india
‘മുസ്‍ലിംകൾ മാത്രമായിരുന്നു അവരുടെ ലക്ഷ്യം’; ഗജാപുരിലെ ആക്രമണം വിവരിച്ച് കുടുംബങ്ങൾ
ആയുധമേന്തിയ അക്രമികൾ 60ഓളം വീടുകളും പള്ളിയും തകർത്തു

മഹാരാഷ്ട്രയിലെ ഗജാപുര്‍ ഗ്രാമത്തിലെ കുടുംബങ്ങളുടെ ജീവിതമാകെ മാറ്റിമറിച്ച ദിവസമായിരുന്നു ജൂലൈ 14. നൂറുകണക്കിന് തീവ്ര ഹിന്ദുത്വവാദികള്‍ അതിക്രമിച്ച് കയറി പള്ളിയില്‍ കേടുപാടുകള്‍ വരുത്തി. പ്രദേശത്തെ മുസ്‌ലിം വീടുകള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും തീവെക്കുകയും ചെയ്തു. ആക്രമണത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. പലരും ജീവനുംകൊണ്ട് കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടു.
മുസ്‌ലിം സമുദായത്തില്‍ ഉള്‍പ്പെട്ടവരുടെ 60ഓളം വീടുകളും കടകളും ആക്രമിച്ചതായി നാട്ടുകാര്‍ പറയുന്നു. കോലാപൂര്‍ ജില്ലയിലെ വിശാല്‍ഗഢ് കോട്ടയിലെ അനധികൃത കയ്യേറ്റത്തിനെതിരെ ഹിന്ദുത്വ വാദികള്‍ സംഘപ്പിച്ച റാലിക്കിടയിലാണ് ഗജാപുര്‍ ഗ്രാമത്തില്‍ ആക്രമണം അഴിച്ചുവിടുന്നത്. കോട്ടയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം.
അക്രമി സംഘം എത്തിയതോടെ വീടുകളിലെ താമസക്കാര്‍ സമീപത്തെ കാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്ന് പ്രദേശവാസിയായ ഇംറാന്‍ മുജാവര്‍ പറയുന്നു. ഇദ്ദേഹത്തിന്റെ വീടും അക്രമത്തിനിരയായി. ‘ആയുധങ്ങളുമായി ആളുകള്‍ വീടുകളിലേക്ക് ഇരച്ചുകയറി. ഇതോടെ കുടുംബങ്ങള്‍ സ്വയംരക്ഷക്കായി സമീപത്തെ കാട്ടിലേക്ക് ഓടി. വീടുകള്‍ കൊള്ളയടിക്കുകയും ആഭരണങ്ങള്‍ അപഹരിക്കുകയും ചെയ്തു. ഏകദേശം 60ഓളം വീടുകള്‍ തകര്‍ക്കപ്പെട്ടു’ -വിശാല്‍ഗഢ് ദര്‍ഗയിലെ ഖാദി കൂടിയായ മുജാവര്‍ പറഞ്ഞു.
ഇദ്ദേഹം പ്രദേശത്ത് ഒരു കടയും നടത്തുന്നുണ്ട്. 10 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഇദ്ദേഹത്തിനുണ്ടായത്. മറ്റു പലര്‍ക്കും 15-20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. കൂടാതെ ഇവരുടെ വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഭക്ഷ്യയോഗ്യമായ വസ്തുക്കള്‍ പോലും അക്രമികള്‍ നശിപ്പിച്ച് വലിച്ചെറിഞ്ഞു. ഈ കുടുംബങ്ങള്‍ക്ക് ഒന്നും പാചകം ചെയ്യാനില്ലാത്ത അവസ്ഥയാണ്. വാള്‍, കത്തി തുടങ്ങിയ ആയുധങ്ങളേന്തിയാണ് അക്രമികള്‍ എത്തിയതെന്നും നാട്ടുകാര്‍ പറയുന്നു.
‘എത്രത്തോളം നഷ്ടമുണ്ടെന്ന് ഇപ്പോള്‍ കണക്കാക്കാന്‍ സാധിക്കില്ല. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. ഡസന്‍ കണക്കിന് വാഹനങ്ങള്‍ തകര്‍ത്തു. ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചാണ് ചില വീടുകള്‍ തീയിട്ടത്. ഒരു വീട്ടില്‍ മാതാവും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. അവര്‍ കുട്ടികളെയും കൂട്ടി ഓടിരക്ഷപ്പെടുകയായിരുന്നു’ -ഇംറാന്‍ മുജാവര്‍ വ്യക്തമാക്കി.
