Culture
ദുരഭിമാനക്കൊലയിലെ ദലിത് യുവാവിന്റെ മരണം; തെലുങ്കാനയില്‍ രാഷ്ട്രീയ വിവാദമാവുന്നു

ഹൈദരാബാദ്: ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം ചെയ്ത ദളിത് യുവാവിനെ ഗര്‍ഭിണിയായ ഭാര്യക്കു മുന്നിലിട്ട് വെട്ടിക്കൊന്ന സംഭവത്തിനു പിന്നാലെ തെലുങ്കാനയില്‍ സംഘര്‍ഷാവസ്ഥ. വിവിധ ദളിത്, യുജവന സംഘടനകള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയ സംഘര്‍ഷാവസ്ഥ ഇപ്പോള്‍ തെലുങ്കാനയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു ഇടയായിരിക്കുകയാണ്.
കൊലപാതകത്തില്‍ ടി.ആര്‍.എസ് എം.എല്‍.എയുടെ പങ്കുള്ളതായി കൊല്ലപ്പെട്ട പ്രണയുടെ ഭാര്യ വ്യക്തമാക്കിയതാണ് തെലങ്കാനയില്‍ പുതിയ വിവാദങ്ങള്‍ക്ക് കാരണാമായത്.
കഴിഞ്ഞ ദിവസമാണ് പ്രണയ്കുമാര്‍ എന്ന ദളിത് യുവാവിനെ വെട്ടിക്കൊന്നത്. നല്‍ഗോണ്ട ജില്ലയിലെ മ്രിയാല്‍ഗുഡയില്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം.
ഗര്‍ഭിണിയായ ഭാര്യ അമൃത വര്‍ഷിണിയുടെ കണ്‍മുന്നിലിട്ടാണ് പ്രണയ് കുമാറിനെ വെട്ടിവീഴ്ത്തിയത്. ഇന്നലെ നടന്ന പ്രണയ് കുമാറിന്റെ സംസ്‌കാര ചടങ്ങുകളില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നല്‍ഗോണ്ടയിലും പരിസര പ്രദേശങ്ങളിലും നേരത്തെ തന്നെ കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് കഴിഞ്ഞ ജനുവരിയിലാണ് ഉയര്‍ന്ന ജാതിക്കാരിയായ അമൃത വര്‍ഷിണി കാമുകനായ പ്രണയ് കുമാറിനൊപ്പം ജീവിതം ആരംഭിച്ചത്. ഇതേതുടര്‍ന്ന് പ്രണയ് കുമാറിനെ കൊല്ലുമെന്ന് അമൃതയുടെ കുടുംബം നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
ഭര്‍ത്താവിന്റെ കൊലപാതകത്തിന് പിന്നാലെ തളര്‍ന്നുവീണ അമൃത ഇപ്പോഴും ആസ്പത്രിയില്‍ ചികിത്സയിലാണ്. തന്റെ ഗര്‍ഭം അലസിപ്പിക്കാനും വീട്ടിലേക്ക് തിരിച്ചു വരാനും പിതാവ് നിര്‍ബന്ധിച്ചതായി അമൃത മാധ്യമങ്ങളോട് പറഞ്ഞു.
‘കൂടുംബത്തിലെ ഏക മകളാണ് ഞാന്‍. കഴിഞ്ഞ ജനുവരിയിലാണ് ഞാന്‍ പ്രണയിയെ വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം അപൂര്‍വമായാണ് എന്റെ അച്ഛനെ കാണാറുള്ളത്. അപ്പോഴൊക്കെ വീട്ടിലേക്ക് മടങ്ങാനും ഗര്‍ഭം അലസിപ്പിക്കാന്‍ എന്നോടു ആവശ്യപ്പെടാറുണ്ടായിരുന്നു, അമൃത പറഞ്ഞു.
കൊലപാതകത്തിന് രണ്ടുദിവസത്തിനു മുമ്പും ഗര്‍ഭഛിദ്രം നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. ‘നിങ്ങള്‍ ഗര്‍ഭധാരണം അവസാനിപ്പിച്ച് മൂന്ന് വര്‍ഷത്തെ കുട്ടികളെ കൂടാതെ ജീവിക്കാന്‍ തയ്യാറായാല്‍, ഞാന്‍ നിങ്ങളുടെ വിവാഹം അംഗീകരിക്കുമെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്.
നക്രെക്കല്‍ എം.എല്‍.എ വെമുല വീരഷം ഞങ്ങളെ കാണാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അയാളുടെ ചരിത്രം കണ്ട് പ്രണയവും ഞാനും ഭയക്കുയാണുണ്ടായത്.
നല്‍ഗൊണ്ടയിലെ പല ക്രിമിനല്‍ കേസുകളിലും അയാല്‍ ആയാള്‍ പങ്കാളിയാണെന്ന് വാര്‍ത്ത കണ്ടിരുന്നതുകൊണ്ടാണ് ഞങ്ങളെ ഭീതിയിലായത്.
പ്രണായിയുടെ അച്ഛനെതിരെ അയാള്‍ കേസ് കൊടുത്തിരുന്നു. പ്രണായക്കെതിരെ കേസുകള്‍ ഫയല്‍ ചെയ്യാനും പൊലീസിന് ഭീഷണിയുണ്ടായിരുന്നു, അമൃത പറഞ്ഞു
സംഭവവുമായി ബന്ധപ്പെട്ട് അമൃത വര്‍ഷിണിയുടെ പിതാവ് ടി മുരളീധര്‍ റാവു, അമ്മാവന്‍ ടി ശരവണ്‍ റാവു എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചാണ് ഇവര്‍ പ്രണയ് കുമാറിനെ വകവരുത്തിയതെന്നും ഇതിന് പ്രതിഫലമായി പത്തു ലക്ഷം രൂപ നല്‍കിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ അഡ്വാന്‍സ് തുകയായ അഞ്ച് ലക്ഷം രൂപ നേരത്തെ നല്‍കിയിരുന്നു.
തുടര്‍ന്ന് രണ്ടുമാസത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ക്വട്ടേഷന്‍ സംഘം യുവാവിനെ കൊലപ്പെടുത്തിയത്. അഞ്ചുമാസം ഗര്‍ഭിണിയായ അമൃതയെ തന്റെ അമ്മ പ്രമീളയേയും കൂട്ടി ആസ്പത്രിയില്‍ കാണിച്ച് തിരിച്ചു വരും വഴിയാണ് പ്രണയ് കുമാറിനു നേരെ ആക്രമണമുണ്ടായത്.
ദമ്പതികളെ പിന്തുടര്‍ന്നെത്തിയ അക്രമി വടിവാള്‍ ഉപയോഗിച്ച് പ്രണയ്കുമാറിനെ വെട്ടുകയായിരുന്നു. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭയന്ന് വിറച്ച അമൃത സഹായത്തിനായി കേഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. അമൃതയും കൂടെ ഉണ്ടായിരുന്ന സ്ത്രീയും പ്രണയിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.ഭര്‍ത്താവ് കണ്‍മുന്നില്‍ കിടന്നുപിടയുന്നത് കണ്ട അമൃത സഹായം തേടി ആസ്പത്രിയിലെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവിന്റെ കൊലപാതകത്തിന് പിന്നാലെ തളര്‍ന്നുവീണ അമൃത ഇപ്പോഴും ആസ്പത്രിയില്‍ ചികിത്സയിലാണ്.
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
kerala
പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.
-
india1 day ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala58 mins ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala2 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
Health1 day ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
kerala1 day ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു