Connect with us

Video Stories

മുസ്ലിം ലീഗ്; ബഹുസ്വരതയും ന്യൂനപക്ഷാവകാശ സംരക്ഷണവും സമന്വയിപ്പിച്ച രാഷ്ട്രീയ മാതൃക: പി.കെ കുഞ്ഞാലിക്കുട്ടി

മുസ്ലിം യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടീവ്
വെർച്വൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

Published

on

ഡൽഹി : ബഹുസ്വരതയും ന്യുനപക്ഷ അവകാശ സംരക്ഷണവും മനോഹരമായി സമന്വയിപ്പിച്ച രാഷ്ട്രീയ മാതൃകയാണ് മുസ്ലിം ലീഗെന്ന് ദേശീയ ജന:സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു .മുസ്ലിം യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടീവ്
വെർച്വൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഏഴര പതിറ്റാണ്ട് പിന്നിടുമ്പോൾ ലീഗിന്റെ വിജയകരമായ പരീക്ഷണം വിമർശകർ പോലും അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗ് പാർട്ടി ജനാധിപത്യ ഇടപെടലിന്റെ അപൂർവ്വ മാതൃകയാണ്. ഇന്ത്യയിലെ ഈ വിജയകരമായ മാതൃക ആഗോള സമൂഹം ചർച്ച ചെയ്യണം. യുദ്ധക്കൊതിയുടെ വർത്തമാന കാലത്ത് സമാധാനപരമായ സഹവർത്തിത്വത്തിന് വലിയ പ്രസക്തിയുണ്ട്.
സാംസ്കാരികമായ വ്യക്തിത്വം കാത്ത് സൂക്ഷിച്ച് തന്നെ ജനാധിപത്യം, മതേതരത്വം, തുടങ്ങിയ ആശയങ്ങളെ നേരത്തെ തന്നെ സ്വീകരിച്ചു എന്നതാണ് മുസ്ലിം ലീഗിന്റെ സവിശേഷത. മുസ്ലിം ലീഗ് എന്ന ഇന്ത്യൻ ആശയത്തെ ലോക ശ്രദ്ധയിൽ കൊണ്ട് വരാനും ചെന്നൈയിൽ നടക്കുന്ന പാർട്ടി സമ്മേളനം ലക്ഷ്യമാക്കുന്നുണ്ട്.മുസ്ലിം ലീഗ് രൂപീകരണത്തിന്റെ പ്ളാറ്റിനം ജൂബിലി സമ്മേളനം ചരിത്ര സംഭവമാക്കുന്നതിന് യൂത്ത് ലീഗ് ഘടകങ്ങൾ ജാഗ്രത പാലിക്കണമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. വികെ ഫൈസൽ ബാബു സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് കേരള സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ചർച്ച ഉൽഘാടനം ചെയ്തു.
ഓർഗനൈസിങ് സെക്രട്ടറി ടിപി അശ്‌റഫലി സംഘടന കാര്യങ്ങൾ വിശദീകരിച്ചു.
വൈസ് പ്രസിഡന്റ് ഷിബു മീരാൻ സംസ്ഥാന ഘടകങ്ങളുടെ രൂപീകരണ റിപ്പോർട്ട് അവതരിപ്പിച്ചു. റിലീഫ് വിങ്ങിന്റെ നേതൃത്വത്തിൽ ഉത്തരേന്ത്യയിൽ നടന്നു വരുന്ന റിലീഫ് പ്രവർത്തനങ്ങളും വിദ്യാഭ്യാസ പദ്ധതികളും കൺവീനർ സികെ ശാക്കിർ വിശദീകരിച്ചു.

കേരള സംസ്ഥാന ജന:സെക്രട്ടറി പികെ ഫിറോസ് , ദേശീയ ഭാരവാഹികളായ സുബൈർ ഖാൻ (മഹാരാഷ്ട്ര), ഉമർ ഫാറൂഖ് ഇനംദർ (കർണാടക), സജ്ജാദ് ഹുസൈൻ അക്തർ (ബീഹാർ), അഡ്വ: സർഫറാസ് അഹമ്മദ് (യു പി), മുഹമ്മദ്‌ ഇല്യാസ് (തമിഴ്നാട്), തൗസീഫ് ഹുസൈൻ (അസം), പി.പി അൻവർ സാദത്ത്, സാജിദ് നടുവണ്ണൂർ (കേരളം) കേരള സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്റഫ് എടനീർ, എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് പി.വി അഹമ്മദ് സാജു, എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് സുബൈർ (യു.പി) ജുനൈദുദീൻ ഷെയ്ഖ് (ഗുജറാത്ത്), അഡ്വ. മർസൂഖ് ബാഫഖി, ആഷിഖ് ചിലവൂർ, നിതിൻ കിഷോർ, ഇ ഷമീർ, അഡ്വ.എൻ.എ കരിം, ടി.എ ഫാസിൽ (കേരളം) മുദസ്സിർ അഹമ്മദ് , ഷഹസാദ് അബ്ബാസി(ഡൽഹി)മുഹമ്മദ്‌ ഇമ്രാൻ (ഉത്തരാഖണ്ഡ്), മുഹമ്മദ്‌ അബ്ദുൽ മജീദ് (ബംഗാൾ), അബ്ദുൽ അസീസ് (ആന്ധ്ര) എന്നിവർ സംസാരിച്ചു.
ഹസൻ സകരിയ്യ സേലം (തമിഴ്നാട്) നന്ദി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി

രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

Published

on

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

Continue Reading

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

Trending