Connect with us

Culture

സാമൂതിരിയുടെ നാട്ടില്‍ നടന്നത് പുതുചരിതമെഴുതിയ യുവജനറാലി

Published

on

കോഴിക്കോട്: സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ സന്ധിയില്ലാ സമരം ചെയ്ത കോഴിക്കോടിന്റെ മണ്ണില്‍ മുസ്‌ലിം യൂത്ത്‌ലീഗിന്റെ പടയാളികള്‍ പുതിയ ചരിതം തീര്‍ത്തു. യുവജന റാലിയുടെ ജില്ലയിലെ സമാപനമായിരുന്നു ഇന്നലെ കോഴിക്കോട് കടപ്പുറത്ത് നടന്നത്. ഏറെ കഥകള്‍ പറയാനുള്ള കോഴിക്കോട് കടപ്പുറത്ത് യുവജനങ്ങള്‍ മറ്റൊരു തിരമാല തീര്‍ത്തു. ഇന്നലെ രാവിലെ നഗരത്തിലേക്കുള്ള യാത്ര തുടങ്ങിയത് ഉപനായകന്‍ പി.കെ ഫിറോസിന്റെ നാടായ കുന്ദമംഗലത്തെ പതിമംഗലത്തു നിന്നുമായിരുന്നു. ശുഭ്ര വസ്ത്ര ധാരികളായി അടിവച്ചടിവച്ച് നഗരത്തിലേക്ക് ഒഴുകിയെത്തിയ യുവജനങ്ങള്‍ വൈകുന്നേരത്തോടെ കടപ്പുറത്ത് മറ്റൊരു ജന സാഗരം തീര്‍ക്കുകയായിരുന്നു.
കുന്ദമംഗലം മുതല്‍ കോഴിക്കോട് കടപ്പുറം വരെ അയ്യായിരത്തിലധികം ജാഥാ അംഗങ്ങള്‍ പങ്കു ചേര്‍ന്നു. വയനാട് റോഡിന്റെ ഓരം ചേര്‍ന്ന് വാഹന ഗതാഗതം തടസ്സപ്പെടുത്താതെ അച്ചടക്കത്തോടെയാണ് ജാഥ നീങ്ങിയത്. ഉച്ചയോടെ വെള്ളിമാടുകുന്ന് ജെ.ഡി.റ്റി ക്യാമ്പസില്‍ ഭക്ഷണത്തിനും വിശ്രമത്തിനുമെത്തിച്ചേര്‍ന്നു. വൈകുന്നേരം നാല് മണിയോടെ മലാപറമ്പ് ഇഖ്‌റ ക്യാമ്പസില്‍ നിന്നും തുടര്‍ പ്രയാണം ആരംഭിച്ച റാലി മലബാര്‍ ക്രിസ്ത്യന്‍ കോളജിനടത്ത് എത്തുമ്പോഴേക്കും വൈറ്റ് ഗാര്‍ഡിന്റെ പരേഡും ആരംഭിച്ചിരുന്നു. നഗരത്തിന് അഴകായി വയനാട് റോഡ് വഴി ബാങ്ക് റോഡ്, മാവൂര്‍ റോഡ്, സി.എച്ച് ഫ്‌ളൈ ഓവര്‍ വഴിയാണ് യാത്ര കടപ്പുറത്തെത്തിയത്.
    ജാഥാ നായകരെ കാണാന്‍ ബഹുജനങ്ങള്‍ വഴിയോരങ്ങളില്‍ മുഴുവനുമുണ്ടായിരുന്നു. കുട്ടികളും സ്ത്രീകളും പ്രായമായവരും ഉള്‍പ്പടെ വഴി നീളെ ആയിരങ്ങള്‍ കാത്തു നില്‍ക്കുകയായിരുന്നു. ജാഥാ നായകരെ ഹര്‍ഷാരവത്തോടെയാണ് ബഹുജനങ്ങള്‍ സ്വീകരിച്ചത്. ജാഥക്ക് മിഴിവേകി കോല്‍ക്കളിയും കാവടിയാട്ടവും ചെണ്ടമേളവും ഉണ്ടായിരുന്നു. കുതിര സവാരിക്കാരും റാലിയെ വൈവിധ്യമാക്കി.

സമാപന സമ്മേളനത്തിലേക്ക് ഒഴുകിയെത്തിയ ജനങ്ങളെ കൊണ്ട് കടപ്പുറം വീര്‍പ്പു മുട്ടുകയായിരുന്നു. യുനവജന റാലി സ്വീകരണ വേദിയായ കടപ്പുറത്തേക്ക് എത്തുന്നതിന് മുന്‍പേ സദസ്സ് നിറഞ്ഞു കവിഞ്ഞിരുന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത സമാപന സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി മുസ്്‌ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ. ഖാദര്‍ മുഹിയുദ്ദീന്‍ എത്തിയിരുന്നു. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍, എം.കെ രാഘവന്‍ എം.പി, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.സി മായിന്‍ഹാജി, സി.പി.എം സാഹിര്‍, സി മോയിന്‍കുട്ടി, സെക്രട്ടറിമാരായ കെ.എം ഷാജി, അഡ്വ.എന്‍ ഷംസുദ്ദീന്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, പി.എം സാദിഖലി, സി.പി ചെറിയമുഹമ്മദ്, ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, എം.എല്‍.എമാരായ സി മമ്മുുട്ടി, പി ഉബൈദുള്ള, പാറക്കല്‍ അബ്ദുളള, ഡി.സി.സി പ്രസിഡന്റ് ടി സിദ്ദീഖ്, മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി, അഹമ്മദ് കുട്ടി ഉണ്ണികുളം, യു.സി രാമന്‍, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, എന്‍.സി അബൂബക്കര്‍ സംസാരിച്ചു.
മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ സ്വാഗതം പറഞ്ഞു. ജനറല്‍സെക്രട്ടറി കെ.കെ നവാസ് യാത്രാ അംഗങ്ങളെ പരിജയപ്പെടുത്തി. ട്രഷറര്‍ പി.പി റഷീദ് നന്ദി പറഞ്ഞു. നായകന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഉപനായകന്‍ പി.കെ ഫിറോസ്, ഡയറക്ടര്‍ എം.എ സമദ്, കോഡിനേറ്റര്‍ നജീബ് കാന്തപുരം, അസിറ്റന്റു ഡയറക്ടര്‍മാരായ അഡ്വ.സുല്‍ഫിക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി ഇസ്്മായില്‍, പി.കെ സുബൈര്‍, പി.എ അബ്ദുല്‍ കരീം, പി.എ അഹമ്മദ് കബീര്‍ കോഡിനേറ്റര്‍മാരായ മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആഷിഖ് ചെലവൂര്‍, വി.വി മുഹമ്മദലി, എം.കെ.എം അഷ്‌റഫ്, പി.പി അന്‍വര്‍ സാദത്ത് നേതൃത്വം നല്‍കി.

india

മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ വിദ്യാര്‍ത്ഥി സമരം: വിദ്യാഭ്യാസ നയം ആര്‍എസ്എസിന്റെ കൈകളിലെത്താതെ തടയണമെന്ന് രാഹുല്‍ ഗാന്ധി

വിദ്യാഭ്യാസ നയത്തില്‍ കാവിവത്കരണത്തിന്റെ കടന്നുകയറ്റമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Published

on

നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികലമായ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത പ്രക്ഷോഭവുമായി ഇന്ത്യ മുന്നണിയുടെ വിദ്യാര്‍ത്ഥി കൂട്ടായ്മ. വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ഡല്‍ഹി ജന്തര്‍ മന്ദറില്‍ സംഘടിപ്പിച്ച പ്രക്ഷോഭത്തില്‍ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും എത്തി. വിദ്യാഭ്യാസ നയത്തില്‍ കാവിവത്കരണത്തിന്റെ കടന്നുകയറ്റമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

യു ജി സി യുടെ കരട് വിദ്യാഭ്യാസ നയത്തിലെ ഫാസിസിറ്റ് അജണ്ടകള്‍, സ്വതന്ത്രവും നീതിയുക്തവുമായ വിദ്യാര്‍ത്ഥി തിരഞ്ഞെടുപ്പ് നടത്തുക, വിദ്യാഭ്യാസത്തില്‍ സാമൂഹിക നീതി ഉറപ്പാക്കല്‍, നിര്‍ത്തലാക്കിയ സ്‌കോളര്‍ഷിപ്പുകള്‍,ന്യൂനപക്ഷ സ്‌കീമുകള്‍ തുടരുക നീറ്റ് നെറ്റ് പരീക്ഷയിലെ അപാകത എന്നീ വിഷയങ്ങള്‍ ഉന്നയിച്ചാണ് ഇന്ത്യ മുന്നണിയുടെ വിദ്യാര്‍ത്ഥി കൂട്ടായ്മ ഡല്‍ഹി ജന്തര്‍ മന്ദറിലാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്.

ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി കടന്നു വന്നത് വിദ്യാര്‍ത്ഥികളുടെ ആവേശം വാനോളമാക്കി. വിദ്യാഭ്യാസ നയത്തില്‍ കാവിവത്കരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പൂര്‍ണ നിയന്ത്രണം ആര്‍എസ്എസ് ഏറ്റെടുത്താല്‍ രാജ്യം നശിപ്പിക്കപ്പെടും.

ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷികള്‍ക്ക് അവരുടെ പ്രത്യയശാസ്ത്രങ്ങളിലും നയങ്ങളിലും ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകാം, പക്ഷേ അവര്‍ക്ക് രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇവിടുത്തെ ഒരു സംഘടന രാജ്യത്തിന്റെ ഭാവിയെയും വിദ്യാഭ്യാസ സമ്പ്രദായത്തെയും നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ആ സംഘടനയുടെ പേര് രാഷ്ട്രീയ സ്വയംസേവക് സംഘം എന്നാണ്. വിദ്യാഭ്യാസ സമ്പ്രദായം അവരുടെ കൈകളിലേക്ക് പോയാല്‍, ഈ രാജ്യം നശിപ്പിക്കപ്പെടും, അത് യഥാര്‍ത്ഥത്തില്‍ സാവധാനത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്’ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇന്ത്യാ സഖ്യത്തിന്റെ അനുബന്ധ വിദ്യാര്‍ത്ഥി സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ മഹാ കുംഭമേളയെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തി. എന്നാല്‍ പ്രധാനമന്ത്രി സംസാരിക്കേണ്ടിയിരുന്നത് തൊഴിലില്ലായ്മയെയും പണപ്പെരുപ്പത്തെയും കുറിച്ചായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘പ്രധാനമന്ത്രി തൊഴിലില്ലായ്മ, പണപ്പെരുപ്പം, വിദ്യാഭ്യാസ സമ്പ്രദായം എന്നിവയെക്കുറിച്ച് ഒരു വാക്കുപോലും മിണ്ടുന്നില്ല. രാജ്യത്തിന്റെ എല്ലാ വിഭവങ്ങളും അദാനിക്കും അംബാനിക്കും കൈമാറുകയും സ്ഥാപനങ്ങള്‍ ആര്‍എസ്എസിന് കൈമാറുകയും ചെയ്യുക എന്നതാണ് അവരുടെ മാതൃക,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

സര്‍വകലാശാലകളിലും കോളേജുകളിലും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനം സംബന്ധിച്ച യുജിസിയുടെ കരട് ചട്ടങ്ങള്‍ രാജ്യത്തിന്റെ മേല്‍ ‘ഒരു ചരിത്രം, ഒരു പാരമ്പര്യം, ഒരു ഭാഷ’ അടിച്ചേല്‍പ്പിക്കാന്‍ ലക്ഷ്യമിടുന്ന ആര്‍എസ്എസിന്റെ അജണ്ട മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.

Continue Reading

india

നിതീഷ് കുമാറിന് മുഖ്യമന്ത്രിയായി തുടരാനുള്ള മാനസിക സ്ഥിരതയില്ല: രൂക്ഷ വിമർശനവുമായി പ്രശാന്ത് കിഷോർ

സർക്കാറിനെ മുന്നോട്ടുകൊണ്ടുപോകാനുള്ള കഴിവും അദ്ദേഹത്തിനില്ലെന്നും പ്രശാന്ത് കിഷോർ അവകാശപ്പെട്ടു.

Published

on

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. നിതീഷ് കുമാറിന്റെ മാനസിക സ്ഥിരതയെ ചോദ്യം ചെയ്ത പ്രശാന്ത് കിഷോർ, അദ്ദേഹം രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. ശാരീരികമായി അവശനാണ് നിതിഷ് കുമാർ. സർക്കാറിനെ മുന്നോട്ടുകൊണ്ടുപോകാനുള്ള കഴിവും അദ്ദേഹത്തിനില്ലെന്നും പ്രശാന്ത് കിഷോർ അവകാശപ്പെട്ടു.

നിതീഷിന്റെ ആരോഗ്യത്തെ കുറിച്ച് ആദ്യം ആശങ്ക പങ്കുവെച്ചത് അദ്ദേഹത്തിന്റെ അനുയായി ആയ സുശീൽ കുമാർ ആണ്. അതിനു ശേഷം ബിഹാറിലെ മന്ത്രിമാർ വരെ അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞു. ജനുവരി വരെ ഇക്കാര്യത്തിൽ താൻ ഒരഭിപ്രായവും പറഞ്ഞിരുന്നില്ലെന്നും പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടി.

