kerala
പരസ്പര ആദരവാണ് രാജ്യത്തിന്റെ കാതല്‍: സാദിഖലി തങ്ങള്‍
പരസ്പരം സഹകരിച്ചുള്ള ഊഷ്മളമായ ബന്ധം, ആദരവിലൂന്നിയതായിരുന്നു രാജ്യത്തിന്റെ കാതലെന്നും തങ്ങള്‍ പറഞ്ഞു.

കണ്ണൂര്‍: രാജ്യത്ത് പൂര്‍വികര്‍ തുടര്‍ന്ന് വന്നത് പരസ്പര സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും രാഷ്ട്രീയമായിരുന്നുവെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. പരസ്പരം സഹകരിച്ചുള്ള ഊഷ്മളമായ ബന്ധം, ആദരവിലൂന്നിയതായിരുന്നു രാജ്യത്തിന്റെ കാതലെന്നും തങ്ങള്‍ പറഞ്ഞു. മുസ്‌ലിംലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി നടത്തുന്ന ദേശരക്ഷായാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണ് ഒരു ഭാഗത്ത്. മറുഭാഗത്ത് പ്രീണനത്തിന്റെ രാഷ്ട്രീയമാണ്. രണ്ടും അധികാരത്തിലേക്കുള്ള പടവുകളായാണ് സംഘ്പരിവാര്‍ ഭരണകൂടം ഉപയോഗപ്പെടുത്തുന്നത്. ഇങ്ങിനെയൊരു കാലഘട്ടത്തിലൂടെ മുന്നോട്ടുപോകുമ്പോള്‍ ഭീതികരമാണ് സാഹചര്യം. പരസ്പര സ്പര്‍ദ ലക്ഷ്യമാക്കിയാണ് ഭരണകൂടം മുന്നോട്ടുപോകുന്നത്. ധാര്‍മികമായ വിശ്വാസ പ്രമാണങ്ങള്‍ കേവല രാഷ്ട്രീയത്തിന്റെ തുറുപ്പ് ശീട്ടുകളായി ഉപയോഗിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പതിറ്റാണ്ടുകളുടെ മതേതര സാഹോദര്യത്തിന്റെ സംസ്കാരവും പെെതൃകവും കൂടിചേര്‍ന്നതാണ്.
വിശ്വാസ പ്രമാണങ്ങളെ ബഹുമാനിക്കുന്നതാണ് ഭാരതീയ സംസ്കാരം. പരസ്പര ആദരവിന്റേതായ കാതല്‍, മുനിമാരും മഹര്‍ഷിമാരും സ്വാമിമാലും സൂഫിവര്യന്‍മാരും ഔലിയാക്കളും മഠങ്ങളിലെ ആരാധ്യ പുരുഷന്‍മാരും സ്വന്തം വിശ്വാസ പ്രമാണങ്ങളില്‍ ഊന്നിയിരുന്നപ്പോഴും പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചുമാണ് കഴിഞ്ഞുപോന്നത്. ഗാന്ധിജിയും പണ്ഡിറ്റ് ജവഹര്‍ലാര്‍ നെഹ്റുവും ആ സംസ്കാരത്തെ കണ്ടറിഞ്ഞവരായിരുന്നു. വെെവിധ്യങ്ങളില്‍ ഇന്ത്യന്‍ ജനതയെ കോര്‍ത്തിണക്കിയാണ് ഗാന്ധിജി മുതല്‍ രാജ്യം ഭരിച്ചത്.
രാമക്ഷേത്ര ഉദ്ഘാടനം രാഷ്ട്രീയവല്‍ക്കരിച്ചതോടെ രാജ്യം തുടര്‍ന്നുവന്ന സംസ്കാരത്തെയാണ് ഭരണകൂടം തകര്‍ത്തത്. വിശ്വാസികളെ ചൂഷണം ചെയ്യുകയാണ് ഇന്ത്യന്‍ ഭരണകൂടം. ഇനിയും കബളിപ്പിക്കപ്പെടേണ്ട സാഹചര്യത്തിന് നാം കൂട്ട് നില്‍ക്കരുത്. ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് കോണ്‍ഗ്രസിലാണ്. മാധ്യമങ്ങളില്‍ സൃഷ്ടിക്കപ്പെടുന്ന വാര്‍ത്തകള്‍ യാഥാര്‍ഥ്യങ്ങളില്‍ നിന്നും അകലെയാണ് ചില ഘട്ടങ്ങളില്‍. പ്രതിസന്ധികളെ അതിജീവിക്കേണ്ടതുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
kerala
ഇന്നും കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 10 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. കാലവര്‍ഷം എത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് മഴ വ്യാപിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുന്നതിന്റെ സ്വാധീന ഫലമായാണ് വ്യാപക മഴക്ക് മുന്നറിയിപ്പ് നല്‍കിയത്. ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദ സാധ്യതയുണ്ട്. അതേസമയം കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.

എറണാകുളം തിരുവാണിയൂരിലെ നാലു വയസുകാരിയുടെ കൊലപാതകത്തില്‍ അന്വേഷണസംഘം വിപുലീകരിച്ച് പൊലീസ്. 22 അംഗ സംഘമാണ് രൂപീകരിച്ചത്. മൂന്ന് വനിത എസ്ഐമാര്‍ ഉള്‍പ്പെടെ നാല് വനിതകളാണ് സംഘത്തിലുള്ളത്. ചെങ്ങമനാട് പോലീസ് സ്റ്റേഷന്‍ പരിധിയിലും പീഡനക്കേസ് പുത്തന്‍കുരിശ് സ്റ്റേഷന്‍ പരിധിയിലുമാണ് കൊലപാതകം നടന്നത്.
കൊലപാതകമാണെന്ന് വിചാരിച്ച സംഭവം പോസ്റ്റ്മോര്‍ട്ടത്തിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഡോക്ടര്‍മാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കുട്ടിയുടെ പിതൃ സഹോദരനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി പ്രതി കുട്ടി ലൈംഗിക ചൂഷണം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. അതേസമയം കുട്ടി സംഭവം അമ്മയോട് പറഞ്ഞിരുന്നതായും കുട്ടിയുടെ അമ്മ പ്രതിയെ തല്ലിയതായും ഇയാള്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുണ്ടായിരുന്ന കാര്യം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരാണ് പൊലീസിനെ അറിയിച്ചത്. ശാസ്ത്രീയ തെളിവുകള്‍ അടക്കം മുന്നില്‍ വച്ച് പ്രതിയെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പ്രതികുറ്റം സമ്മതിച്ചത്. പാക്സോ, ബാലനീതി നിയമപ്രകാരം ആണ് നിലവില്‍ കുറ്റം ചുമത്തിയിരിക്കുന്നത്. വിശദമായ തെളിവ് ശേഖരണത്തിന് കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനും പൊലീസ് ആലോചിക്കുന്നുണ്ട്.
kerala
ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഫേസ്ബുക്കിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ. ഷൊർണൂർ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണനെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണൻ SRR ഉണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ വികലമായി ചിത്രീകരിച്ച സന്ദേശം പങ്കുവെച്ചതിനാണ് പൊലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.
-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala3 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
Article3 days ago
അഗ്നി ഭീതിയിലെ കോഴിക്കോട്
-
india3 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം