kerala
എം.വി ഗോവിന്ദന്റെ യാത്ര: ‘പ്രതിരോധത്തി’ലായത് പിണറായി
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നയിച്ച ജനകീയ പ്രതിരോധ യാത്ര തിരുവനന്തപുരത്ത് സമാപിച്ചപ്പോള്‍ ശരിക്കും പ്രതിരോധത്തിലായത് മുഖ്യമന്ത്രി പിണറായി വിജയന്.

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നയിച്ച ജനകീയ പ്രതിരോധ യാത്ര തിരുവനന്തപുരത്ത് സമാപിച്ചപ്പോള്‍ ശരിക്കും പ്രതിരോധത്തിലായത് മുഖ്യമന്ത്രി പിണറായി വിജയന്. യാത്ര തലസ്ഥാനത്തെത്തിയപ്പോള്‍ സ്വപ്നാ സുരേഷിനെതിരെ കേസ് കൊടുക്കുമെന്നുകൂടി പ്രഖ്യാപിച്ചുകൊണ്ടാണ് ഗോവിന്ദന് പിണറായിയെ പ്രതിരോധത്തിലാക്കിയത്. പിണറായിക്കും കുടുംബത്തിനും മാനമില്ലേ എന്ന ചോദ്യം ശക്തമായി ഉയര്‍ന്നുവരുന്നതിനിടെയാണ് ഗോവിന്ദന് ഒരുമുഴം നീട്ടിയെറിഞ്ഞത്. യാത്രയിലുടനീളം എം.വി.ഗോവിന്ദന് സ്വീകരിച്ച നിലപാടുകള്‍ പിണറായിയും എം.വി.ഗോവിന്ദനും തമ്മിലുള്ള ഭിന്നത വ്യക്തമാക്കുന്ന തരത്തിലുള്ളതായിരുന്നു. പാര്‍ട്ടിയെ ലഹരി, അഴിമതി മാഫിയയില്‍ നിന്ന് ശുദ്ധീകരിക്കുമെന്ന എം.വി.ഗോവിന്ദന്റെ ആവര്‍ത്തിച്ചുള്ള പറച്ചില്
പിണറായിക്കുള്ള പരോക്ഷമായും പ്രത്യക്ഷമായും വിമര്‍ശനമായി. ജാഥക്കിടയില്‍ ഉയര്‍ന്നുവന്ന രാഷ്ട്രീയ സംഭവ വികാസങ്ങളിലും ഗോവിന്ദന് പിണറായിയെ വിഷമവൃത്തത്തിലാക്കി. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജാഥയില്‍ ഉയര്‍ത്തി കാട്ടുമെന്ന് പറഞ്ഞിരുന്നുവെങ്കിലും സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി ജാഥയുടെ സമാപനത്തില്‍ പങ്കെടുക്കാത്തത് പാര്‍ട്ടിയില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിടും. പാര്‍ട്ടി സെക്രട്ടറി സ്വപ്നയ്ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് പറഞ്ഞത് സ്വപ്ന ലൈംഗിക പീഡന ആരോപണങ്ങള്‍ ഉള്‍പെടെ ഉന്നയിച്ചിട്ടും മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ധൈര്യപ്പെടാത്ത പിണറായിയെയും കൂട്ടരെയും വെട്ടിലാക്കുക തന്നെ ചെയ്തു. ലൈഫ്മിഷന് കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ വിശ്വസ്തന് എം.ശിവശങ്കരനെയും ചോദ്യം ചെയ്ത അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെയും ജാഥയ്ക്കിടയില്‍ എം.വി.ഗോവിന്ദന് പല തവണ തള്ളിപ്പറഞ്ഞു.
ജാഥക്കിടെ ഉയര്‍ന്നു വന്ന വിഷയങ്ങള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒന്നാം നമ്പര്‍ ആകാനുള്ള എം.വി.ഗോവിന്ദന്റെ നീക്കങ്ങള്‍ക്കു സഹായകരമായി. പിണറായി, ഗോവിന്ദന് വിഭാഗങ്ങളുടെ വടംവലിയില്‍ വീര്‍പ്പുമുട്ടിയ ജനകീയ പ്രതിരോധ ജാഥയുടെ സകലശോഭയും കെടുത്തും വിധം സ്വപ്നയെത്തി. ജാഥയുടെ ഏറെ സമയവും സ്വപ്നയെ പ്രതിരോധിക്കാനാണ് ചിലവഴിക്കപ്പെട്ടത്. തുടര്‍ന്ന് ബ്രഹ്മപുരം, ആലപ്പുഴയിലെ വിഭാഗീയത, ഇപിയുടെ വിട്ടു നില്ക്കല് തുടങ്ങിയ സംഭവങ്ങളാല്‍ ജാഥ ഹൈജാക്ക് ചെയ്യപ്പെട്ടു. പ്രതിരോധ ജാഥില്‍ തുടക്കം മുതല്‍ പ്രതിരോധത്തിലായ സിപിഎം ജാഥ തിരുവനന്തപുരത്ത് അവസാനിക്കുമ്പോള്‍ ജാഥ ഉയര്‍ത്തുന്ന കേന്ദ്ര വിരുദ്ധ മുദ്രാവാക്യമോ, രാഷ്ട്രീയ ചോദ്യങ്ങളോ അല്ല പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ചര്‍ച്ചയായത്. ജാഥയുടെ തുടക്കത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ വിട്ടുനില്‍ക്കല്‍ ജാഥയെ വല്ലാതെ വലച്ചു.
kerala
പത്തനംതിട്ടയില്‍ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
വടശ്ശേരിക്കര സ്വദേശി ജോബിയെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്.

പത്തനംതിട്ട വടശ്ശേരിക്കരയില്‍ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടശ്ശേരിക്കര സ്വദേശി ജോബിയെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബന്ധുവും വീട്ടുടമയുമായ റെജിയെ റാന്നി പൊലീസ് കസ്റ്റഡിയിലെടുത്തു.
പേങ്ങാട്ട്കടവിലെ റെജിയുടെ വീട്ടിലായിരുന്നു യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോബിയുടെ ദേഹത്ത് പരിക്കുകളുമുണ്ടായിരുന്നു. കൊലപാതകമെന്നാണ് സംശയം.
രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അതേസമയം റെജി തന്നെയാണ് ഇക്കാര്യം നാട്ടുകാരെ അറിയിച്ചത്. വീട്ടില്‍ മദ്യപാനവും തര്‍ക്കവുമുണ്ടായതായി പൊലീസ് പറയുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമെ സംഭവത്തില്‍ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.
kerala
സുരക്ഷിതമായ ക്രോസ്സിംഗ്: വിദ്യാര്‍ത്ഥികള്‍ക്കായി പൊലീസ് ബോധവല്‍ക്കരണം

kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്ലിന് ദാസ് റിമാന്‍ഡില്‍
യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകനായ ബെയ്ലിന് ദാസ് റിമാന്‍ഡില്‍.

തിരുവനന്തപുരം: യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകനായ ബെയ്ലിന് ദാസ് റിമാന്‍ഡില്‍. ഈ മാസം 27 വരെയാണ് വഞ്ചിയൂര്‍ കോടതി ബെയിലിനെ റിമാന്‍ഡ് ചെയ്തത്. ജാമ്യഹര്‍ജിയില്‍ വിശമായ വാദം കേട്ട ശേഷം വിധി പറയാനായി നാളത്തേക്ക് മാറ്റി. ബെയ്ലിന് ദാസിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും.
പ്രോസിക്യൂഷന് ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്തു. തൊഴിലിടത്തില്‍ ഒരു സ്ത്രീ മര്‍ദനത്തിനിരയായത് ഗൗരവമായ വിഷയമാണെന്ന് പ്രോസിക്യൂഷന് ചൂണ്ടികാട്ടി. എന്നാല്‍ കരുതിക്കൂട്ടി യുവതിയെ മര്‍ദിക്കാന്‍ പ്രതി ശ്രമിച്ചിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു.
മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ, വ്യാഴാഴ്ച വൈകീട്ട് 6.30ഓടെയാണ് തുമ്പ വി.എസ്.എസ്.സിക്ക് സമീപം സ്റ്റേഷന് കടവില്‍ നിന്നാണ് ബെയ്ലിന് ദാസിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ബെയ്ലിന് ദാസിനെ വഞ്ചിയൂര്‍ പൊലീസിന് കൈമാറുകയും രാത്രിയോടെ, അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ഒളിവിലായിരുന്ന പ്രതി കഴക്കൂട്ടം ഭാഗത്തേക്കു കാറില്‍ പോകുന്നതായി വഞ്ചിയൂര്‍ എസ്.എച്ച്.ഒക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡാന്‍സാഫ് സംഘവും തുമ്പ പൊലീസും ചേര്‍ന്നു പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവ അഭിഭാഷകയെ ബെയ്ലിന് ദാസ് ക്രൂരമായി മര്‍ദിച്ചത്.
-
kerala3 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
local3 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
News1 day ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala2 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
kerala3 days ago
‘കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്