Connect with us

Culture

വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കാമ്പയിന്‍  ജൂലൈ 1ന് ആരംഭിക്കും.

കാമ്പയിനും അനുബന്ധ പരിപാടികളും വൻ വിജയമാക്കാൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും പി. കെ ഫിറോസും ആഹ്വാനം ചെയ്തു.

Published

on

ജില്ലാതലത്തിൽ പദയാത്രകൾ, ഡിസംബറിൽ എറണാകുളത്ത് യുവജന മഹാറാലി

വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി കാമ്പയിൻ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും അറിയിച്ചു. വെറുപ്പും വിദ്വേഷവും വിവിധ മത വിഭാഗങ്ങൾക്കിടയിൽ വളർത്തുന്നതിനുള്ള ശ്രമങ്ങൾ രാജ്യത്ത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു. മുസ്‌ലിങ്ങൾക്കെതിരായി വെറുപ്പ് പ്രചരിപ്പിക്കുന്നതിന് നേതൃത്വം കൊടുക്കുന്നത് രാജ്യം ഭരിക്കുന്ന സംഘ് പരിവാർ പ്രസ്ഥാനങ്ങളും അനുഭാവികളുമാണ്. പലപ്പോഴും ജനവിരുദ്ധ നയങ്ങൾ മറച്ചു പിടിക്കുന്നതിനും ഭരണ വിരുദ്ധ വികാരം വഴി തിരിച്ചു വിടുന്നതിനും വേണ്ടിയാണ് ഇത്തരം ശ്രമങ്ങൾ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. കേരളം ഭരിക്കുന്ന ഇടത്പക്ഷ സർക്കാരും അഴിമതിയിലും കെടുകാര്യസ്ഥതയിലും മുന്നിട്ട് നിൽക്കുകയാണ് നേതാക്കൾ തുടർന്നു. ഈ പശ്ചാതലത്തിലാണ് വിദ്വേഷത്തിനെതിരെ, ദുർ ഭരണത്തിനെതിരെ എന്ന പ്രമേയം ഉയർത്തി സംസ്ഥാന വ്യാപകമായി കാമ്പയിൻ നടത്താൻ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു. കാമ്പയിനും അനുബന്ധ പരിപാടികളും വൻ വിജയമാക്കാൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും പി. കെ ഫിറോസും ആഹ്വാനം ചെയ്തു.

ശാഖ തലം മുതല്‍ സംസ്ഥാന തലം വരെ നടക്കുന്ന കാമ്പയിന്‍ വിജയിപ്പിക്കിയുന്നതിനായുള്ള കര്‍മ്മ പദ്ധതികള്‍ക്ക് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മറ്റി രൂപം നല്‍കിയതായി നേതാക്കൾ അറിയിച്ചു. ജൂലൈ 1 മുതൽ 15വരെയായി ശാഖതലത്തില്‍ – യൂത്ത് മീറ്റ് സംഘടിപ്പിക്കും. യൂത്ത് മീറ്റ്നോട്‌ അനുബന്ധിച്ച് ശാഖ/യൂണിറ്റ് തലത്തിൽ വിപുലമായ കണ്‍വെന്‍ഷനുകള്‍ ചേര്‍ന്ന് ക്യാമ്പയിന്‍ വിശദീകരണം നടത്തും. യൂത്ത് മീറ്റിന്റെ ഭാഗമായി ശാഖ/യുണിറ്റ് തലത്തില്‍ ക്ലബ്ബ്കൾക്ക് രൂപം നൽകും. യൂത്ത് മീറ്റിനെ തുടർന്ന് ജൂലൈ 16മുതല്‍ 31 വരെയായി പഞ്ചായത്ത് തലത്തില്‍ പ്രതിനിധി സംഗമം നടത്തുന്നതാണ്. യൂണിറ്റ് ഭാരവാഹികള്‍ ആണ് പ്രതിനിധി സംഗമത്തില്‍ പങ്കെടുക്കുക. കാമ്പയിന്റെ ഭാഗമായി പഞ്ചായത്ത്, ശാഖ/യൂണിറ്റ് കമ്മിറ്റികൾ അഫിലിയേഷന്‍ നടത്തുന്നതാണ്.

കാമ്പയിന്റെ ഭാഗമായി ജൂലൈ 30ന്, യൂത്ത് ലീഗ് ദിനത്തിൽ നിയോജക മണ്ഡലതം തലത്തില്‍ സ്മൃതി വിചാരം സംഘടിപ്പിക്കുന്നതാണ്.
ഓഗസ്റ്റ് മാസത്തിൽ തമസ്‌കരിക്കപ്പെടുന്നവര്‍ ചരിത്രം പറയുന്നു എന്ന പ്രമേയത്തില്‍ ഏകദിന കോണ്‍ക്ലേവ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. സെപ്തംബര്‍ 28ന് സി.എച്ച് അനുസ്മരണ ദിനത്തില്‍ പ്രതിഭ ഫെസ്റ്റ് സംഘടിപ്പിക്കുന്നതാണ്. പ്രതിഭ ഫെസ്റ്റിന്റെ ഭാഗമായി പ്രസംഗം, പ്രബന്ധം, കവിത മത്സരങ്ങള്‍, വീഡിയോ എഡിറ്റിങ് , ഡിസൈനിങ് സംഘടിപ്പിക്കും. കാമ്പയിന്റെ പ്രചാരണാര്‍ത്ഥം പഞ്ചായത്ത് തല ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് നിയോജക മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ ഒക്ടോബർ മാസത്തിൽ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നതാണ്.

കാമ്പയിന്റെ പ്രമേയം വിശദീകരണത്തിനായി യൂത്ത്മാര്‍ച്ച് സംഘടിപ്പിക്കും. നവംബർ മാസത്തിൽ പദയാത്രയായാണ് ജില്ല തലത്തിൽ യൂത്ത് മാർച്ച്‌ സംഘടിപ്പിക്കുക. കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് ഡിസംബര്‍ അവസാനം എറണാകുളത്ത് വെച്ച് യുവജന മഹാറാലി സംഘടിപ്പിക്കുമെന്ന് തങ്ങളും ഫിറോസും അറിയിച്ചു.

കാമ്പയിൻ സംബന്ധമായ കാര്യങ്ങൾ വിശദീകരിക്കുന്നതിനും ജില്ലതലത്തില്‍ സമയബന്ധിതമായ നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനുമായുള്ള ജില്ല പ്രവർത്തക സമിതി യോഗങ്ങൾ സംസ്ഥാന നിരീക്ഷകരുടെ സാന്നിധ്യത്തിൽ നടന്നു വരുന്നു. ജില്ല പ്രവർത്തക സമിതി യോഗങ്ങളെ തുടർന്ന് ജൂണ്‍ 22നകം നിയോജക മണ്ഡലം കമ്മറ്റി യോഗങ്ങളും, ജൂണ്‍ 25നകം പഞ്ചായത്ത് കമ്മറ്റി യോഗങ്ങളും നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ചേരുന്നതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

Published

on

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.

ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.

രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

Continue Reading

Film

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ

മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

Published

on

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ്  വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ  വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്.  ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

kerala

പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

Published

on

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.

Continue Reading

Trending