Connect with us

Video Stories

അരുത് , എം.ടിയെ വേട്ടപ്പട്ടികള്‍ക്ക് എറിഞ്ഞു കൊടുക്കരുത്..

Published

on

നജീബ് കാന്തപുരം

എം.ടിയുടെ സര്‍ഗ്ഗ പ്രപഞ്ചം എന്ന പുസ്തകത്തില്‍ എം.എന്‍ കാരശ്ശേരി നടത്തിയ മനോഹരമായ ഒരഭിമുഖമുണ്ട്. അതില്‍ എം.ടിയോട് കാരശ്ശേരി ചോദിക്കുന്നു. താങ്കളുടെ കഥാപാത്രങ്ങള്‍ക്ക് മുസ്ലിം പക്ഷപാതമുണ്ടെന്നും അവരെ മഹത്വവല്‍ക്കരിക്കുന്നുണ്ടെന്നും ഒരാക്ഷേപം ഈയിടെ ഉയരുന്നുണ്ടല്ലോ? എന്താണ് അതേക്കുറിച്ച് പറയാനുള്ളത്. എം.ടി ഇങ്ങനെയാണ് മറുപടി പറയുന്നത്.മുസ്ലിം സമുദായത്തിന്റെ സാമൂഹ്യ ജീവിതം അനുഭവത്തിലൂടെ പഠിച്ച ഒരാളാണ് ഞാന്‍. ഞങ്ങളുടെ ഗ്രാമത്തില്‍ 60 ശതമാനം ഹിന്ദുക്കളും 40 ശതമാനം മുസ്ലിംകളുമായിരുന്നു. സഹപാഠികളും സുഹൃത്തുക്കളുമായ മുസ്ലിംകളുടെ നന്മയും മഹത്വവും അനുഭവിച്ചറിഞ്ഞാണ് ഞാന്‍ ആസമുദായത്തെ അറിഞ്ഞത്. അവരുടെജീവിതവും നന്മയും ഞാന്‍ ആവിഷ്‌കരിച്ചതും അങ്ങിനെയാണ്.
കഥകളിലും നോവലുകളിലും സിനിമകളിലുമായി കൂടല്ലൂരിന്റെ കഥാകാരന്‍ സൃഷ്ടിച്ച മുസ്ലിം കഥാ പരിസരങ്ങളില്‍ നിന്ന് തന്നെ അദ്ധേഹത്തിന്റെ മനസില്‍ തിരയടിക്കുന്ന മുസ്ലിം പക്ഷ മനോഭാവം ആര്‍ക്കും മനസിലാക്കാമെന്നിരിക്കെ ഒരു പരിപാടിയില്‍ ക്ഷണിക്കാന്‍ ചെന്ന കുട്ടികളോട് എം.ടി സംസാരിച്ച ചില വാക്കുകള്‍ ആഘോഷിച്ച് അദ്ധേഹത്തെ വേട്ടപ്പട്ടികള്‍ക്ക് കടിച്ചു കീറാന്‍ എറിഞ്ഞ് കൊടുക്കുന്നത് ശുദ്ധ തെമ്മാടിത്തമാണ്. ഫാഷിസം സകല സാംസ്‌കാരിക പ്രവര്‍ത്തകരുടെയും വായ മൂടിക്കെട്ടുമ്പോഴും പ്രതിഷേധത്തിന്റെ കനലുകളൂതി എം.ടി പറഞ്ഞ വാക്കുകള്‍ എത്ര വേഗമാണ് ചില ഞരമ്പ് രോഗികള്‍ മറന്ന് പോകുന്നത്. നോട്ട് നിരോധനത്തിന്റെ രാഷ്ട്രീയത്തെ ഇത്ര നിശിതമായി വിമര്‍ശ്ശിച്ച മറ്റൊരു ലബ്ധപ്രതിഷ്ഠനായ എഴുത്തുകാരനും മലയാളത്തിലില്ല. എന്നിട്ടും എം.ടി മുസ്ലിം വിരുദ്ധനും വര്‍ഗ്ഗീയ വാദിയുമായി മാറുന്നതിന്റെ കാഴ്ച അല്‍ഭുതപ്പെടുത്തുകയാണ്. ഒരുപാട് രോഗ പീഡകളാല്‍ വേദന അനുഭവിക്കുകയും യാത്ര ചെയ്യാന്‍ പോലും കഴിയാതെ വീട്ടില്‍ തന്നെ പരമാവധി ഒതുങ്ങിക്കൂടുകയും ചെയ്യുന്ന എണ്‍പത് കഴിഞ്ഞ ഒരു മനുഷ്യന്റെ ചുണ്ടില്‍ നിന്ന് വഴുതി വീണ ചില വാക്കുകള്‍ പെറുക്കിയെടുത്ത് മുസ്ലിം വിരുദ്ധ പക്ഷത്തേക്ക് എറിഞ്ഞ് കൊടുക്കുമ്പോള്‍ എത്ര വേഗമാണ് നാം കഴിഞ്ഞതെല്ലാം മറന്ന് കളയുന്നത്. കോഴിക്കോട് ടൗണ്‍ ഹാളില്‍ മുസ്ലിം ലീഗ് സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ ചടങ്ങില്‍ എം.ടി നടത്തിയ അത്യുജ്ജ്വലമായ പ്രസംഗം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മായാതെ മനസിലുണ്ട്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം ഒറ്റപ്പെട്ട് പോയ സമുദായത്തിന്റെ കൂടെ ഇന്ത്യ നിലകൊണ്ട രംഗം അദ്ധേഹം അതി മനോഹരമായി വിവരിച്ചതും കൂടല്ലൂരിന്റെ ഖനികളില്‍ നിന്ന് കുഴിച്ചെടുത്ത മതേതര മനസിന്റെ മഹത്വം കൊണ്ട് തന്നെയാണ്.വളരെ ഒറ്റപ്പെട്ടതും നിസാരവുമായ ഇത്തരം സംഭവങ്ങള്‍ ആനക്കാര്യമായി എഴുന്നള്ളിച്ച മഹത്തായ പാരമ്പര്യങ്ങളുള്ള മനുഷ്യരെ ചെളിവാരിയെറിഞ്ഞാല്‍ അത് ചെയ്യുന്നവര്‍ മാത്രമെ നാണം കെടുകയുള്ളൂ. ഇത്ര സങ്കുചിതമായ മനസില്‍ നിന്ന് മുസ്ലിം സമുദായത്തിലെ സോഷ്യല്‍ മീഡിയ മുഫ്തിമാര്‍ പിന്മാറിയില്ലെങ്കില്‍ അവര്‍ക്ക് വേണ്ടി നാണം കെടേണ്ടി വരിക മുസ്ലിം സമൂഹം പൊതുവിലായിരിക്കും. വന്ന വഴി പലരും മറക്കുന്ന ഇക്കാലത്തും മലയാള സാഹിത്യത്തിന്റെ അതികായനായി ഇരിക്കുമ്പോഴും എം.ടി ചന്ദ്രികയെ സദാ ഓര്‍ക്കുന്നുവെന്നത് നാം മറക്കരുത്. ചന്ദ്രികക്ക് എം.ടി അലങ്കാരമായിരുന്നുവെന്ന് വിശ്വസിക്കുന്ന ഒരു മുസ്ലിം ലീഗുകാരനെന്ന നിലയില്‍ പറയട്ടെ, എം.ടിക്കൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്ന് ആവര്‍ത്തിച്ചു പറയാനാണ് ഈ എഴുത്ത്..

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

kerala

വർഗീയ പരാമർശം: പി.സി ജോർജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

Published

on

വർഗീയ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നൽകി. പരാതി നൽകിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് പ്രവർത്തകർ പറഞ്ഞു. പി.സി ജോര്‍ജ് തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശം നടത്തുകയാണെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും യൂത്ത് ലീ​ഗിന്റെ പരാതിയില്‍ പറഞ്ഞു.

Continue Reading

Trending