റാലിയില്‍ ഏകദേശം അയ്യായിരത്തോളം ആളുകളാണ് ഉണ്ടായിരുന്നതെന്നും പൊലീസിന്റെ സാന്നിധ്യത്തിലാണ് ആക്രമികള്‍ ആക്രമണം അഴിച്ചുവിട്ടതെന്നും മുജാവര്‍ പറയുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ പലരും ആശുപത്രികളില്‍ ചികിത്സയിലാണ്.
‘ഗജാപുരിലെ താമസക്കാരെല്ലാം മുസ്‌ലിംകളാണ്. അവരുടെ വീടുകളും സ്വത്തുക്കളുമാണ് അക്രമികള്‍ ലക്ഷ്യമിട്ടത്. ഗജാപുരിന് സമീപം ഹിന്ദു വീടുകളുണ്ട്. അവയൊന്നും അക്രമികള്‍ തൊട്ടിട്ടില്ല. മുസ്‌ലിംകള്‍ മാത്രമായിരുന്നു അവരുടെ ലക്ഷ്യം’ -മുജാവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രദേശവാസികളുടെയും അയല്‍വാസികളുടെയും സഹായത്താലാണ് ദുരിതബാധിതര്‍ ഇപ്പോള്‍ കഴിയുന്നത്. ഗ്രാമത്തില്‍ വലിയ പൊലീസ് സന്നാഹമുണ്ട്. സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയിരിക്കുന്നു.
മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് മുസ്‌ലിംകളെ ലക്ഷ്യമിടുന്നതെന്ന് മുജാവര്‍ പറയുന്നു. കലാപം സൃഷ്ടിച്ച് തെരഞ്ഞെടുപ്പില്‍ വിജയിക്കാനാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.
വിശാല്‍ഗഢ് കോട്ടയില്‍ കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് മുന്‍ രാജ്യസഭാ എം.പിയും ബി.ജെ.പി നേതാവുമായ സംഭാജിരാജെ ഛത്രപതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ റാലി സംഘടപ്പിച്ചത്. റാലിക്കിടെ ഛത്രപതിയുടെ അനുയായികള്‍ ഗജാപുര്‍ ഗ്രാമത്തിലെ പള്ളിയും വീടുകളും ആക്രമിക്കുകയായിരുന്നു. ആളുകള്‍ പള്ളിയില്‍ കയറുന്നതും മുകളില്‍ കാവിപ്പതാക ഉയര്‍ത്തുന്നതിന്റെയെല്ലാം വിഡിയോ പുറത്തുവന്നിരുന്നു.
ജയ് ശ്രീരാം വിളികളോടെയാണ് പള്ളിയിലേക്ക് അക്രമികള്‍ അതിക്രമിച്ച് കയറിയത്. കാവി ഷാള്‍ അണിഞ്ഞവര്‍ പള്ളിയുടെ മുകളില്‍ കയറി താഴികക്കുടങ്ങള്‍ തകര്‍ക്കുന്നത് വിഡിയോയില്‍ കാണാം. ആള്‍ക്കൂട്ടം ഖുര്‍ആന്‍ കത്തിക്കുകയും ജനലുകള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന വാഹനങ്ങളും തകര്‍ത്തു.
സംഭാജിരാജെ ഛത്രപതിയുടെ പിതാവും കോലപൂരിലെ കോണ്‍ഗ്രസ് എം.പിയുമായ ഛത്രപതി ഷാഹു മഹാരാരജ് സംഭവത്തെ അപലപിച്ചു. ആക്രമണം നിയന്ത്രിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടു. സംഭവം അങ്ങേയറ്റം വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിച്ച അദ്ദേഹം കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വിശാല്‍ഗഢ് കോട്ടയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് എതിരല്ലെന്നും എന്നാല്‍, അതിന്റെ പേരില്‍ മുസ്‌ലിംകളെ എന്തിനാണ് ആക്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
അക്രമ സംഭവത്തിന്റെ പേരില്‍ ബി.ജെ.പി മുന്‍ എം.പി സംഭാജിരാജെ ഛത്രപതി അടക്കം 500ഓളം പേര്‍ക്കെതിരെ കോലാപൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ 21 പേരെ അറസ്റ്റ് ചെയ്തു. വിശാഗഢ് കോട്ടയിലെ കയ്യേറ്റങ്ങള്‍ നീക്കുന്നതിനെച്ചൊല്ലി ഹിന്ദുത്വ വാദികളും ജില്ലാ ഭരണകൂടവും തമ്മിലെ തര്‍ക്കം കാലങ്ങളായി തുടരുന്നുണ്ട്.
1660ല്‍ ഛത്രപതി ശിവാജി രക്ഷപ്പെടാന്‍ ഉപയോഗിച്ച കോട്ടയാണിത്. ഇവിടത്തെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ തുടരുമെന്ന് ആഭ്യന്തര മന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. 158 കയ്യേറ്റങ്ങളാണ് ഇവിടെയുള്ളത്. ഇതില്‍ 80 എണ്ണം ജില്ല ഭരണകൂടം ചൊവ്വാഴ്ച നീക്കിയിട്ടുണ്ട്.
india
വെടിവയ്പ്പ് അവസാനിപ്പിച്ചത് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്കു പിന്നാലെ; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ആരംഭിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചയ്ക്കു പിന്നാലെയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ആരംഭിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചയ്ക്കു പിന്നാലെയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.
വെടിവയ്പ്പും സൈനിക നടപടിയും അവസാനിപ്പിക്കുന്നത് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നേരിട്ട് ചര്‍ച്ച ചെയ്ത കാര്യമാണെന്നും പാകിസ്ഥാനി വെടിവയ്പ്പ് നിര്‍ത്തണമെങ്കില്‍, അവര്‍ ഞങ്ങളോട് പറയണം, ഞങ്ങള്‍ക്ക് അവരില്‍ നിന്ന് അത് കേള്‍ക്കണം, അവരുടെ ജനറല്‍ ഞങ്ങളുടെ ജനറലിനെ വിളിച്ച് ഇത് പറയണം, അതാണ് സംഭവിച്ചതെന്നും എസ് ജയശങ്കര്‍ പറഞ്ഞു.
സൈനിക ആശയവിനിമയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ഇരു സൈന്യങ്ങളും നിലവിലുള്ള ഹോട്ട്ലൈന്‍ ഉപയോഗിച്ചതായി ജയശങ്കര്‍ സ്ഥിരീകരിച്ചു. മെയ് 10 ന്, പാകിസ്ഥാന്‍ സൈന്യം വെടിവയ്പ്പ് നിര്‍ത്താന്‍ തയ്യാറാണെന്ന സന്ദേശം അയച്ചെന്നും ഇന്ത്യ അതിനനുസരിച്ച് പ്രതികരിച്ചെന്നും അദ്ദേഹം പറഞ്ഞു.
മറ്റുള്ള രാജ്യങ്ങളും ആശങ്ക പ്രകടിപ്പിക്കുകയും ഇരുപക്ഷത്തോടും സംസാരിക്കുകയും ചെയ്തപ്പോള്‍, ശത്രുത അവസാനിപ്പിക്കാനുള്ള അന്തിമ കരാര്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ മാത്രമായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു.
india
വഖഫ് ഭേദഗതി നിയമം; വിവാദ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി
വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. ഹരജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. വഖഫ് ഇസ്‌ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഈ വാദത്തെ ഖണ്ഡിച്ച് വ്യാഴാഴ്ച ഹരജിക്കാരുടെ അഭിഭാഷകര്‍ രംഗത്തുവന്നു. വഖഫ് ഇസ്‌ലാമിലെ അവിഭാജ്യഘടകമല്ലെന്ന് പറയാന്‍ ഒരു ബാഹ്യശക്തിക്കും അവകാശമില്ലെന്ന് ഹരജിക്കാര്‍ വ്യക്തമാക്കി.
ഭരണഘടന അനുച്ഛേദം 25 പ്രകാരമുള്ള സംരക്ഷണം തടയാന്‍ വേണ്ടിയാണ് അവിഭാജ്യഘടകമല്ലെന്ന് ആക്കിത്തീര്‍ക്കാനുള്ള ശ്രമമെന്ന് മുതിര്‍ന്ന അഭിഭാഷകനായ രാജീവ് ധവാന്‍ പറഞ്ഞു. മതപരമായ സംഭാവനകളുടെ മതേതര വശങ്ങള്‍ സര്‍ക്കാറിന് നിയന്ത്രിക്കാന്‍ കഴിയുമെന്ന വാദം സുപ്രീംകോടതി നേരത്തേ തള്ളിയിട്ടുണ്ടെന്നും ധവാന്‍ വാദിച്ചു.
