Connect with us

india

കോവിഡ് വാക്‌സിനായി തലപുകച്ച് ഭരണാധികാരികള്‍; ‘മുരിങ്ങക്ക പറാത്ത’ ഉണ്ടാക്കുന്നത് പറഞ്ഞു തരാമെന്ന് മോദി

കഴിഞ്ഞ ദേശീയ കായിക ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്തത്.

Published

on

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്ന ലോകത്തെ ഭരണാധികാരികളെല്ലാം കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിനെക്കുറിച്ചും കോവിഡില്‍ തകര്‍ന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിനെ കുറിച്ചും ആലോചിക്കുമ്പോള്‍ വ്യത്യസ്തനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുരിങ്ങക്ക പറാത്ത (ഉത്തരേന്ത്യന്‍ പൊറോട്ട) ഉണ്ടാക്കുന്നതിന്റെ പാചകക്കുറിപ്പ് ജനങ്ങളുമായി പങ്കുവെക്കാന്‍ ആഗ്രഹമുണ്ടെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഫിറ്റ് ഇന്ത്യ മൂവ്‌മെന്റിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തിയ ഓണ്‍ലൈന്‍ സംവാദത്തിലാണ് മോദി മുരിങ്ങക്കയെ പരിചയപ്പെടുത്തിയത്.

ആഴ്ചയില്‍ രണ്ട് തവണ അമ്മയോട് സംസാരിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിളിക്കുമ്പോഴെല്ലാം ‘ഹല്‍ദി’ കഴിക്കാറുണ്ടോയെന്ന് അമ്മ ചോദിക്കും. താന്‍ തയ്യാറാക്കുന്ന ഹല്‍ദിയുടെ പാചകക്കുറിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാന്‍ താല്‍പര്യമുണ്ട്-മോദി പറഞ്ഞു.

കഴിഞ്ഞ ദേശീയ കായിക ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്തത്. ആരോഗ്യമുള്ളവരായിരിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന കാര്യത്തിലാണ് ആശയവിനിമയം നടത്തിയത്. കായിക ക്ഷമത നിലനിര്‍ത്താന്‍ ആവശ്യമായ നിര്‍ദേശങ്ങളും അനുഭവങ്ങളും എല്ലാവരും പങ്കുവച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജമ്മു കശ്മീരില്‍ മിന്നല്‍ പ്രളയം; മൂന്ന് മരണം, ഒരാളെ കാണാതായി

നൂറോളം പേരെ രക്ഷപ്പെടുത്തി. 10 വീടുകള്‍ പൂര്‍ണമായും മുപ്പതോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു

Published

on

ജമ്മു കശ്മീരില്‍ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും മൂന്ന് മരണം. റമ്പാന്‍ ജില്ലയിലെ ചിനാബ് നദിക്ക് സമീപം ധരംകുണ്ട് ഗ്രാമത്തിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ ഒരാളെ കാണാതായി. നൂറോളം പേരെ രക്ഷപ്പെടുത്തി. 10 വീടുകള്‍ പൂര്‍ണമായും മുപ്പതോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു.

ശനിയാഴ്ച അര്‍ധരാത്രിയിലുണ്ടായ കനത്ത മഴക്ക് പിന്നാലെയാണ് മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും ആലിപ്പഴ വീഴ്ചയും ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് ധരംകുണ്ട് പൊലീസും ജില്ലാ ഭരണകൂടവും നടത്തിയ അടിയന്തര നടപടിയിലാണ് നൂറോളം പേരെ രക്ഷിക്കാനായത്. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

മണ്ണിടിച്ചിലില്‍ ദേശീയപാത 44ലെ ഗതാഗതം തടസപ്പെട്ടു. ഇതേ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ നഷ്‌കരിക്കും ബനിഹാലിനുമിടയില്‍ ഗതാഗതം നിര്‍ത്തിവെച്ചു. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ പ്രദേശത്ത് കുടുങ്ങി കിടക്കുകയാണ്. മിന്നല്‍ പ്രളയത്തില്‍ കുതിച്ചൊഴുകിയ മണ്ണ് വീടുകള്‍ക്കുള്ളില്‍ നിറയുകയും വാഹനങ്ങള്‍ക്കും മുകളില്‍ പതിക്കുകയുമായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

Continue Reading

india

വഖഫ് ഭേദഗതി നിയമം; ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചുള്ള ബിജെപി എംപിമാര്‍ക്കെതിരെ നടപടി എടുക്കണം; കോണ്‍ഗ്രസ്

ബിജെപി എംപി നിഷികാന്ത് ദുബെക്കെതിരെ ലോക്‌സഭ സ്പീക്കര്‍ നടപടി എടുക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു

Published

on

വഖഫ് ഭേദഗതി നിയമത്തിലെ ഹരജികളുമായി ബന്ധപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചുള്ള ബിജെപി എംപിമാരുടെ ആരോപണത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ബിജെപി എംപി നിഷികാന്ത് ദുബെക്കെതിരെ ലോക്‌സഭ സ്പീക്കര്‍ നടപടി എടുക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

‘ അങ്ങേയറ്റം ഭരണഘടന വിരുദ്ധമായ പ്രസ്താവനയാണ് നിഷികാന്ത് ദുബെയുടെത്. രാജ്യത്തിന്റെ ആരോഗ്യകരമായ അവസ്ഥയ്ക്ക് ഗുരുതര ഭീഷണിയാണിത്. തങ്ങള്‍ക്ക് അനുകൂലമല്ലാത്ത തീരുമാനങ്ങളുണ്ടാകുമ്പോള്‍ ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തുന്നു. സുപ്രിംകോടതി സ്വമേധയാ കേസെടുക്കണമെന്നും’- കെ.സി വേണുഗോപാല്‍ പറഞ്ഞു.

‘ഒരാളെ കൊണ്ട് ഒരു കാര്യം പറയിപ്പിക്കുക. എന്നിട്ട് തള്ളി പറയുകയാണ്. താക്കീത് കൊണ്ട് കാര്യമില്ല. എംപിമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ബിജെപി തയ്യാറാണോ എന്നും’- കെ.സി വേണുഗോപാല്‍ ചോദിച്ചു.

സുപ്രിംകോടതി പരിധി വിടുകയാണെന്നും കോടതി നിയമങ്ങളുണ്ടാക്കാന്‍ തുടങ്ങുകയാണെങ്കില്‍ പാര്‍ലമെന്റ് മന്ദിരം അടച്ചിടാമെന്നുമാണ് ജാര്‍ഖണ്ഡില്‍ നിന്നുള്ള ലോക്‌സഭാംഗമായ ദുബേ പറഞ്ഞത്. ദുബെയുടെ അഭിപ്രായത്തെ പിന്താങ്ങുന്ന പ്രസ്താവനയാണ് ഉത്തര്‍പ്രദേശ് മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ ദിനേശ് ശര്‍മ്മ നടത്തിയത്.

Continue Reading

india

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 11 ആയി

നിലവില്‍ 5 പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്

Published

on

ഡല്‍ഹി മുസ്തഫാബാദില്‍ കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 11 ആയി. പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 7 പേര്‍ കൂടി മരിക്കുകയായിരുന്നു. നിലവില്‍ 5 പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ മുസ്തഫാബാദില്‍ നാലുനില കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നു. കെട്ടിട ഉടമ അടക്കം 25 ഓളം പേര്‍ കെട്ടിടത്തില്‍ താമസിസിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. കെട്ടിടം നിലം പതിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തിയത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഇന്നലെ രാത്രി ഡല്‍ഹിയില്‍ പലയിടത്തും കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ ബലക്ഷയവും, ഘടനാപരമായ ന്യൂനതകളുമാണ് തകര്‍ന്നുവീഴാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Continue Reading

Trending