എന്നാൽ ബിഹാർ പബ്ലിക് സർവീസ് ​പ്രതിഷേധത്തിലൂടെ നിതീഷ് കുമാറിന്റെ മാനസിക സ്ഥിരത ഓരോ ദിവസം കഴിയും തോറും വഷളായിക്കൊണ്ടിരിക്കുകയാണെന്ന സത്യം ഞാൻ മനസിലാക്കി. സംസ്ഥാനത്ത് എന്താണ് നടക്കുന്നത് എന്നതിനെ കുറിച്ച് അദ്ദേഹത്തിന് ഒന്നും മനസിലാകുന്നുപോലുമില്ല.-പ്രശാന്ത് കിഷോർ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചു.

പൊതുപരിപാടിയിൽ ദേശീയ ഗാനം അവതരിപ്പിച്ച വേളയിൽ ചീഫ് സെക്രട്ടറിയോട് സംസാരിച്ചുകൊണ്ടു നിൽക്കുന്ന നിതീഷ് കുമാറിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ദേശീയ ഗാനത്തെ അപമാനിക്കുന്ന രീതിയിലുള്ള നിതീഷിന്റെ പെരുമാറ്റത്തിനെതിരെ വ്യാപക വിമർശനവും ഉയർന്നു. ബിഹാർ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തുവന്നു.

ഏതാനും ആഴ്ചകളായി നിതീഷ് കുമാറിനെ നിരന്തരം വിമർശിച്ച് രംഗത്ത് സജീവമാണ് പ്രശാന്ത് കിഷോറും. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ വിജയിപ്പിക്കരുതെന്നാണ് വോട്ടർമാരോടുള്ള കിഷോറിന്റെ അഭ്യർഥന. അധികാരം നിലനിർത്താനുള്ള കവചമായി നിതീഷ് കുമാറിനെ ബി.ജെ.പി ഉപയോഗിക്കുകയാണെന്നും അടുത്തിടെയുണ്ടായ മന്ത്രിസഭ വികസനം കാലാവധി അവസാനിക്കുന്നതിന് മുമ്പ് പൊതുപണം ദുർവിനിയോഗം ചെയ്യാനുള്ള അവസരമാക്കി മാറ്റിയെന്നും ​കിഷോർ ആരോപിച്ചു.

ആരോപണങ്ങൾക്കിടെ നിതീഷ് കുമാർ പൂർണ ആരോഗ്യവാനാണെന്നും ഒരു പ്രശ്നവുമില്ലെന്നും വാദിച്ച് മകൻ നിഷാന്ത് കുമാറും ജെ.ഡി.യു നേതാക്കളും രംഗത്ത്‍വന്നിരുന്നു. നിതീഷ് 100 ശതമാനം ഫിറ്റാണെന്നും അടുത്ത തവണയും സംസ്ഥാനത്തെ നയിക്കാൻ കഴിയുമെന്നും അവർ അവകാശപ്പെടുകയുണ്ടായി.

Continue Reading

india

രാജ്യത്തെ സര്‍വകലാശാലകളില്‍ നിയമിക്കപ്പെടുന്ന ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് സ്വാധീനം ഉള്ളവര്‍: രാഹുല്‍ ഗാന്ധി

ആര്‍എസ്എസ് നമ്മുടെ വിദ്യാഭ്യാസ മേഖലയും രാജ്യത്തിന്റെ ഭാവിയും ഒരു പോലെ തകര്‍ക്കാനാഗ്രഹിക്കുന്ന ഒരു സംഘടനയാണ്.

Published

on

രാജ്യത്തെ സര്‍വകലാശാലകളിലെ നിയമിക്കപ്പെടുന്ന ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് സ്വാധീനം ഉള്ളവരാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. വരും ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് കീഴിലെ സര്‍വകലാശാലകളിലും വിസിമാര്‍ ആര്‍എസ്എസ് നാമനിര്‍ദേശത്തില്‍ നിന്ന് വരുന്ന കാലത്തേക്കാണ് നാം പോവുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇതിലെ ആപത്ത് വിദ്യാര്‍ത്ഥികളെ അറിയിക്കേണ്ടത് വിദ്യാര്‍ത്ഥി സംഘടനകളാണ്. ആര്‍എസ്എസ് നമ്മുടെ വിദ്യാഭ്യാസ മേഖലയും രാജ്യത്തിന്റെ ഭാവിയും ഒരു പോലെ തകര്‍ക്കാനാഗ്രഹിക്കുന്ന ഒരു സംഘടനയാണ്. ഇത് തടയേണ്ടത് നമ്മുടെ ചുമതലയാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

Continue Reading

Trending