Connect with us

india

മുസ്‌ലിം യൂത്ത് ലീഗ് മഹാറാലി തീം സോങ് പുറത്തിറക്കി

അനീതിക്കും ദുർഭരണത്തിനുമെതിരെ സമര പോരാട്ടത്തിനിറങ്ങാൻ യുവത സജ്ജമാകണമെന്ന സന്ദേശമാണ് യൂത്ത് ലീഗ് മഹാറാലി തീം സോങ്ങിലൂടെ നൽകുന്നത്.

Published

on

കോഴിക്കോട് : വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ പ്രമേയവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ജനുവരി 21 ന് ഞായറാഴ്ച്ച നടത്തുന്ന മഹാറാലിയുടെ തീം സോങ് മുസ്‌ലിം ലീഗ് നിയമസഭ പാർട്ടി ഡെപ്യൂട്ടി ലീഡർ ഡോ.എം കെ മുനീർ പുറത്തിറക്കി. അനീതിക്കും ദുർഭരണത്തിനുമെതിരെ സമര പോരാട്ടത്തിനിറങ്ങാൻ യുവത സജ്ജമാകണമെന്ന സന്ദേശമാണ് യൂത്ത് ലീഗ് മഹാറാലി തീം സോങ്ങിലൂടെ നൽകുന്നത്. അരുതായ്മകൾക്കെതിരെ നിരന്തര ശബ്ദമുയർത്താൻ ഹരിത യൗവ്വനം തയ്യാറാണെന്നും തീം സോങ് വ്യക്തമാക്കുന്നു.

ഹസൈൻ ചേറൂർ സംവിധാനം ചെയ്ത ആരിഫ് തണലോട്ടിൻ്റെ വരികൾക്ക് സംഗീതം നൽകിയത് സിദ്ദീഖ് പെരുമുഖമാണ്.’ അദ്നാൻ ചോലക്കൽ കോർഡിനേറ്ററും ലിജിത്ത് ആദാർസ് പ്രോഗ്രാമിങും നൽകിയ തീം സോങ് സിദ്ദീഖ് പെരുമുഖവും ഹസൈൻ ചേറൂരും ചേർന്നാണ് ആലപിച്ചത്.

തീം സോങ് പ്രകാശന ചടങ്ങിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ്, ട്രഷറർ പി. ഇസ്മായിൽ, വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ എടനീർ, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, ടിപിഎം ജിഷാൻ, എം. എസ്. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി. കെ നജാഫ്, മുസ്‌ലിം ലീഗ് നോർത്ത് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സഫറി വെള്ളയിൽ സംബന്ധിച്ചു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കോണ്‍ഗ്രസ് നേതൃയോഗം ഇന്ന്

വൈകീട്ട് നാലിന് എ.ഐ.സി.സിയുടെ പുതിയ ആസ്ഥാനത്താണ് യോഗം ചേരുക

Published

on

ഡല്‍ഹിയില്‍ ഇന്ന് കോണ്‍ഗ്രസ് നേതൃയോഗം ചേരും. വൈകീട്ട് നാലിന് എ.ഐ.സി.സിയുടെ പുതിയ ആസ്ഥാനത്താണ് യോഗം ചേരുക. കെ.പി.സി.സി പുനഃസംഘടന, ഡി.സി.സി യിലെ അഴിച്ചു പണി, തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാനാണ് ഹൈക്കമാന്‍ഡ് കേരളത്തിലെ നേതാക്കളുടെ യോഗം വിളിച്ചിരിക്കുന്നത്.

മുതിര്‍ന്ന എം.പിമാര്‍, കെ.പി.സി.സി മുന്‍ അധ്യക്ഷന്‍മാര്‍, ഭാരവാഹികള്‍, പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക. കെ.പി.സി.സി പ്രസിഡന്റിനെ മാറ്റുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും നടക്കും. കെ സുധാകരന്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍, എം.കെ രാഘവന്‍, എം. എം ഹസന്‍ അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.

കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ കെ. സുധാകരന്‍ കഴിഞ്ഞ ദിവസം ഉപാധിവെച്ചിരുന്നു. രമേശ് ചെന്നിത്തലക്ക് നല്‍കിയത് പോലെ പ്രവര്‍ത്തക സമിതിയില്‍ ക്ഷണിതാവ് ആകണമെന്നും നിയമസഭാ സീറ്റും രണ്ട് ഡി.സി.സി പ്രസിഡന്റ് പദവികളും വേണമെന്നുമാണ് കെ. സുധാകരന്‍ മുന്നോട്ടുവച്ച ഉപാധി.

അതേസമയം, മാറ്റുന്നതും മാറ്റാതിരിക്കുന്നതും ഹൈക്കമാന്റ് ആണ് തീരുമാനിക്കുന്നതെന്ന് റിപ്പോര്‍ട്ടിന് പിന്നാലെ കെ. സുധാകരന്‍ പ്രതികരിച്ചത്. തന്നോട് മാറണമെന്ന് ആരും പറഞ്ഞിട്ടില്ല. പാര്‍ട്ടിയില്‍ ലഭിച്ച സ്ഥാനങ്ങളില്‍ പൂര്‍ണ തൃപ്തനാണ്. എഐസിസിക്ക് മാറ്റണമെങ്കില്‍ മാറ്റാമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

Continue Reading

india

സര്‍വ്വകലാശാലകള്‍ക്കും കോളേജുകള്‍ക്കും ജാതി പക്ഷപാതത്തിനും അപമാനത്തിനുമെതിരെയുള്ള കരട് ചട്ടങ്ങള്‍ തയ്യാറാണ്: യുജിസി സുപ്രീം കോടതിയില്‍

സര്‍വ്വകലാശാലകള്‍ക്കും കോളേജുകള്‍ക്കും ജാതി പക്ഷപാതത്തിനും അപമാനത്തിനും എതിരെയുള്ള കരട് ചട്ടങ്ങള്‍ തയ്യാറാണെന്നും ഉടന്‍ നടപ്പാക്കുമെന്നും യുജിസി സുപ്രീം കോടതിയില്‍

Published

on

സര്‍വ്വകലാശാലകള്‍ക്കും കോളേജുകള്‍ക്കും ജാതി പക്ഷപാതത്തിനും അപമാനത്തിനും എതിരെയുള്ള കരട് ചട്ടങ്ങള്‍ തയ്യാറാണെന്നും ഉടന്‍ നടപ്പാക്കുമെന്നും യുജിസി സുപ്രീം കോടതിയില്‍

ജാതി വിവേചനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ രോഹിത് വെമുലയുടെയും പായല്‍ തദ്‌വിയുടെയും രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഹരജിയിലാണ് യു.ജി.സി സത്യവാങ്മൂലം നല്‍കിയത്.

2004നും 2024നുമിടക്ക് കോളേജുകളില്‍ 115 ആത്മഹത്യകള്‍ നടന്നിട്ടുണ്ടെന്നും അതില്‍ ഏറെയും ദലിതരാണെന്നും ജനുവരി മൂന്നിന് കേസ് പരിഗണിച്ചപ്പോള്‍ ഹരജിക്കാരുടെ അഭിഭാഷക ഇന്ദിര ജയ്‌സിങ് കോടതിയെ അറിയിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് സര്‍വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2012ലെ ചട്ടങ്ങള്‍ പ്രകാരം ലഭിച്ച ജാതി വിവേചനത്തെ സംബന്ധിച്ചുള്ള മുഴുവന്‍ പരാതികളും സ്വീകരിച്ച നടപടികളും ആറാഴ്ചക്കകം അറിയിക്കാന്‍ കോടതി യു.ജി.സിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഇതേടെ 1503 ജാതി വിവേചന പരാതികളാണ് ലഭിച്ചിട്ടുള്ളതെന്നും അതില്‍ 1426 പരാതികള്‍ പരിഹരിച്ചതായും യു.ജി.സി അറിയിച്ചു

 

Continue Reading

india

പ്രധാനമന്ത്രി മോദിയുടെ ബിരുദ തര്‍ക്കം: വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനെതിരെയുള്ള ഡിയു ഹര്‍ജിയില്‍ വിധി ഡല്‍ഹി ഹൈക്കോടതി മാറ്റിവെച്ചു

‘വാദങ്ങള്‍ കേട്ടു. വിധി മാറ്റിവെച്ചു,’ കക്ഷികളുടെ വാദം കേട്ട ശേഷം ജസ്റ്റിസ് സച്ചിന്‍ ദത്ത പറഞ്ഞു.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ (സിഐസി) ഉത്തരവ് ചോദ്യം ചെയ്ത് ഡല്‍ഹി സര്‍വകലാശാല (ഡിയു) സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി വ്യാഴാഴ്ച വിധി പറയാന്‍ മാറ്റി. ‘വാദങ്ങള്‍ കേട്ടു. വിധി മാറ്റിവെച്ചു,’ കക്ഷികളുടെ വാദം കേട്ട ശേഷം ജസ്റ്റിസ് സച്ചിന്‍ ദത്ത പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരീക്ഷ പാസായതായി പ്രസ്താവിച്ചപ്പോള്‍ 1978ല്‍ ബിഎ പാസായ വിദ്യാര്‍ഥികളുടെ രേഖകള്‍ പരിശോധിക്കാന്‍ അനുമതി നല്‍കിയ സിഐസിയുടെ ഉത്തരവിനെതിരെ 2017ല്‍ ഡിയു ഹര്‍ജി നല്‍കി. 2017 ജനുവരി 24 ന് വാദം കേള്‍ക്കുന്ന ആദ്യ തീയതിയില്‍ ഉത്തരവ് സ്റ്റേ ചെയ്തു.

ഇന്ത്യന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സര്‍വ്വകലാശാലയ്ക്ക് വേണ്ടി ഹാജരായി, സിഐസി പാസാക്കിയ ഉത്തരവ് റദ്ദാക്കാന്‍ ബാധ്യസ്ഥമാണെന്ന് വാദിച്ചു. രേഖകള്‍ കോടതിയില്‍ കാണിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു. 1978-ല്‍ ബിരുദാനന്തര ബിരുദം ഉണ്ട്, അദ്ദേഹം പറഞ്ഞു.

ബിരുദം കോടതിയില്‍ കാണിക്കുന്നതില്‍ സര്‍വ്വകലാശാലയ്ക്ക് സംവരണമില്ലെന്നും എന്നാല്‍ അപരിചിതരുടെ പരിശോധനയ്ക്ക് റെക്കോര്‍ഡ് സ്ഥാപിക്കാന്‍ കഴിയില്ലെന്നും എസ്ജി കൂട്ടിച്ചേര്‍ത്തു.

വിവരാവകാശ ഫോറങ്ങളെ സമീപിക്കാന്‍ ജിജ്ഞാസ മാത്രം പോരാ എന്ന് മേത്ത നേരത്തെ വാദിച്ചിരുന്നു.

‘ഒരു അപരിചിതന്‍ സര്‍വകലാശാലയുടെ വിവരാവകാശ ഓഫീസിലേക്ക് കയറിവന്ന് 10 ലക്ഷം വിദ്യാര്‍ത്ഥികളില്‍ നിന്ന് എനിക്ക് എക്‌സ് ബിരുദം തരൂ എന്ന് പറയുന്ന ഒരു കേസ് ഇതാ. ആര്‍ക്കെങ്കിലും കയറിവന്ന് മറ്റുള്ളവരുടെ ബിരുദം ചോദിക്കാന്‍ കഴിയുമോ എന്നതാണ് ചോദ്യം,’ മേത്ത പറഞ്ഞു.

ഒരു വ്യക്തിക്ക് ചില വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ വേണമെന്നുള്ള വെറും ജിജ്ഞാസ വിവരാവകാശ നിയമപ്രകാരം അത്തരം വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനുള്ള വാദമല്ലെന്നും എസ്ജി പറഞ്ഞു.

മറുവശത്ത്, വിവരാവകാശ അപേക്ഷകനായ നീരജിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെ ഹാജരായി, വിഷയത്തില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ സാധാരണയായി ഏത് സര്‍വകലാശാലയും പ്രസിദ്ധീകരിക്കുമെന്നും നോട്ടീസ് ബോര്‍ഡുകളിലും സര്‍വകലാശാല വെബ്സൈറ്റുകളിലും പത്രങ്ങളിലും പ്രസിദ്ധീകരിക്കാറുണ്ടെന്നും സമര്‍പ്പിച്ചു.

വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ‘വിശ്വാസ്യത’ എന്ന നിലയിലാണെന്നും അത് ‘അപരിചിതനായ ഒരാള്‍ക്ക്’ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും എസ്ജി മേത്ത സമര്‍പ്പിച്ച വാദത്തെയും അദ്ദേഹം എതിര്‍ത്തിരുന്നു.

 

Continue Reading

Trending