുറിച്ച് നാസര്‍ ഹുസൈന് മു്ന്നറിയിപ്പ് നല്‍കിയത്. ‘എട്ടു ആഴ്ചയില്‍ ഏഴു ടെസ്റ്റുകളാണ് ഇംഗ്ലണ്ടിന് കളിക്കാനുള്ളത്. ധാക്കയിലെ അവസാന ടെസ്റ്റിനു മുമ്പായി ഇന്ത്യയിലേക്കുള്ള സംഘത്തെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനു ശേഷമായിരുന്നെങ്കില്‍ സാം ബില്ലിങ്സിനെ പോലുള്ളവരെ ഉള്‍പ്പെടുത്താമായിരുന്നു. അദ്ദേഹം വിരലു കൊണ്ട് സ്പിന്‍ ചെയ്യുന്നവരില്‍ ഏറ്റവും മികച്ചവനാണെന്ന് ഗ്രഹാം തോര്‍പെ എന്നോടു പറഞ്ഞത് കഴിഞ്ഞ വര്‍ഷമാണ്. അടുത്ത ആഴ്ച രാജ്കോട്ടിലേക്ക് യോജിച്ച ജോസ് ബട്ലറേയും ഉള്‍പ്പെടുത്താമായിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍മാരെ നേരിടാന്‍ അതായിരുന്നു നല്ലത്. ബംഗ്ലാദേശിലെ ഏകദിന പരമ്പരക്കു ശേഷം അദ്ദേഹം നല്ല ആത്മവിശ്വാസത്തിലായിരുന്നു. ടെസ്റ്റിലേക്കും പരിഗണിക്കാമായിരുന്നു.
ഒട്ടേറെ ഇടംകൈയന്‍ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരുമായി ഇംഗ്ലണ്ട് പരമ്പരക്ക് പോകരുതെന്ന് പരമ്പരയുടെ തുടക്കത്തിലേ ഞാന്‍ പറഞ്ഞിരുന്നു. അത് ഒരിക്കല്‍ കൂടി പറയുകയാണ്. എല്ലാവരും മെഹ്്ദി ഹസന്റെ വായില്‍ വീണുകൊടുക്കുകയായിരുന്നല്ലോ. ലോകത്തെ ഏറ്റവും മികച്ച ബൗളറായ രവി അശ്വിന്റെ മുമ്പിലും അതു തന്നെയാകും സ്ഥിതി. രാജ്കോട്ട് ടെസ്റ്റില്‍ സ്റ്റീവന്‍ ഫിന്നിനു പകരം സ്റ്റുവര്‍ട്ട ്ബ്രോഡിനെ കൊണ്ടുവരണം. ഫിന്നിനേക്കാള്‍ ബ്രോഡാണിനാണ് കരുത്തെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യയില്‍ ബ്രോഡിന്റെ ആവേശവും ആക്രമണോത്സുകതയും ഇംഗ്ലണ്ടിന് ആവശ്യമാണ്. ‘ നാസര്‍ ഹുസൈന് നിരീക്ഷിച്ചു.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്ഡ്വെയര് ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന് സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
kerala3 days ago
എ.കെ ശശീന്ദ്രനെതിരെ പരസ്യ പ്രതിഷേധവുമായി എന്‍.സി.പി
-
kerala2 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
Cricket2 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
kerala2 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
kerala2 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
kerala2 days ago
കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു
-
kerala2 days ago
വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; മുന്നറിയിപ്പ് നല്കി കാലാവസ്ഥ നിരീക്ഷണകേന്ദ്രം