ദാനധര്‍മം ഇസ്‌ലാമില്‍ അനിവാര്യമായ മതപരമായ ആചാരമാണെന്ന് കപില്‍ സിബലും ചൂണ്ടിക്കാട്ടി. ഭേദഗതി നിയമത്തിലെ സെക്ഷന്‍ മൂന്ന് സി പ്രകാരം വഖഫ് സ്വത്ത് സര്‍ക്കാര്‍ ഭൂമിയാണോ അല്ലയോ എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിക്കുന്ന നിമിഷം വഖഫ് പദവി റദ്ദാക്കപ്പെടുമെന്ന് ഇതുസംബന്ധിച്ച കേന്ദ്രവാദത്തിന് സിബല്‍ മറുപടി നല്‍കി.
വഖഫ് ഭേദഗതിയെ പിന്തുണച്ചുള്ള ഹരജികളിലെ വാദങ്ങളും കേട്ടതിന് ശേഷമാണ് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി, ജസ്റ്റിസ് എ.ജി. മസീഹ് എന്നിവരടങ്ങിയ ബെഞ്ച് വിധി പറയാന്‍ മാറ്റിയത്.
india
ആകാശച്ചുഴി ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കണമെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാക്
വിമാനം അമൃത്സറിന് മുകളിലൂടെ പറക്കുമ്പോള്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ആകാശച്ചുഴി കണ്ടതിനെ തുടര്‍ന്ന് പൈലറ്റ് മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍, ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ ഒരു ഇന്ത്യന്‍ എയര്‍ലൈനിനെ സഹായിക്കാന്‍ പാകിസ്ഥാന്‍ വിസമ്മതിച്ചു, ബുധനാഴ്ച
ആകാശച്ചുഴി ഒഴിവാക്കാന്‍ ഒരു വിമാനം സഹായം തേടിയെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഡല്‍ഹി-ശ്രീനഗര്‍ വിമാനത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് പൈലറ്റ്, ബുധനാഴ്ച വൈകുന്നേരം പെട്ടെന്നുണ്ടായ ആലിപ്പഴവര്‍ഷത്തെ അഭിമുഖീകരിച്ചപ്പോള്‍, ആകാശച്ചുഴി ഒഴിവാക്കാന്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി ഹ്രസ്വമായി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ലാഹോര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനോട് ആവശ്യപ്പെട്ടെങ്കിലും അഭ്യര്‍ത്ഥന നിരസിച്ചതായി വാര്‍ത്താ ഏജന്‍സി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വിമാനം അമൃത്സറിന് മുകളിലൂടെ പറക്കുമ്പോള്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ആകാശച്ചുഴി കണ്ടതിനെ തുടര്‍ന്ന് പൈലറ്റ് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുമതി തേടി ലാഹോര്‍ എടിസിയുമായി ബന്ധപ്പെട്ടു. അത് നിഷേധിച്ച്, കടുത്ത ആകാശച്ചുഴിയെ അതിജീവിച്ച് പൈലറ്റ് ഷെഡ്യൂള്‍ ചെയ്തതുപോലെ യഥാര്‍ത്ഥ പാതയിലേക്ക് തുടര്‍ന്നു.
ബുധനാഴ്ച, ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് 227 യാത്രക്കാരുമായി പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനം ഭയാനകമായ മിഡ് എയര്‍ ആകാശച്ചുഴിയില്‍ കുടുങ്ങി, വിമാനത്തിലുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കുകയും വിമാനത്തിന്റെ മൂന്‍വശത്തിന് കേടുപാടുകള്‍ വരുകയും ചെയ്തു.
ഫ്‌ലൈറ്റ് 6E2142 അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍ ആലിപ്പഴ വര്‍ഷത്തില്‍ തകര്‍ന്നു. വൈകിട്ട് 6.30ന് ശ്രീനഗര്‍ വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കുന്നതിന് മുമ്പ് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ലാന്‍ഡിംഗിന് ശേഷം വിമാനത്തില്‍ നിന്ന് എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി സംഭവസ്ഥലത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചു. എന്നിരുന്നാലും, ‘എയര്‍ക്രാഫ്റ്റ് ഓണ്‍ ഗ്രൗണ്ട്’ (AOG) എന്ന് എയര്‍ലൈനിന് കേടുപാടുകള്‍ സംഭവിച്ചു.
അപ്രതീക്ഷിതമായ കാലാവസ്ഥ തടസ്സം ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഐ) വിമാനത്താവളത്തിലെ നിരവധി ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനോ വഴിതിരിച്ചുവിടാനോ നിര്‍ബന്ധിതമാക്കി.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്‌ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india3 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
india3 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
-
kerala3 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket3 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി